Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വിപ്ലവത്തിന്റെ അമരനായ രാജകുമാരന്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2013, 06:34 pm IST
in Varadyam

മനുഷ്യരക്തം വീണ്‌ മണ്ണ്‌ ചുവന്നു. രക്തഗന്ധത്താല്‍ രൂക്ഷിതമായ വായു. ജാലിയന്‍വാലാബാഗും പരിസരവും ശ്മശാനമൂകതയില്‍ ആണ്ടിരിക്കുന്നു. പ്രദേശത്ത്‌ ബ്രിട്ടീഷ്‌ പട്ടാളം കവാത്തു നടത്തുമ്പോള്‍ ഉയരുന്ന ബൂട്ടുകളുടെ ശബ്ദം മാത്രം. 1919 ഏപ്രില്‍ 14ലെ പകല്‍. ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ പോലും പ്രകാശം മങ്ങി മുഖം താഴ്‌ത്തി മാനവികതയ്‌ക്കുമേല്‍ നടമാടിയ പൈശാചിക താണ്ഡവത്തിന്‌ നേരെ പ്രതിഷേധിച്ചുകൊണ്ടിരുന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും വൃദ്ധരുടെയും എന്തിന്‌ പിഞ്ചുകുട്ടികളുടെ പോലും വെടിയുണ്ടകളേറ്റ്‌ വികൃതമായി കിടക്കുന്ന മൃതദേഹങ്ങള്‍. പരിക്കേറ്റ്‌ മരണത്തെ മുഖാമുഖം കണ്ട്‌ ഒരിറ്റു വെള്ളത്തിനായി കേഴുന്നവരുടെ ദീനരോദനം. തലേന്ന്‌ വൈകിട്ട്‌ അസ്തമയത്തിന്‌ ശേഷം അരങ്ങേറിയ കൂട്ടക്കൊലയുടെ ബാക്കി പത്രമാണ്‌ ഈ കാഴ്ച.

പ്രകൃതി പോലും വാവിട്ട്‌ കരയുന്ന ദുഃഖസാന്ദ്രമായ പശ്ചാത്തലത്തിലേക്കാണ്‌ കേവലം 12 വയസ്‌ മാത്രം പ്രായമുള്ള കുട്ടിത്തം വിട്ടുമാറാത്ത കുമാരന്‍ കടന്നു വന്നത്‌. ജന്മനാ അഭിമാനിയും രാഷ്‌ട്രഭക്തനുമായ അവന്റെ കണ്ണുകളില്‍ അസ്തമയസൂര്യന്റെ ചുവപ്പ്‌ പടര്‍ന്നിരുന്നു. താന്‍ ആരാണെന്നും എന്താണ്‌ ചെയ്യാന്‍ പോകുന്നതെന്ന്‌ നിശ്ചയിച്ചുറപ്പിച്ചു വന്നതിന്റെയും ദൃഢത അവന്റെ മുഖത്ത്‌ തെളിഞ്ഞു നിന്നിരുന്നു. കൂട്ടക്കൊല നടത്തിയ പട്ടാളത്തെയും ചേതനയറ്റ ശരീരങ്ങളെയും അവന്‍ കണ്ടില്ല. പകരം നിരപരാധികളായ തന്റെ സഹോദരങ്ങളെ കൊന്നൊടുക്കിയ സാമ്രാജ്വത്വത്തിന്റെ അഹങ്കാരമുഖം മാത്രമായിരുന്നു മനസ്സില്‍. മൈതാനത്തേക്ക്‌ കടന്നു വന്ന ആ പന്ത്രണ്ടുകാരന്‍ മുട്ടുകുത്തി ഭൂമിയെ ചുംബിച്ചു. രക്തം വീണ്‌ കുതിര്‍ന്ന മണ്ണ്‌ വലതുകൈകൊണ്ട്‌ വാരി നെഞ്ചോടു ചേര്‍ത്തു. കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി. അല്‍പസമയം മുട്ടുകുത്തി നിന്ന അവന്‍ മാതൃഭൂമിയെ സാക്ഷിയാക്കി പ്രതിജ്ഞ ചെയ്തു – “ഈ നരാധമം പ്രവര്‍ത്തിച്ചവരെ ഞാന്‍ വെറുതെ വിടില്ല. ഇതിന്‌ ഞാന്‍ പ്രതികാരം ചെയ്യും. ഒരു ശക്തിക്കും എന്നെ അതില്‍ നിന്നും തടയാനാകില്ല.”

അനന്തരം വാരിയ പിടിമണ്ണുമായി അവന്‍ വീട്ടിലേക്ക്‌ നടന്നു. വീട്ടിലെത്തി കയ്യില്‍ വാരിയെടുത്ത മണ്ണ്‌ ഒരു ചെറിയ ചെമ്പു കലശത്തില്‍ നിക്ഷേപിച്ചു. തന്റെ കുഞ്ഞുപെങ്ങളെ വിളിച്ച്‌ പറഞ്ഞു, “പ്രിയപ്പെട്ട അനിയത്തീ ഇത്‌ നമ്മുടെ സഹോദരങ്ങളുടെ രക്തം വീണ്‌ പവിത്രമായ മണ്ണാണ്‌. നിരപരാധികളായ അവര്‍ പിറന്ന നാടിന്റെ മോചനത്തിനായാണ്‌ ജീവന്‍ ബലിയര്‍പ്പിച്ചത്‌. ഇന്നുമുതല്‍ നാം ഈ മണ്ണിനെയാണ്‌ ആരാധിക്കേണ്ടത്‌. ഇതിനെ ഞാനിതാ ഇവിടെ സ്ഥാപിക്കുന്നു. നിത്യവും ഇത്‌ കണ്ട്‌ വന്ദിക്കണം. അങ്ങനെ നമ്മുടെ ഉള്ളിലെ മാതൃഭൂമിയോടുള്ള സ്നേഹത്തിന്റെയും ആ അമ്മയെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനുള്ള അഭിവാഞ്ചയെയും നമുക്ക്‌ വളര്‍ത്താം.” കാര്യഗൗരവം മനസ്സിലാക്കിയില്ലെങ്കിലും സഹോദരസ്നേഹം നിമിത്തം ആ കൊച്ചു പെണ്‍കുട്ടി തലകുലുക്കി.

ധീരനായ ഈ കുമാരന്‍ മറ്റാരുമല്ല. വിപ്ലവത്തിന്റെ മരണമില്ലാത്ത രാജകുമാരനെന്ന്‌ പുകള്‍പെറ്റ സര്‍ദാര്‍ ഭഗത്‌ സിംഗായിരുന്നു അത്‌. ആത്മാഭിമാനത്തിന്റെയും പിറന്ന നാടിനോടുള്ള കൂറിന്റെയും എക്കാലത്തെയും ജീവിക്കുന്ന ഇതിഹാസമാണ്‌ ഭഗത്‌ സിംഗ്‌. ഭഗത്‌ സിംഗിനെക്കുറിച്ച്‌ ഓര്‍ക്കാതെ, പറയാതെ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രം അപൂര്‍ണമായിരിക്കും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തെയും വെള്ളക്കാരന്റെ അപരാജിത ധാര്‍ഷ്ട്യത്തെയും ഒരുപോലെ കിടിലം കൊള്ളിച്ച ധീരസേനാനി. മരണത്തെ തൃണവത്ഗണിച്ച്‌ തൂക്കുമരച്ചുവട്ടിലേക്ക്‌ തലയുയര്‍ത്തി കടന്നുചെന്ന്‌ തൂക്കുകയര്‍ സ്വയംവരിച്ച ചെറുപ്പക്കാരന്‍. ആ വീരന്റെ ധീരപ്രവൃത്തിക്ക്‌ തെളിവു തേടുകയാണ്‌ ഭാരതത്തിന്റെ ആധുനികഭരണകൂടം. ഭഗത്‌ സിംഗിന്റെ ആത്മാവിനെപ്പോലും അപമാനിക്കുന്ന വാക്പ്രയോഗങ്ങള്‍ നടത്തിയിരിക്കുന്നത്‌ മറ്റാരുമല്ല, ലക്ഷംകോടികളുടെ അഴിമതിക്ക്‌ ചുക്കാന്‍ പിടിച്ച കേന്ദ്രം ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരാണ്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്‌ ആ വിപ്ലവത്തിന്റെ രാജകുമാരന്‍ നിര്‍വഹിച്ച ധീരോദാത്ത പ്രവൃത്തികള്‍ക്ക്‌ തെളിവില്ലെന്ന വാദമുന്നയിച്ചിരിക്കുന്നത്‌. ഭഗത്‌ സിംഗ്‌ ദേശാഭിമാനിയായ വിപ്ലവകാരി മാത്രമായിരുന്നു എന്നും സ്വാതന്ത്ര്യസമരത്തിന്റെ ബലിദാനിയായിരുന്നു എന്ന്‌ തെളിയിക്കാന്‍ മതിയായ രേഖകളില്ല എന്നുമാണ്‌ സര്‍ക്കാരിന്റെ വാദം. സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്ന്‌ ഈ ധീരദേശാഭിമാനിയുടെ പേര്‌ നാളെ മായ്ച്ചുകളയപ്പെട്ടേക്കുമെന്നതിന്റെ സൂചനയായി വേണം ഈ നീക്കത്തെ കാണേണ്ടത്‌. അങ്ങനെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി ജീവന്‍ കൊടുത്ത ബലിദാനികളുടെ പരമ്പരയില്‍ ജനിച്ച, പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തെക്കാള്‍ ശ്രേഷ്ഠമാണെന്ന്‌ ഉദ്ഘോഷിച്ച വീരന്മാരുടെ പിന്തുടര്‍ച്ചക്കാരന്‍ അപമാനിതനാകുന്നതിനും നാം സാക്ഷ്യം വഹിക്കേണ്ടി വരികയാണ്‌.

പ്രശാന്ത്‌ ആര്യ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.