Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

തലതൊട്ടമ്മയ്‌ക്ക്‌ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2013, 08:30 pm IST
inLifestyle

ആദരിക്കപ്പെടുന്നതിന്റെ പതിവ്‌ ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒരമ്മ ഇവിടെ ആദരിക്കപ്പെടുകയാണ്‌. പുളിയത്ത്‌ മാക്കം എന്ന എണ്‍പത്തെട്ടുകാരി. ആയിരം ഉണ്ണികളുടെ തലതൊട്ടമ്മ എന്ന വിശേഷണത്തിനുടമ.

കോഴിക്കോട്‌ ചങ്ങരോത്ത്‌ ഗ്രാമപഞ്ചായത്തിലെ പാലേരിയിലെയും സമീപപ്രദേശങ്ങളിലെയും പഴയ തലമുറയ്‌ക്ക്‌ മാക്കം കുടുംബാംഗമാണ്‌. കാരണം അവര്‍ നാടിന്റെ പേറ്റിച്ചിയാണ്‌. ആയിരങ്ങളെ ജീവിതത്തിലേക്ക്‌ കയ്യിലെടുത്തവര്‍, പ്രസംഗവും ഇന്ദ്രജാലവുമില്ലാതെ. നാടാകെ അവരോട്‌ കടപ്പെട്ടിരിക്കുന്നു.
ആദരവോടെ ചുറ്റും കൂടുന്നു. അന്നത്തെ കാലത്ത്‌ പേറ്റിച്ചിയെന്നാല്‍ നാട്ടുകാരുടെ ഡോക്ടര്‍. അതുകൊണ്ടുതന്നെ മാക്കം ഡോക്ടര്‍ മാക്കം തന്നെ. ആധുനിക യന്ത്രസംവിധാനങ്ങളാല്‍ ഏതു പ്രതിസന്ധിയേയും അതിജീവിക്കുവാന്‍ കഴിയുന്ന ഇന്നത്തെ ലേബര്‍ റൂമുകള്‍ക്ക്‌ പേറ്റിച്ചി അദ്ഭുതമായേക്കാം.

പേറ്റുപുരയില്‍ പെണ്ണിന്റെ ഞരക്കങ്ങള്‍ക്കും നിലവിളികള്‍ക്കും കൂട്ടിരുന്ന രാപ്പകലുകള്‍. ആയിരത്തിലധികം കുഞ്ഞുങ്ങളെ കൈനീട്ടി സ്വീകരിച്ചതിന്റെ അനുഭവമാണ്‌ മാക്കമ്മക്കുള്ളത്‌. 24 മണിക്കൂറും സേവന സന്നദ്ധയായി ഒരു കാലഘട്ടം കഴിച്ചുകൂട്ടിയതിന്റെ അംഗീകാരമാണ്‌ പാലേരിയുടെ മാക്കമ്മക്ക്‌ നാടിന്റെ അംഗീകാരം.

പത്താം വയസ്സില്‍ അമ്മ പിലാച്ചേരി പാറുവിന്റെ സഹായിയായാണ്‌ തുടക്കം. അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും സമര്‍പ്പണമനോഭാവവും ആവശ്യമായ ഈ തൊഴിലിന്‌ അമ്മ തന്നെയാണ്‌ വഴികാട്ടിയായത്‌. പുറവൂര്‍, വടക്കുമ്പാട്‌, പാലേരി പ്രദേശങ്ങളില്‍ പേറെടുക്കാനായിരുന്നു കുടുംബപരമായി അവകാശമുണ്ടായിരുന്നത്‌. മറ്റു സ്ഥലങ്ങളിലേക്ക്‌ പോകാമായിരുന്നെങ്കിലും പ്രതിഫലം പറ്റാന്‍ പാടില്ലായെന്ന നിബന്ധനയുണ്ടായിരുന്നു. അതുപോലെ നായര്‍, തിയ്യര്‍, മുസ്ലീം വീടുകളില്‍ നിന്നു മാത്രമേ പരവസമുദായത്തില്‍പ്പെട്ട മാക്കമ്മയ്‌ക്ക്‌ പ്രതിഫലം വാങ്ങാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. തട്ടാന്‍, ആശാരി വിഭാഗക്കാരുടെ വീടുകളില്‍ പേറെടുക്കാമെങ്കിലും പ്രതിഫലം മലയര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌.

പ്രതിഫലമാകട്ടെ ‘രൂപ’യായിരുന്നില്ല. അരിയും തേങ്ങയും മുണ്ടുമായിരുന്നു. 28 കുളി, 40 കുളി ചടങ്ങുകളിലും പ്രതിഫലം മേല്‍പ്പറഞ്ഞതുതന്നെ. ദാരിദ്ര്യത്തിന്റെ കാഠിന്യമുണ്ടായിരുന്നതിനാല്‍ ഈ ചെറിയ വിഹിതം പോലും നല്‍കാന്‍ വീട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന്‌ മാക്കം പരിഭവമൊട്ടുമില്ലാതെ പറഞ്ഞു. വിലപേശലോ, പരാതിയോ പിണക്കമോ ഇല്ലാതെ ചുമതല പൂര്‍ത്തിയാക്കി നിറഞ്ഞ മനസ്സോടെ തിരികെപ്പോരുന്ന മാക്കമ്മയെ നാട്‌ ആദരവോടെ കാണുന്നതിനും സഹായിക്കുന്നതിനും കാരണവും പോയകാലത്തിലെ ത്യാഗം തന്നെ.

അന്ന്‌, ഏതു പാതിരാത്രിയിലും മാക്കമ്മയുടെ വാതിലില്‍ വെപ്രാളത്തിന്റെ മുട്ടുണ്ടാകുമായിരുന്നു. അങ്ങനെ വീട്ടില്‍ നിന്നും വീടുകളിലേക്ക്‌ തിടുക്കപ്പെട്ടെത്തുക. ഒരു ദിവസം ഒന്നും രണ്ടും മൂന്നും കുഞ്ഞുങ്ങളെയെടുത്ത അനുഭവവും മാക്കമ്മയ്‌ക്കുണ്ട്‌. നടുനിവര്‍ക്കാന്‍ പോലും സമയം കിട്ടാത്ത തരത്തില്‍ പേറ്റിച്ചിയുടെ ദിനരാത്രങ്ങള്‍.

ജന്മിത്തവും നാടുവാഴിത്തവും നിറഞ്ഞാടിയ അക്കാലത്തെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍ പറയുന്ന മാക്കമ്മ. താഴ്‌ന്ന ജാതിക്കാരുടെ കുട്ടിയെ എടുത്താല്‍ അയിത്തമായിരുന്ന അക്കാലത്ത്‌ ആരുമറിയാതെ ഒരു പുലയ സ്ത്രീയുടെ കുട്ടിയെ എടുത്ത രഹസ്യവും മാക്കമ്മ വെളിപ്പെടുത്തി. “അക്കാലത്ത്‌ അത്‌ പുറത്തറിഞ്ഞാല്‍ പിന്നീടാരും എന്നെ വിളിക്കില്ലായിരുന്നു. അന്നേരം എന്ത്‌ ജാതി നോക്കാന്‍… വന്നു വിളിച്ചപ്പോള്‍ ഞാന്‍ പോയി. പേറ്റുനോവിന്റെ വിളികേട്ടാല്‍ എങ്ങനെ പോകാതിരിക്കും”.

ഏറ്റെടുക്കപ്പെട്ട ദൗത്യം സഫലമാക്കിയതിന്റെ നിര്‍വൃതിയാല്‍ മാക്കമ്മ ഇതനുസ്മരിച്ചു. വഴിയില്‍ ഒരു പാറയില്‍ കിടത്തി പ്രസവിച്ച കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചു വേര്‍പെടുത്തി പെറ്റമ്മയും കുഞ്ഞും വീട്ടിലേക്ക്‌ പോയതുള്‍പ്പെടെ ഉദാഹരണങ്ങളുടെ നീണ്ടനിര തന്നെ. എന്നാല്‍ കാലമാകെ മാറി. തെങ്ങോലച്ചൂട്ടിന്റെ വെളിച്ചത്തില്‍ വിളിക്കാന്‍ വരുന്നതും പേറെടുക്കാന്‍ പോകുന്നതുമൊക്കെ കഥപോലുമല്ലാതായി. എങ്കിലും നാടാകെ ആദരവോടെ അഭിമാനത്തോടെ മാക്കമ്മക്കൊപ്പമുണ്ട്‌. ചങ്ങരോത്ത്‌ ഗ്രാമപഞ്ചായത്ത്‌ 17-ാ‍ം വാര്‍ഡ്‌ കുടുംബശ്രീ എഡിഎസ്സിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്‌ച്ചയാണ്‌ മാക്കമ്മക്ക്‌ ‘സ്നേഹാദരം’ ഒരുക്കുന്നത്‌.

എന്‍. ഹരിദാസ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.