Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വളവേണോ വള; കേള്‍ക്കുന്നുണ്ടോ ആ വിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2013, 08:31 pm IST
inLifestyle

മാണ്‍പെഴുമാണ്‍കുയില്‍ കൂകിത്തളരവേ

മാമ്പൂ വിടര്‍ന്ന മണം ചൊരിയുന്ന നാള്‍,

കുപ്പിവളകളും ചാന്തുസിന്ദൂരവും

ചീര്‍പ്പുകണ്ണാടിയും മട്ടിപ്പശയുമായ്‌

മങ്കമാരേ, നിങ്ങള്‍ വീടുകള്‍തോറുമേ

മംഗല്യവാണിഭം കൊണ്ടു നടക്കവേ,

എന്തൊരു പാപപരിഹരണാര്‍ത്ഥമോ

ചിന്തു പാടിപ്പാടിയൂരുചുറ്റീടവേ

കാണാ,മറിയുമേ കണ്ടാല്‍; മറക്കാത്ത-

താണക്കറുത്ത മുഖങ്ങളൊരിക്കലും

– ഇടശ്ശേരി

തുലാവര്‍ഷമേഘവും തമിഴകത്തു നിന്ന്‌ കുപ്പിവളയും ചാന്തും വില്‍ക്കാനെത്തിയിരുന്ന കറുത്ത ചെട്ടിച്ചികളും മലയാളമണ്ണിന്‌ സമ്മാനിച്ചിരുന്ന നന്മകളെ ഇടശ്ശേരി വിശേഷിപ്പിച്ചത്‌ ഇങ്ങനെയാണ്‌. നന്മയും സ്നേഹവും നിറഞ്ഞ ഗ്രാമങ്ങള്‍ എന്നും ഒരു മാതൃകയായിരുന്നു. പ്രകൃതിയോടിണങ്ങിയും വിശ്വാസങ്ങളില്‍ ഊന്നിയുമുള്ള ജീവിതശൈലിയായിരുന്നു അവരുടെ പ്രത്യേകത. ഇപ്പോള്‍ ഗ്രാമങ്ങളും ആധുനികവത്ക്കരണത്തിന്റെ ചുവടുപിടിച്ച്‌ മുന്നോട്ട്‌ പോവുകയാണ്‌. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുതുടങ്ങിയപ്പോള്‍ പലതും ഓര്‍മ്മകള്‍മാത്രമായി. അതിലൊന്നാണ്‌ നാട്ടിന്‍പുറത്തെ വളക്കാരികള്‍. പൊട്ടും കണ്ണാടിയും ചീര്‍പ്പും മറ്റുമായെത്തുന്നവര്‍. ആഴ്‌ച്ചയില്‍ ഒന്നോ രണ്ടോ തവണ വീടുകളില്‍ എത്തുന്ന ഇവരെ വീട്ടമ്മമാരും പെണ്‍കുട്ടികളും കാത്തിരിക്കുമായിരുന്നു. എന്തിനേറെ നാട്ടിന്‍പുറത്തെ ചെറുപ്പക്കാര്‍ക്കും ആ വരവ്‌ ആനന്ദക്കാഴ്‌ച്ചയായിരുന്നു.

നാട്ടിന്‍പുറത്ത്‌ ആവശ്യക്കാരേറെയുണ്ടായിരുന്നു അന്ന്‌ കുപ്പിവളകള്‍ക്ക്‌. പല നിറത്തിലുള്ള വളകള്‍ നിറച്ച വലിയ വട്ടിയും തലയില്‍ ചുമന്ന്‌ വള വേണോ വള…കരിവള… കല്ലുവള… കുപ്പിവള… എന്ന്‌ ഓരോ വീടിന്റെ വാതില്‍ക്കല്‍ വന്ന്‌ ഇവര്‍ വിളിച്ച്‌ ചോദിക്കും. വള വില്‍ക്കാനെത്തുന്നവരില്‍ യുവതികളും മധ്യവയസ്ക്കരുമുണ്ട്‌. കടലാസു ചുരുട്ടി ഉണ്ടാക്കിയ കുഴലില്‍ കോര്‍ത്ത കുപ്പിവളകള്‍ തുണിയില്‍ പൊതിഞ്ഞാണ്‌ സൂക്ഷിക്കുന്നത്‌. വള മാത്രമല്ല സിന്ദൂരം, കണ്‍മഷി,ചീര്‍പ്പ്‌, കമ്മല്‍,ഹെയര്‍ ക്ലിപ്പുകള്‍,റിബ്ബണ്‍,കണ്ണാടി,പൊട്ടുകള്‍, മുത്തുമാലകള്‍,പാറ്റാഗുളിക തുടങ്ങി നിരവധി സാധങ്ങളുമുണ്ടാകും. സിനിമാ പേരുകളുള്ള വളകള്‍ക്കായിരുന്നു അന്ന്‌ ആവശ്യക്കാരേറെ. യുവതികള്‍ക്കാകട്ടെ കരിവളകളോടായിരുന്നു പ്രിയം. അഗ്രഹാരങ്ങളുടെ ജില്ലയായ പാലക്കാട്ട്‌ ബ്രാഹ്മണകുടുംബങ്ങളില്‍ ശീമന്തം എന്ന ചടങ്ങ്‌ കുപ്പിവളയണിയിക്കലിന്‌ വലിയ പ്രാധാന്യമുള്ള ഒന്നായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വളക്കാരികളെ നേരത്തെ തന്നെ വിളിച്ചുവരുത്താറുണ്ടായിരുന്നു.

വളക്കാരികളുടെ വാക്ചാതുര്യത്തില്‍ എത്രവിലകൊടുത്തും സാധനം വാങ്ങാന്‍ വീട്ടമ്മമാര്‍ തയ്യാറാകും. വളക്കാരിയെത്തുന്നതും കാത്ത്‌ അയല്‍വീടുകളിലെ സ്ത്രീകള്‍ ഒത്തുകൂടും. എല്ലാവരും ഒരുമിച്ചിരുന്നായിരുന്നു സാധനങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്‌. തങ്ങളുടെ കഷ്ടപ്പാടും വിഷമവും ഉള്ളിലൊതുക്കി മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി നാട്ടുവിശേഷങ്ങള്‍ പറഞ്ഞാകും വളക്കാരികള്‍ വളകള്‍ നിരത്തുന്നത്‌. ചെട്ടിയാര്‍വിഭാഗത്തില്‍ പെട്ടവരായിരുന്നു കൂടുതലും. തമിഴും മലയാളവും കലര്‍ന്ന ഇവരുടെ വാക്ചാതുര്യത്തില്‍ വീണ്‌ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങാതെ ആരും മടങ്ങില്ല. ഇതില്‍ വിലപേശി സമയമങ്ങനെ നീളും. പ്രിയപ്പെട്ട നിറത്തിലുള്ള വള ലഭിക്കാത്തവര്‍ക്ക്‌ അടുത്ത തവണ വരുമ്പോള്‍ തീര്‍ച്ചയായും അതുകൊണ്ടുവരുമെന്ന്‌ ഉറപ്പ്‌ നല്‍കിയാണ്‌ വളക്കാരികള്‍ ഓരോ തവണയും മടങ്ങുന്നത്‌.

ക്രമേണ ആ വരവ്‌ കുറഞ്ഞുകുറഞ്ഞുവന്നു. ഇപ്പോള്‍ ഇവരെ തീരെ കാണാതായി. നഗരങ്ങളിലും ഗ്രാമങ്ങളിലും ഫാന്‍സി കടകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ വളക്കാരികള്‍ തീര്‍ത്തും അപ്രത്യക്ഷമായി.

ഇന്ന്‌ നാട്ടിന്‍പുറമെന്നോ നഗരമെന്നോ ഭേദമില്ലാതെ എങ്ങും ഫാന്‍സികടകളാണ്‌. പുതിയ പെണ്‍കുട്ടികളുടെ അഭിരുചിയും ആകെ മാറി. കുപ്പിവളകളോടുള്ള പ്രിയം എല്ലാവര്‍ക്കും കുറഞ്ഞു. അങ്ങനെ കുപ്പിവളകളും അവയുമായെത്തിയിരുന്ന കറുത്ത സുന്ദരിമാരും വെറും ഓര്‍മ്മ മാത്രമായി.

സിജ പി.എസ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.