Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വികസന രാഷ്‌ട്രീയം അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2013, 07:20 pm IST
in Vicharam

കേന്ദ്രസര്‍ക്കാരിന്റെ രണ്ടാമനായ എ.കെ.ആന്റണി കേരളത്തിന്റെ വികസനത്തെക്കുറിച്ച്‌ പറയുമ്പോഴെല്ലാം രാഷ്‌ട്രീയ വേണ്ടായെന്ന്‌ പറയാറുണ്ട്‌, അദ്ദേഹമുദ്ദേശിക്കുന്നത്‌ വിവാദത്തേയാണെന്ന്‌ തോന്നുന്നു. ‘വിവാദ രാഷ്‌ട്രീയം’ കേരളത്തിന്റെ നിരവധി വികസന സാധ്യതയുള്ള ഇല്ലായ്‌മ ചെയ്യുവാനെ ‘ഉപകരിച്ചിട്ടുള്ളൂ!?’ എവിടെയോ നിന്ന്‌ കിട്ടുന്ന ‘അറിവുകള്‍’ വെച്ചുകൊണ്ടും പദ്ധതികള്‍ക്കെതിരെ നിലപാട്‌ സ്വീകരിക്കുന്ന നയം ഇനിയെങ്കിലും ഉപേക്ഷിച്ചേ മതിയാകൂ; ഇന്നത്തെ കേരളത്തിന്‌ ഒരു വികസന രാഷ്‌ട്രീയം കൂടിയേ കഴിയൂ: വിദേശ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍ സ്വയംതൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടത്‌ രാജ്യത്തിന്റെ ബാധ്യതയാണ്‌. ആ മഹത്‌ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടത്‌ ജനങ്ങളോട്‌ പ്രതിബദ്ധതയുള്ള സര്‍ക്കാരിന്റെ ധാര്‍മികതയാണ്‌.

എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഘോഷിച്ച ‘ജിം’ മേളയില്‍ പങ്കെടുത്തുകൊണ്ടും അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി കേരളത്തിലെ തൊഴില്‍ സംസ്കാരത്തിന്റെ ഇരുണ്ട വശത്തെ കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി. ആ സംസ്കാരം ഇന്നും കേരളത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്‌. കൊച്ചിയുടെ സ്വപ്ന പദ്ധതിയായ മെട്രോ റെയില്‍ നിര്‍മാണ വേളയിലെ തടസ്സങ്ങള്‍ ആ സംസ്കാരത്തെയാണ്‌ കാണിച്ചുതരുന്നത്‌!?

അതുപോലെ തന്നെ സമയം പാഴാക്കുന്ന കാര്യത്തിലും നമ്മള്‍ കേമന്മാരാണ്‌! വിഴിഞ്ഞം തുറമുഖ പദ്ധതി എത്രയോ വര്‍ഷമായി കടലാസില്‍ മാത്രമായി കിടക്കുന്നു! അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമായി വിഴിഞ്ഞത്തിന്‌ ഇഴഞ്ഞു മാത്രമേ നീങ്ങാനാകുന്നുള്ളൂ! പരിസ്ഥിതി സംരക്ഷണമെന്ന പേരില്‍ കേരളത്തില്‍ ഒരു തീവ്രവാദം നിലനില്‍ക്കുന്നുണ്ട്‌. അതിന്റെ ഫലമായി ഇടക്കൊച്ചി അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയം പദ്ധതി നിലച്ചുപോയി! 350 കോടിയുടെ ഒരു പദ്ധതിയായിരുന്നു അത്‌. ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടിയെന്ന്‌ മാത്രം. അങ്ങനെ എത്രയെത്ര പദ്ധതികളാണ്‌ നമുക്ക്‌ നഷ്ടപ്പെട്ടു പോകുന്നത്‌!? ഇന്നായിരുന്നു കൊച്ചി പോര്‍ട്ടിന്‌ വേണ്ടി കായല്‍ നികത്തുവാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ പരിസ്ഥിതിയുടെ പേരില്‍ എത്രമാത്രം കോലാഹലം ഉണ്ടാകുമായിരുന്നു! നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ നമ്മുടെ വൃത്തികെട്ട തൊഴില്‍ സംസ്കാരത്തിന്റെ ഫലമായി കൊച്ചി തുറമുഖവും പതുക്കെ പതുക്കെ മുങ്ങുകയാണ്‌!

പരമ്പരാഗത വ്യവസായങ്ങളും നൂതന വന്‍ വ്യവസായങ്ങളും പല കാരണങ്ങളാലും കേരളത്തില്‍ തകരുകയാണ്‌! സംസ്ഥാനത്തിന്റെ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലേയ്‌ക്ക്‌ കൂപ്പുകുത്തി കൊണ്ടിരിക്കുകയാണ്‌! അതിനിടയിലാണ്‌ പ്രതീക്ഷിച്ചിരിക്കുന്ന പാലക്കാട്‌ കോച്ച്‌ ഫാക്ടറി റെയില്‍വേ തട്ടിക്കളിക്കാന്‍ തുടങ്ങിയത്‌! ചേര്‍ത്തല ഓട്ടോ കാസ്റ്റ്‌ യൂണിറ്റ്‌ റെയില്‍വേ ഏറ്റെടുക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി! എറണാകുളത്തെ ഹൈക്കോടതിയ്‌ക്ക്‌ സമീപമുള്ള പഴയ റെയില്‍വേ ടെര്‍മിനല്‍ സ്റ്റേഷനും ഐലന്റിലെ റെയില്‍വേ ടെര്‍മിനല്‍ സ്റ്റേഷനും നാശത്തിന്റെ വക്കിലാണ്‌; അത്‌ നവീകരിച്ച്‌ പുനഃരുദ്ധരീകരിച്ചെങ്കില്‍ ജനങ്ങളുടെ യാത്രാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമാകുമായിരുന്നു.

ഐലന്റുമായി ബന്ധിപ്പിക്കുന്ന പഴയ രണ്ടു പാലങ്ങളുടെ ഇന്നത്തെ ഗതി വേദനിപ്പിക്കുന്നതാണ്‌. ആ ചരിത്ര പാലങ്ങളെ നവീകരിച്ചും സംരക്ഷിച്ചു നിര്‍ത്തേണ്ടത്‌ നമ്മുടെ കടമയാണ്‌, തകര്‍ന്നുവീഴുന്നതിന്‌ മുമ്പേ ഈ ചരിത്ര സ്മാരകങ്ങളെ ആരുണ്ട്‌ സംരക്ഷിക്കുവാന്‍? ഇടക്കൊച്ചി-എയിലന്റ്‌ പാലത്തിന്‌ അനുമതിയായി, പക്ഷേ പ്രസ്തുത പാലത്തിലൂടെ (പാമ്പന്‍ പാലത്തിന്റെ മാതൃകയില്‍) റെയില്‍വേ ലൈന്‍ കൂടി നിര്‍മിച്ചാല്‍ ഭാവിയില്‍ മട്ടാഞ്ചേരി-ഫോര്‍ട്ടു കൊച്ചി ഭാഗത്തേക്ക്‌ മെട്രോ റെയില്‍ സര്‍വീസോ, സബര്‍ബന്‍ സര്‍വീസോ ആരംഭിക്കാന്‍ കഴിയും.

പുല്ലു വളര്‍ന്ന്‌ തരിശായി കിടക്കുന്ന അനേകായിരം ഹെക്ടര്‍ കൃഷിനിലങ്ങള്‍ കേരളത്തിലുണ്ട്‌. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ കൃഷി നിലങ്ങള്‍ ലാഭകരമായി കൃഷി ചെയ്യുന്നതിന്‌ എന്ത്‌ നടപടികളാണ്‌ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്‌? ഒന്നുമില്ല, പകരം നികത്തുന്നതിന്‌ കൂട്ടുനില്‍ക്കുകയുമാണ്‌. ഭാവിയില്‍ ഗുരുതര ഭവിഷ്യത്ത്‌ സൃഷ്ടിച്ചേക്കാവുന്ന ഈ നീക്കത്തിനെതിരെ പരിസ്ഥിതിക്കാരും മിണ്ടുന്നില്ല!? അതുപോലെ തന്നെ മലകള്‍ ഇടിച്ചുനിരത്തുകയും കാടുകള്‍ വെട്ടി നിരത്തുന്നതും ഭയപ്പെടുത്തുന്ന നിലയില്‍ കൂടുകയാണ്‌ അത്‌ തടയുവാന്‍ ആര്‍ക്കും താല്‍പ്പര്യവുമില്ല, പരിസ്ഥിതിക്കാര്‍ക്കുപോലും! എങ്ങനെയാണ്‌ കോണ്‍ക്രീറ്റ്‌ കുരിശുകള്‍ മല കയറുന്നത്‌? അവിടെവിടെയായി ഉറപ്പിച്ചു നിര്‍ത്തിയ കുരിശുകള്‍ക്ക്‌ സമീപം കൈയേറി വാസമുറപ്പിക്കുന്നവര്‍ കൃഷിക്കാരോ ആദിവാസികളോ ഭൂമിയില്ലാത്തവരോ അല്ല, പക്ഷേ നാളെ അവര്‍ കര്‍ഷകരാകുന്നു, കുടിയേറ്റക്കാരാകുന്നു, പട്ടയത്തിന്‌ വേണ്ടി സമരം നടത്തുന്നവരുമാകുന്നു!!?

ഇത്തരം നിലപാടുകള്‍ക്കെതിരെ ഉരുത്തിരിയേണ്ട പൊതുവികാരം പലപ്പോഴും ഉണ്ടാകാറില്ല. പക്ഷേ നമ്മുടെ മേല്‍പ്പറഞ്ഞ നിരവധി വികസന പദ്ധതികള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ നമുക്കൊരു വികസന രാഷ്‌ട്രീയം അനിവാര്യമാണ്‌; കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിന്‌ വേണ്ടി കേന്ദ്രസര്‍ക്കാരില്‍ രണ്ടാമനായ രാജ്യരക്ഷാ മന്ത്രി എ.കെ.ആന്റണിക്ക്‌ ഒരുപിടി കാര്യങ്ങള്‍ ചെയ്യാനാകും, ഇതിനകം എന്തുകൊണ്ട്‌ കഴിഞ്ഞില്ലായെന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല.

സതീഷ്‌ പടക്കാറ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)
India

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

India

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

Kerala

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.