Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വൈകി കിട്ടുന്ന നീതി അനീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2013, 05:09 pm IST
in Vicharam

വൈകി കിട്ടുന്ന നീതി നീതിയല്ലെന്നും അത്‌ അനീതിയാണെന്നും പരമോന്നത നീതിപീഠമായ സുപ്രീംകോടതി തന്നെ കുറച്ചുകാലങ്ങള്‍ക്കു മുമ്പു നിരീക്ഷിച്ചിരുന്നല്ലോ. ഈ സാഹചര്യം നമ്മുടെ രാജ്യത്തു യാതൊരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമായി കെട്ടിക്കിടക്കുന്നത്‌ 43.22 ലക്ഷം കേസുകളാണത്രെ. അതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതു പ്രഖ്യാതമായ അലഹബാദ്‌ ഹൈക്കോടതിയിലാണ്‌. പത്തുലക്ഷം കേസുകള്‍. തൊട്ടുപുറകില്‍ മദ്രാസ്‌ ഹൈക്കോടതിയാണ്‌. അവിടെ 4.7 ലക്ഷം കേസുകള്‍ വിധിത്തീര്‍പ്പിനായുണ്ട്‌. ഇക്കണക്കിനുപോയാല്‍ 2040 ആകുമ്പോഴേക്കും രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 15 കോടിയിലെത്തുമത്രെ. അത്രയും കേസിന്‌ ആനുപാതികമായി 75000 ന്യായാധിപന്‍മാരെങ്കിലും ഉണ്ടായിരിക്കുകയും വേണം. നാഷണല്‍ കോര്‍ട്ട്‌ മാനേജ്മെന്റ്‌ സിസ്റ്റമാണ്‌ ഈ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്‌.

ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലുമായി മൂന്നേകാല്‍ കോടിയോളം കേസുകള്‍ കെട്ടിക്കിടപ്പുണ്ടെന്നു കേന്ദ്ര നിയമമന്ത്രാലയവും പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ലോകത്തെ ഏറ്റവും ബൃഹത്തായ നീതിന്യായസംവിധാനമാണ്‌ ഇന്ത്യയിലേത്‌. മൂന്നു കോടിയിലധികം കേസുകളാണ്‌ രാജ്യത്തെ കോടതികളിലെല്ലാം കൂടി തീര്‍പ്പുകാത്തുളളത്‌. ഇത്രയും കേസുകള്‍ പരിഗണിക്കുവാനായി അനുവദിക്കപ്പെട്ടിട്ടുള്ളതാകട്ടെ 18,871 ന്യായാധിപസ്ഥാനങ്ങളും.
ഇതില്‍തന്നെ നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകള്‍ ആയിരക്കണക്കിനു വരും. പരമോന്നത നീതിപീഠമായ സുപ്രീംകോടതി മുതല്‍ ഏറ്റവും താഴെയുള്ള കോടതികളില്‍ വരെ ന്യായാധിപരുടെ ഒഴിവുകള്‍ നിയമനം കാത്തുകിടക്കുന്നു. സുപ്രീംകോടതിയില്‍ നിലവില്‍ 27 ജഡ്ജിമാരാണുള്ളത്‌. ഇതില്‍തന്നെ മൂന്നുപേര്‍ ജനുവരി ആദ്യമാണു ചുമതലയേറ്റത്‌. അനുവദിക്കപ്പെട്ടിട്ടുള്ളതു 31 ജഡ്ജിമാരാണ്‌. അതായതു നാലു ജഡ്ജിമാരുടെ ഒഴിവുകള്‍ ഉണ്ട്‌.ഹൈക്കോടതികളില്‍ മാത്രം മുന്നൂറിലധികം ജഡ്ജിമാരുടെ ഒഴിവുകളാണു നികത്തപ്പെടു വാനുള്ളതെന്നു നിയമമന്ത്രാലയം വ്യക്തമാക്കുന്നു. വേണ്ടത്ര യോഗ്യതയുള്ളവരുടെ എണ്ണക്കുറവും ന്യായാധിപ നിയമന നടപടി ക്രമങ്ങളുടെ സങ്കീര്‍ണതകളുമെല്ലാം ഒഴിവുകള്‍ നികത്തപ്പെടുന്നതിനു കാലവിളംബം വരുത്തുന്നുണ്ടത്രെ.

കോടതികളിലെ മറ്റു ജീവനക്കാരുടെ കുറവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലാം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. സുപ്രീംകോടതി, ഹൈക്കോടതികള്‍ എന്നിവയൊഴിച്ചു രാജ്യത്തെ ബാക്കിയുള്ള കീഴ്‌ക്കോടതികളെല്ലാം മേല്‍സൂചിപ്പിച്ച രണ്ടു കാരണങ്ങളാല്‍ കൂടി വീര്‍പ്പു മുട്ടുകയാണ്‌. കേസുകള്‍ സംബന്ധിച്ച രേഖകളും ഫയലുകളും സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ പോലും ബഹുഭൂരിപക്ഷം കീഴ്‌ക്കോടതികളിലുമില്ല. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്നവയും എപ്പോള്‍ വേണമെങ്കിലും നിലംപതിയ്‌ക്കാന്‍ സാധ്യതയുള്ളതുമായ കോടതിക്കെട്ടിടങ്ങളുടെ എണ്ണവും കുറവല്ല എന്നു പറയുമ്പോള്‍തന്നെ കാര്യങ്ങള്‍ വ്യക്തം.

ദല്‍ഹി ഹൈക്കോടതിയില്‍ മാത്രം 61,000 കേസുകളാണു കെട്ടിക്കിടക്കുന്നത്‌. ഇതില്‍ അയ്യായിരത്തോളം കേസുകള്‍ പത്തുവര്‍ഷത്തിലധികം പഴക്കമുള്ളവയാണ്‌. ഇവിടെ നിലവില്‍ 13 ജഡ്ജിമാരുടെ ഒഴിവുകളാണുള്ളത്‌. ആവശ്യമായ ആകെ ജഡ്ജിമാരുടെ എണ്ണമാകട്ടെ 48. ഉത്തര്‍പ്രദേശിലെ പ്രഖ്യാതമായ അലഹബാദ്‌ ഹൈക്കോടതിയില്‍ നികത്തപ്പെടുവാനുള്ളത്‌ 74 ന്യായാധിപര്‍മാരുടെ ഒഴിവുകളാണ്‌. രാജസ്ഥാനില്‍ 18ഉം ബോംബെയില്‍ 20 ഉം കല്‍ക്കത്തയില്‍ 17ഉം കര്‍ണാടകയില്‍ 13ഉം പഞ്ചാബ്‌ ആന്റ്‌ ഹരിയാനയില്‍ 26ഉം മദ്രാസില്‍ 10ഉം ഹൈക്കോടതി ജഡ്ജിമാരുടെ കുറവാണു നിലവിലുള്ളത്‌.

സുപ്രീംകോടതിയിലും ഹൈക്കോടതികളിലുമായി 262 ജഡ്ജിമാരുടെ ഒഴിവുകളാണു നികത്തപ്പെടുവാനുള്ളത്‌. രാജ്യത്തെ 21 ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കൂടി 895 ജഡ്ജിമാരാണു വേണ്ടത്‌. ഇതിലാണു മുന്നൂറിലധികം പേരുടെ കുറവ്‌ നില്‍നിലക്കുന്നത്‌. അതായതു നിയമനം കാത്തു കഴിയുന്നത്‌ 35 ശതമാനത്തോളം ന്യായാധിപക്കസേരകള്‍. ഈ സ്ഥിതിക്കു മാറ്റം വന്നേ മതിയാകൂ. നമ്മുടെ ന്യായാധിപന്മാരില്‍ 99 ശതമാനവും ആത്മാര്‍ത്ഥമായി അക്ഷീണം പ്രവര്‍ത്തിക്കുന്നവരാണ്‌. ഒരു പക്ഷേ, അതുകൊണ്ടാകാം രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 3.2 കോടിയില്‍ ഒതുങ്ങിയതും.

രാജ്യത്തെ സമാധാനത്തെയും സുസ്ഥിതിയെയും ജനാധിപത്യത്തെ തന്നെയും താങ്ങിനിര്‍ത്തുന്ന നെടുംതൂണാണു ജുഡീഷ്യറി. കേസുകള്‍ തീര്‍പ്പാക്കാതെ വര്‍ഷങ്ങളും ദശകങ്ങളും പിന്നിട്ടാല്‍ ജനങ്ങള്‍ക്കു കോടതികളിലുള്ള വിശ്വാസവും വിധേയത്വവും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. എന്തു തന്നെയാലും നമ്മുടെ രാജ്യത്തെ നീതിനിര്‍വഹണരംഗം ലോകത്തിലെതന്നെ മികച്ചതായി തുടരുന്നു. ഭരണകൂടങ്ങള്‍ കോടതികളോട്‌ അങ്ങേയറ്റം ബഹുമാനവും ആദരവും നിലനിര്‍ത്തിപ്പോരുന്നു. എന്നിരിക്കിലും യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ലല്ലോ.

സുപ്രീം കോടതി മുതല്‍ കീഴ്‌ക്കോടതികള്‍ വരെ അടിമുടി ആധുനികവത്കരിക്കുകയാണ്‌ ഈ പ്രതിസന്ധിക്കുള്ള ശാശ്വതപരിഹാരം. ജനസംഖ്യാനുപാതികമായോ ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിലോ ഹൈക്കോടതികള്‍ക്ക്‌ അഡീഷണല്‍ ബെഞ്ചുകള്‍ അനുവദിക്കുകയും കൂടുതല്‍ കീഴ്‌ക്കോടതികള്‍ സ്ഥാപിക്കുകയും ചെയ്യേണ്ടത്‌ അനിവാര്യമായിരിക്കുന്നു. ഇതിനു സാമ്പത്തിക പ്രതിസന്ധി വിഘാതമായിക്കൂടാ. കാരണം, രാജ്യത്തിന്റെ നിലനില്‍പിനു സുശക്തമായ സൈന്യം പോലെ തന്നെ ജുഡീഷ്യറിയും ഒഴിച്ചുകൂടാനാവാത്തതാണ്‌. ഭരണചക്രം തിരിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കരുത്‌.

പ്രിന്‍സ്‌രാജ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

പുതിയ വാര്‍ത്തകള്‍

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.