ന്യൂദല്‍ഹി: മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ രാജി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് തള്ളി. അദ്വാനിയുടെ നേതൃത്വം പാര്‍ട്ടിക്കും രാജ്യത്തിനും അത്യാവശ്യമാണെന്ന് ഇന്നലെ രാത്രി ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗം വിലയിരുത്തിയതായി പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും രാജിവച്ചുകൊണ്ടുള്ള കത്ത് ഇന്നലെ അദ്വാനി ബിജെപി അധ്യക്ഷന്‍ രാജാനാഥ്സിംഗിന് കൈമാറിയിരുന്നു. അദ്വാനിയുടെ രാജി സ്വീകരിക്കില്ലെന്ന് രാജ്നാഥ്സിംഗ് വ്യക്തമാക്കിയിരുന്നു. രാജിക്കിടയാക്കിയ കാര്യങ്ങളെക്കുറിച്ച് അദ്വാനിയുമായി ചര്‍ച്ച നടത്തുമെന്നും രാജി പിന്‍വലിക്കാന്‍ അദ്ദേഹത്തോടഭ്യര്ത്ഥിക്കുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
രാജി തീരുമാനം പിന്‍വലിക്കണമെന്ന് അദ്വാനിയോട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയും അഭ്യര്‍ത്ഥിച്ചു. അദ്വാനിയുമായി വിശദമായി സംസാരിച്ചുവെന്നും ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ അദ്ദേഹം നിരാശയിലാക്കില്ലെന്നും മോദി പറഞ്ഞു. സുഷമ സ്വരാജ്, വെങ്കയ്യനായിഡു, അനന്തകുമാര്‍, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും എല്‍.കെ. അദ്വാനിയെക്കണ്ട് രാജി പിന്വലിക്കണമെന്നഭ്യര്ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: