Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റെയില്‍വേക്ക്‌ വിജയത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2013, 10:48 pm IST
in Football

കൊച്ചി: സന്തോഷ്‌ ട്രോഫി ഫുട്ബോളില്‍ എ ക്ലസ്റ്ററില്‍ നടന്ന ആദ്യ മത്സരത്തില്‍ റെയില്‍വേക്ക്‌ വിജയം. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ദല്‍ഹിയെയാണ്‌ റെയില്‍വേ കീഴടക്കിയത്‌. ഹരിയാനക്ക്‌ വേണ്ടി ജഗ്താര്‍ സിംഗ്‌ രണ്ട്‌ ഗോളുകള്‍ നേടിയപ്പോള്‍ ദല്‍ഹിയുടെ ആശ്വാസഗോള്‍ 36-ാ‍ം മിനിറ്റില്‍ ശശാങ്ക്‌ മാംഗന്റെ വകയായിരുന്നു. ശരാശരി നിലവാരത്തിലേക്ക്‌ ഉയര്‍ന്ന മത്സരം തുല്യശക്തികളുടെ പോരാട്ടമായിരുന്നു. മികച്ചൊരു സ്ട്രൈക്കറുടെ അഭാവമാണ്‌ ദല്‍ഹിക്ക്‌ മത്സരത്തില്‍ തിരിച്ചടിയായത്‌. റെയില്‍വേക്ക്‌ വേണ്ടി രണ്ട്‌ മലയാളി താരങ്ങള്‍ ആദ്യ ഇലവനില്‍ കളത്തിലിറങ്ങി.

മത്സരം ആരംഭിച്ച്‌ രണ്ടാം മിനിറ്റില്‍ റെയില്‍വേക്ക്‌ അനുകൂലമായി ഫ്രീകിക്ക്‌ ലഭിച്ചു. എം. റെഗിന്‍ എടുത്ത കിക്ക്‌ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രോസ്‌ ബാറിന്‌ മുകളിലുടെ പറന്നു. ഏറെ കഴിയും മുന്നേ ദല്‍ഹിയുടെ മുന്നേറ്റം കോര്‍ണറിന്‌ വഴങ്ങി റെയില്‍വേ പ്രതിരോധം രക്ഷപ്പെടുത്തി. ജഗദീപ്‌ സിംഗ്‌ എടുത്ത കോര്‍ണര്‍ റെയില്‍വേ പ്രതിരോധത്തിന്റെ അവസരോചിതമായ ഇടപെടലില്‍ അപകടമൊഴിവായി. 13-ാ‍ം മിനിറ്റില്‍ റെയില്‍വേയുടെ മറ്റൊരു മൂന്നേറ്റവും പാഴായി. തൊട്ടുപിന്നാലെ അവര്‍ക്ക്‌ അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും അപകടം ഒഴിവായി. തൊട്ടടുത്ത മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ബോക്സിനുള്ളില്‍ നിന്ന്‌ റെഗിന്‍ തൊടുത്ത ഷോട്ട്‌ ദല്‍ഹി പ്രതിരോധനിരക്കാരന്‍ വിഫലമാക്കി. രണ്ട്‌ മിനിറ്റിനുശേഷം ദല്‍ഹിക്ക്‌ അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. 17-ാ‍ം മിനിറ്റില്‍ റെയില്‍വേ മുന്നിലെത്തി. അവര്‍ക്ക്‌ അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ്‌ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്‌. ഗുര്‍പ്രീത്‌ സിംഗ്‌ എടുത്ത കോര്‍ണര്‍ ദല്‍ഹി പോസ്റ്റിലേക്ക്‌ വളഞ്ഞിറങ്ങിയത്‌ മികച്ചൊരു കാര്‍പറ്റ്‌ ഷോട്ടിലൂടെ ജഗ്താര്‍ സിംഗ്‌ ദല്‍ഹി വല കുലുക്കി (1-0). പിന്നീട്‌ 24-ാ‍ം മിനിറ്റില്‍ ബോക്സിന്‌ പുറത്തുനിന്ന്‌ റെഗിന്‍ പായിച്ച ലോംഗ്‌ റേഞ്ച്‌ പുറത്തേക്ക്‌ പാഞ്ഞു. 29-ാ‍ം മിനിറ്റില്‍ ദല്‍ഹിക്ക്‌ അനുകൂലമായി കോര്‍ണര്‍ ലഭിച്ചു. ശശാങ്ക്‌ മാംഗന്‍ എടുത്ത കിക്ക്‌ റെയില്‍വേ പ്രതിരോധം ക്ലിയര്‍ ചെയ്തെങ്കിലും പന്ത്‌ ലഭിച്ചത്‌ ദല്‍ഹി താരത്തിനായിരുന്നു. ഇയാള്‍ തള്ളിക്കൊടുത്ത പന്ത്‌ ബോക്സിനുള്ളില്‍ വച്ച്‌ സ്വീകരിച്ച്‌ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ മഹേണ്ടര്‍ സിംഗ്‌ അടിച്ചത്‌ പുറത്തേക്കാണ്‌ പാഞ്ഞത്‌. 32-ാ‍ം മിനിറ്റില്‍ ദല്‍ഹിക്ക്‌ അനുകൂലമായി വീണ്ടും കോര്‍ണര്‍ ലഭിച്ചെങ്കിലും ബോക്സിലേക്ക്‌ ഇറങ്ങിയ പന്ത്‌ നിയന്ത്രിച്ച്‌ റെഗിന്‍ തൊടുത്ത ഷോട്ട്‌ പുറത്തുപോയി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 36-ാ‍ം മിനിറ്റില്‍ ദല്‍ഹി സമനില പിടിച്ചു. പന്തുമായി മുന്നേറിയ ജഗദീപ്‌ സിംഗ്‌ മോനു ചൗധരിക്ക്‌ തള്ളിക്കൊടുത്തു. പന്ത്‌ പിടിച്ചെടുത്ത മോനു വലതുവിംഗിലൂടെ കുതിച്ച്‌ ബോക്സിനുള്ളിലേക്ക്‌ നല്‍കിയ അളന്നുമുറിച്ച ക്രോസ്‌ ശശാങ്ക്‌ മാംഗന്‍ ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ റെയില്‍വേ വല കുലുക്കി. തൊട്ടുപിന്നാലെ ലീഡ്‌ നേടാനുള്ള റെയില്‍വേയുടെ ശ്രമം ദല്‍ഹി ഗോളി വിക്രാന്ത്‌ ശര്‍മ്മ വിഫലമാക്കി. പ്ലേമേക്കര്‍ ഗുര്‍പ്രീത്‌ പന്തുമായി കുതിച്ച്‌ ബോക്സില്‍ പ്രവേശിച്ചശേഷം നല്‍കിയ പാസ്‌ റെഗിന്‍ വലയിലേക്ക്‌ തള്ളിയിട്ടുവെങ്കിലും ദല്‍ഹി ഗോളി കോര്‍ണറിന്‌ വഴങ്ങി അപകടം ഒഴിവാക്കി. പിന്നീട്‌ ആദ്യപകുതിക്ക്‌ പിരിയുന്നതിന്‌ മുമ്പ്‌ ഇരുടീമുകളും ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ്‌ നേടാന്‍കഴിഞ്ഞില്ല.

രണ്ടാം പകുതി തുടങ്ങിയത്‌ ദല്‍ഹിയുടെ മുന്നേറ്റത്തോടെയായിരുന്നു. ആദ്യ അഞ്ച്‌ മിനിറ്റിനുള്ളില്‍ ചില മികച്ച മുന്നേറ്റങ്ങള്‍ ദല്‍ഹി താരങ്ങള്‍ റെയില്‍വേ ബോക്സിലേക്ക്‌ നയിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സ്ട്രൈക്കര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. 54-ാ‍ം മിനിറ്റില്‍ റെയില്‍വേ ലീഡ്‌ നേടിയെന്ന്‌ തോന്നിച്ചു. അവരുടെ പ്ലേമേക്കര്‍ റെഗിന്‍ വലതുവിംഗിലൂടെ പന്തുമായി കുതിച്ച്‌ ദല്‍ഹി പ്രതിരോധനിരയെ കബളിപ്പിച്ചശേഷം ബോക്സിലേക്ക്‌ മികച്ചൊരു ക്രോസ്‌ നല്‍കി. പന്ത്‌ പിടിച്ചെടുത്ത ജഗ്താര്‍ സിംഗ്‌ നല്ലൊരു ഷോട്ടിലൂടെ ദല്‍ഹി പോസ്റ്റ്‌ ലക്ഷ്യം വച്ചെങ്കിലും ഗോളി വിക്രാന്ത്‌ ശര്‍മ്മ പന്ത്‌ കയ്യിലൊതുക്കി. 59-ാ‍ം മിനിറ്റില്‍ റെയില്‍വേ വീണ്ടുമൊരു മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. 63-ാ‍ം മിനിറ്റില്‍ ദല്‍ഹിയുടെ ധീരജ്‌ സിംഗ്‌ മികച്ചൊരു മൂന്നേറ്റത്തിനൊടുവില്‍ പന്ത്‌ റെയില്‍വേ ബോക്സിലേക്ക്‌ ക്രോസ്‌ നല്‍കിയെങ്കിലും പ്രതിരോധനിര അപകടം ഒഴിവാക്കി. 65-ാ‍ം മിനിറ്റില്‍ റെയില്‍വേ വീണ്ടും ലീഡ്‌ നേടി. മൈതാനമധ്യത്തുനിന്നും തള്ളിക്കിട്ടിയ പന്തുമായി വലതുവിംഗിലൂടെ കുതിച്ച റെയില്‍വേയുടെ മലയാളി താരം സി. സിറാജുദ്ദീന്‍ ബോക്സിനുള്ളിലേക്ക്‌ നല്‍കിയ പാസ്‌ ജഗ്താര്‍സിംഗ്‌ യാതൊരു ബുദ്ധിമുട്ടും കൂടാതെ വലയിലെത്തിച്ചു (2-1). ജഗ്താര്‍ സിംഗിന്റെ രണ്ടാം ഗോളായിരുന്നു ഇത്‌. തൊട്ടുപിന്നാലെ ദല്‍ഹിയുടെ മോനു ചൗധരിയുടെ ഒരു ലോംഗ്‌റേഞ്ച്‌ ഷോട്ട്‌ പുറത്തേക്ക്‌ പോയി. 76-ാ‍ം മിനിറ്റില്‍ റെയില്‍വേക്ക്‌ വീണ്ടുമൊരു അവസരം ലഭിച്ചെങ്കിലും ഓഫ്സൈഡ്‌ കെണിയില്‍ പെട്ടുപോയി. മൂന്നുമിനിറ്റിനുശേഷം റെഗിന്റെ പാസില്‍ നിന്ന്‌ ബല്‍രാജ്‌ സിംഗ്‌ ഉതിര്‍ത്ത ലോംഗ്‌റേഞ്ചര്‍ ബാറിന്‌ മുകളിലൂടെ ഗ്യാലറിയിലേക്ക്‌ പറന്നു. 85-ാ‍ം മിനിറ്റില്‍ റെയില്‍വേയുടെ സിബ്ര നര്‍ജാരി ലീഡ്‌ നേടാനുള്ള അവസരം നഷ്ടപ്പെടുത്തി. പന്തുമായി വലതുവിംഗിലൂടെ കയറിയ റെഗിന്‍ ബോക്സിനുള്ളിലേക്ക്‌ നല്‍കിയ പാസ്‌ കൃത്യമായി കണക്ട്‌ ചെയ്യാന്‍ സിബ്ര നര്‍ജാരിക്ക്‌ കഴിഞ്ഞില്ല. 86-ാ‍ം മിനിറ്റില്‍ ദല്‍ഹിക്ക്‌ ഫ്രീകിക്ക്‌ ലഭിച്ചു. ജതീന്ദര്‍ സെയ്നി എടുത്ത കിക്ക്‌ റെയില്‍വേയുടെ പ്രതിരോധനിര താരം ഹെഡ്ഡ്‌ ചെയ്ത്‌ അപകടം ഒഴിവാക്കി. 89-ാ‍ം മിനിറ്റില്‍ ദല്‍ഹിയൂടെ മോനു ചൗധരിയൂടെ തകര്‍പ്പന്‍ ഷോട്ട്‌ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ റെയില്‍വേ താരങ്ങള്‍ നെടുനിശ്വാസമുതിര്‍ത്തു.

ഇന്ന്‌ നടക്കുന്ന ഗ്രൂപ്പ്‌ ഡി മത്സരത്തില്‍ ഛത്തീസ്ഗഢ്‌ ഹരിയാനയുമായി ഏറ്റുമുട്ടും.

വിനോദ്‌ ദാമോദരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമിനൊപ്പം ബംഗാളിലും ഇനി ബിജെപി ഭരണം: ഹിമന്ത

India

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

Education

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനം വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
India

അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം

India

മാലിയിൽ ഭീകരാക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിന് പനവൂര്‍ എസ്-വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ നിലവിളക്ക് തെളിയിക്കുന്നു. മാങ്കുളം സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി, ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ സമീപം

കര്‍ത്തവ്യങ്ങള്‍ മറക്കുന്നവര്‍ ചത്തതിനൊപ്പം ജീവിക്കുന്നു: സ്വാമി രാമപാദാനന്ദ സരസ്വതി

സ്വര്‍ഗീയ കെ.ജി. മാരാര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തുന്നു

മാരാര്‍ജിയുടെ പൊതുജീവിതം പുതുതലമുറ പാഠമാക്കണം: സി.കെ. പത്മനാഭന്‍

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഡൽഹി എയർപോർട്ടിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ച് 6 പേർക്ക് പരിക്ക്, യാത്രക്കാരെ എമർജൻസി സ്ലൈഡിലൂടെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

രൺവീർ സിംഗിന്റെ മാപ്പപേക്ഷ അംഗീകരിച്ച് കർണാടക ഹൈക്കോടതി, 4 ആഴ്ചയ്‌ക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം

അമ്പലപ്പുഴ പള്ളിപ്പാനയിലെ സാമൂഹ്യ സമരസത

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 19കാരൻ അറസ്റ്റില്‍

എഴുത്തച്ഛനില്ലെങ്കില്‍ കേരളമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.