Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചെല്‍സി-ബെനഫിക്ക ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2013, 09:48 pm IST
in Football

ലണ്ടന്‍: യൂറോപ്പ ലീഗിന്റെ ഫൈനലില്‍ പ്രീമിയര്‍ ലീഗ്‌ ടീമായ ചെല്‍സിയും പോര്‍ച്ചുഗീസ്‌ ടീമായ ബെനഫിക്കയും ഏറ്റുമുട്ടും. ഇന്നലെ പുലര്‍ച്ചെ നടന്ന സെമിഫൈനലില്‍ ചെല്‍സി സ്വിസ്‌ ടീമായ എഫ്സി ബാസിലിനെയും ബെനഫിക്ക തുര്‍ക്കി ക്ലബായ ഫെനര്‍ബാഷിനെയും കീഴടക്കിയാണ്‌ കലാശക്കളിക്ക്‌ യോഗ്യത നേടിയത്‌.

എഫ്സി ബാസിലിനെതിരെ സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ്‌ ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ ആധികാരിക വിജയം സ്വന്തമാക്കിയാണ്‌ ചെല്‍സി ഫൈനലിന്‌ യോഗ്യത നേടിയത്‌. ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ആദ്യപാദത്തില്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ വിജയിച്ച ചെല്‍സി ഇതോടെ ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ച്‌ ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ്‌ സ്വന്തമാക്കിയത്‌. ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷം ഉജ്ജ്വലമായി തിരിച്ചടിച്ച്‌ ഒന്‍പത്‌ മിനിറ്റിനിടെ മൂന്ന്‌ ഗോളുകള്‍ നേടിയാണ്‌ ചെല്‍സി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്‌. ചെല്‍സിക്കുവേണ്ടി ടോറസ്‌, മോസസ്‌, ലൂയിസ്‌ എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ബാസിലിന്റെ ഗോള്‍ മുഹമ്മദ്‌ സാലയാണ്‌ നേടിയത്‌. ഈ സീസണില്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടവും പ്രീമിയര്‍ ലീഗ്‌ കിരീടവും നഷ്ടമായ ചെല്‍സിക്ക്‌ ആശ്വാസമാകണമെങ്കില്‍ ഈ കിരീടമെങ്കിലും സ്വന്തമാക്കണം.

ഉജ്ജ്വലമായ ഫുട്ബോളാണ്‌ തുടക്കം മുതല്‍ ചെല്‍സിയും ബാസിലും കാഴ്ചവെച്ചത്‌. മത്സരത്തില്‍ നേരിയ മുന്‍തൂക്കം ചെല്‍സിക്കായിരുന്നു. പന്ത്‌ ഇരുഗോള്‍മുഖത്തേക്കും തുടര്‍ച്ചയായി കയറിയിറങ്ങിയെങ്കിലും ഗോള്‍മാത്രം വിട്ടുനിന്നു. ടോറസും മോസസും ഹസാര്‍ഡും ഉള്‍പ്പെട്ട ചെല്‍സി മുന്നേറ്റ നിര ബാസില്‍ ഗോള്‍മുഖത്തേക്ക്‌ നിരന്തരം കുതിച്ചെങ്കിലും അവയെല്ലാം ബാസില്‍ ഗോളി യാന്‍ സമ്മറിന്റെ മെയ്‌വഴക്കത്തിന്‌ മുന്നില്‍ വിഫലമായി. ഇതിനിടെ ചില നല്ല മുന്നേറ്റങ്ങള്‍ ബാസില്‍ മുന്നേറ്റനിരയും കാഴ്ചവെച്ചെങ്കിലും പീറ്റര്‍ ചെക്കിനെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. ആദ്യ പകുതി സമനിലയില്‍ കലാശിക്കുമെന്ന്‌ തോന്നിച്ച ഘട്ടത്തിലാണ്‌ മത്സരത്തിലെ ആദ്യഗോള്‍ പിറന്നത്‌. ഇഞ്ച്വറി സമയത്ത്‌ സ്റ്റോക്കറുടെ പാസ്‌ സ്വീകരിച്ച്‌ ക്ലോസ്‌റേഞ്ചില്‍ നിന്ന്‌ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ്‌ സാല പായിച്ച ഷോട്ട്‌ ചെല്‍സിയുടെ വിഖ്യാതഗോളി പീറ്റര്‍ ചെക്കിനെ കീഴടക്കി വലയില്‍ പതിച്ചു. രണ്ടാം പകുതി ആരംഭിച്ച്‌ അഞ്ച്‌ മിനിറ്റ്‌ പിന്നിട്ടപ്പോഴേക്കും ചെല്‍സി സമനില ഗോള്‍ നേടി മത്സരത്തില്‍ തിരിച്ചെത്തി. ഹസാര്‍ഡും ലംപാര്‍ഡും ചേര്‍ന്ന്‌ നടത്തിയ നീക്കത്തിനൊടുവില്‍ ലംപാര്‍ഡ്‌ ഉതിര്‍ത്ത തകര്‍പ്പന്‍ ഷോട്ട്‌ ബാസില്‍ ഗോളിക്ക്‌ കയ്യിലൊതുക്കാന്‍ പറ്റിയില്ല. റീബൗണ്ട്‌ വന്ന പന്ത്‌ കാത്തുനില്‍ക്കുകയായിരുന്ന ടോറസ്‌ അനായാസം വലയിലെത്തിച്ചു. രണ്ട്‌ മിനിറ്റിനകം നൈജീരിയന്‍ മിഡ്ഫീല്‍ഡര്‍ വിക്ടര്‍ മോസസ്‌ ടീമിന്‌ ലീഡ്‌ നേടിക്കൊടുത്തു. പിന്നീട്‌ 59-ാ‍ം മിനിറ്റില്‍ 25 വരെ അകലെ നിന്ന്‌ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ഡേവിഡ്‌ ലൂയിസ്‌ തൊടുത്ത ഒരു ഇടങ്കാലന്‍ ലോംഗ്ഷോട്ട്‌ ബാസില്‍ വലയില്‍ പതിച്ചതോടെ ചെല്‍സിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

മറ്റൊരു സെമിഫൈനലില്‍ തുര്‍ക്കി ക്ലബ്‌ ഫെനര്‍ബാഷയെയും 3-1ന്‌ കീഴടക്കിയാണ്‌ പോര്‍ച്ചുഗല്‍ ടീം ബെനഫിക്ക കലാശക്കളിക്ക്‌ യോഗ്യത നേടിയത്‌. ആദ്യ പാദത്തില്‍ 1-0ന്‌ പരാജയപ്പെട്ട ബെനഫിക്ക ഇരുപാദങ്ങളിലുമായി 3-2ന്റെ വിജയവുമായാണ്‌ ഫൈനലില്‍ പ്രവേശിച്ചത്‌. ലിസ്ബണില്‍ നടന്ന രണ്ടാം പാദത്തില്‍ പരാഗ്വെയ്ന്‍ താരം ഓസ്കര്‍ കാര്‍ഡോസയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ്‌ ബെനഫിക്ക ഫെനര്‍ബാഷിനെ മറികടന്നത്‌. ഒന്‍പതാം മിനിറ്റില്‍ അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡര്‍ നിക്കൊ ഗയ്റ്റനാണ്‌ ബെനിഫിക്കയ്‌ക്ക്‌ ആദ്യം ലീഡ്‌ നേടിക്കൊടുത്തത്‌. എന്നാല്‍ 23-ാ‍ം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡിര്‍ക്‌ ക്യുയിറ്റ്‌ സമനില നേടി. ഗാരി ബോക്സിനുള്ളില്‍ വച്ച്‌ പന്ത്‌ കൈകൊണ്ട്‌ തടുത്തതിനാണ്‌ സ്പോട്ട്‌ കിക്ക്‌ ലഭിച്ചത്‌. ഇതോടെ രണ്ട്‌ ഗോള്‍ കൂടി നേടിയാല്‍ മാത്രമേ ഫൈനലില്‍ പ്രവേശിക്കാന്‍ ബെനഫിക്കക്ക്‌ കഴിയൂ എന്ന സ്ഥിതിവന്നു. പിന്നീടാണ്‌ അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ഓസ്കാര്‍ കാര്‍ഡോസോ രണ്ടുതവണ ഫെനര്‍ബാഷെ വല കുലുക്കിയത്‌.

ഇരട്ടപ്രഹരത്തോടെ പരാഗ്വന്‍ സ്ട്രൈക്കര്‍ ഓസ്കാര്‍ കാര്‍ഡോസൊ ടീമിന്‌ വിജയം സമ്മാനിച്ചു. 36, 66 മിനിറ്റുകളിലായിരുന്നു ഉപനായകന്‍ കൂടിയായ കാര്‍ഡോസോയുടെ ഗോളുകള്‍. എന്‍സോ പെരസിന്റെ പാസില്‍ നിന്നാണ്‌ കാര്‍ഡോസൊ തന്റെ ആദ്യ ഗോള്‍ നേടി ടീമിന്‌ ലീഡ്‌ നേടിക്കൊടുത്തത്‌. ആന്‍ഡേഴ്സണ്‍ ലൂയിസോയാണ്‌ 66-ാ‍ം മിനിറ്റില്‍ കാര്‍ഡോസൊ നേടിയ രണ്ടാം ഗോളിന്‌ വഴിമരുന്നിട്ടത്‌. ഈ മാസം 15ന്‌ ആംസ്റ്റര്‍ഡാമിലാണ്‌ ഫൈനല്‍ അരങ്ങേറുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

Local News

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.