Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രണ്ട്‌ നിയമം വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2013, 09:10 pm IST
in Vicharam

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സാക്കിയതിനെതിരെ മുസ്ലീം സംഘടനകള്‍ ഉന്നയിക്കുന്ന വാദം ആപല്‍ക്കരമാണെന്ന്‌ പറയാതെ വയ്യ. ശരീയത്ത്‌ നിയമത്തില്‍ വിവാഹപ്രായം നിജപ്പെടുത്തിയിട്ടില്ലെന്നാണ്‌ കോഴിക്കോട്‌ ചേര്‍ന്ന പത്ത്‌ മുസ്ലീം സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്‌. ആയതിനാല്‍ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്‌ക്കണമെന്നുമാണ്‌ അവര്‍ ആവശ്യപ്പെടുന്നത്‌. ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാനും അവര്‍ തീരുമാനിച്ചിരിക്കുന്നു. മതസ്വാതന്ത്ര്യവും ശരീയത്തും ഉയര്‍ത്തി മുസ്ലീം സമുദായം രംഗത്തിറങ്ങുമ്പോള്‍ കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയക്കാരുടെ മുട്ടുവിറയ്‌ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുസ്ലീംവോട്ട്‌ ബാങ്ക്‌ സ്വാധീനിക്കാന്‍ ഇരുമുന്നണികളും തന്ത്രകുതന്ത്രങ്ങളുമായി രംഗത്തിറങ്ങിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. അതുകൊണ്ടാണ്‌ മുസ്ലീം സംഘടനകളുടെ നീക്കം വിവാദമായിട്ടും രാഷ്‌ട്രീയ പാര്‍ട്ടികളൊന്നും പരസ്യമായി പ്രതികരിക്കാന്‍ രംഗത്തുവരാത്തത്‌. മുസ്ലീം സംഘടനകളുടെ ആവശ്യം പരിഷ്കൃത സമൂഹത്തിന്‌ ചേരുന്നതോ സഹിക്കാവുന്നതോ അല്ല. വിവാഹപ്രായം പതിനെട്ടായതില്‍ വിയോജിപ്പുള്ളവര്‍ അത്‌ മൊത്തത്തില്‍ കുറയ്‌ക്കണമെന്നാവശ്യപ്പെട്ടിരുന്നെങ്കില്‍ മനസ്സിലാക്കാം. മുസ്ലീം പെണ്‍കുട്ടികള്‍ക്കും അമുസ്ലീം പെണ്‍കുട്ടികള്‍ക്കും മജ്ജയും മാംസവും ഒന്നുതന്നെയാണല്ലോ. മുസ്ലീം പെണ്‍കുട്ടിക്ക്‌ പച്ചരക്തമാണെന്നാരും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഒരു രാജ്യത്ത്‌ സമുദായം നോക്കി നിയമം നടപ്പാക്കുന്നത്‌ ശരിയല്ല. വിവാഹപ്രായക്കാര്യത്തില്‍ രണ്ട്‌ നിയമം വേണമെന്ന ആവശ്യവും അംഗീകരിച്ചുകൂടാ. ഈ സമയം നോക്കിതന്നെ മുസ്ലീം പെണ്‍കുട്ടികളുടെ കല്യാണപ്രായവും ശരീയത്തുമായി രംഗത്തിറങ്ങിയതിന്റെ ലക്ഷ്യം വ്യക്തമാണ്‌. കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നുതന്നെ ന്യായം. ലോകസഭാ തെരഞ്ഞെടുപ്പ്‌ നടക്കാന്‍ പോകുന്നു. അതിനു മുമ്പ്‌ ഈ ആവശ്യം ഉന്നയിച്ച്‌ രാഷ്‌ട്രീയനേതൃത്വത്തെ നിശബ്ദമാക്കാനും ആവശ്യം നേടിയെടുക്കാനും കഴിയുമെന്നാണവര്‍ കണക്കുകൂട്ടുന്നത്‌. അതിന്റെ ഭാഗമായി ചില അണിയറ പണികള്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്‌. 540 ലോകസഭാ മണ്ഡലങ്ങളില്‍ 80 എണ്ണത്തില്‍ ആര്‌ ജയിക്കണമെന്ന്‌ തീരുമാനിക്കാനുള്ള ശക്തി മുസ്ലീംങ്ങള്‍ക്കുണ്ടെന്ന്‌ അടുത്തകാലത്തായി കൊണ്ടുപിടിച്ച്‌ പ്രചരണം തുടങ്ങിയിരുന്നു. 2006 ലെ ശിശുവിവാഹ നിരോധന നിയമം, 2008 ലെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം എന്നിവ പിന്‍വലിക്കണമെന്നാണവരുടെ ആവശ്യം. 1937 ലെ മുസ്ലീം വ്യക്തിനിയമത്തില്‍ കൈകടത്തുന്നതാണ്‌ പ്രസ്തുത നിയമങ്ങളെന്നാണ്‌ ഇവരുടെ വാദം. സുപ്രീംകോടതിയില്‍ ഉന്നയിക്കാന്‍പോകുന്നത്‌ ഇതാണ്‌. അതോടൊപ്പം രാഷ്‌ട്രീയനേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി പുതിയ നിയമപരിരക്ഷ നേടാനും ശ്രമിക്കുമെന്നുറപ്പാണ്‌.

മതസംഘടനകളാണ്‌ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും മുസ്ലീം ലീഗിന്‌ ഇതില്‍ പങ്കില്ലെന്നുമാണ്‌ മുസ്ലീംലീഗ്‌ നേതൃത്വം ഇപ്പോള്‍ പറയുന്നത്‌. എന്നാല്‍ ലീഗിന്റെ മൂന്ന്‌ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു എന്നതിലൂടെ വ്യക്തമാകുന്നത്‌ മതസംഘടനകളെ അണിനിരത്തി കാര്യം നേടാനുള്ള നീക്കമാണ്‌ ലീഗ്‌ നടത്തുന്നതെന്നാണ്‌. മതസംഘടനകളുടെ ആവശ്യത്തെ തള്ളിപ്പറയാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നതും അവരുടെ കള്ളക്കളി വ്യക്തമാക്കുകയാണ്‌. അപകടകരമായ നീക്കമാണ്‌ മുസ്ലീംലീഗും അവരുടെ ആജ്ഞാനുവര്‍ത്തികളായ സംഘടനകളും ചെയ്യുന്നത്‌. ഭാരത വിഭജനത്തിലേക്ക്‌ നയിച്ച ജിന്നയുടെയും മറ്റും ആവശ്യങ്ങളും ഇമ്മാതിരിയുള്ളതാണെന്ന്‌ കാണാന്‍ സാധിക്കും. ലീഗിന്റെ അജണ്ടയും അടുത്തിടെ ഉന്നയിച്ച ആവശ്യങ്ങളും ആപത്ത്‌ ചൂണ്ടിക്കാട്ടുന്നതാണ്‌. മലപ്പുറം ജില്ല എന്ന ആവശ്യം മുതല്‍ തുടങ്ങിയതാണത്‌. മലപ്പുറം വിഭജിച്ച്‌ പുതിയ ജില്ല വേണമെന്ന ആവശ്യം ഇപ്പോള്‍ സജീവമാണ്‌. സെക്രട്ടേറിയറ്റിന്റെ അനക്സ്‌ കോഴിക്കോട്‌ വേണമെന്നും മലബാര്‍ സംസ്ഥാനം വേണമെന്നും ആവശ്യമുണ്ട്‌. ഇതെല്ലാം പഴയ മാപ്പിളസ്ഥാന്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണെന്ന്‌ വ്യക്തമാണ്‌. അതിന്റെ ഭാഗം തന്നെയാണ്‌ വിവാഹപ്രായത്തിന്റെ കാര്യത്തിലുള്ള നീക്കവും. ഇതിനെയെല്ലാം കുറിച്ച്‌ എല്ലാ രാഷ്‌ട്രീയകക്ഷികളും നിലപാട്‌ വ്യക്തമാക്കുക തന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.