Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പരിയാരത്ത്‌ ആര്‌ ആരെ പഴിചാരും ?

Janmabhumi Online by Janmabhumi Online
Apr 11, 2013, 11:24 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന യുഡിഎഫ്‌ നേതൃത്വത്തിലുള്ള സംസ്ഥാനമന്ത്രിസഭ പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ സ്ഥാപനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്‌. 1994 നവംബര്‍ 20 ന്‌ കോംപ്ലക്സ്‌ ആന്റ്‌ അഡ്വാന്‍സ്ഡ്‌ മെഡിക്കല്‍ സര്‍വീസസ്‌ ലിമിറ്റഡ്‌ എന്ന പേരില്‍ സിഎംപി നേതാവ്‌ എം.വി.രാഘവന്‍ ചെയര്‍മാനായുള്ള സഹകരണ സംഘത്തിന്റെ കീഴില്‍ കണ്ണൂരിലെ പരിയാരത്ത്‌ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ്‌ പരിയാരം മെഡിക്കല്‍ കോളേജ്‌. ഉത്തര മലബാറുകാര്‍ ആതുര ശുശ്രൂഷാരംഗത്ത്‌ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സ്ഥാപനത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക്‌ കേരളം മാറിമാറി ഭരിച്ച ഇടത്‌ വലത്‌ മുന്നണികളും ഇവയുടെ ഘടകകക്ഷികളായ സിപിഎമ്മും സിഎംപിയും ഒരുപോലെ കാരണകാരാണെന്ന്‌ പറയേണ്ടിവരും. എന്നാല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ആറുവര്‍ഷക്കാലമായി സ്ഥാപനത്തിന്റെ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സിപിഎമ്മിന്‌ സ്ഥാപനത്തെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചതില്‍ മുഖ്യ പങ്കാണുള്ളത്‌.

സിപിഎം നേതൃത്വം നടത്തിയ അധികാര ധൂര്‍ത്തും അഴിമതിയും കോടികള്‍ വാങ്ങിയുള്ള മെഡിക്കല്‍ സീറ്റ്‌ പ്രവേശനങ്ങളും അനധികൃത നിയമനങ്ങളും അധികാരത്തിനായി നടത്തിയ നിയമപോരാട്ടങ്ങളുടെ ചെലവുകള്‍ അടക്കമുള്ള ബാധ്യതകളും എല്ലാം സംസ്ഥാന ഖജനാവിനും അതുവഴി ജനങ്ങളിലേക്കും എത്തിച്ചേരാന്‍ പോവുകയാണ്‌. പുതിയ സര്‍ക്കാര്‍ തീരുമാനത്തോടെ 600 കോടിയോളം രൂപയുടെ ബാധ്യതയാണ്‌ സര്‍ക്കാറിന്‌ ഉണ്ടാകാന്‍ പോകുന്നത്‌.

കോളേജ്‌ ആരംഭിച്ചതു തന്നെ വിവാദങ്ങള്‍ക്ക്‌ നടുവിലായിരുന്നു. സ്വാശ്രയമേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം നടത്തിയ ശക്തമായ സമരങ്ങള്‍ക്കിടയിലാണ്‌ സിപിഎമ്മിന്‌ വെല്ലുവിളിയുയര്‍ത്തിക്കൊണ്ട്‌ സ്ഥാപനം എംവിആര്‍ കെട്ടിപ്പടുത്തത്‌. ഇതിന്റെ പേരില്‍ സിപിഎമ്മിന്‌ അഞ്ച്‌ സഖാക്കളെ കൂത്തുപറമ്പില്‍ ബലികൊടുക്കേണ്ടിയും വന്നു. എന്നാല്‍ പില്‍ക്കാലത്ത്‌ ഇതെല്ലാം മറന്ന സിപിഎം സ്വാശ്രയകോളേജിനെതിരെ സമരം നയിച്ച നേതാവ്‌ എം.വി.ജയരാജന്റെ നേതൃത്വത്തില്‍ത്തന്നെ സ്ഥാപനം പിടിച്ചെടുക്കുകയും 2006 മുതല്‍ സീറ്റ്‌ കച്ചവടം നടത്തിയും സ്വന്തക്കാരെ ജീവനക്കാരായി തിരുകിക്കയറ്റിയും നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഭരണം നടത്തിവരികയായിരുന്നു. ഫീസ്‌ ഇനത്തിലും തലവരിയായും ലക്ഷങ്ങള്‍ വാങ്ങിയിട്ടും സ്ഥാപനത്തെ കടക്കെണിയില്‍ നിന്നും രക്ഷിക്കാന്‍ പാര്‍ട്ടിക്കായില്ല. ബാധ്യത അനുദിനം ഉയര്‍ന്നതുമാത്രം ബാക്കി.

1994 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം 1997 ല്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെ നായനാര്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും യുഡിഎഫ്‌ അധികാരത്തില്‍ തിരിച്ചെത്തിയതോടെ എം.വി.രാഘവന്റെ നേതൃത്വത്തില്‍ ഭരണസമിതിക്ക്‌ അധികാരം കൈമാറുകയായിരുന്നു. ഒടുവില്‍ 2006 ലാണ്‌ സ്ഥാപനം വീണ്ടും സിപിഎം നിയന്ത്രണത്തിലെത്തുന്നത്‌. സിപിഎം ഭരണത്തിലെത്തിയ ശേഷം ആയിരത്തോളം പാര്‍ട്ടി സഖാക്കളെയും എസ്‌എഫ്‌ഐ, ഡിഫി നേതാക്കളെയുമാണ്‌ സ്ഥാപനത്തില്‍ ജോലിക്കാരായി തിരുകിക്കയറ്റിയത്‌. ഇതില്‍ തൊണ്ണൂറു ശതമാനം നിയമനങ്ങളും അനാവശ്യമാണെന്നാണ്‌ കണക്കുകള്‍ കാണിക്കുന്നത്‌. പബ്ലിക്‌ റിലേഷന്‍ വിഭാഗത്തില്‍ മാത്രം 15 ഓളം പാര്‍ട്ടി സഖാക്കളാണ്‌ ഓഫീസര്‍മാര്‍. ഈ രംഗത്ത്‌ ശമ്പളം ഇനത്തില്‍ മാത്രം ലക്ഷങ്ങളാണ്‌ പ്രതിമാസ ചെലവ്‌.

രാഷ്‌ട്രീയ താത്പര്യം സംരക്ഷിക്കാന്‍ സ്ഥാപനത്തെ ഉപയോഗപ്പെടുത്തി, ഇപ്പോള്‍ സ്ഥാപനത്തിന്റെ ഭരണംതന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സിപിഎമ്മിനെ സംബന്ധിച്ച്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നീക്കം ഉര്‍വശീശാപം പോലെയാവുകയാണ്‌. അതുകൊണ്ടുതന്നെയാണ്‌ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ സിപിഎം മൗനം പാലിക്കുന്നത്‌. അനധികൃത നിയമനം ലഭിച്ച നൂറുകണക്കിന്‌ പാര്‍ട്ടി സഖാക്കള്‍ സര്‍ക്കാര്‍ ജീവനക്കാരാവും, പാര്‍ട്ടിയുടെ തലയിലുളള എല്ലാ ബാധ്യതയും ഒഴിയുകയും ചെയ്യും. കൈനനയാതെയുള്ള മീന്‍പിടുത്തം.

സിഎംപി നേതാവ്‌ എം.വി.രാഘവന്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നു തന്നെയാണ്‌ സൂചന. എങ്കില്‍ യുഡിഎഫ്‌-എല്‍ഡിഎഫ്‌, അല്ല കോണ്‍ഗ്രസ്‌- സിപിഎം ഒത്തുകളിയുടെ ഭാഗമായി കോടികളുടെ കടബാധ്യതയാണ്‌ പൊതുജനങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിക്കാന്‍ പോകുന്നത്‌. കോളേജിന്റെ കടബാധ്യതകളും അനധികൃത നിയമനങ്ങളും കണ്ടെത്തി ഇവയുടെ ഉത്തരവാദിത്തം കോളേജ്‌ ഭരണം നടത്തിവരുന്ന സമിതിയുടെ പേരില്‍ ചുമത്തി ഭരണം ഏറ്റെടുക്കണമെന്നാണ്‌ പൊതുജനം ആവശ്യപ്പെടുന്നത്‌.

(അവസാനിച്ചു)

ഗണേഷ്‌ മോഹന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

Kerala

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

Kerala

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

Kerala

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

India

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

പുതിയ വാര്‍ത്തകള്‍

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

പാല്‍വില ഉടന്‍ കൂട്ടേണ്ടെന്ന തീരുമാനത്തില്‍ മില്‍മ

ഒരു മതനേതാവും ഇടപെട്ടില്ല ; നിമിഷപ്രിയയ്‌ക്ക് വേണ്ടി ശ്രമിച്ചത് കേന്ദ്രസർക്കാരും , കേരള ഗവർണറും ; സമസ്‌തയുടെ വാദങ്ങൾ തള്ളി സാമുവൽ ജെറോം

നിമിഷയ്‌ക്ക് വേണ്ടി കേന്ദ്രസർക്കാർ നടത്തിയത് ഫലപ്രദമായ ഇടപെടൽ : നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് സാമുവൽ ജെറോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies