Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ശോഭയില്‍നിന്ന്‌ യോഗയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2013, 08:30 pm IST
inVaradyam

ക്വലാലംപൂരിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി മെഡിക്കല്‍കോളേജിന്‌ മുന്നിലെ ദി ആയൂര്‍വേദ ആന്റ്‌ യോഗാ സെന്റര്‍. രാവിലെ അഞ്ചുമണി. സെന്ററിന്റെ മാര്‍ബിള്‍ പാകിയ വിശാലമായ മുറ്റത്ത്‌ പത്മാസനത്തില്‍ ഇരിക്കുന്നവര്‍ ചില്ലറക്കാരല്ല. ബഹുരാഷ്‌ട്ര കമ്പനിയുടെ സിഇഒമാര്‍, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍, ഉയര്‍ന്നപോലീസ്‌ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍. ഒരു മണിക്കൂറിനുശേഷം രണ്ടാമത്തെ ക്ലാസിനെത്തിയത്‌ യൂറോപ്യന്‍ വനിതകളാണ്‌. മലേഷ്യയില്‍ വിവിധ കമ്പനികളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍.

രാവിലെയും വൈകുന്നേരവുമായി ഇത്തരം നാല്‌ ക്ലാസുകള്‍. യോഗയില്‍ ഏറെ താല്‍പ്പര്യമുള്ളവര്‍ക്കായി പ്രത്യേക പരിശീലനം. പ്രാണായാമത്തിനായി പ്രത്യേക ക്ലാസുകള്‍ വേറെ. ആചാര്യസ്ഥാനത്ത്‌ സുരേഷ്കുമാര്‍ എന്ന മലയാളി ആയുര്‍വേദ ഡോക്ടര്‍. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിയായ സുരേഷ്കുമാര്‍ ആയുര്‍വേദകോളേജിലെ പഠനത്തിനുശേഷം ജോലിക്കായിട്ടാണ്‌ മലേഷ്യയില്‍ എത്തിയത്‌. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ മികച്ച ആയുര്‍വേദ ഡോക്ടര്‍ എന്ന പേര്‌ സമ്പാദിക്കാന്‍ കഴിഞ്ഞു. ആയുര്‍വേദ ചികില്‍സക്കുപകരം എന്തെങ്കിലും ചെയ്യണം എന്ന ചിന്തയില്‍നിന്നാണ്‌ യോഗയിലേക്കുള്ള ചുവട്മാറ്റം. ശരീര സംരക്ഷണകാര്യത്തില്‍ ചെറുപ്പം മുതലേ പുലര്‍ത്തിവന്നിരുന്ന താല്‍പ്പര്യം ഇതിന്‌ കാരണമായി. ബോഡിബില്‍ഡറും മികച്ച അത്ലറ്റുമായിരുന്ന സുരേഷ്കുമാര്‍ പഠനകാലത്ത്‌ മിസ്റ്റര്‍ തിരുവനന്തപുരവും മാസ്റ്റര്‍ യൂണിവേഴ്സിറ്റിയും ആയിരുന്നു.

ആയുര്‍വേദ പഠനത്തിന്റെ ഭാഗമായി പഠിച്ച യോഗപാഠങ്ങള്‍ മാത്രമായിരുന്നു ശോഭയില്‍നിന്ന്‌ യോഗയിലേക്കുള്ള മാറ്റത്തിന്മേല്‍ സുരേഷ്കുമാറിന്റെ കൈമുതല്‍. മലേഷ്യയില്‍ എത്തിയശേഷം യോഗയില്‍ കൂടുതല്‍ പഠനങ്ങള്‍ പരിശീലനങ്ങള്‍ ആയുര്‍വേദത്തിന്റെയും യോഗയുടേയും തനിമയില്‍ ഊന്നി കൂടുതല്‍ പരീക്ഷണങ്ങള്‍.

കാട്ടാക്കട ക്രിസ്ത്യന്‍കോളേജിലും ധനുവച്ചപുരം വിടിഎം എന്‍എസ്‌എസ്കോളേജിലുമായി തന്റെ കലാശാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡോക്ടറുടെ പൂര്‍വകാലം സിനിമയെ വെല്ലും. പ്രൈമറി വിദ്യാഭ്യാസകാലം മുതല്‍ പഠനചെലവുകള്‍ക്ക്‌ സ്വന്തമായി പണിയെടുത്ത്‌ പണം കണ്ടെത്തി. റബര്‍ ടാപ്പിംഗ്‌ ഉള്‍പ്പെടെയുള്ള ജോലികള്‍, ശാരീരികക്ഷമതയില്‍ കേവലനായിരുന്നതിനാല്‍ നിക്കര്‍ ധരിച്ച്‌ കോളേജില്‍ പഠിച്ച, കാട്ടാക്കട ക്രിസ്ത്യന്‍കോളേജിലെ വിദ്യാര്‍ത്ഥിക്ക്‌ സഹപാഠികളില്‍നിന്നുള്ള കളിയാക്കല്‍ തന്റെ ശരീരം പുഷ്ടിപ്പെടുത്തണമെന്ന തോന്നല്‍ തികച്ചും സ്വാഭാവികം. ജിംഖാനയിലെത്തിയപ്പോള്‍ പരിഹാസങ്ങളുടെ പൊടിപൂരം, വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട്‌ ഒറ്റശേഖരമംഗലം വാളിയോട്‌ ജിംഖാനയുടെ ചരിത്രം മാറ്റിയെഴുതിയ പ്രകടനം.
1993ല്‍ വീണ്ടും തിരുവനന്തപുരം. ഇതിനിടെ അത്ലറ്റിക്സില്‍ ജില്ലാതലത്തില്‍ മിന്നുന്ന പ്രകടനം. ട്യൂഷന്‍ എടുത്ത്‌ ചെലവുകള്‍ക്ക്‌ വഴികണ്ടു. പ്രായത്തിനൊത്ത ശരീരവളര്‍ച്ചയില്ലാത്തത്‌ രോഗമാണെന്ന്‌ കരുതി സ്കൂളില്‍ പഠിക്കുമ്പോള്‍ ഡോക്ടറെ കാണാന്‍പോയി. തിരിച്ചുവന്നപ്പോള്‍ മനസില്‍ കുറിച്ചതാണ്‌ ഡോക്ടര്‍ ആകുക എന്നത്‌. പ്രാഥമിക വിദ്യാഭ്യാസംപോലും ഇല്ലാത്ത മാതാപിതാക്കളും ദയനീയമായ സാമ്പത്തിക ചുറ്റുപാടും ആഗ്രഹത്തിന്‌ വിലങ്ങുതടിയായി.

പിഎസ്സിയുടെ പോലീസ്‌ കോണ്‍സ്റ്റബിള്‍ ടെസ്റ്റില്‍ ഉയര്‍ന്ന റാങ്ക്‌ ലഭിച്ചിട്ടും ജോലിക്ക്‌ പോയില്ല. ഡോക്ടര്‍ എന്ന സ്വപ്നസാക്ഷാത്കാരത്തിനായിട്ടായിരുന്നു ശ്രമം മുഴുവന്‍. ട്യൂഷന്‍ എടുത്തും ജോലിചെയ്തും പണമുണ്ടാക്കി പുസ്തകം വാങ്ങിവായിച്ച്‌ പ്രവേശനപരീക്ഷയ്‌ക്കായി സ്വയം പരിശീലനം. ജനറല്‍ മെരിറ്റില്‍ ഉയര്‍ന്ന റാങ്കോടെ ആയുര്‍വേദകോളേജില്‍ പ്രവേശനം. പ്രീഡിഗ്രി പഠനത്തിനുശേഷം 15വര്‍ഷം കഴിഞ്ഞായിരുന്നു ആയുര്‍വേദപഠനം എന്നതും ശ്രദ്ധേയം. അതിനാല്‍ത്തന്നെ കോളേജിലെ ഏറ്റവും ശ്രദ്ധേയനായ വിദ്യാര്‍ത്ഥിയായി മാറി. സഹപാഠികളില്‍ ചിലര്‍ സ്വന്തം ശിഷ്യന്മാരായി.

നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും യുവതലമുറയ്‌ക്കും ഒരു പാഠപുസ്തകമാണ്‌ സുരേഷിന്റെ ജീവിതം. സ്ഥിരോത്സാഹവും നിശ്ചയദാര്‍ഢ്യവുംകൊണ്ട്‌ അസാധ്യമായി ഒന്നുമില്ലെന്ന്‌ തെളിയിച്ചുതന്ന പ്രതിഭ. പരിശീലനത്തിനിടെ ഗുരുതരമായി പരിക്കേറ്റപ്പോള്‍ യോഗയിലൂടെയും പ്രാണായാമത്തിലൂടെയും അതെങ്ങനെ സുഖപ്പെടുത്താമെന്ന്‌ സ്വയം അനുഭവിച്ചറിയാന്‍ മറ്റ്‌ ചികില്‍സക്ക്‌ പോകാതെ സുഹൃത്തുക്കളെ അമ്പരിപ്പിച്ച കഥ. മനസിനെ കൈപ്പിടിയിലൊതുക്കി കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ശ്രമിക്കുകയാണ്‌ മലേഷ്യക്കാരുടെ സ്വന്തം യോഗാചാര്യന്‍. യോഗയില്‍ ബിരുദാനന്തരബിരുദത്തിനായി മദ്രാസ്‌ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി തെറാപ്പി വിദ്യാര്‍ത്ഥികൂടിയാണിപ്പോള്‍. ഭാര്യ ശ്രീജ തുളസി അഭിഭാഷകയാണ്‌. മകള്‍ നികേത സുരേഷ്‌. മലേഷ്യയില്‍നിന്നും മടങ്ങിയെത്തി തിരുവനന്തപുരത്ത്‌ ആയുര്‍വേദവും യോഗയും സംയോജിപ്പിച്ച്‌ കേന്ദ്രം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്‌ ഡോക്ടര്‍ ഇപ്പോള്‍.

** അഡ്വ.എന്‍.സതീഷ്കുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

Kerala

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.