Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സ്ത്രീ രാഷ്‌ട്രീയത്തെപ്പറ്റി…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2013, 06:47 pm IST
inLifestyle

രാജ്യത്തെ ഗ്രാമീണ തൊഴില്‍ മേഖലകളിലുള്ള സ്ത്രീകളുടെ എണ്ണത്തില്‍ വലിയതോതില്‍ ഇടിവുണ്ടായതായി അടുത്തിടെ ഒരു സര്‍വ്വെഫലം വെളിപ്പെടുത്തിയിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിജയകരമാണെന്ന്‌ വാദിക്കുമ്പോഴാണ്‌ നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്‍ ഈ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരിക്കുന്നത്‌. ഗ്രാമീണ തൊഴില്‍ മേഖലകളില്‍ നിന്നും സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നു എന്നാണ്‌ സര്‍വ്വെ യുടെ കണ്ടെത്തല്‍.

നൂതന സാങ്കേതിക വിദ്യയുടേയും യന്ത്രവല്‍കൃത ലോകത്തിന്റേയും കടന്നുവരവ്‌ തൊഴില്‍മേഖകളില്‍ നിന്നും മാറിനില്‍ക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നതായി സര്‍വ്വെ അനുമാനിക്കുന്നു. പുരുഷന്മാര്‍ ആവശ്യത്തിന്‌ സമ്പാദിക്കുമ്പോള്‍ സ്ത്രീകള്‍ എന്തിന്‌ ജോലിക്കുപോകണം എന്ന ചിന്താഗതിയും ഇതിന്‌ പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലിടങ്ങളില്‍പ്പോലും പുരുഷനൊപ്പം തുല്യ പരിഗണന വേണമെന്ന്‌ വാദിച്ച സ്ത്രീകള്‍ തന്നെയാണ്‌ പരാതിയൊന്നുമില്ലാതെ ഇപ്പോള്‍ കുടുംബിനികളായി കഴിയുന്നത്‌. രാജ്യത്തെ നിര്‍ണ്ണായക മേഖലകളില്‍ പോലും വനിതകള്‍ ശോഭിക്കുന്നുണ്ടെന്നു പറയുമ്പോഴും എന്തുകൊണ്ടാണ്‌ ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌. സ്ത്രീകള്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടാതാകുന്നത്‌ എന്തുകൊണ്ടാണ്‌. പുരുഷനൊപ്പം അല്ലെങ്കിലും അവര്‍ അനുഭവക്കേണ്ട അവകാശങ്ങള്‍പോലും തിരസ്ക്കരിക്കപ്പെടുകയാണ്‌ പലപ്പോഴും.

തൊഴിലിടങ്ങളില്‍ മാത്രമല്ല, രാജ്യത്തെ സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്ക്കാരിക മേഖലകളിലെ സ്ത്രീകളുടെ അവസ്ഥയും ദയനീയമാണ്‌. കഴിവും ലക്ഷ്യപ്രാപ്തിയും ഉണ്ടായിട്ടും അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണ്‌. ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ രാഷ്‌ട്രീയ സംവിധാനങ്ങളില്‍ പോലുമുണ്ട്‌ ഈ നിഷേധം. വിവേചനത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും ലോകമായി രാഷ്‌ട്രീയ സംവിധാനം മാറിക്കഴിഞ്ഞു.

നമ്മുടെ രാഷ്‌ട്രീയ പാരമ്പര്യത്തിന്റെ മാമൂലുകള്‍ തകര്‍ത്തെറിഞ്ഞ്‌ രംഗത്തെത്തിയ എത്രയോ വനിതകളുണ്ട്‌. ലോകത്തിലെ ഇന്നു ജീവിച്ചിരിക്കുന്ന ശക്തരായ പത്ത്‌ വനിതകളെ തെരഞ്ഞെടുത്താല്‍ അതിലുണ്ടാകും നമ്മുടെ വനിതകളും. 15 വര്‍ഷക്കാലം ദല്‍ഹി ഭരിച്ച ഷീലാ ദീക്ഷിത്‌, തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മായാവതി, യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി, ലോക്സഭാപ്രതിപക്ഷ നേതാവ്‌ സുഷ്മാ സ്വരാജ്‌, ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, ഇന്നലെ വീണ്ടും രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ വസുന്ധരാരാജെ സിന്ധ്യ. ദേശീയ രാഷ്‌ട്രീയത്തിലെ തലയെടുപ്പുള്ള വനിതാ നേതാക്കള്‍. തികഞ്ഞ അധ്വാനത്തിലൂടെയായണ്‌ ഇവര്‍ രാഷ്‌ട്രീയത്തില്‍ ശോഭിച്ചത്‌. രാഷ്‌ട്രീയ അവകാശങ്ങള്‍ കൃത്യമായി വിനിയോഗിക്കുന്നവര്‍, എന്നാല്‍ ഈ അവകാശങ്ങള്‍ ഇവരില്‍മാത്രം ഒതുങ്ങേണ്ടതാണോ? ദേശീയ രാഷ്‌ട്രീയം ഈ പത്ത്‌ വനിതകളിലൂടെ ശ്രദ്ധിക്കപ്പെടുമ്പോള്‍ ബാക്കിവരുന്ന സ്ത്രീകള്‍ക്ക്‌ അര്‍ഹമായ രാഷ്‌ട്രീയ അവകാശം നിഷേധിക്കപ്പെടുകയല്ലെ. ഇന്ത്യന്‍ ജനാധിപത്യം പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും തുല്യമായ രാഷ്‌ട്രീയാവകാശം വനിതകള്‍ക്ക്‌ ഇതുവരെ പ്രാപ്തമായിട്ടില്ലെന്നുവേണം കരുതാന്‍. പുരുഷ നിയന്ത്രിതരാഷ്‌ട്രീയത്തില്‍ സ്ത്രീകള്‍ തളച്ചിടപ്പെടുകയാണ്‌. വനിതാ രാഷ്‌ട്രീയത്തിന്‌ ഇന്നുവരെ ജനാധിപത്യത്തില്‍ അര്‍ഹിക്കുന്ന പരിഗണ ലഭിച്ചിട്ടില്ല. രാഷ്‌ട്രീയ ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാണ്‌.

കഴിഞ്ഞമാസം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന നാല്‌ സംസ്ഥാനങ്ങിളും പുരുഷന്മാര്‍ അവരുടെ സാന്നിധ്യം പുനസ്ഥാപിച്ച കാഴ്ചയാണ്‌ കണ്ടത്‌. 70 അംഗങ്ങളുള്ള ദല്‍ഹി നിയമസഭയില്‍ 69 വനിതകള്‍ മത്സരിച്ചപ്പോള്‍ വിജയിച്ചത്‌ മൂന്ന്‌ പേര്‍ മാത്രം. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ഛത്തീസ്ഗഢിലേയും സ്ഥിതി വ്യത്യസ്തമല്ല. 100 പേര്‍ മത്സരിച്ച മധ്യപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്‌ 25 വനിതകളാണ്‌. രാജസ്ഥാനിലും, ഛത്തീസ്ഗഢിലും ഏഴ്‌ പേരും വിജയിച്ചു. വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന ജയലളിതാ സര്‍ക്കാരില്‍ 18 വനിതാ അംഗങ്ങളേയുള്ളൂ. മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ 22 വനിതകളുണ്ടായിരുന്നു.

അവസരങ്ങള്‍ ലഭിച്ചിട്ടും സ്ത്രീകള്‍ക്ക്‌ എന്തുകൊണ്ട്‌ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയുന്നില്ല. രാഷ്‌ട്രീയ രംഗത്ത്‌ അതിജീവിക്കാന്‍ ആവശ്യമായ ആള്‍ബലവും അംഗബലവും ലഭിച്ചിട്ടും സ്ത്രീകള്‍ പരാജയപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌. ദല്‍ഹി സര്‍ക്കാരിനെതിരെ പല ആരോപണങ്ങളുണ്ടായിരുന്നിട്ടും ഷീലാദീക്ഷിതിനെ പ്രശംസിക്കാന്‍ ഏറെ ആളുകള്‍ ഉണ്ടായിരുന്നു. സര്‍ക്കാരിലെ പല അംഗങ്ങള്‍ക്കുമെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തന്നെയാണ്‌ ഷീലാ ദീക്ഷിതിന്റെ കനത്ത തോല്‍വിക്ക്‌ വിനയായത്‌. കഴിവും ലക്ഷ്യപ്രാപ്തിയുമുള്ള വനിതാ സ്ഥാനാര്‍ത്ഥികള്‍ എന്തുകൊണ്ട്‌ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നില്ല. രാജസ്ഥാനില്‍ വസുന്ധരാരാജെ സിന്ധ്യ തരംഗമായത്‌ അവരുടെ വ്യക്തിപ്രഭാവം കൊണ്ടാണ്‌. പിന്തുണക്കാന്‍ ലക്ഷക്കണക്കിന്‌ അനുയായികളും ഉണ്ടായിരുന്നു. പാരമ്പര്യ രാഷ്‌ട്രീയത്തില്‍ നിന്നും രംഗത്തെത്തിയ സോണിയാഗാന്ധിയും, പാര്‍ട്ടി പിന്തുണയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. കൊടിയുടെ നിറം നോക്കി വോട്ടുചെയ്യുന്നവര്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച്‌ ഓര്‍ക്കുന്നില്ല.

ദുര്‍ബലമായ മണ്ഡലങ്ങളില്‍ വനിതകളെ നിര്‍ത്തുന്നത്‌ പരാജയത്തിന്‌ ഒരു പരിധിവരെ കാരണമാകുന്നുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന സംസ്ഥാനങ്ങളിലെ പല മണ്ഡലങ്ങളിലും സ്ത്രീകള്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയത്‌ അവരുടെ മാത്രം കുറ്റംകൊണ്ടല്ല. നമ്മുടെ കേരളത്തില്‍നിന്ന്‌ അത്തരം പരാതികള്‍ പ്രമുഖ രാഷ്‌ട്രീയ കക്ഷികളുടെ വനിതാ നേതാക്കള്‍തന്നെ ഉയര്‍ത്തിയിട്ടുണ്ടല്ലോ.

സ്ത്രീകളെ ഡമ്മി സ്ഥാനാര്‍ത്ഥികളായാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്‌. അര്‍ഹിക്കുന്ന രാഷ്‌ട്രീയ അവകാശം വേണ്ട രീതിയില്‍ ലഭിക്കാതെ വരുമ്പോഴാണ്‌ രാഷ്‌ട്രീയത്തില്‍ നിന്നുപോലും സ്ത്രീകള്‍ അകന്നുമാറുന്നത്‌. കരുത്തുറ്റ വ്യക്തിപ്രഭാവമുള്ള വനിതകള്‍ ഉണ്ടായിട്ടും നമ്മുടെ സ്ത്രീകള്‍ മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക്‌ എന്തുകൊണ്ട്‌ വരുന്നില്ല. സ്ത്രീസമൂഹത്തെ മുന്നില്‍നിന്ന്‌ നയിക്കേണ്ടവര്‍പോലും അതിന്‌ മുന്നിട്ടിറങ്ങുന്നില്ല. പുരുഷനൊപ്പം ലഭിക്കേണ്ട രാഷ്‌ട്രീയ അവകാശങ്ങളും, പരിഗണനയും എല്ലാ സ്ത്രീകള്‍ക്കും തുല്യമായി ലഭിക്കാന്‍ സ്ത്രീകള്‍ തന്നെ ശ്രമം ആരംഭിക്കണം. പഞ്ചായത്തു തലങ്ങളിലും, നഗരസഭകളിലും മത്സരിച്ച്‌ ജയിക്കുന്നവര്‍ എന്തുകൊണ്ട്‌ ദേശീയ രാഷ്‌ട്രീയത്തിലെത്തുമ്പോള്‍ പരാജയപ്പെടുന്നു. രാഷ്‌ട്രീയപരമായ വിവേചനം സ്ത്രീകളും അനുഭവിക്കുന്നുവെന്നതാകാം അതിന്‌ കാരണം.

പുരുഷമേധാവിത്വമുള്ള ഒരു രാഷ്‌ട്രീയ സമൂഹത്തില്‍ സ്ത്രീകള്‍ക്ക്‌ പിടിച്ചു നില്‍ക്കാന്‍ പരിമിതികള്‍ ഏറെയുണ്ടെന്നാണ്‌ നിരീക്ഷകരുടെ വിലയിരുത്തല്‍. അടിസ്ഥാനപരമായി സ്ത്രീകള്‍ ജീവിക്കുന്ന അന്തരീക്ഷം പുരുഷമേധാവിത്വം കൂടുതലുള്ളതാണ്‌. അതുകൊണ്ടുതന്നെ രാഷ്‌ട്രീയ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും ബുദ്ധിമുട്ടുകളേറെയുണ്ട്‌. 33 ശതമാനം സംവരണം വേണമെന്ന്‌ വാദിക്കുന്നവര്‍ ഏറെയുണ്ട്‌. അതു സംബന്ധിച്ച ശാസ്ത്രവും തത്വവും എല്ലാം വളരെ നല്ലതാണുതാനും. എന്നിട്ടും പുതിയ ലോക്പാല്‍ ബില്ലിനു മുമ്പ്‌ അവതരിപ്പിക്കപ്പെട്ട വനിതാ സംവരണ ബില്‍ ഇനിയും പാസായിട്ടില്ല. അതെ അതു സത്യമാണ്‌, ഏട്ടിലെ പശു പുല്ലുതിന്നില്ല….

ശ്യാമ ഉഷ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.