Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നോവല്‍ 24: തപസ്വാധ്യായനിരതന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2013, 08:20 pm IST
inSamskriti

കാര്യങ്ങള്‍ തീരുമാനമായപ്പോള്‍ പെരുങ്കൂറുവാഴുന്നവര്‍ പുഴയുടെ തെക്കുഭാഗത്ത്‌ മനുഷ്യര്‍ക്കും നാല്‍ക്കാലികള്‍ക്കും വേണ്ടതെല്ലാം ചുരത്തുന്ന ശാന്തവും സുന്ദരവുമായ ഗ്രാമത്തില്‍ സൗരാഷ്‌ട്രക്കാര്‍ക്ക്‌ ഭവനങ്ങള്‍ സംവിധാനം ചെയ്തു. പണ്ട്‌ ഹസ്തിനാപുരത്തുകാര്‍ ഉപേക്ഷിച്ചുപോയ ഗൃഹങ്ങള്‍ അറ്റകുറ്റപ്പണികളെല്ലാം തീര്‍ത്ത്‌ സൗരാഷ്‌ട്രക്കാര്‍ക്ക്‌ കൊടുക്കകയും ജീവിതാവശ്യങ്ങള്‍ക്കായി കരമൊഴിവായി ഭൂമികള്‍ പതിച്ചു കൊടുക്കുകയും ചെയ്തു. കാര്‍മേഘങ്ങള്‍ കനിഞ്ഞു വര്‍ഷിക്കുന്ന, വേനല്‍ക്കാലത്തുകൂടി തണുപ്പു ചുരത്തുന്ന ചോലകളുള്ള ആ ഗ്രാമം സൗരാഷ്‌ട്രത്തില്‍നിന്ന്‌ പോന്നവര്‍ക്കെല്ലാം മനസ്സിണങ്ങുകയും അവിടെ വേരുപിടിക്കാന്‍ തുടങ്ങുകയും ചെയ്തു. ചൊമാരിയുടെ മകന്‍ സൗരാഷ്‌ട്രക്കാരുടെ നേതാവായിരുന്ന അച്ഛന്റെ കുടുബത്തില്‍ നിന്ന്‌ വിവാഹം കഴിക്കുക കൂടിയുണ്ടായി. സത്യത്തില്‍ സഹോദരിയുമായുള്ള ആ വിവാഹം പരദേശികളാണ്‌ എന്ന തോന്നല്‍ വളരെ കുറച്ചു. ആ കാലത്ത്‌ പെരുങ്കൂര്‍ വാഴുന്നവര്‍ തീപ്പെടുകയും പുതിയവാഴുന്നവര്‍ സൗരാഷ്‌ട്രക്കാരെ നിര്‍മമം അപമാനിച്ച്‌ നാടുകടത്താന്‍ തീരുമാനിക്കുകയും ചെയ്തു. അതിനു കാരണം ഊരുഗ്രാമക്കാരിലെ പ്രധാനികള്‍ വാഴുന്നവരുടെ സിരകളിലരിച്ചുകയറുന്ന ഏഷണികള്‍ ഓതിക്കൊടുത്തതാണ്‌. പണ്ട്‌ ഹസ്തിനാപുരത്തുനിന്ന്‌ വന്നവരില്‍ തിരിച്ചുപോകാത്തവരും സൗരാഷ്‌ട്രക്കാരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവരുമായ ചിലരുടെ ജീവന്‍ പോലും പെരുങ്കൂറു വാഴുന്നവരുടെ ഭടന്മാരുടെ ആയുധങ്ങളേറ്റ മുറിപ്പാടിലൂടെ ആര്‍ത്തനാദത്തോടെ പുറത്തിറങ്ങി ഗതികിട്ടാതെ അലഞ്ഞു. ഭീതിയുടെ ഇരുട്ടില്‍ കഷ്ടപ്പെട്ടുപോയ സൗരാഷ്‌ട്രക്കാരെയും ശേഷിച്ച സുഹത്തുക്കളെയും സാഹസികതയും കാരുണ്യവും ഉള്ള കുറുങ്കൂര്‍ ഇളയവാഴുന്നവര്‍ തക്കസമയത്ത്‌ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിക്കൊണ്ടുവന്നവര്‍ക്ക്‌ കുറുങ്കൂറു വാഴുന്നവര്‍ വേണ്ടതെല്ലാം ചെയ്തുതരാന്‍ തയ്യാറായിരുന്നു. പക്ഷേ പുതിയ നാട്ടില്‍ വേരുറയ്‌ക്കാന്‍ തുടങ്ങിയ ഭാവിയുടെ പ്രകാശകിരണങ്ങള്‍ ഇരുണ്ട ഭയത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ട്‌ ജീവച്ഛവങ്ങളായ സൗരാഷ്ടക്കാര്‍ മിക്കവരും തിരിച്ചു പോകാന്‍ തന്നെ തീരുമാനിച്ചു. ഒരു വശത്ത്‌ കൂടെയുള്ളവര്‍ തിരിച്ചു പോകുന്നതുകൊണ്ട്‌ ഒറ്റപ്പെടുന്നൂ എന്ന ഹൃദയം വാട്ടിക്കളയുന്ന തോന്നല്‍. മറുവശത്ത്‌ യജ്ഞസംരക്ഷണത്തിന്‌ വഴിയില്ലാതെ വിഷമിക്കുന്ന ഗ്രാമക്കാര്‍.
ഒരക്ഷരം പറയാതെ, മുന്നില്‍ വരാതെ, ദീര്‍ഘനിശ്വാസങ്ങളാല്‍ വഴി തടയുന്ന ദേവകി. മനസ്സിനെ പലകഷ്ണങ്ങളായി ചീന്തിയെറിയുന്ന ദശ ശരിക്കും ആ കാലത്ത്‌ അനുഭവിച്ചു. തികച്ചും അനാശ്രിതനായി അമ്മയുടെ അടുത്തു ചെന്നിരുന്നു. അമ്മയുടെ കാര്യം ആലോചിച്ചാല്‍ അദ്ഭുതം തോന്നും. അവ്യക്തത എന്ന വാക്കുതന്നെ അമ്മയെ സംബന്ധിച്ചിടത്തോളം ഇല്ല. പെരുങ്കൂറില്‍നിന്ന്‌ എല്ലാം നഷ്ടപ്പെട്ട സൗരാഷ്‌ട്രക്കാരെല്ലാം തന്നെ യജ്ഞപുരത്തെ കളത്തിലും അടുത്തുള്ള ഗൃഹങ്ങളിലും ഭാവിയിലെ അനിശ്ചിതത്വത്തിന്റെ ഇരുണ്ട ജ്വാലകളാളിനില്‍ക്കുന്ന ഇരുളിലേക്കു നോക്കിയിരിക്കുന്ന കാലത്തും അമ്മ ഇരുളിന്നപ്പുറത്ത്‌ പ്രഭാതം ഉണ്ടെന്നു വിശ്വസിച്ചു. അമ്മ ഉറപ്പിച്ചു പറഞ്ഞു. ‘നിന്റെ അച്ഛന്‍ ഒരു വലിയ കാര്യത്തിനാണ്‌ പുറപ്പെട്ടു പോന്നത്‌. അത്‌ തുടര്‍ന്നു നടത്തുകയാണ്‌ വേണ്ടത്‌. അച്ഛന്റെ അനുഗ്രഹവും എന്റെ പിന്താങ്ങും നിനക്ക്‌ ഉണ്ടാകും. ‘അമ്മ ആഴത്തിലുള്ള അനുഭവദാര്‍ഢ്യത്തിനു മേലെയാണ്‌ തീരുമാനങ്ങള്‍ പടുക്കുന്നത്‌. അതിനുമേലെ കര്‍ത്തവ്യം നിര്‍ഭയം നടത്താം. അമ്മ മുമ്പുതന്നെ പറയാറുണ്ട്‌ ‘എന്റെ അച്ഛന്‍ സഹധര്‍മം ചരിക്കാനാണ്‌ പറഞ്ഞിട്ടുള്ളത്‌. നിന്റെ അച്ഛന്‍ ഏറ്റെടുത്തധര്‍മം യജ്ഞസംരക്ഷണമാണ്‌. അതിന്‌ അദ്ദേഹം കണ്ടെടുത്ത ഭൂമിയാണ്‌ കേരളം. അടുത്ത തലമുറയെ യജ്ഞസംരക്ഷണത്തിന്‌ യോഗ്യരാക്കേണ്ട ചുമതല എനിക്കുണ്ട്‌. മക്കള്‍ ഇവിടെ പരദേശികളായി വളര്‍ന്നാല്‍ ധര്‍മസങ്കരമുണ്ടാകും. അതില്ലാതാക്കാന്‍ ഞാന്‍ എന്റെ കുട്ടികളെ ഇവിടത്തുകാരായി വളര്‍ത്തും. സൗരാഷ്‌ട്രക്കാരായിട്ടല്ല. ‘പ്രശ്നങ്ങള്‍ സമാധാനത്തോടെ കേള്‍ക്കാനും പരിഹാരം ഉണ്ടാക്കാനും അമ്മയ്‌ക്കുള്ള കഴിവ്‌ അപാരമാണ്‌. ഇപ്പോഴത്തെ പ്രശ്നവും അമ്മയോട്‌ പറയാന്‍ താമസിക്കരുത്‌. ദേവകി ഒരാളലായി ഉള്ളില്‍ ഉണ്ടെന്നത്‌ അമ്മയെ അറിയിക്കുകതന്നെ വേണം. മകളും ശിഷ്യനും തമ്മിലുള്ള സുഖകരമായ അസ്വസ്ഥതകള്‍ ഇരിപ്പത്തിനും പിടികിട്ടിത്തുടങ്ങി എന്ന്‌ ഇന്നത്തെ ദേവകി എഴുതിയ ശ്ലോകം ചൊല്ലിയപ്പോള്‍ പ്രതിധ്വനിച്ചിരുന്നുവോ ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അത്‌ വ്യക്തമായി പറയേണ്ട സമയം അതിക്രമിച്ചു തുടങ്ങി.

മലരിലെ ഉമി കളഞ്ഞുകൊണ്ടിരിക്കുന്ന അമ്മയുടെ അടുത്ത്‌ ദ്വിവേദി ചെന്നിരുന്നു. അമ്മയുടെ തലമുടി അടുത്തകാലത്തായി കുറച്ചധികം നരച്ചിട്ടുണ്ട്‌. സൗരാഷ്‌ട്രത്തില്‍ നിന്നുള്ള യാത്ര, അച്ഛന്റെ മരണം, പെരുങ്കൂറില്‍നിന്ന്‌ പോരേണ്ടിവന്ന ചുറ്റുപാടുകള്‍ എല്ലാം വിഷമമുണ്ടാക്കുന്നവയും മനസ്സിനെയും ദേഹത്തിനെയും ബാധിക്കുന്നവയും ആണ്‌. കുടുംബത്തിലെ തീരാത്തപണികളില്‍ നിന്ന്‌ അമ്മയ്‌ക്ക്‌ വിശ്രമം കൊടുക്കണം.

‘അമ്മേ! ഇന്ന്‌ ഇരിപ്പത്തെ അമ്മ അമ്മയുടെ കാര്യം അന്വേഷിച്ചു.’ ‘ഉവ്വോ?’ ‘എത്ര കാലം അമ്മ ഒറ്റയ്‌ക്ക്‌ പണികള്‍ പേറും എന്നൊരു ചോദ്യം എന്റെ മനസ്സിലേക്ക്‌ എയ്തു വിടുകയും ചെയ്തു.’ അമ്മ മലര്‍ പെറുക്കുന്നതില്‍ നിന്ന്‌ തലയുയര്‍ത്താതെ പറഞ്ഞു. ‘ഉണ്ണീ തെളിച്ചു പറഞ്ഞുകൊള്ളൂ. എന്താകാര്യം?’ ഇനി വളച്ചുകെട്ടേണ്ട കാര്യമില്ല. എന്താണ്‌ പറയാന്‍പോകുന്നത്‌ എന്ന്‌ അമ്മ ഏതാണ്ട്‌ ഊഹിച്ചുകാണും. മറുപടിക്ക്‌ സമയമെടുത്തപ്പോള്‍ അമ്മ തുടര്‍ന്നു.
‘ഇരിപ്പത്തമ്മ പറഞ്ഞപോലെ എനിക്ക്‌ എല്ലാം കൂടി കൊണ്ടുനടക്കാന്‍ വിഷമം തുടങ്ങിയിട്ടുണ്ട്‌. ഉണ്ണി ഗൃഹസ്ഥനാകുകയാണ്‌ അതിനുള്ള ഏക പ്രതിവിധി. ഞാന്‍ ചൊമാരിയുടെ അവിടെ ഒന്നു പോയി പത്ത്നാടിയെ കണ്ട്‌ ആലോചന തുടങ്ങാന്‍ പറയാം.’ മറുപടി ഒന്നും പറയാതിരുന്നതിനാല്‍ അമ്മ ദ്വിവേദിയുടെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ പറഞ്ഞു. ‘ഉണ്ണിക്ക്‌ എന്തങ്കിലും പറയാനുണ്ടോ? എന്തായാലും പറഞ്ഞോളൂ.’ ദ്വിവേദി കീഴ്‌ച്ചുണ്ട്‌ ഉള്ളിലേക്കു വലിച്ച്‌ നാവുകൊണ്ട്‌ വരള്‍ച്ച തീര്‍ത്ത്‌ ദീര്‍ഘനിശ്വാസത്തോടെ എങ്ങോട്ടോ നോക്കി പറഞ്ഞു. ‘അമ്മയ്‌ക്ക്‌ സമ്മതാണെങ്കില്‍ ഇരിപ്പത്തു നിന്ന്‌ ആലോചിച്ചാല്‍ കൊള്ളാം.’ ‘ഉണ്ണി നല്ലവണ്ണം ആലോചിക്കാതെ ഒരു കാര്യം പറയില്ല എന്നെനിക്കറിയാം. വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിയുടെ മരുമകളല്ലേ ദേവകി? പുകയുന്ന വിഷമങ്ങള്‍ പ്രതീക്ഷിക്കണം. എന്നു വച്ച്‌ ഉള്ളിലെ തീ കെടുത്തണം എന്നല്ല. തീര്‍ച്ചയായും ആലോചിക്കാം.’ അമ്മയുടെ വാക്കുകളിലെവിടെയോ അച്ഛന്റെ അനുഗ്രഹം സ്പന്ദിക്കുന്നതായി ദ്വിവേദിക്കു തോന്നി.

(തുടരും)

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Kerala

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

Sports

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം
Sports

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

Kerala

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.