Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കഥ പറഞ്ഞ്‌ കാക്കാലനെത്തുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 04:58 pm IST
in Kollam

പുനലൂര്‍: മധ്യ തിരുവിതാംകൂറില്‍ നടന്നുവന്നിരുന്ന കാക്കാരശ്ശി നാടകം ഇന്ന്‌ പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍ കേരളത്തില്‍ എമ്പാടും അവതരിപ്പിച്ചുവരുന്നു. മുന്‍പ്‌ ഒരു സാമൂഹിക വിനോദകല എന്ന നിലയില്‍ ഓണക്കാലത്തും ക്ഷേത്ര ഉത്സവകാലത്തും അവതരിപ്പിച്ചുവന്ന കാക്കാരശ്ശിനൃത്തം ഏതുസമയത്തും അവതരിപ്പിക്കാവുന്നതരത്തില്‍ നാടകീയതയ്‌ക്ക്‌ ഏറെ പ്രാധാന്യം നല്‍കി രംഗത്ത്‌ എത്തിക്കഴിഞ്ഞു.

രംഗത്ത്‌ നാലുപേര്‍ മാത്രം മതിയായിരുന്ന സ്ഥാനത്ത്‌ ഇന്ന്‌ പന്ത്രണ്ടും അതില്‍പുറത്തും ആളുകള്‍ എത്തുന്നു. കാണികളെ ചിരിപ്പിക്കാന്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നു. കാക്കാന്മാര്‍ കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അരങ്ങില്‍ പ്രവേശിക്കുന്നു. അരങ്ങില്‍ കാക്കാന്റെ പിന്നില്‍ വരുന്ന തമ്പ്രാനുമായുള്ള ചോദ്യോത്തരങ്ങളിലൂടെയാണ്‌ കഥയുടെ ആരംഭം. എന്നാല്‍ ചില സ്ഥലങ്ങളില്‍ സൂത്രധാരന്‍ രംഗപ്രവേശം ചെയ്ത്‌ കഥാസന്ദര്‍ഭം വിശദമാക്കി കഥ ആരംഭിക്കാറുണ്ട്‌. നൃത്തം, അഭിനയം, സംഗീതം എന്നിവയുടെ സമന്വയഭാവങ്ങള്‍ മിന്നിമറയുന്ന കാക്കാരശ്ശിനാടകം ഇന്ന്‌ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി രംഗത്ത്‌ ഏറെ വിഷ്വല്‍ ഇഫക്ടുകളും നിറച്ച്‌ ഒരു ഡ്രാമാ സ്കോപ്പ്‌ ഡാന്‍സ്‌ ബുക്ക്‌ ചെയ്യുന്നതിനും ഏറെ തുക നല്‍കേണ്ടതരത്തില്‍ എത്തിച്ചിട്ടുണ്ട്‌.

കാക്കാരശ്ശി നാടകങ്ങള്‍ ഇന്ന്‌ ഏറെയും പ്രൊഫഷണലായി കൊണ്ടുനടക്കുന്നത്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കലാകാരന്‍മാര്‍ മാത്രമാണ്‌. മുന്‍പ്‌ നാട്ടുപ്രമാണിമാരെയും ജന്മിത്വത്തിനെതിരേയും ശക്തമായി പ്രതികരിച്ചിരുന്ന ഈ കലാരൂപം ഇന്ന്‌ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ പുരാണകലകളില്‍ ഉള്‍ക്കൊള്ളിച്ച്‌ കാണികളെ കൈയ്യിലെടുക്കുന്നു. ഇതിലെ കഥാപാത്രങ്ങള്‍ ഏറെയും പ്രാകൃതരീതിയിലുള്ള വസ്ത്രധാരണമാണ്‌ നടത്തുക. ഇലത്താളം, ഗഞ്ചിറ, മൃദംഗം, കൈമണി എന്നിവ മാത്രമാണ്‌ മുന്‍പ്‌ ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ കൂടുതലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ റിക്കാര്‍ഡിംഗ്‌ നടത്തിയാണ്‌ കാക്കാരശ്ശി നടകം രംഗത്ത്‌ എത്തുന്നത്‌. കഥാസന്ദര്‍ഭമനുസരിച്ച്‌ കാക്കാന്‍മാര്‍ക്ക്‌ പുരാണ കഥാഖ്യാനം നടത്തി കാണികളുമായി സംവാദിക്കാനായി മൈക്ക്‌ ഉപയോഗിക്കാറുണ്ട്‌.

സുന്ദരിയാം സീത തന്റെ വാര്‍ത്തയല്‍പം ചൊല്ലാം

രാമദേവന്‍ കാനനത്തില്‍ പോകുമെന്ന്‌ ചൊല്ലി

കാനനത്തില്‍ പോകുമെങ്കില്‍ ഞാനുംകൂടിപ്പോരും

കാനനത്തില്‍ ചെന്നു പര്‍ണ്ണശാലയും കെട്ടി…

ഇങ്ങനെ സംഗീതം, സംഭാഷണം, നൃത്തം, ആംഗികാഭിനയം തുടങ്ങിയവ നല്ലപോലെ ഒത്തിണങ്ങിയ ഈ കല പണ്ടുമുതലേയുള്ള ഈ കലാകാരന്മാരുടെ രംഗബോധത്തിനും അഭിനയ പാടവത്തിനും ഉത്തമ ഉദാഹരണമാണ്‌.

ശൈവസമ്പ്രദായത്തെ ആരാധിക്കുന്ന ഒരു സമൂഹത്തിന്റെ കലാരൂപമെന്ന നിലയിലാണ്‌ കാക്കാരശ്ശിനാടകം പ്രചുരപ്രചാരം നേടിയത്‌. കാക്കാലനും കാക്കാത്തിയും ശിവന്റെയും പാര്‍വതീദേവിയുടെയും പ്രതിരൂപങ്ങളായാണ്‌ അരങ്ങ്‌ നിറയുന്നത്‌. ആദ്യകാലങ്ങളില്‍ ചിട്ടവട്ടങ്ങളോടുകൂടിയ അരങ്ങ്‌ ആവശ്യമുണ്ടായിരുന്നില്ല. വീട്ടുമുറ്റങ്ങളും തുറന്ന മൈതാനങ്ങളും ഇതിന്‌ വേദിയാകുമായിരുന്നു. പിന്നീടാണ്‌ ഇത്‌ ക്ഷേത്രകലകളില്‍ ഇടം പിടിച്ചത്‌.

കരവാളൂര്‍ ബി. പ്രമോദ്‌ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

Kerala

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

Kerala

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

Samskriti

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

Cricket

ലോകകപ്പ് വനിതാ ടി20 ക്രിക്കറ്റ്: ഓസ്‌ട്രേലിയയ്‌ക്ക് കിരീടം

പുതിയ വാര്‍ത്തകള്‍

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

ഉച്ചയ്‌ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.