Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലൗ ജിഹാദിന്‌ പോലീസ്‌ പിന്തുണ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2013, 10:06 pm IST
in Vicharam

കേരളത്തില്‍ കാണാതായ നാലു പെണ്‍കുട്ടികളെക്കുറിച്ച്‌ ഫലപ്രദമായ ഒരന്വേഷണം നടത്താനോ, വിശദവിവരങ്ങള്‍ കൈമാറാനോ കേരള പോലീസിന്‌ മാസം രണ്ടു കഴിഞ്ഞിട്ടും സാധിച്ചില്ല എന്ന യാഥാര്‍ത്ഥ്യം വിരല്‍ ചൂണ്ടുന്നത്‌ പോലീസിന്റെ കഴിവില്ലായ്‌മയിലേയ്‌ക്കും അനാസ്ഥയിലേക്കുമാണ്‌.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതാകുന്ന കേസുകളിലെ അന്വേഷണത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേരളത്തില്‍ സരിതാ വിവാദം കത്തിപ്പടര്‍ന്നശേഷം ഇവിടെ ഭരണം മാത്രമല്ല നിശ്ചലമായത്‌, പോലീസുള്‍പ്പടെയുള്ള വിവിധ അന്വേഷണ ഏജന്‍സികളും കൂടിയാണ്‌. ഇതില്‍ ഖേദകരമായ ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെടാതെ പോകുന്നു. അത്‌ ഇന്ന്‌ മൊബെയില്‍ പ്രണയത്തിലും ഫേസ്ബുക്ക്‌ പ്രേമത്തിലുമകപ്പെട്ട്‌ ഇറങ്ങിപ്പോകുന്ന പല പെണ്‍കുട്ടികളെയും കമിതാക്കള്‍ എന്ന്‌ കരുതപ്പെടുന്നവര്‍ എത്തിയ്‌ക്കുന്നത്‌ മദ്രസകളിലാണ്‌ എന്നതാണ്‌. അവിടെ ഇസ്ലാമിക മതമൂല്യങ്ങളും ഖുറാനും എല്ലാം കേള്‍ക്കേണ്ടി വരുന്ന പല പെണ്‍കുട്ടികളും മുസ്ലിങ്ങളായി തുടരാന്‍ നിര്‍ബന്ധിതരാവുന്നു. നിര്‍ബന്ധിച്ച്‌ മതംമാറിയാലോ ബ്രെയിന്‍ വാഷിംഗില്‍ കൂടെ ഇസ്ലാമായി കഴിഞ്ഞാലോ തിരിച്ച്‌ കുടുംബത്തില്‍ വരാന്‍ വൈമനസ്യം കാണിക്കുന്നവരുമുണ്ട്‌. ലൗജിഹാദ്‌ ഹൈന്ദവ കേരളത്തിന്‌ ഇതിനകം ഭീഷണിയായി കഴിഞ്ഞു. സ്ത്രീകളേയും കുട്ടികളേയും കാണാതാകുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണ്‌. പതിനേഴുകാരിയായ മകള്‍ മാവേലിക്കര സ്വദേശിയായ പയ്യന്റെ അന്യായ കസ്റ്റഡിയിലാണെന്ന്‌ കാണിച്ച്‌ പിതാവ്‌ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി നല്‍കി. അന്വേഷിക്കാന്‍ ജില്ല തോറും ഡിസ്ട്രിക്ട്‌ മിസ്സിങ്‌ പേഴ്സണ്‍ ആന്റ്‌ ട്രേസിങ്‌ യൂണിറ്റിന്‌ രൂപം നല്‍കും എന്ന്‌ ഡിജിപി കെ.ബാലസുബ്രഹ്മണ്യന്‍ അറിയിച്ചു.

പക്ഷെ പോലീസ്‌ യാതൊരു ശുഷ്കാന്തിയും അന്വേഷണത്തില്‍ കാണിക്കുന്നില്ലെന്ന്‌ തുടര്‍ച്ചയായി സത്യവാങ്മൂലം നല്‍കുക മാത്രമാണ്‌ ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചു. ഡിജിപി സമര്‍പ്പിച്ച സത്യവാങ്മൂലവും തൃപ്തികരമല്ല എന്നാണ്‌ കോടതി നിരീക്ഷിച്ചത്‌. കേരളത്തില്‍ സരിതമാര്‍ തട്ടിപ്പിന്റെ പ്രതീകമായി മാറുമ്പോഴും ഒരു വലിയ വിഭാഗം പെണ്‍കുട്ടികള്‍ ഇന്നും ചതിയിലകപ്പെടുന്നത്‌ സാധാരണയാണ്‌. എയര്‍പോര്‍ട്ടില്‍ കൂടി വീട്ടുജോലിക്കെന്ന്‌ പറഞ്ഞ്‌ പെണ്‍കുട്ടികളെ കൊണ്ടുപോയിരുന്നത്‌ വേശ്യാലയത്തിലെത്തിക്കാനായിരുന്നുവത്രെ. മനുഷ്യക്കടത്തില്‍ ഇരകളാകുന്നത്‌ പെണ്‍കുട്ടികളാണ്‌. കേരളത്തില്‍ സരിത വിവാദവും അടിവരയിടുന്നത്‌ ഉന്നതര്‍ മുതല്‍ താഴേക്കിടയിലുള്ളവര്‍ വരെ സരിതാ മാജിക്കില്‍ മയങ്ങിയെന്നാണ്‌. കേരള പുരുഷന്മാരില്‍ അന്തര്‍ലീനമായ ഈ സ്ത്രീ ഭ്രമമാണ്‌ പെണ്‍കുട്ടികള്‍ക്ക്‌ കുരിശാകുന്നത്‌. സരിതാ വിവാദം കൊഴുപ്പിച്ചത്‌ മാധ്യമങ്ങളാണെന്ന്‌ പഴി പറയുമ്പോഴും മാധ്യമങ്ങള്‍ ഈ വിഷയത്തിന്‌ നല്‍കിയ പ്രാധാന്യമാണ്‌ ഒരുപാട്‌ രാഷ്‌ട്രീയ മാന്യന്മാരുടെ മുഖംമൂടി അഴിയാന്‍ കാരണമായത്‌. ജോസ്‌ തെറ്റയിലിന്റെ നേരെയുള്ള ആരോപണവും തെളിയിയ്‌ക്കുന്നത്‌ ഇതുതന്നെയാണ്‌. ലൗ ജിഹാദിന്റെ ഇരയായ യുവതിയെ കോടതി വിട്ടത്‌ ഹോസ്റ്റലിലേയ്‌ക്കായിരുന്നു. പൊന്നാനിയിലെ മതപരിവര്‍ത്തന കേന്ദ്രത്തില്‍ നിന്നാണ്‌ പെണ്‍കുട്ടിയെ കണ്ടെത്തിയത്‌. കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൊട്ടാരക്കരയില്‍ നിന്നും പോലീസ്‌ കോടതി മുന്‍പാകെ ഹാജരാക്കി. കാണാതായ നാലു പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരാണ്‌. പെണ്‍കുട്ടികളുടെ ഫേസ്‌ ബുക്ക്‌ പ്രണയവും മൊബെയിലിലെ മിസ്ഡ്‌ കോളുകളുമാണ്‌ തട്ടിക്കൊണ്ടു പോകാന്‍ പ്രേരണ നല്‍കുന്നത്‌.

മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനുമായി കുഞ്ഞുങ്ങളേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും ദുരുപയോഗം ചെയ്യുന്ന പുതിയ പ്രതിഭാസം ശക്തിപ്പെടുകയാണ്‌. ഇപ്പോള്‍ സ്ത്രീകളേയും കുഞ്ഞുങ്ങളേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും കാണാതാവുന്ന സംഭവങ്ങളില്‍ കേസെടുത്ത്‌ 15 ദിവസത്തിനുള്ളില്‍ ലോക്കല്‍ പോലീസില്‍ തുമ്പുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഡിസ്ട്രിക്ട്‌ മിസിംഗ്‌ പേഴ്സണ്‍സ്‌ ട്രേസിങ്‌ യൂണിറ്റിന്‌ കൈമാറാന്‍ പോലീസ്‌ മേധാവികള്‍ ഉത്തരവിറക്കിയിരിക്കുകയാണ്‌. ഇപ്പോള്‍ സ്ത്രീകളേയും കുഞ്ഞുങ്ങളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും കാണാതായാല്‍ തട്ടി എടുത്തതാണോ കുറ്റകൃത്യത്തില്‍ പെട്ടിട്ടുണ്ടോ എന്ന്‌ കണ്ടെത്താന്‍ പുതിയ സംവിധാനം കൊണ്ടുവരുമെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആളെ കണ്ടെത്താന്‍ സഹായമൊരുക്കും എന്നും പോലീസ്‌ പറയുന്നു. പക്ഷെ പോലീസ്‌ പോലും പീഡകരാകുന്ന ഈ കാലഘട്ടത്തില്‍ വല്ലവരേയും വിശ്വസിച്ച്‌ വീട്‌ വിട്ടിറങ്ങി പര്‍ദാധാരണികളായി മാറുന്ന പ്രവണതയ്‌ക്ക്‌ തടയിടേണ്ട സമയം അതിക്രമിച്ചുവരികയാണ്‌. വിശ്വാസത്തിന്റെ പേരില്‍ വലിയ തട്ടിപ്പാണ്‌ നടക്കുന്നത്‌. മദ്രസകള്‍ അന്വേഷണ സംഘത്തിന്‌ അന്യമാകുമ്പോള്‍ കാണാതായ പെണ്‍കുട്ടി പര്‍ദ്ദയ്‌ക്കുള്ളില്‍ ഒളിച്ചോ എന്നു കൂടി പരിശോധിക്കേണ്ടതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

Editorial

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

Article

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

India

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

Kerala

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.