Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റെയില്‍വേക്ക്‌ വിജയത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2013, 10:48 pm IST
in Football

കൊച്ചി: സന്തോഷ്‌ ട്രോഫി ഫുട്ബോളില്‍ എ ക്ലസ്റ്ററില്‍ നടന്ന ആദ്യ മത്സരത്തില്‍ റെയില്‍വേക്ക്‌ വിജയം. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ദല്‍ഹിയെയാണ്‌ റെയില്‍വേ കീഴടക്കിയത്‌. ഹരിയാനക്ക്‌ വേണ്ടി ജഗ്താര്‍ സിംഗ്‌ രണ്ട്‌ ഗോളുകള്‍ നേടിയപ്പോള്‍ ദല്‍ഹിയുടെ ആശ്വാസഗോള്‍ 36-ാ‍ം മിനിറ്റില്‍ ശശാങ്ക്‌ മാംഗന്റെ വകയായിരുന്നു. ശരാശരി നിലവാരത്തിലേക്ക്‌ ഉയര്‍ന്ന മത്സരം തുല്യശക്തികളുടെ പോരാട്ടമായിരുന്നു. മികച്ചൊരു സ്ട്രൈക്കറുടെ അഭാവമാണ്‌ ദല്‍ഹിക്ക്‌ മത്സരത്തില്‍ തിരിച്ചടിയായത്‌. റെയില്‍വേക്ക്‌ വേണ്ടി രണ്ട്‌ മലയാളി താരങ്ങള്‍ ആദ്യ ഇലവനില്‍ കളത്തിലിറങ്ങി.

മത്സരം ആരംഭിച്ച്‌ രണ്ടാം മിനിറ്റില്‍ റെയില്‍വേക്ക്‌ അനുകൂലമായി ഫ്രീകിക്ക്‌ ലഭിച്ചു. എം. റെഗിന്‍ എടുത്ത കിക്ക്‌ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രോസ്‌ ബാറിന്‌ മുകളിലുടെ പറന്നു. ഏറെ കഴിയും മുന്നേ ദല്‍ഹിയുടെ മുന്നേറ്റം കോര്‍ണറിന്‌ വഴങ്ങി റെയില്‍വേ പ്രതിരോധം രക്ഷപ്പെടുത്തി. ജഗദീപ്‌ സിംഗ്‌ എടുത്ത കോര്‍ണര്‍ റെയില്‍വേ പ്രതിരോധത്തിന്റെ അവസരോചിതമായ ഇടപെടലില്‍ അപകടമൊഴിവായി. 13-ാ‍ം മിനിറ്റില്‍ റെയില്‍വേയുടെ മറ്റൊരു മൂന്നേറ്റവും പാഴായി. തൊട്ടുപിന്നാലെ അവര്‍ക്ക്‌ അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും അപകടം ഒഴിവായി. തൊട്ടടുത്ത മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ബോക്സിനുള്ളില്‍ നിന്ന്‌ റെഗിന്‍ തൊടുത്ത ഷോട്ട്‌ ദല്‍ഹി പ്രതിരോധനിരക്കാരന്‍ വിഫലമാക്കി. രണ്ട്‌ മിനിറ്റിനുശേഷം ദല്‍ഹിക്ക്‌ അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. 17-ാ‍ം മിനിറ്റില്‍ റെയില്‍വേ മുന്നിലെത്തി. അവര്‍ക്ക്‌ അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ്‌ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്‌. ഗുര്‍പ്രീത്‌ സിംഗ്‌ എടുത്ത കോര്‍ണര്‍ ദല്‍ഹി പോസ്റ്റിലേക്ക്‌ വളഞ്ഞിറങ്ങിയത്‌ മികച്ചൊരു കാര്‍പറ്റ്‌ ഷോട്ടിലൂടെ ജഗ്താര്‍ സിംഗ്‌ ദല്‍ഹി വല കുലുക്കി (1-0). പിന്നീട്‌ 24-ാ‍ം മിനിറ്റില്‍ ബോക്സിന്‌ പുറത്തുനിന്ന്‌ റെഗിന്‍ പായിച്ച ലോംഗ്‌ റേഞ്ച്‌ പുറത്തേക്ക്‌ പാഞ്ഞു. 29-ാ‍ം മിനിറ്റില്‍ ദല്‍ഹിക്ക്‌ അനുകൂലമായി കോര്‍ണര്‍ ലഭിച്ചു. ശശാങ്ക്‌ മാംഗന്‍ എടുത്ത കിക്ക്‌ റെയില്‍വേ പ്രതിരോധം ക്ലിയര്‍ ചെയ്തെങ്കിലും പന്ത്‌ ലഭിച്ചത്‌ ദല്‍ഹി താരത്തിനായിരുന്നു. ഇയാള്‍ തള്ളിക്കൊടുത്ത പന്ത്‌ ബോക്സിനുള്ളില്‍ വച്ച്‌ സ്വീകരിച്ച്‌ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ മഹേണ്ടര്‍ സിംഗ്‌ അടിച്ചത്‌ പുറത്തേക്കാണ്‌ പാഞ്ഞത്‌. 32-ാ‍ം മിനിറ്റില്‍ ദല്‍ഹിക്ക്‌ അനുകൂലമായി വീണ്ടും കോര്‍ണര്‍ ലഭിച്ചെങ്കിലും ബോക്സിലേക്ക്‌ ഇറങ്ങിയ പന്ത്‌ നിയന്ത്രിച്ച്‌ റെഗിന്‍ തൊടുത്ത ഷോട്ട്‌ പുറത്തുപോയി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 36-ാ‍ം മിനിറ്റില്‍ ദല്‍ഹി സമനില പിടിച്ചു. പന്തുമായി മുന്നേറിയ ജഗദീപ്‌ സിംഗ്‌ മോനു ചൗധരിക്ക്‌ തള്ളിക്കൊടുത്തു. പന്ത്‌ പിടിച്ചെടുത്ത മോനു വലതുവിംഗിലൂടെ കുതിച്ച്‌ ബോക്സിനുള്ളിലേക്ക്‌ നല്‍കിയ അളന്നുമുറിച്ച ക്രോസ്‌ ശശാങ്ക്‌ മാംഗന്‍ ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ റെയില്‍വേ വല കുലുക്കി. തൊട്ടുപിന്നാലെ ലീഡ്‌ നേടാനുള്ള റെയില്‍വേയുടെ ശ്രമം ദല്‍ഹി ഗോളി വിക്രാന്ത്‌ ശര്‍മ്മ വിഫലമാക്കി. പ്ലേമേക്കര്‍ ഗുര്‍പ്രീത്‌ പന്തുമായി കുതിച്ച്‌ ബോക്സില്‍ പ്രവേശിച്ചശേഷം നല്‍കിയ പാസ്‌ റെഗിന്‍ വലയിലേക്ക്‌ തള്ളിയിട്ടുവെങ്കിലും ദല്‍ഹി ഗോളി കോര്‍ണറിന്‌ വഴങ്ങി അപകടം ഒഴിവാക്കി. പിന്നീട്‌ ആദ്യപകുതിക്ക്‌ പിരിയുന്നതിന്‌ മുമ്പ്‌ ഇരുടീമുകളും ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ്‌ നേടാന്‍കഴിഞ്ഞില്ല.

രണ്ടാം പകുതി തുടങ്ങിയത്‌ ദല്‍ഹിയുടെ മുന്നേറ്റത്തോടെയായിരുന്നു. ആദ്യ അഞ്ച്‌ മിനിറ്റിനുള്ളില്‍ ചില മികച്ച മുന്നേറ്റങ്ങള്‍ ദല്‍ഹി താരങ്ങള്‍ റെയില്‍വേ ബോക്സിലേക്ക്‌ നയിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സ്ട്രൈക്കര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. 54-ാ‍ം മിനിറ്റില്‍ റെയില്‍വേ ലീഡ്‌ നേടിയെന്ന്‌ തോന്നിച്ചു. അവരുടെ പ്ലേമേക്കര്‍ റെഗിന്‍ വലതുവിംഗിലൂടെ പന്തുമായി കുതിച്ച്‌ ദല്‍ഹി പ്രതിരോധനിരയെ കബളിപ്പിച്ചശേഷം ബോക്സിലേക്ക്‌ മികച്ചൊരു ക്രോസ്‌ നല്‍കി. പന്ത്‌ പിടിച്ചെടുത്ത ജഗ്താര്‍ സിംഗ്‌ നല്ലൊരു ഷോട്ടിലൂടെ ദല്‍ഹി പോസ്റ്റ്‌ ലക്ഷ്യം വച്ചെങ്കിലും ഗോളി വിക്രാന്ത്‌ ശര്‍മ്മ പന്ത്‌ കയ്യിലൊതുക്കി. 59-ാ‍ം മിനിറ്റില്‍ റെയില്‍വേ വീണ്ടുമൊരു മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. 63-ാ‍ം മിനിറ്റില്‍ ദല്‍ഹിയുടെ ധീരജ്‌ സിംഗ്‌ മികച്ചൊരു മൂന്നേറ്റത്തിനൊടുവില്‍ പന്ത്‌ റെയില്‍വേ ബോക്സിലേക്ക്‌ ക്രോസ്‌ നല്‍കിയെങ്കിലും പ്രതിരോധനിര അപകടം ഒഴിവാക്കി. 65-ാ‍ം മിനിറ്റില്‍ റെയില്‍വേ വീണ്ടും ലീഡ്‌ നേടി. മൈതാനമധ്യത്തുനിന്നും തള്ളിക്കിട്ടിയ പന്തുമായി വലതുവിംഗിലൂടെ കുതിച്ച റെയില്‍വേയുടെ മലയാളി താരം സി. സിറാജുദ്ദീന്‍ ബോക്സിനുള്ളിലേക്ക്‌ നല്‍കിയ പാസ്‌ ജഗ്താര്‍സിംഗ്‌ യാതൊരു ബുദ്ധിമുട്ടും കൂടാതെ വലയിലെത്തിച്ചു (2-1). ജഗ്താര്‍ സിംഗിന്റെ രണ്ടാം ഗോളായിരുന്നു ഇത്‌. തൊട്ടുപിന്നാലെ ദല്‍ഹിയുടെ മോനു ചൗധരിയുടെ ഒരു ലോംഗ്‌റേഞ്ച്‌ ഷോട്ട്‌ പുറത്തേക്ക്‌ പോയി. 76-ാ‍ം മിനിറ്റില്‍ റെയില്‍വേക്ക്‌ വീണ്ടുമൊരു അവസരം ലഭിച്ചെങ്കിലും ഓഫ്സൈഡ്‌ കെണിയില്‍ പെട്ടുപോയി. മൂന്നുമിനിറ്റിനുശേഷം റെഗിന്റെ പാസില്‍ നിന്ന്‌ ബല്‍രാജ്‌ സിംഗ്‌ ഉതിര്‍ത്ത ലോംഗ്‌റേഞ്ചര്‍ ബാറിന്‌ മുകളിലൂടെ ഗ്യാലറിയിലേക്ക്‌ പറന്നു. 85-ാ‍ം മിനിറ്റില്‍ റെയില്‍വേയുടെ സിബ്ര നര്‍ജാരി ലീഡ്‌ നേടാനുള്ള അവസരം നഷ്ടപ്പെടുത്തി. പന്തുമായി വലതുവിംഗിലൂടെ കയറിയ റെഗിന്‍ ബോക്സിനുള്ളിലേക്ക്‌ നല്‍കിയ പാസ്‌ കൃത്യമായി കണക്ട്‌ ചെയ്യാന്‍ സിബ്ര നര്‍ജാരിക്ക്‌ കഴിഞ്ഞില്ല. 86-ാ‍ം മിനിറ്റില്‍ ദല്‍ഹിക്ക്‌ ഫ്രീകിക്ക്‌ ലഭിച്ചു. ജതീന്ദര്‍ സെയ്നി എടുത്ത കിക്ക്‌ റെയില്‍വേയുടെ പ്രതിരോധനിര താരം ഹെഡ്ഡ്‌ ചെയ്ത്‌ അപകടം ഒഴിവാക്കി. 89-ാ‍ം മിനിറ്റില്‍ ദല്‍ഹിയൂടെ മോനു ചൗധരിയൂടെ തകര്‍പ്പന്‍ ഷോട്ട്‌ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ റെയില്‍വേ താരങ്ങള്‍ നെടുനിശ്വാസമുതിര്‍ത്തു.

ഇന്ന്‌ നടക്കുന്ന ഗ്രൂപ്പ്‌ ഡി മത്സരത്തില്‍ ഛത്തീസ്ഗഢ്‌ ഹരിയാനയുമായി ഏറ്റുമുട്ടും.

വിനോദ്‌ ദാമോദരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.