Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിരുവൈരാണിക്കുളം നട തുറപ്പുത്സവം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2013, 09:28 pm IST
in Ernakulam

തിരുവൈരാണിക്കുളം: തിരുവാതിര നാളുകള്‍ക്ക്‌ പുണ്യം പകര്‍ന്ന്‌ ഭക്തിയുടെ സ്വര്‍ണദീപങ്ങള്‍ തെളിഞ്ഞ തിരുവൈരാണിക്കുളം ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ്‌ മഹോത്സവത്തിന്‌ സമാപനമായി. നടയടയ്‌ക്കുന്ന ദിവസങ്ങളില്‍ തിരക്ക്‌ അനുഭവപ്പെടാറില്ലെങ്കിലും ഇന്നലെ അവധി ദിവസമായതിനാല്‍ പുലര്‍ച്ചെ നാലുമണി മുതല്‍ നല്ല തിരക്കായിരുന്നു.

നടയടയ്‌ക്കും മുമ്പ്‌ ക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിപ്പാട്‌ മഹാദേവന്‌ പ്രസന്ന പൂജ നടത്തി. തുടര്‍ന്ന്‌ പാട്ടുപുരയില്‍ ഏഴ്‌ ഇലകളില്‍ അവല്‍, മലര്‍, പഴം, ശര്‍ക്കര എന്നിവ ദേവീദേവന്മാര്‍ക്ക്‌ നേദിച്ച്‌ മേല്‍ശാന്തി പാട്ടുപുരയില്‍നിന്ന്‌ ചൈതന്യത്തെ ശ്രീകോവിലിലേക്ക്‌ ആവാഹിച്ചുകൊണ്ടുപോയി. അക്ഷതം, പൂവ്‌, താലത്തില്‍ വിളക്ക്‌ എന്നിവ വച്ച്‌ കിണ്ണം കൊട്ടി ബ്രാഹ്മണിയമ്മ അകമ്പടി സേവിച്ചു. ശ്രീകോവിലില്‍ ചെന്ന്‌ മേല്‍ശാന്തി വിളക്കുകൊളുത്തി നടയടച്ചതോടെ ഈ വര്‍ഷത്തെ നട തുറപ്പുത്സവത്തിന്‌ സമാപനമായി.

നട അടയ്‌ക്കുന്നതിന്റെ മുന്നോടിയായി അകവൂര്‍, വെടിയൂര്‍, വെണ്മണി മനക്കാരും സമുദായ തിരുമേന ചെറുമുക്ക്‌ നമ്പൂതിരിയും ദേവിയുടെ തോഴിയായി സങ്കല്‍പ്പിക്കുന്ന പുഷ്പിണിയും അന്തര്‍ജനങ്ങളും നടയ്‌ക്കല്‍ സന്നിഹിതരായിരുന്നു. ‘എല്ലാവരും തൃക്കണ്‍ പാര്‍ത്തു കഴിഞ്ഞുവോ’ എന്ന്‌ പുഷ്പിണി മൂന്നുതവണ ചോദിച്ചപ്പോള്‍ ഉവ്വ്‌ എന്ന്‌ ശാന്തിക്കാരന്‍ മറുപടി നല്‍കി. തുടര്‍ന്ന്‌ രാത്രി 8 ന്‌ നട അടയ്‌ക്കുകയും ചെയ്തു.

ഇത്തവണ ഭക്തര്‍ സമര്‍പ്പിച്ച പുതിയ ആഭരണങ്ങള്‍ ദേവിക്ക്‌ ചാര്‍ത്തിയിരുന്നു. ഒപ്പം പഴയ ആഭരണങ്ങളായ താലിക്കൂട്ടം, മൂന്നിഴമണി, കാശാലി, പൂത്താലി, കെട്ടരമ്പ്‌, താലി എന്നിവയും ദേവിക്ക്‌ ചാര്‍ത്തി. സര്‍വാഭരണ വിഭൂഷിതയായ ദേവിക്ക്‌ ഭക്തരും ആഭരണങ്ങളും പുതുവസ്ത്രങ്ങളുമണിഞ്ഞ്‌ പ്രസന്ന വദനരായിത്തന്നെ കാണാന്‍ വരണമെന്നതാണ്‌ സങ്കല്‍പ്പം. കുടിവെള്ള വിതരണം, പാര്‍ക്കിംഗ്‌, ക്യൂ സംവിധാനം, പോലീസ്‌, സെക്യൂരിറ്റി വിഭാഗങ്ങള്‍, കെഎസ്‌ആര്‍ടിസി ആരോഗ്യവകുപ്പ്‌ എന്നീ മേഖലകളിലെല്ലാം പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ്‌ കാഴ്ചവച്ചത്‌. കാലടി സായികേന്ദ്രം ഉള്‍പ്പെടെ നിരവധി സന്നദ്ധ സംഘടനകളും ഭക്തരെ സഹായിക്കാന്‍ എത്തിയിരുന്നു.

നടതുറപ്പ്‌ ദിനങ്ങളില്‍ രാഷ്‌ട്രീയ, സാംസ്കാരിക, ആദ്ധ്യാത്മിക രംഗത്തെ നിരവധി പേര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നു. വരും വര്‍ഷങ്ങളില്‍ ഭക്തജനങ്ങള്‍ക്ക്‌ കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ക്യൂ സംവിധാനം പരിഷ്കരിച്ച്‌ നടപ്പാക്കാന്‍ ക്ഷേത്ര ട്രസ്റ്റ്‌ പദ്ധതി തയ്യാറാക്കുന്നുണ്ട്‌.

അന്നദാനത്തിന്‌ ഏതാണ്ട്‌ രണ്ടുലക്ഷത്തോളം ഭക്തരാണ്‌ പങ്കെടുത്തത്‌. രാവിലെ പത്തുമണിക്കാരംഭിച്ച അന്നദാനം ചില ദിവസങ്ങളില്‍ നാല്‌ മണിവരെ നീണ്ടു. ഞായറാഴ്ച കൂടുതല്‍ തിരക്കനുഭവപ്പെട്ടപ്പോള്‍ ക്യൂവില്‍നില്‍ക്കുന്ന കുട്ടികള്‍ക്ക്‌ ക്ഷേത്ര ട്രസ്റ്റിന്റെ വക ലഘുഭക്ഷണവും വിതരണം ചെയ്തു.2015 ജനുവരി 4 ന്‌ ധനുമാസത്തില്‍ തിരുവാതിര നാളിലാണ്‌ അടുത്ത നടതുറപ്പ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

India

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

Kerala

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

Kerala

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

India

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.