Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബിനാലെയിലെ കാണാചിത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2013, 09:04 pm IST
in Vicharam

കര്‍ഷകരില്‍നിന്ന്‌ സംഭരിച്ച നെല്ലിന്റെ വിലയായ 24 കോടി രൂപ നല്‍കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്ന വാര്‍ത്ത വായിച്ചപ്പോഴാണ്‌ കൊച്ചി ബിനാലെയിലേക്ക്‌ പണമൊഴുക്കുന്ന ഭരണക്കാരുടെ അജണ്ടകളില്‍ സംശയമുണ്ടാകുന്നത്‌. ദര്‍ബാര്‍ ഹാള്‍ നവീകരണത്തിന്‌ രണ്ടരകോടി രൂപ ചെലവാക്കി. ബിനാലെ ഭാരവാഹികളുടെ യാത്രാ ചെലവ്‌ 60 ലക്ഷം, ഉദ്ഘാടനമാമാങ്കത്തിന്‌ 32 ലക്ഷം, സ്റ്റേഷനറിയും ഫര്‍ണിച്ചറും 31 ലക്ഷം, കണ്‍സള്‍ട്ടന്‍സി 18 ലക്ഷം, വാടക 9 ലക്ഷം, ഫോണ്‍വിളി നാല്‌ ലക്ഷം, വിമാനയാത്രയ്‌ക്ക്‌ ഒരു കോടിയിലേറെ. പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ടുള്ള ധൂര്‍ത്തുകളുടെ കണക്കുകള്‍ ഇനിയുമുണ്ട്‌. കര്‍ഷകത്തൊഴിലാളികള്‍ക്കും അവശ കലാകാരന്മാര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ വീഴ്ച വരുത്തുന്ന സര്‍ക്കാരാണ്‌ ഇത്‌ ചെയ്യുന്നത്‌.
ദര്‍ബാര്‍ ഹാള്‍ നവീകരണത്തില്‍ അഴിമതി നടന്നതായി കെട്ടിടം ഉടമയായ ലളിതകലാ അക്കാദമി തന്നെ ആരോപിക്കുന്നു. ദല്‍ഹിയില്‍ ട്രിനാലെ നടത്തിയത്‌ കേന്ദ്രസര്‍ക്കാര്‍ നേരിട്ടാണ്‌. എന്നാല്‍ യാതൊരു ജനാധിപത്യ സ്വഭാവവുമില്ലാത്ത ഒരു സ്വകാര്യ ട്രസ്റ്റ്‌ നടത്തുന്ന കൊച്ചി ബിനാലെയ്‌ക്ക്‌ അഞ്ച്‌ കോടി രൂപയാണ്‌ മുന്‍ ഇടതു സര്‍ക്കാര്‍ നല്‍കിയത്‌. ബോസ്‌ കൃഷ്ണമാചാരിയും റിയാസ്കോമുവും ആരുടെയൊക്കെ ബിനാമികളാണെന്നേ അറിയേണ്ടൂ. ബിനാലെയ്‌ക്ക്‌ എതിരെ അന്വേഷണം നടത്തുവാനും ബിനാലെ ഫൗണ്ടേഷനെ കരിമ്പട്ടികയില്‍ പെടുത്തുവാനും എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ബിനാലെയ്‌ക്ക്‌ നല്‍കിയ പണം തിരികെ പിടിക്കുവാനും യുഡിഎഫ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും രണ്ടുമുന്നണികളിലും ഒരുപോലെ വേരുകളാഴ്‌ത്തി നില്‍ക്കുന്ന ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ ആ തീരുമാനത്തെ അട്ടിമറിച്ചു.

കലയുടെ പേരില്‍ ബിനാലെയ്‌ക്കുവേണ്ടി തുറന്ന അഴിമതി നടത്തുന്ന സര്‍ക്കാരിന്റെ കേരളീയ കലകളോടുള്ള സമീപനത്തെപ്പറ്റി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. രവിവര്‍മയുടെ മൗലിക സൃഷ്ടികളുടെ വലിയൊരു ശേഖരമുള്ള സ്ഥാപനമാണ്‌ തിരുവനന്തപുരത്തെ ശ്രീചിത്രാ ആര്‍ട്ട്‌ ഗ്യാലറി. 1936 ല്‍ സ്ഥാപിതമായ അത്‌ വികസന പദ്ധതികളൊന്നുമില്ലാതെ മുരടിച്ചു. പ്രസ്തുത ഗ്യാലറിയില്‍ പലതും സ്ഥലപരിമിതിമൂലം സ്റ്റോര്‍ റൂമില്‍ പൊടിയും മാറാലയും പിടിച്ച്‌ കെട്ടികിടക്കുന്നു. ശ്രീചിത്ര ആര്‍ട്ട്‌ ഗ്യാലറിയും കെ.സി.എസ്‌.പണിക്കര്‍ ഗ്യാലറിയും നേപ്പിയര്‍ മ്യൂസിയവും മൃഗശാലയും ഉള്‍ക്കൊള്ളുന്ന ഭരണനിര്‍വഹണത്തിന്റെ ചുമതലയിലേക്ക്‌ മൃഗ ഡോക്ടര്‍മാരെയാണ്‌ സര്‍ക്കാര്‍ നിയമിക്കുന്നത്‌.

മുസിരിസ്‌ ഖാനനത്തിലൂടെ ചരിത്രത്തെ അപനിര്‍മിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ തന്നെയാണ്‌ മുസിരിസ്‌ ബിനാലെയിലൂടെ കലയെ സെമിറ്റിക്‌ വല്‍ക്കരിക്കാന്‍ ഇറങ്ങിയിട്ടുള്ളത്‌. സിനിമ ഉള്‍പ്പെടെ സാംസ്കാരികതയുടെ സമസ്ത മേഖലകളിലും സെമിറ്റിക്‌ വല്‍ക്കരണത്തിന്റെ അജണ്ടകള്‍ സജീവമാണ്‌. ഒരു നവാഗത സംവിധായകനെ ‘വാരിക്കാശേരി മനയുടെ മുറ്റത്തുനിന്ന്‌ മലയാള സിനിമയെ മാറ്റിക്കെട്ടിയ പുതുനിര സംവിധായകന്‍’ എന്നു വിശേഷിപ്പിക്കുകയും സിനിമയില്‍ മുസ്ലീം വിരുദ്ധതയുണ്ടെന്ന്‌ ആരോപിക്കുകയും ചെയ്യുന്ന മലയാളം വാരികയിലെ ‘ലോകം മനകളല്ല ഭായ്‌’ എന്ന ലേഖനം (18.1.13) ഈ അജണ്ടകളുടെ എന്‍ഡോസള്‍ഫാനാണ്‌ തളിക്കുന്നത്‌.

കല അതതുകാലത്തെ ആധ്യാത്മികതയുടെ ആവശ്യങ്ങളെയാണ്‌ പ്രതിഫലിപ്പിക്കേണ്ടത്‌ എന്നുപറഞ്ഞ ആനന്ദ കെ.കുമാരസ്വാമിയെയോ കല ഇന്ദ്രിയപരമല്ല അത്‌ ആത്മീയബോധത്തോടെ ആസ്വദിക്കണമെന്ന്‌ പറഞ്ഞ മഹര്‍ഷി അരവിന്ദനെയോ പറ്റി ബിനാലെ ഭാരവാഹികളോടോ അതിന്റെ സൂത്രധാരകനായ എം.എ.ബേബിയോടോ പറഞ്ഞിട്ടുകാര്യമില്ലല്ലോ? കലയുടെ കളത്തില്‍ എങ്ങനെ അഴിമിയുടെ പകിട കളിക്കാമെന്ന്‌ ‘സ്വരലയയി’ലൂടെ കാട്ടിത്തന്നവര്‍ തന്നെയാണ്‌ 12.12.12 ല്‍ തുടങ്ങിയ കൊച്ചി ബിനാലെയുടെയും മസ്തിഷ്കം. (പകിട പന്ത്രണ്ട്‌ എന്നാണല്ലോ പറയാറ്‌).

കേരളീയ ചുമര്‍ ചിത്രകലയുടേയും കളമെഴുത്തിന്റെയും തെയ്യം, തിറ, പടയണി, കെട്ടുകാഴ്ചകള്‍, വാസ്തുശില്‍പ്പങ്ങള്‍, ദാരുശില്‍പ്പങ്ങള്‍ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന കേരളത്തനിമയുടേയും സാംസ്ക്കാരിക മുദ്രകളുടേയും സമ്പന്നമായ പാരമ്പര്യത്തെ സംരക്ഷിക്കുവാന്‍ ശ്രമിക്കേണ്ട സാംസ്ക്കാരിക വകുപ്പ്‌ അവയൊക്കെ ഇല്ലായ്‌മ ചെയ്ത്‌ കൊച്ചി ബിനാലെ പോലുള്ള വക്രതകളുടെ വ്യാജ നിര്‍മിതികളെ കൊഴുപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ബിനാലെ കാണുന്ന കലാസ്നേഹികളുടെ മനസിലേക്ക്‌ ‘ചാണക്യനീതി’യിലെ ഈ വരികളാണ്‌ കടന്നുവരിക. “കൂടുതല്‍ നേര്‍വഴിക്ക്‌ സഞ്ചരിക്കുന്നത്‌ ദോഷം ചെയ്യും. കാട്ടില്‍ ചെന്ന്‌ നോക്കുക. നേരെ നീണ്ടുവളര്‍ന്നു വന്ന മരങ്ങളെ വെട്ടി നിലത്തിട്ടിരിക്കുന്നതു കാണാം. തെറ്റിയും വളഞ്ഞും വളര്‍ന്നുപോയവയാകട്ടെ, പോറലൊന്നുമേല്‍ക്കാതെ തലയുയര്‍ത്തി നില്‍ക്കുന്നു.”

** കുമ്മനം രവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.