Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാക്കിസ്ഥാനിലെ ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2013, 10:18 pm IST
in Vicharam

പാകിസ്ഥാന്റെ തടവറയില്‍ ഇന്ത്യന്‍ തടവുകാരനായ സരബ്ജിത്‌ സിംഗ്‌ ക്രൂരമായി ആക്രമിക്കപ്പെട്ടത്‌ അത്യന്തം ഗൗരവമേറിയ സംഭവമാണ്‌. ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ സരബ്ജിത്‌ മരണവുമായി മല്ലിടുകയാണ്‌.അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിനെ തുടര്‍ന്ന്‌ 22 വര്‍ഷം മുമ്പ്‌ പാക്കിസ്ഥാന്റെ പിടിയിലായ സരബ്ജിതിനെ സ്ഫോടനക്കേസില്‍ പ്രതിയാക്കിയാണ്‌ ജയിലിലടച്ചത്‌. ലാഹോറിലും മുള്‍ട്ടാനിലുമുണ്ടായ സ്ഫോടനക്കേസിലാണ്‌ ഇയാളെ ഉള്‍പ്പെടുത്തിയത്‌.
സംഭവവുമായി ഒരു ബന്ധവുമില്ലെന്ന്‌ അറിഞ്ഞതുകൊണ്ടുതന്നെയാണ്‌ ഇയാള്‍ക്കെതിരെ വധശിക്ഷ അനിശ്ചിതമായി നീട്ടിയത്‌. നിരവധി തവണ നല്‍കിയ ദയാഹര്‍ജി പക്ഷേ തള്ളുകയും ചെയ്തു. ലാഹോറിലെ ജയിലില്‍ കഴിയുന്ന സരബ്ജിതിനെ വെള്ളിയാഴ്ചയാണ്‌ ആറംഗ സംഘം നിഷ്ഠൂരമായി അക്രമിച്ചത്‌. ചുടുകട്ട ഉപയോഗിച്ച്‌ തലയ്‌ക്കും മുഖത്തും ഇടിച്ച്‌ മുറിവുകളുണ്ടാക്കി. സ്പൂണിന്റെ അഗ്രം മൂര്‍ച്ചകൂട്ടി കത്തിയുടെ രൂപത്തിലാക്കിയതും ഒഴിഞ്ഞ പാട്ടകളും ഉപയോഗിച്ച്‌ കുത്തിയും അടിച്ചും ഏല്‍പ്പിച്ച മുറിവുകള്‍ ആഴത്തിലുള്ളതാണ്‌. സരബ്ജിത്തിനെ വധിക്കുകയായിരുന്നു ലക്ഷ്യമെന്ന്‌ സംഭവം അന്വേഷിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ജയില്‍ അധികൃതരുടെ അറിവോടെയാണ്‌ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ്‌ സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നത്‌. സരബ്ജിത്‌ കിടന്ന സെല്ലിന്റെ താക്കോല്‍ കാവല്‍നിന്ന ജീവനക്കാരനില്‍ നിന്നും സംഘടിപ്പിച്ചാണ്‌ സെല്‍ തുറന്ന്‌ അകത്തുകയറി അക്രമം നടത്തിയത്‌. മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെയും പാര്‍ലമെന്റ്‌ അക്രമക്കേസിലെ അഫ്സല്‍ ഗുരുവിനെയും തൂക്കിലേറ്റിയശേഷം പാക്‌ ജയിലില്‍ ഇന്ത്യന്‍ തടവുകാര്‍ക്കെതിരെ നിരവധി ആക്രമണശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌. സരബ്ജിതിനെതിരെയും ആക്രമണം നടന്നിരുന്നു. അതൊന്നും ഗൗരവത്തില്‍ കാണാന്‍ പാക്‌ അധികൃതര്‍ കൂട്ടാക്കിയിരുന്നില്ല. ഭാരത സര്‍ക്കാര്‍ അതൊന്നും കാര്യമായി കാണുന്നുമില്ല.

അക്രമത്തിന്‌ ശേഷം പാക്സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പെരുമാറ്റമാണ്‌ സംശയാസ്പദം. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക്‌ സരബ്ജിത്തിനെ ഏതാനും നിമിഷം കാണാനേ അനുവദിച്ചുള്ളു. അതും ആദ്യദിവസം. ഇന്നലെ കോണ്‍സുലേറ്റ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ അനുമതി നിഷേധിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ അതൃപ്തി പ്രകടിപ്പിച്ചത്രെ. കൊല്ലാത്തതിലാണോ അതൃപ്തി എന്ന്‌ സംശയിക്കുന്നവരേയും പഴിക്കാനാവില്ല. പാക്കിസ്ഥാന്‍ ജയിലില്‍ നിരന്തരം കൊലപാതകവും നടക്കുന്നു. ചാരക്കേസ്‌ ചുമത്തി തടവിലാക്കിയ ജമ്മുകാശ്മീര്‍ സ്വദേശി ചമേല്‍ സിംഗിനെ നിഷ്ഠൂരമായി ആക്രമിച്ച്‌ കൊലപ്പെടുത്തിയിട്ട്‌ ഏറെ നാളായില്ല. വംശീയമായി അധിക്ഷേപിച്ചാണ്‌ ഇഞ്ചിഞ്ചായി മര്‍ദ്ദിച്ച്‌ ജയിലില്‍ കൊലപാതകം നടന്നത്‌. ഒരുതെറ്റും ചെയ്യാതെ ചമലിനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്നാണ്‌ ബന്ധുക്കള്‍ വിശദീകരിച്ചത്‌. ഇക്കാര്യത്തില്‍ ഒരു സങ്കടമറിയിക്കാന്‍പോലും നമ്മുടെ സര്‍ക്കാരിന്‌ തോന്നിയിരുന്നില്ല. പാക്‌ ജയിലിലെ ഇന്ത്യന്‍ തടവുകാരെല്ലാം ഇത്തരത്തില്‍ പീഡനം അനുഭവിക്കുകയാണ്‌. അതേസമയം ഇന്ത്യന്‍ ജയിലിലുള്ള പാക്‌ തടവുകാര്‍ക്ക്‌ ഒരു പോറലും ഏല്‍ക്കാതിരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുകയാണ്‌. കസബിന്റെ സുരക്ഷയ്‌ക്കും ആരോഗ്യസംരക്ഷണത്തിനുമായി കോടിക്കണക്കിന്‌ രൂപയാണ്‌ സര്‍ക്കാര്‍ ചെലവാക്കിയത്‌. ഇപ്പോഴാകട്ടെ, ഏറെ പാകിസ്ഥാനികളായ പ്രതികള്‍ തടവില്‍ക്കിടക്കുന്ന തീഹാര്‍ജയിലില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നു.

ഇത്രയും നിഷ്ഠൂരമായ അതിക്രമങ്ങള്‍ നടന്നിട്ടും വിശദീകരണമാവശ്യപ്പെട്ട്‌ ഒരു കത്തയയ്‌ക്കാന്‍ മാത്രമാണ്‌ സര്‍ക്കാര്‍ തയ്യറായത്‌. കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലമായതിനാലാണ്‌ പാക്കിസ്ഥാനില്‍ ഇന്ത്യന്‍ വംശജര്‍ക്ക്‌ ഇത്തരം ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്നത്‌. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്ക്‌ വേണ്ടി അവര്‍ നടത്തുന്ന പരിശ്രമങ്ങള്‍ നമുക്കൊരു പാഠമാണ്‌. ഇറ്റലിക്ക്‌ ഒത്താശ ചെയ്തുകൊടുക്കാന്‍ തയ്യാറാകുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ നിരപരാധികളായ ഇന്ത്യന്‍ തടവുകാര്‍ക്കുവേണ്ടി അന്താരാഷ്‌ട്രതലത്തില്‍ ചെറുവിരലനക്കാന്‍ കൂട്ടാക്കുന്നില്ല. പൗരന്മാരുടെ ഗതി എന്തായാലും അവരുടെ സ്ഥാനവും സമ്പത്തും ഉറപ്പിക്കുകയും വികസിപ്പിക്കുകയുമെന്ന ഏക അജണ്ടയാണ്‌ ഭരിക്കുന്നവര്‍ക്കുള്ളത്‌. അപകടകരമായ ഈ പ്രവണതയ്‌ക്കെതിരെ മുഴുവന്‍ ജനങ്ങളുടെയും മനസാക്ഷി ഉണരുകതന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

Entertainment

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.