Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുര്യനെ സംരക്ഷിക്കുന്നത്‌ കടുത്ത അനീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2013, 10:37 pm IST
in Vicharam

നീതിന്യായ വ്യവസ്ഥയിലും കുറ്റാന്വേഷണ വിഭാഗത്തിലും അന്തര്‍ലീനമായി കിടക്കുന്നത്‌ സ്ത്രീവിരോധവും പുരുഷമേധാവിത്വ മനഃസ്ഥിതിയുമാണെന്ന്‌ തെളിയിക്കുന്നതായിരുന്നു ജസ്റ്റിസ്‌ ബസന്തിന്റെ സൂര്യനെല്ലി കുട്ടിക്കെതിരെയുള്ള ബാലവേശ്യാ പ്രയോഗം. ആ മനോഭാവത്തിനടിവരയിടുന്നതാണ്‌ തന്നെ അസഭ്യം പറഞ്ഞ പൂവാലന്മാര്‍ക്കെതിരെ പ്രതികരിച്ച അമൃതക്കെതിരെ കേസെടുക്കാനും ഇപ്പോള്‍ കോടതിയെ പ്രേരിപ്പിക്കുന്നതെന്ന്‌ വ്യക്തം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ ലൈംഗികാതിക്രമം കൂടിവരുന്ന ഇക്കാലത്ത്‌ പെണ്‍കുട്ടികള്‍ പ്രതികരണശേഷി ആര്‍ജ്ജിക്കണം എന്ന്‌ വനിതാ സാമൂഹ്യപ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്യാറുണ്ട്‌. പൂവാല ശല്യവും സ്ത്രീപീഡനത്തിന്റെ വകുപ്പില്‍പ്പെടുന്ന കാര്യമാണ്‌. സാധാരണ പെണ്‍കുട്ടികളും സ്ത്രീകളും അവര്‍ക്കെതിരെ അശ്ലീലം പറയുന്നതിനോടോ ബസ്സിലെ തോണ്ടലിനോടോ പ്രതികരിക്കാറില്ല. ഇത്‌ ഇത്തരം മനോരോഗികളെ പ്രോത്സാഹിപ്പിക്കുക മാത്രമേ ഉളളൂ. അതിനാല്‍ പീഡനത്തിനെതിരെ പ്രതികരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്‌ പകരം ശിക്ഷിക്കാന്‍ ശ്രമിക്കുന്നത്‌ മനുഷ്യാവകാശ ലംഘനവും ക്രൂരതയുമാണ്‌.സൂര്യനെല്ലി പെണ്‍വാണിഭം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ച കേരളത്തിലെ ആദ്യത്തെ കേസായിരുന്നു. 2007 നവംബര്‍ 16 ന്‌ കേരളസര്‍ക്കാര്‍ ഈ കേസില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി കുര്യന്‌ അനുകൂലമായി വിധി പറഞ്ഞത്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്ണനടങ്ങുന്ന സുപ്രീംകോടതി ബെഞ്ചായിരുന്നു.

തന്റെ ദുരന്താനുഭവങ്ങള്‍ കാണിച്ച്‌ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിക്ക്‌ നല്‍കിയ പരാതിയ്‌ക്കും വേണ്ട പരിഗണന ലഭിച്ചില്ലെന്ന്‌ സൂര്യനെല്ലി പെണ്‍കുട്ടി ആരോപിച്ചിരുന്നു. അന്ന്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വക്കേറ്റ്‌ ജി. ജനാര്‍ദ്ദന കുറുപ്പിന്റെ “എന്റെ ജീവിതം” എന്ന ആത്മകഥയിലും കേസന്വേഷണം ദുര്‍ബലമാണെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നും വരുത്താനുള്ള അന്വേഷണ ക്രമീകരണങ്ങള്‍ നടത്തിയതായി തനിയ്‌ക്ക്‌ ബോധ്യമായതായി എഴുതിയിട്ടുണ്ട്‌.
അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ്‌ കുര്യനുവേണ്ടിയുള്ള തെളിവുകളാണ്‌ ശേഖരിച്ചത്‌ എന്നും പറയുന്നുണ്ട്‌. കുര്യനെ തിരിച്ചറിയല്‍ പരേഡിന്‌ വിധേയമാക്കാനും സിബി മാത്യൂസ്‌ ശ്രമിച്ചില്ല. സിബി മാത്യൂസിന്റെ കാഴ്ചപ്പാടിനെ പിന്‍താങ്ങുന്ന രാഷ്‌ട്രീയശക്തികളായിരുന്നു കേരളത്തില്‍ അന്ന്‌ എന്ന്‌ അദ്ദേഹം രേഖപ്പെടുത്തുമ്പോള്‍ ഇന്നും സ്ഥിതി വ്യത്യസ്തമല്ല എന്നാണ്‌ സുധാകരന്‍ എംപിയുടെയും ജസ്റ്റിസ്‌ ബസന്തിന്റെയും നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്‌. ജഡ്ജിമാരിലും ആന്തരികമായി കുടികൊള്ളുന്ന ഇത്തരം മനോഗതിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായിരിക്കെ ജസ്റ്റിസ്‌ കപാഡിയയും പറഞ്ഞതാണ്‌.

പി.ജെ. കുര്യനെതിരെ ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്താന്‍ മജിസ്ട്രേറ്റ്‌ കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സ്ത്രീപീഡകര്‍ക്കെതിരെ ഘോരഘോരം ശബ്ദിക്കുന്ന വിഎസ്‌ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. ഇപ്പോള്‍ പെണ്‍കുട്ടി കുര്യനെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി പുതിയതായി ഒന്നും പറയുന്നില്ല എന്നും 17 വര്‍ഷം മുന്‍പ്‌ പറഞ്ഞതാണ്‌ പറയുന്നതെന്നും പറഞ്ഞ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുനരന്വേഷണ ആവശ്യം തള്ളി പി.ജെ.കുര്യനെ സംരക്ഷിച്ചു. സൂര്യനെല്ലി കേസില്‍ ഉടനീളം പ്രതിഫലിക്കുന്നത്‌ നൈതികമായ ലക്ഷ്മണരേഖയുടെ ലംഘനം തന്നെയാണ്‌. സൂര്യനെല്ലി വിഷയം നിയമസഭയെ പ്രക്ഷുബ്ധമാക്കി. പാര്‍ലമെന്റില്‍ സ്ത്രീ സുരക്ഷാ ബില്‍ പരിഗണിയ്‌ക്കാനെടുക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന ആരോപണവിധേയനായ പി.ജെ.കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തിരിക്കുന്നതിലെ വൈരുധ്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പി.ജെ. കുര്യനെ ആ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ പുച്ഛിച്ചു തള്ളിയിരിക്കുകയാണ്‌.

ഇത്‌ നൈതിക ലക്ഷ്മണരേഖയുടെ നഗ്നമായ ലംഘനം അല്ലെങ്കില്‍ പിന്നെന്താണ്‌? ഇപ്പോള്‍ സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ തിരുവനന്തപുരം ഫസ്റ്റ്‌ ക്ലാസ്‌ കോടതിയില്‍ നല്‍കിയിരിക്കുന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ വിധി എങ്കിലും പെണ്‍കുട്ടിക്ക്‌ നീതി ലഭ്യമാക്കുമെന്ന്‌ പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

India

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.
India

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

പുതിയ വാര്‍ത്തകള്‍

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.