Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മേല്‍ത്തട്ട്‌ പരിധി ഉയര്‍ത്തുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2013, 09:52 pm IST
in Vicharam

പിന്നോക്ക-മുന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിന്‌ ക്രിമിലേയര്‍ പ്രകാരമുള്ള വാര്‍ഷിക വരുമാന പരിധി നാലരലക്ഷത്തില്‍നിന്ന്‌ ആറുലക്ഷമായി ഉയര്‍ത്താനുള്ള കേരള മന്ത്രിസഭയുടെ തീരുമാനം ഉചിതമാണ്‌. വരുമാന പരിധി വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണ്‌ ഈ നടപടി.

ക്രീമിലെയര്‍ പരിധി ആറുലക്ഷമാക്കിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച്‌ പരിശോധിക്കാന്‍ പുതിയ കമ്മീഷനെ നിയോഗിക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്‌. കേന്ദ്രം വരുമാനപരിധി ഉയര്‍ത്തിയപ്പോള്‍ സംസ്ഥാനവും ഈ പരിധി ഉയര്‍ത്തണമെന്ന്‌ പിന്നോക്ക വിഭാഗ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും രണ്ടുവരുമാന പരിധി നിലനിന്നത്‌ ജോലിയ്‌ക്ക്‌ ശ്രമിക്കുന്നവര്‍ക്ക്‌ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. വരുമാനപരിധി സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക്‌ ജീവിതം കീറാമുട്ടിയാക്കിയിരുന്നു. മുഖ്യമന്ത്രി ഇപ്പോള്‍ വിശദീകരിച്ചത്‌ നാല്‌ സ്ലാബ്‌ ഏര്‍പ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിശ്ചയിക്കും എന്നാണ്‌. ഇതുവരെ കേരളം വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക്‌ കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടാണ്‌ അടിസ്ഥാനമാക്കിയിരുന്നത്‌. സംവരണാനുകൂല്യം ചിലര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയതില്‍ കടുത്ത അസംതൃപ്തിയും നിലനിന്നിരുന്നു. വരുമാന പരിധി ആറുലക്ഷമാക്കി ഉയര്‍ത്തിയതോടെ മാസം 50,000 രൂപ വരുമാനമുള്ള പിന്നോക്കക്കാര്‍ക്കും ആനുകൂല്യം ലഭിയ്‌ക്കും.

കൃഷിക്കാരുടെ പരിധി അഞ്ച്‌ ഹെക്ടറാണ്‌. 2009 സെപ്തംബറിലാണ്‌ 4.5 ലക്ഷം രൂപയായി വരുമാന പരിധി നിശ്ചയിച്ചത്‌. പ്രൊഫണല്‍ കോളേജുകളിലേയ്‌ക്കുള്ള സംവരണത്തിനും വരുമാനപരിധി ഇതുതന്നയായിരുന്നു. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ക്രീമിലെയര്‍ പരിധി പുതുക്കി നിശ്ചയിക്കണമെന്നാണ്‌ സുപ്രീംകോടതി വിധി. ഇതനുസരിച്ച്‌ 2012 ആഗസ്റ്റില്‍ തന്നെ പിന്നോക്ക വിഭാഗ കമ്മീഷന്‍ വികസന വകുപ്പ്‌ പരിധി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു.
ആറുലക്ഷം രൂപ പോലും വളരെ കുറവാണെന്ന അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്‌. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ക്രീമിലെയര്‍ പരിധി പത്ത്‌ ലക്ഷമാക്കണമെന്ന നിവേദനവും കമ്മീഷനു മുന്‍പില്‍ ഉണ്ടായിരുന്നു. ജീവിതനിലവാരത്തിലെ ഉയര്‍ച്ചയും ഒരു മാനദണ്ഡമാകണം എന്നായിരുന്നു ഒരാവശ്യം. നല്ല ബുദ്ധിയും പരീക്ഷാമാര്‍ക്കും ഉണ്ടായിട്ടും വിദ്യാഭ്യാസ സംവരണാനുകൂല്യങ്ങള്‍ ലഭ്യമാകാതെ പഠിത്തം തുടരാന്‍ സാധിക്കാത്ത അനേകം യുവാക്കള്‍ കേരളത്തിലുണ്ട്‌. ശമ്പള പരിഷ്കരണവും വരുമാന വര്‍ധനവും ഉണ്ടാകുന്നതിനനുസരിച്ച്‌ മേല്‍ത്തട്ട്‌ പരിധിയും ഉയര്‍ത്തേണ്ടതാണ്‌. ജസ്റ്റിസ്‌ ആര്‍.എല്‍.പ്രസാദ്‌ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആദ്യം ഒരുലക്ഷം രൂപയായിരുന്നു സാമ്പത്തിക പരിധി. പിന്നീട്‌ 2004 ല്‍ രണ്ടരലക്ഷവും 2009 ല്‍ നാലരലക്ഷവുമായി ഉയര്‍ത്തിയിരുന്നു. വിദ്യാഭ്യാസ ആനുകൂല്യത്തിനും സംവരണാനുകൂല്യത്തിനും ഒരേ വരുമാനപരിധി വേണമെന്നാവശ്യപ്പട്ട്‌ കോടതിയില്‍ കേസുകളും നിലവിലുണ്ട്‌.

വിദ്യാഭ്യാസ ആനുകൂല്യ പരിധി ഉയര്‍ത്തുമ്പോഴും സര്‍ക്കാര്‍ അത്‌ ക്രിമിലെയര്‍ പരിധിയ്‌ക്ക്‌ തുല്യമാക്കാന്‍ തയ്യാറല്ല. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്കുള്ള പരിധി കുറവാണെന്ന പരാതിയും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ വരുമാന പരിധിയും വര്‍ധിപ്പിച്ചേക്കാം. ജീവിക്കാനുള്ള അവകാശം പോലെ തന്നെ പ്രധാനമാണ്‌ ബൗദ്ധിക ഉന്നതി കൈവരിക്കുന്നതിനും വിദ്യാഭ്യാസം നേടാനുമുള്ള അവകാശം.
താഴെത്തട്ടിലുള്ളവര്‍ക്ക്‌ അത്‌ നിഷേധിക്കുന്നത്‌ മനുഷ്യാവകാശ ലംഘനവും കൂടിയാണ്‌. പക്ഷേ വിദ്യാഭ്യാസ സാധ്യത വര്‍ധിപ്പിച്ച്‌ യുവാക്കള്‍ വിദ്യാസമ്പന്നരായി തൊഴില്‍ രഹിതരായി മാഫിയ സംഘങ്ങളിലും മറ്റും എത്തിപ്പെടാതിരിക്കാനുള്ള ജാഗ്രതയും നടപടികളും ആവശ്യമാണ്‌. ഇന്ന്‌ സംസ്ഥാനത്ത്‌ തട്ടിപ്പുകളും കവര്‍ച്ചകളും പെരുകുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട പ്രതികള്‍ നിരക്ഷരരല്ല. വിദ്യാഭ്യാസം നേടി ജോലി ലഭിക്കാതെ അലയുന്നവര്‍ സംഘം ചേര്‍ന്ന്‌ മദ്യപാനത്തിലേയ്‌ക്ക്‌ തിരിയുന്ന പ്രവണതയും കേരളത്തിലുണ്ട്‌. വിദ്യാഭ്യാസം നേടിയാല്‍ ശാരീരിക അധ്വാനം അന്തസ്സിന്‌ ചേര്‍ന്നതല്ല എന്ന ബലമായ ധാരണ ഇവിടെ നിലനില്‍ക്കുന്നതായി കാണാം. കൃഷി അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍ പ്രസിദ്ധ സിനിമാ നടന്‍ കര്‍ഷക ‘ശ്രീ’നിവാസനായി സ്വന്തം പാടത്ത്‌ അധ്വാനിക്കുന്നതും ചെളിയില്‍ ചവിട്ടിനിന്ന്‌ പണിയെടുക്കുന്നതും പാടത്ത്‌ പണിയെടുക്കുന്നതിനെ അപകര്‍ഷതാബോധത്തോടെ വീക്ഷിക്കുന്ന കേരളത്തിലെ പുത്തന്‍ തലമുറയ്‌ക്ക്‌ കിട്ടുന്ന സാമൂഹ്യപാഠമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.