Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എന്തുകൊണ്ട്‌ കുര്യന്‍ രാജിവെക്കണം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2013, 09:41 pm IST
in Vicharam

സൂര്യനെല്ലി കേസില്‍ ലൈംഗിക കുറ്റാരോപിതനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ പദവി രാജിവച്ച്‌ പുനരന്വേഷണം നേരിടണമെന്ന ആവശ്യം കേരളത്തിലെ പ്രതിപക്ഷവും ജനങ്ങളും ശക്തമായി ഉയര്‍ത്തുന്നതും തലസ്ഥാനം പ്രതിപക്ഷ സ്ത്രീസംഘടനകളുടെ സമരത്തില്‍ പ്രക്ഷുബ്ധമാകുന്നതും കേരളം കണ്ടു. നിയമസഭയ്‌ക്ക്‌ മുന്‍പില്‍ സിപിഎം-സിപിഐ വനിതാ സംഘടനകള്‍ സമരം ചെയ്ത്‌, നേതാക്കള്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടതും സിപിഐ എംഎല്‍എ ബിജിമോളെ സമര സ്ഥലത്തുനിന്നും മാറ്റുന്നതിനുള്ള പോലീസ്‌ ശ്രമത്തിനിടയില്‍ അവരുടെ താലിമാല പൊട്ടിയതും വലിച്ചിഴയ്‌ക്കപ്പെട്ട ബിജിമോളെ പരിക്കുകളോടെ ആശുപത്രിയിലാക്കുന്നതും ദൃശ്യമാധ്യമങ്ങളില്‍ കണ്ടു.

സൂര്യനെല്ലി കേസില്‍ തുടരന്വേഷണം തടയാനുള്ള വാദമുഖങ്ങളെല്ലാം പുതിയ തെളിവുകള്‍, അപ്രസക്തമാക്കിയപ്പോള്‍ പ്രതിക്കൂട്ടിലാകുന്നത്‌ കുര്യനെ രക്ഷിക്കാന്‍ ഏകപക്ഷീയമായി ശ്രമിച്ച പോലീസ്‌ ഉദ്യോഗസ്ഥന്റെ പക്ഷപാതപരമായ കുറ്റാന്വേഷണവും മൂന്ന്‌ കോടതികള്‍ കുറ്റ വിമുക്തനാക്കിയ പി.ജെ.കുര്യനെതിരെ തുടരന്വേഷണം ആവശ്യമില്ലെന്ന്‌ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയും ആണ്‌. ഇപ്പോള്‍ കുര്യനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം പാട്‌ പെടുമ്പോള്‍ മുമ്പ്‌ കുര്യന്‌ സഹായകരമായി മൊഴി നല്‍കിയ അന്നമ്മ ഇടിക്കുളയും ബിജെപി നേതാവ്‌ കെ.എസ്‌.രാജനും നടത്തിയ പുതിയ വെളിപ്പെടുത്തലുകളാണ്‌ കുര്യനെ വീണ്ടും പ്രതിക്കൂട്ടില്‍ കയറ്റുന്നത്‌. അതോടെയാണ്‌ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെച്ച്‌ അന്വേഷണം നേരിടണമെന്ന്‌ വനിതാ സംഘടനകളും കേരളത്തിലെ വനിതാ സമൂഹവും ആവശ്യപ്പെടുന്നത്‌. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ദിവസം താന്‍ എട്ടുമണിവരെ ഇടിക്കുളയുടെ വീട്ടിലായിരുന്നു എന്ന കുര്യന്റെ മൊഴിയ്‌ക്ക്‌ വിരുദ്ധമായി അന്നമ്മ പറയുന്നത്‌ കുര്യന്‍ വന്നത്‌ നാലുമണിക്കാണെന്നും മുക്കാല്‍ മണിക്കൂര്‍ മാത്രമാണ്‌ തങ്ങിയതെന്നുമാണ്‌.

തിരുവല്ലയില്‍ വച്ച്‌ രാത്രി ഏഴുമണിക്ക്‌ കുര്യനെ കണ്ടെന്ന ആദ്യ മൊഴി രാജന്‍ മൂലവീട്ടില്‍ തിരുത്തി പറയുന്നത്‌ വൈകിട്ട്‌ അഞ്ചുമണിക്കകം കുര്യനെ കണ്ടെന്നാണ്‌. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍നിന്ന്‌ വിമുക്തനാക്കപ്പെട്ട കുര്യന്‍ സാക്ഷിമൊഴികള്‍ മാറിയപ്പോള്‍ പുനരന്വേഷണം നേരിടേണ്ടിവരും. ഇനി ക്രിമിനല്‍ നടപടിക്രമം 173 (6) വകുപ്പുപ്രകാരം തുടര്‍ അന്വേഷണത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കേണ്ടതാണ്‌. ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂരും കുര്യനെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും കോണ്‍ഗ്രസില്‍ തന്നെ കുര്യന്‍ പുനരന്വേഷണം നേരിടണം എന്ന അഭിപ്രായമുള്ള ലോബിയും ശക്തമാണ്‌.

ദല്‍ഹി കൂട്ട ബലാല്‍സംഗ കേസ്‌ ഉയര്‍ത്തിയ ശക്തവും ജനവികാരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയും സ്ത്രീ സുരക്ഷ ഉറപ്പാക്കാനും കര്‍ശന നിലപാട്‌ സ്വീകരിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായത്‌. ഇതിന്റെ പശ്ചാത്തലത്തില്‍ വന്ന സുപ്രീംകോടതി വിധിയാണ്‌ കുര്യനെതിരെ പുനരന്വേഷണത്തിന്റെ സാധ്യത വെളിപ്പെടുന്നത്‌. കേസില്‍ വീണ്ടും വാദം കേട്ട്‌ വിധി നല്‍കണമെന്നാണ്‌ സുപ്രീംകോടതി നിര്‍ദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പ്‌ വരുന്ന പശ്ചാത്തലത്തില്‍ ഇതിന്റെ പ്രത്യാഘാതം കോണ്‍ഗ്രസ്‌ പാര്‍ട്ടി നേരിടേണ്ടിവരും.

ഇപ്പോള്‍ തന്നെ ജസ്റ്റിസ്‌ വര്‍മ്മ കമ്മീഷന്‍ ശുപാര്‍ശകള്‍ അവഗണിച്ചാണ്‌ പുതിയ ഓര്‍ഡിനന്‍സ്‌ അംഗീകരിച്ചതെന്ന ആരോപണം നിലനില്‍ക്കുന്നു. രാജ്യസഭാ അധ്യക്ഷന്‍ അധിക സമയം സഭയില്‍ വരാത്ത സാഹചര്യത്തില്‍ രാജ്യസഭാ ഉപാധ്യക്ഷനായ കുര്യന്‍ തന്നെയാണ്‌ സഭ നയിക്കുന്നത്‌. വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുളള ഓര്‍ഡിനന്‍സ്‌ രാജ്യസഭയുടെ അംഗീകാരത്തിനെത്തുമ്പോള്‍ സഭാധ്യക്ഷന്റെ കസേരയില്‍ കുര്യന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്‌.

സൂര്യനെല്ലി കേസില്‍ ശക്തമായ സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന്‌ മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പി.ജി. തമ്പി ഒരു ടെലിവിഷന്‍ ചാനലില്‍ വെളിപ്പെടുത്തിയതും സൂര്യനെല്ലി കേസിനെ പുനരുജ്ജീവിപ്പിക്കുന്നു. കുര്യനെതിരെ മൊഴി പറയരുതെന്ന്‌ സിബി മാത്യൂസ്‌ തന്നെ താക്കീത്‌ ചെയ്തതായി തിരുവല്ല ബാറിലെ അഭിഭാഷകനും കെപിസിസി അംഗവുമായ തോമസ്‌ മാത്യുവും പറയുകയുണ്ടായി. സിബി മാത്യൂസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്‌ കുര്യന്‍ രാത്രി ഏഴുമണിവരെ തിരുവല്ലയിലും 8.30 ന്‌ ചങ്ങനാശ്ശേരി എന്‍എസ്‌എസ്‌ ആസ്ഥാനത്തും ഉണ്ടായിരുന്നു എന്നാണ്‌. ഇതിന്‌ വിരുദ്ധമായ തെളിവുകളാണ്‌ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌.

ഈ പശ്ചാത്തലത്തിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്‌ വക്താവ്‌ പി.സി.ചാക്കോയും കുര്യനെ പിന്തുണച്ചാണ്‌ രംഗത്തുവരുന്നത്‌. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന പുതിയ ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍, കുര്യനെതിരായ ആരോപണം പുച്ഛിച്ച്‌ തള്ളുന്ന കോണ്‍ഗ്രസ്‌ നിലപാടിനെയാണ്‌ കേരളത്തിലെ വനിതാ സംഘടനകള്‍ എതിര്‍ക്കുന്നത്‌. ലൈംഗിക പീഡകനായ രാജ്യസഭാ ഉപാധ്യക്ഷന്റെ കയ്യില്‍നിന്നും സ്ത്രീ ഇരകള്‍ക്ക്‌ നീതി ലഭിക്കാന്‍ ഉള്ള സാധ്യത ഇല്ലാതാക്കുകയാണ്‌ കുര്യന്‍ ആ പദവിയില്‍ തുടരുന്നതുവഴി ഉറപ്പാക്കുന്നത്‌. ഇതുകൊണ്ടാണ്‌ കുര്യന്‍ പദവി രാജിവെച്ച്‌ അന്വേഷണം നേരിടണം എന്ന ആവശ്യം ശക്തമാകുന്നത്‌. എം.എം.മണിക്കെതിരെയുള്ള അഞ്ചേരി ബേബി വധക്കേസ്‌ എങ്ങനെ പുനരന്വേഷിക്കുന്നുവോ അതുപോലെ സൂര്യനെല്ലികേസും പുനരന്വേഷിക്കണം എന്ന്‌ പ്രതിപക്ഷ നേതാവും ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.