Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇനിയെങ്കിലും മാതൃഭാഷക്ക്‌ മാന്യത നല്‍കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2013, 11:22 pm IST
in Vicharam

മലയാളത്തിന്‌ മാന്യത കിട്ടിയതില്‍ അഭിമാനിക്കാത്ത മലയാളികള്‍ വിരളമാണ്‌. ഈ മാന്യത എങ്ങനെ വന്നു എന്നാലോചിക്കുമ്പോള്‍ കാരണം പണവും പദവിയുമാണെന്ന്‌ പറയേണ്ടിവരും. മലയാളം സമാര്‍ജിച്ച മാന്യത ഇന്നലെയുണ്ടായതല്ല. ശ്രേഷ്ഠത നേരത്തെയുള്ളതാണ്‌. കന്യാകുമാരി മുതല്‍ ഗോകര്‍ണംവരെ നീണ്ടുകിടക്കുന്ന കേരളഭൂമിക്ക്‌ ഇത്രയേറെ പ്രകൃതിഭംഗിയും ചരിത്ര പശ്ചാത്തലവും വിശിഷ്ട കലാ സാഹിത്യ പാരമ്പര്യവും ശാസ്ത്രനിബദ്ധമായ ഭാഷയുമുണ്ട്‌. ഇതിനെല്ലാമനുസരിച്ച ഒരു കേരളീയ സംസ്കാരവുമുണ്ടായിട്ടും പുറങ്കാലുകൊണ്ട്‌ തട്ടിക്കളഞ്ഞ്‌ തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ്‌ മാധ്യമങ്ങളില്‍ അയക്കാന്‍ താല്‍പര്യപ്പെട്ടതും, അച്ഛനെന്നോ അമ്മയെന്നോ ഓര്‍ക്കാതെ പറഞ്ഞുപോയാല്‍ കുഞ്ഞുങ്ങള്‍ പിഴയടക്കേണ്ടിവന്നതും ഇവിടെയാണ്‌. ഇപ്പോഴും മലയാളം എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്ന്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും വേണ്ടവിധം നടപ്പാക്കാന്‍ മടിച്ചുനില്‍ക്കുന്ന പണക്കൊതിയന്മാരായ അധ്യാപകരും വിദ്യാലയങ്ങളുമാണ്‌ ഇവിടെയുള്ളത്‌. കേന്ദ്രസര്‍ക്കാരിന്റെ ശ്രേഷ്ഠഭാഷാപദവി പ്രഖ്യാപനത്തോടൊപ്പം 100 കോടി രൂപ ഭാഷാപ്രചാരത്തിന്‌ നല്‍കുമെന്ന അറിയിപ്പും വന്നിട്ടുണ്ട്‌. പ്രഖ്യാപിക്കപ്പെട്ട മലയാള സര്‍വകലാശാല, അതിന്റെ ലക്ഷ്യത്തിനനുസരിച്ച്‌ ഒരു കേരളീയ സര്‍വകലാശാലയായി ഉയര്‍ത്തുവാന്‍ തയ്യാറാകുമോ എന്നാണറിയേണ്ടത്‌. മാതൃഭാഷയ്‌ക്ക്‌ അര്‍ഹിക്കുന്ന മാന്യത എല്ലാ രംഗത്തും നല്‍കാന്‍ തയ്യാറാകണം.

അതിന്‌ കേരളീയ സമൂഹം തയ്യാറാകണം. കുറെയെങ്കിലും, തമിഴനെപ്പോലെയും കര്‍ണാടകക്കാരനെപ്പോലെയും ഭാഷാഭിമാനികളാകണം. ഭാഷയും സാഹിത്യവും പ്രചരിപ്പിക്കുന്നതില്‍ വൈമുഖ്യം കാണിക്കരുത്‌. തന്റെ കുട്ടി മലയാളം പഠിച്ചാല്‍ മണ്ടനായിപ്പോകുമെന്ന മിഥ്യാധാരണ മാറ്റണം. അടുത്തകാലത്ത്‌ ഐഎഎസ്സിലും മറ്റ്‌ പ്രവേശനപരീക്ഷകളിലും നമ്മുടെ വിദ്യാര്‍ത്ഥികള്‍, മലയാളം മാന്യത നേടാന്‍ പറ്റിയ ഭാഷയാണെന്ന്‌ തെളിയിച്ചിട്ടുണ്ട്‌.

കുഞ്ഞുണ്ണിമാസ്റ്ററുടെ നേതൃത്വത്തില്‍ മൂന്ന്‌ ദശകങ്ങള്‍ ബാലഗോകുലം ചെയ്തുപോന്ന പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്‌. ഇംഗ്ലീഷ്‌ മാധ്യമത്തിന്‌ ബദലായി മലയാളഭാഷ മാത്രമായി സാംസ്കാരികക്ലാസുകള്‍ നടത്താന്‍ ബാലഗോകുലം നടത്തിവരുന്ന ക്ലാസുകള്‍ക്ക്‌ പാഠപുസ്തകങ്ങള്‍ സമാഹരിച്ചത്‌ കുഞ്ഞുണ്ണിമാസ്റ്ററാണ്‌. പഴയ പാട്ടുകളും കടംകഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും തയ്യാറാക്കിയപ്പോള്‍, മലയാളഭാഷയില്‍ത്തന്നെ വിപുലമായ ബാലസാഹിത്യശാഖ രൂപംകൊണ്ടു. കുഞ്ഞുണ്ണിമാസ്റ്റര്‍ തന്റെ ജീവിതംതന്നെ മാതൃഭാഷയും അതിന്റെ പ്രചാരണത്തിനുമായി ഉഴിഞ്ഞുവെച്ചു. ജാതി മത രാഷ്‌ട്രീയഭേദമില്ലാതെ എവിടെയും ഒാ‍ടിനടന്ന്‌ മലയാളത്തനിമ വളര്‍ത്തിയ കുഞ്ഞുണ്ണിമാസ്റ്ററെ അനുസ്മരിക്കേണ്ടതാണ്‌.

കഴിഞ്ഞ 25 വര്‍ഷമായി തികച്ചും മാതൃഭാഷ മാധ്യമമായി വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കുകയും വിപുലമായി പ്രചാരണം നേടുകയും ചെയ്തിട്ടുള്ളതാണ്‌ അമൃതഭാരതി വിദ്യാപീഠം പദ്ധതി. ഇത്‌ മാതൃഭാഷാപ്രേമികള്‍ക്ക്‌ മാതൃകയാകേണ്ടതാണ്‌. കഴിഞ്ഞവര്‍ഷം 8000 വിദ്യാര്‍ത്ഥികളാണ്‌ പരീക്ഷയെഴുതിയത്‌. മലയാളികള്‍ക്ക്‌ പരസഹായം കൂടാതെ വ്യക്തമായ മലയാള മാധ്യമ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന്‌ തെളിയിച്ചിട്ടുണ്ട്‌. കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധന്മാരുടെ മുക്തകണ്ഠമായ പ്രശംസ നേടിയ അമൃതഭാരതിയുടെ ഇതപ്പര്യന്തമുള്ള പ്രവര്‍ത്തനം മലയാളത്തിന്‌ ലഭിച്ച ശ്രേഷ്ഠഭാഷാ പദവിക്ക്‌ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ വിശ്വസിക്കുന്നു.

മലയാളം അക്കത്തില്‍ കൊല്ലവര്‍ഷ കലണ്ടര്‍ കഴിഞ്ഞ 15 വര്‍ഷമായി ബാലഗോകുലം പ്രസിദ്ധീകരിച്ചുവരുന്നു. കേരളത്തിലെ ഭാഷാപ്രേമികള്‍ക്ക്‌ ചിങ്ങമാസപ്പുലരിയില്‍ ലഭിക്കുന്ന മലയാള കലണ്ടര്‍ കവികളും സാഹിത്യകാരന്മാരും താല്‍പര്യപൂര്‍വമാണ്‌ സ്വീകരിക്കുന്നത്‌. ഇങ്ങനെ ബഹുവിധമായ മലയാളഭാഷാ പ്രചാരത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ ഈ ശ്രേഷ്ഠഭാഷാ പദവി അഭിമാനകരമാണ്‌. പദവിയ്‌ക്കും പണത്തിനുമപ്പുറം ഭാഷയെ സ്നേഹിക്കുന്ന മലയാളിയെ സൃഷ്ടിക്കാന്‍ മലയാളി മറക്കരുതെന്ന്‌ മാത്രം.

എം.എ. കൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.