Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വനിതാ ചീഫ്‌ ജസ്റ്റിസിനെ ശ്രീലങ്ക നീക്കം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2013, 10:13 pm IST
inWorld

കൊളംബോ: മനുഷ്യാവകാശ സംഘടനകളുടേയും പാശ്ചാത്യ രാജ്യങ്ങളുടേയും എതിര്‍പ്പിനിടെ ശ്രീലങ്കയിലെ ആദ്യത്തെ വനിത ചീഫ്‌ ജസ്റ്റിസിനെ ഇംപീച്ച്മെന്റ്‌ ചെയ്തുകൊണ്ടുള്ള പ്രമേയത്തില്‍ പ്രസിഡന്റ്‌ മഹീന്ദ രജപക്സെ ഒപ്പുവെച്ചു. ചീഫ്‌ ജസ്റ്റിസ്‌ ശിരാണി ബന്താരനായകയെ ഇംപീച്ച്ചെയ്തുകൊണ്ടുള്ള പ്രമേയത്തില്‍ ഇന്നലെ പ്രസിഡന്റ്‌ ഒപ്പുവെച്ചതായി അദ്ദേഹത്തിന്റെ വക്താവ്‌ മോഹന്‍ സമരനായകെ അറിയിച്ചു. ഇതോടെ രാജ്യത്തെ ആദ്യത്തെ വനിതാ ചീഫ്‌ ജസ്റ്റിന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നീക്കം ചെയ്തു. പിരിച്ചുവിട്ടുകൊണ്ടുള്ള കത്ത്‌ സെക്രട്ടറി വഴി ബന്താരനായകയ്‌ക്ക്‌ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതി ആരോപണം നേരിടുന്ന ബന്താരനായക്കെതിരായ പ്രമേയം കഴിഞ്ഞ ദിവസം പാര്‍ലമെന്റ്‌ പാസാക്കിയിരുന്നു.

എന്നാല്‍ തനിക്ക്‌ നീതിപൂര്‍ണമായ വിചാരണ പാര്‍ലമെന്റില്‍ നിന്നും ഉണ്ടായിട്ടില്ലെന്ന്‌ ബന്താരനായകെ പരാതിപ്പെട്ടു. ഇംപീച്ച്മെന്റിനെതിരെ രാജ്യത്ത്‌ പ്രതിഷേധം ശക്തമായിരിക്കുകയാണ്‌. ബന്താരനായകക്കു പകരം നിയമിക്കുന്ന ജഡ്ജിയെ അംഗീകരിക്കില്ലെന്ന്‌ ജഡ്ജിമാര്‍ പറഞ്ഞു. എന്നാല്‍ ഒരു ഭാഗത്ത്‌ ഇംപീച്ച്മെന്റിനെ അനുകൂലിക്കുന്നവര്‍ ആഘോഷ പ്രകടനം നടത്തുകയാണ്‌.ചീഫ്‌ ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ്‌ നടപടികള്‍ക്കായുള്ള പ്രമേയത്തെ 155 വോട്ടുകള്‍ക്കാണ്‌ 255 അംഗ പാര്‍ലെമെന്റ്‌ വോട്ട്‌ ചെയ്തത്‌. 49 പേര്‍ പ്രമേയത്തെ എതിര്‍ത്തും വോട്ട്‌ ചെയ്തിരുന്നു.

ചീഫ്‌ ജസ്റ്റിസിനെ ഇംപീച്ച്മെന്റ്‌ ചെയ്ത്‌ വിവരം ചൂണ്ടിക്കാട്ടി ശ്രീലങ്കയിലുടനീളം പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്‌. ബന്താരനായകയ്‌ക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന്‌ പാര്‍ലമെന്ററി കമ്മിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന്‌ സുപ്രീംകോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇംപീച്ച്മെന്റ്‌ നടപടികള്‍ ശ്രീലങ്കന്‍ കോടതി സ്റ്റേ ചെയ്തു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കണ്ടെത്തിയ പാനലിന്റ കണ്ടെത്തലുകള്‍ നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ ശിരാണി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ്‌ നടപടികള്‍ കോടതി സ്റ്റേ ചെയ്തത്‌. അപ്പീലില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ ഇംപീച്ച്മെന്റിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ബന്താരനായകയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ മൂന്നെണ്ണം ശരിയാണെന്ന്‌ സമിതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ചീഫ്‌ ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ്‌ നടപടി ആരംഭിച്ചത്‌. . ഔദ്യോഗികപദവി ദുരുപയോഗം ചെയ്തതെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നുമാണ്‌ ശിരാണിക്കെതിരായ ആരോപണം. ശിരാണിക്കെതിരെ ഉയര്‍ന്ന 14 ആരോപണങ്ങളില്‍ സ്വത്തുവകകള്‍ പ്രഖ്യാപിച്ചില്ലെന്നതുള്‍പ്പെടെ മൂന്ന്‌ ആരോപണങ്ങള്‍ ശരിയാണെന്ന്‌ സമിതി കണ്ടെത്തുകയായിരുന്നു.

സര്‍ക്കാര്‍ ബില്ലുകള്‍ അവര്‍ തിരിച്ചയച്ചതാണ്‌ പ്രസിഡന്റ്‌ മഹീന്ദ രജപക്സയെ ചൊടിപ്പിച്ചത്‌. രജപക്സയുടെ സഹോദരനും മന്ത്രിയുമായ ബാസില്‍ രജപക്സെയുടെ സാമ്പത്തിക വികസന വകുപ്പിന്‌ കൂടുതല്‍ അധികാരം നല്‍കുമെന്ന ബില്ലും ഇതില്‍ ഉള്‍പ്പെടും. അനധികൃത വസ്തുകൈമാറ്റവും ബാങ്ക്‌ അക്കൗണ്ടുകള്‍ രഹസ്യമാക്കിവെച്ചതും ഇതില്‍പ്പെടും. ശിരാണിയുടെ ഭര്‍ത്താവിനെതിരെയുള്ള അഴിമതിക്കേസിലും അവര്‍ പങ്കാളിയാണെന്ന്‌ ആരോപണമുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Samskriti

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

Samskriti

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു
Samskriti

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

Samskriti

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

പുതിയ വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.