റായ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച രമണ്‍ സിംഗ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി അധികാരമേറ്റു. തുടര്‍ച്ചയായി മൂന്നാം തവണയാണ് അറുപത്തിയൊന്നുകാരനായ രമണ്‍സിംഗ് ചരിത്രം കുറിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രമുഖരായ നിരവധി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.
റായ്പൂരിലെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്ര മോദി, എല്‍.കെ അദ്വാനി തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ പങ്കെടുത്തു. സംസ്ഥാന ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി മാവോയിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയിലാണ് നടന്നത്. 90 അംഗ നിയമസഭയില്‍ 49 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇവിടെ ബിജെപി അധികാരത്തിലേറുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് 39 സീറ്റ് മാത്രമാണ് നേടാനായത്. മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഉദയ് മുഡിലിയാറിന്റെ ഭാര്യ അല്ക്കാമുഡിലിയാറിനെ 35,866 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി തോല്‍പ്പിച്ചത്.
രമണ്‍ സിംഗിന്റെ വ്യക്തിപ്രഭാവവും സര്‍ക്കാരിന്റെ ഭരണനേട്ടവുമാണ് തുടര്‍ന്നും ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായകമായത്. മാവോയിസ്റ്റ് സാന്നിദ്ധ്യം കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഢും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: