Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാറ്റടിച്ചുപോകാത്ത കാവ്യസുഗന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2013, 10:24 pm IST
in Vicharam

കേരള സാഹിത്യ അക്കാദമി അധ്യക്ഷനും പ്രശസ്ത നോവലിസ്റ്റുമായ പെരുമ്പടവം ശ്രീധരന്‍ വിനയചന്ദ്രനെ അനുസ്മരിക്കുന്നു

അയ്യപ്പപണിക്കര്‍ക്കുശേഷം മലയാള കവിതയില്‍ ആ ശൈലി പിന്തുടര്‍ന്നുവന്ന ഒരു കവിയായിരുന്നു ഡി.വിനയചന്ദ്രന്‍. ഗ്രാമീണമായ ഒരു സൗന്ദര്യലഹരി വിനയചന്ദ്രന്റെ കവിതകളില്‍ എപ്പോഴും നിറഞ്ഞാടി. ഏത്‌ കവിതയിലും അദ്ദേഹം ഹൃദയഹാരിയായ ഒരു താളക്കൂത്ത്‌ സൃഷ്ടിച്ചു. സ്വര്‍ഗീയമായ പദാവലിയെക്കൊണ്ടും ബിംബകല്‍പ്പനകള്‍കൊണ്ടും വിനയചന്ദ്രന്‍ ഒരു കാവ്യഭാഷ സൃഷ്ടിച്ചു. മൗലികശോഭയുള്ള ആ കവിതകള്‍ കേരളത്തിനകത്തും പുറത്തും പാടി തന്റെ ശ്രോതാക്കളെ കാവ്യാത്മകമായൊരു ഉന്മാദം അനുഭവിപ്പിച്ചു. അങ്ങനെ പലതരത്തില്‍ നവീനഭാവുകത്വത്തിന്റെ കാലത്ത്‌ വിനയചന്ദ്രന്‍ തന്റെ മൗലീകത ഉയര്‍ത്തിപ്പിടിച്ചു.

ഒരു കവി എന്ന നിലയില്‍ അദ്ദേഹം ഒരു സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. വിനയചന്ദ്രന്റെ കവിതകളില്‍ ഭാവതീക്ഷ്ണമായ ഭാവുകത്വം മുദ്രയായിരുന്നു. സവിശേഷതയുള്ള ഒരു ആലാപനശൈലിയായിരുന്നു വിനയചന്ദ്രന്‌. വേദികളില്‍ പാടുമ്പോള്‍ കവിതയില്‍ നിറഞ്ഞാടിയിരുന്ന ഒരു കവിയെ ആസ്വാദകര്‍ ഹൃദയത്തില്‍ ഉള്‍ക്കൊണ്ടു. ആലാപനത്തിന്റെ ഉന്മാദം കൊണ്ട്‌ വിസ്തൃതമായൊരു പടവുകള്‍ കയറിപ്പോകുന്ന ഒരു കവിയെ വിനയചന്ദ്രന്‍ എപ്പോഴും ഓര്‍മ്മിച്ചു.

ഒരു കവിമാത്രമായിരുന്നോ വിനയചന്ദ്രന്‍ നമുക്കെന്ന്‌ പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ കഥകളും ലേഖനങ്ങളുമൊക്കെ കാവ്യാത്മകമായൊരു ശൈലി വായനക്കാര്‍ക്ക്‌ നല്‍കി. നോവലും നാടകവും കവിതയും മാറിമാറി എഴുതിയ അദ്ദേഹം തന്റെ സര്‍ഗാത്മകതയില്‍ ഭിന്നഭാവങ്ങള്‍ മലയാളികളെ കാണിച്ചു. മടുക്കാത്ത വായനയുള്ള ആളായിരുന്നു വിനയചന്ദ്രനെന്ന്‌ പരിചയമുള്ളവര്‍ക്കറിയാം. കവിയെന്ന നിലയില്‍ മലയാള കവിതയുടെ ആദ്യരൂപം തൊട്ടുള്ള കാവ്യപാരമ്പര്യത്തെ പിന്തുടര്‍ന്ന്‌ പുതിയ ഭാവുകത്വത്തിന്റെ ഹരിതഭൂമിയില്‍ അദ്ദേഹം ചെന്നെത്തി. വേദികളില്‍ കവിത വായിക്കുമ്പോള്‍ കവിതയുടെ ഭംഗിയും സംഗീതവും തിരമാലകള്‍ പൊലെ ഉയര്‍ന്നുപോകുന്നതുപോലെ തോന്നിപ്പോകുമായിരുന്നു കേള്‍വിക്കാര്‍ക്ക്‌.

ഓര്‍ക്കാപ്പുറത്ത്‌ ആ കാവ്യാലാപനം നിര്‍ത്തി അദ്ദേഹം ജീവിതത്തിന്റെ മറുഭാഗത്തേക്ക്‌ പോയിരിക്കുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരാള്‍ക്ക്‌ വലിയ നഷ്ടബോധമാണ്‌ ഇതിലൂടെ ഉണ്ടാകുന്നത്‌. ദീര്‍ഘകാലം താനുമായി ഏറെ സൗഹൃദം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു വിനയചന്ദ്രന്‍. കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക്‌ ഞാന്‍ എത്തുമ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ അകത്തും മന്ത്രി ശിവകുമാര്‍ ഉള്‍പ്പടെയുള്ള സ്നേഹിതര്‍ പുറത്തുമായിരുന്നു.
വിദഗ്‌ദ്ധഡോക്ടര്‍മാരുടെ ഒരു സംഘം വിനയചന്ദ്രനെ ശുശ്രൂഷിക്കാനുണ്ടായിരുന്നു പക്ഷെ രാത്രി വളരെ വൈകി തിരിച്ചുപോരുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു; പുതിയ കവിതകള്‍ പാടിക്കൊണ്ട്‌ വിനയചന്ദ്രന്‍ നമ്മുടെ ഇടയിലേക്ക്‌ വരുമെന്ന്‌. ഇപ്പോള്‍ ആ പ്രതീക്ഷയാണ്‌ നഷ്ടപ്പെട്ടതെങ്കിലും ആ പാട്ട്‌, കവിയുടെ ഓര്‍മ്മ നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കും. മാഞ്ഞുപോകാതെ. ആ പാട്ടിന്റെ സുഗന്ധം നമുക്കു ചുറ്റും എപ്പോഴുമുണ്ടാകും കാറ്റടിച്ചുപോകാതെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.