Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഈഡനിലും നാണംകെട്ടു

Janmabhumi Online by Janmabhumi Online
Jan 3, 2013, 09:58 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കത്ത: പാക്കിസ്ഥാനെതിരെ ഈഡനിലെ പരാജയ പരമ്പര അവസാനിപ്പിക്കാന്‍ ടീം ഇന്ത്യക്ക്‌ കഴിഞ്ഞില്ല. ഇന്ത്യക്കെതിരായ മൂന്ന്‌ മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിലും പാക്കിസ്ഥാന്‌ ഉജ്ജ്വല വിജയം. 85 റണ്‍സിനാണ്‌ ടീം ഇന്ത്യ പാക്‌ പടയുടെ ഓള്‍ റൗണ്ട്‌ മികവില്‍ തകര്‍ന്നടിഞ്ഞത്‌. ഇതോടെ പരമ്പരയും പാക്കിസ്ഥാന്‌ സ്വന്തമായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പര പരാജയപ്പെട്ടതിന്‌ പിന്നാലെയാണ്‌ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര നഷ്ടവും. മൂന്ന്‌ മത്സരങ്ങളുടെ പരമ്പര പാക്കിസ്ഥാന്‍ 2-0ന്‌ സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ദല്‍ഹിയില്‍ നടക്കും. ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 6 വിക്കറ്റിന്‌ പാക്കിസ്ഥാനോട്‌ കീഴടങ്ങിയിരുന്നു.

ആദ്യം ബാറ്റ്‌ ചെയ്ത പാക്കിസ്ഥാന്‍ നസിര്‍ ജംഷാദിന്റെ സെഞ്ച്വറിയുടെയും (106), മുഹമ്മദ്‌ ഹഫീസിന്റെയും (76) തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ നിശ്ചിത 50 ഓവറില്‍ 250 റണ്‍സെടുത്തു. തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങ്‌ ആരംഭിച്ച ഇന്ത്യന്‍ ഇന്നിംഗ്സ്‌ 48 ഓവറില്‍ 165 റണ്‍സിന്‌ അവസാനിച്ചതോടെയാണ്‌ 85 റണ്‍സിന്റെ ഉജ്ജ്വല വിജയം പാക്കിസ്ഥാന്‌ സ്വന്തമായത്‌. പാക്‌ താരങ്ങള്‍ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടപ്പോള്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്ക്‌ മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ മുട്ടിടിക്കുന്ന കാഴ്ചയാണ്‌ കാണാന്‍ കഴിഞ്ഞത്‌. 54 റണ്‍സെടുത്ത്‌ പുറത്താകാതെനിന്ന ധോണിയാണ്‌ ഇന്ത്യന്‍ ഇന്നിംഗ്സിലെ ടോപ്‌ സ്കോറര്‍. സെവാഗ്‌ തട്ടിയും മുട്ടിയും 31 റണ്‍സെടുത്തു. ബാറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ പോലും മറന്നതുപോലെയാണ്‌ ഇന്ത്യന്‍ താരങ്ങള്‍ കളിച്ചത്‌. സെഞ്ച്വറി നേടിയ പാക്കിസ്ഥാന്റെ നസിര്‍ ജംഷാദാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

നേരത്തെ ടോസ്‌ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി പാക്കിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ ധോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ ഉജ്ജ്വലമായ തുടക്കമാണ്‌ ഓപ്പണര്‍മാരായ നസിര്‍ ജംഷാദും മുഹമ്മദ്‌ ഹഫീസും ചേര്‍ന്ന്‌ പാക്കിസ്ഥാന്‌ നല്‍കിയത്‌. 23.5 ഓവറില്‍ 141 റണ്‍സാണ്‌ പാക്കിസ്ഥാന്‍ ആദ്യ വിക്കറ്റില്‍ നേടിയത്‌. 74 പന്തില്‍ നിന്ന്‌ 10 ബൗണ്ടറികളോടെ 76 റണ്‍സെടുത്ത മുഹമ്മദ്‌ ഹഫീസിനെ ക്ലീന്‍ ബൗള്‍ഡാക്കി രവീന്ദ്ര ജഡേജയാണ്‌ ഒന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ പൊളിച്ചത്‌. 1ന്‌ 141 എന്ന ശക്തമായ നിലയില്‍ നിന്നാണ്‌ പാക്‌ ടീം 250ന്‌ ഓള്‍ ഔട്ടായത്‌.

സ്കോര്‍ 145-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും പാക്കിസ്ഥാന്‌ നഷ്ടമായി. രണ്ട്‌ റണ്‍സെടുത്ത അസര്‍ അലിയെ സെവാഗ്‌ റണ്ണൗട്ടാക്കുകയായിരുന്നു. പിന്നീട്‌ യൂനസ്‌ ഖാനും നസിര്‍ ജംഷാദും ചേര്‍ന്ന്‌ പാക്കിസ്ഥാനെ മുന്നോട്ട്‌ നയിച്ചെങ്കിലും സ്കോര്‍ 177-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും സന്ദര്‍ശകര്‍ക്ക്‌ നഷ്ടമായി. 10 റണ്‍സെടുത്ത യൂനസ്‌ ഖാനെ റെയ്ന വിക്കറ്റിന്‌ മുന്നില്‍ കുടുക്കുകയായിരുന്നു. സ്കോര്‍ 182-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായി. രണ്ട്‌ റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിനെ അശ്വിന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. തുടര്‍ച്ചയായ വിക്കറ്റ്‌ വീഴ്ചകള്‍ക്കിടയിലും ഒരറ്റത്ത്‌ നിലയുറപ്പിച്ച നസിര്‍ ജംഷാദും ഷൊഐബ്‌ മാലിക്കും ചേര്‍ന്ന്‌ സ്കോര്‍ 210-ല്‍ എത്തിച്ചു. ഇതിനിടെ ജംഷാദ്‌ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി പിന്നിട്ടു. 120 പന്തുകളില്‍ നിന്ന്‌ 12 ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കമാണ്‌ ജംഷാദ്‌ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്‌. എന്നാല്‍ സ്കോര്‍ 210-ല്‍ എത്തിയപ്പോള്‍ 106 റണ്‍സെടുത്ത ജംഷാദിനെയും പാക്കിസ്ഥാന്‌ നഷ്ടമായി. രവീന്ദ്ര ജഡേജയുടെ പന്തില്‍ ക്യാപ്റ്റന്‍ ധോണി സ്റ്റാമ്പ്‌ ചെയ്താണ്‌ ജംഷാദ്‌ മടങ്ങിയത്‌. ഇതേ സ്കോറില്‍ തന്നെ കമ്രാന്‍ അക്മലും മടങ്ങി. കമ്രാനെ (0) ജഡേജയുടെ പന്തില്‍ സെവാഗ്‌ പിടികൂടി. സ്കോര്‍ 226-ല്‍ എത്തിയപ്പോള്‍ ഷൊഐബ്‌ മാലിക്കിന്റെ രൂപത്തില്‍ ഏഴാം വിക്കറ്റും പാക്കിസ്ഥാന്‌ നഷ്ടമായി.

30 പന്തില്‍ നിന്ന്‌ 24 റണ്‍സെടുത്ത മാലിക്കിനെ ഇഷാന്ത്‌ ശര്‍മ്മയുടെ പന്തില്‍ യുവരാജ്‌ പിടികൂടി. സ്കോര്‍ 249-ല്‍ നില്‍ക്കേ 7 റണ്‍സെടുത്ത സയീദ്‌ അജ്മലിനെ ഭുവനേശ്വര്‍കുമാര്‍ സെവാഗിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ 49-ാ‍ം ഓവറിലെ ആദ്യ പന്തില്‍ 17 റണ്‍സെടുത്ത ഉമര്‍ ഗുല്ലിനെയും ഒരു പന്തിന്‌ ശേഷം മുഹമ്മദ്‌ ഇര്‍ഫാനെയും ഇഷാന്ത്‌ ശര്‍മ്മ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ പാക്‌ ഇന്നിംഗ്സ്‌ 250-ല്‍ അവസാനിച്ചു. മധ്യനിരയുടെ പൂര്‍ണ്ണ തകര്‍ച്ചയാണ്‌ ഒരു ഘട്ടത്തില്‍ 300 കടക്കുമെന്ന്‌ തോന്നിച്ച പാക്കിസ്ഥാന്‌ തിരിച്ചടിയായത്‌. ഇന്ത്യക്ക്‌ വേണ്ടി ഇഷാന്ത്‌ ശര്‍മ്മയും രവീന്ദ്ര ജഡേജയും മൂന്ന്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി.

251 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്‌ മികച്ച തുടക്കം നല്‍കുന്നതില്‍ ഇത്തവണയും ഓപ്പണര്‍മാരായ സെവാഗും ഗംഭീറും പരാജയപ്പെട്ടു. പാക്‌ പേസ്‌ ബൗളിംഗ്‌ പടക്കെതിരെ തപ്പിത്തടഞ്ഞ ഇരുവരും 9.5 ഓവറില്‍ വെറും 42 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌. കൃത്യമായ ലൈനും ലെംഗ്ത്തും കാത്തുസൂക്ഷിച്ച പാക്‌ ബൗളര്‍മാരായ മുഹമ്മദ്‌ ഇര്‍ഫാനും ജുനൈദ്‌ ഖാനും ചേര്‍ന്ന്‌ ഇന്ത്യന്‍ ഓപ്പണര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ചു.

25 പന്തില്‍ നിന്ന്‌ തട്ടിയും മുട്ടിയും ഒരു ബൗണ്ടറിയോടെ 11 റണ്‍സെടുത്ത ഗംഭീറിനെ ക്ലീന്‍ ബൗള്‍ഡാക്കി ആദ്യ മത്സരത്തിലെ ഹീറോ ജുനൈദ്‌ ഖാനാണ്‌ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയത്‌. പിന്നീടെത്തിയ കോഹ്ലിക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒമ്പത്‌ പന്ത്‌ നേരിട്ട്‌ ആറ്‌ റണ്‍സ്‌ മാത്രമെടുത്ത കോഹ്ലിയെ ജുനൈദിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ കമ്രാന്‍ അക്മല്‍ പിടികൂടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 55 റണ്‍സ്‌ മാത്രമായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ നാല്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഇഴഞ്ഞുനീങ്ങിയ സെവാഗും മടങ്ങി. 43 പന്തുകളില്‍ നിന്ന്‌ 31 റണ്‍സ്‌ മാത്രമെടുത്ത സെവാഗിനെ ഉമര്‍ഗുല്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കുകയായിരുന്നു. യുവരാജിനും കാര്യമായ സംഭാവന നല്‍കാനായില്ല. 9 റണ്‍സെടുത്ത യുവിയെ ഉമര്‍ ഗുലിന്റെ പന്തില്‍ കമ്രാന്‍ അക്മല്‍ പിടികൂടി. സ്കോര്‍: 4ന്‌ 70. പിന്നീട്‌ സുരേഷ്‌ റെയ്നയും ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്ന്‌ ഇന്നിംഗ്സ്‌ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 95-ല്‍ എത്തിയപ്പോള്‍ സുരേഷ്‌ റെയ്നയും മടങ്ങി. 42 പന്തുകള്‍ നേരിട്ട്‌ വെറും 18 റണ്‍സ്‌ മാത്രമെടുത്ത റെയ്നയെ മുഹമ്മദ്‌ ഹഫീസിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ കമ്രാന്‍ അക്മല്‍ സ്റ്റാമ്പ്‌ ചെയ്താണ്‌ പുറത്താക്കിയത്‌. പിന്നീട്‌ വന്ന അശ്വിന്‍ 22 പന്തുകള്‍ നേരിട്ട ശേഷം മൂന്ന്‌ റണ്‍സുമായി മടങ്ങി. ഷൊഐബ്‌ മാലിക്കിന്റെ പന്തില്‍ കമ്രാന്‍ അക്മല്‍ സ്റ്റാമ്പ്‌ ചെയ്താണ്‌ അശ്വിനെ മടക്കിയത്‌. സ്കോര്‍ 7ന്‌ 103. പിന്നീട്‌ ജഡേജയും ധോണിയും ചേര്‍ന്ന്‌ സ്കോര്‍ 131-ല്‍ എത്തിച്ചു.

എന്നാല്‍ 40-ാ‍ം ഓവര്‍ എറിഞ്ഞ സയീദ്‌ അജ്മല്‍ മൂന്ന്‌ വിക്കറ്റുകള്‍ പിഴുതതോടെ ഇന്ത്യയുടെ തകര്‍ച്ച പൂര്‍ണ്ണമായി. 40-ാ‍ം ഓവറിലെ രണ്ടാം പന്തില്‍ 13 റണ്‍സെടുത്ത ജഡേജയായിരുന്നു അജ്മലിന്റെ ആദ്യ ഇര. നാലാം പന്തില്‍ ഭുവനേശ്വര്‍ കുമാറിനെയും (0), അവസാന പന്തില്‍ ദിന്‍ഡയെയും (0) അജ്മല്‍ മടക്കി. സ്കോര്‍ 40 ഓവറില്‍ 9ന്‌ 132. പിന്നീട്‌ മുഴുവന്‍ ഓവറുകളും ക്രീസില്‍ പിടിച്ചുനില്‍ക്കാനായിരുന്നു ധോണിയുടെ ശ്രമം. പിന്നീട്‌ കളിച്ച എട്ട്‌ ഓവറില്‍ വെറും 35 റണ്‍സാണ്‌ ഇന്ത്യ നേടിയത്‌. ഒച്ചിഴയുന്ന വേഗത്തില്‍ ബാറ്റ്‌ ചെയ്ത ധോണി 89 പന്തുകളില്‍ നിന്ന്‌ 54 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നു. പാക്‌ ബൗളര്‍മാരില്‍ സയീദ്‌ അജ്മലും ജുനൈദ്‌ ഖാനും മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

Travel

കുറഞ്ഞ ബജറ്റ് മതി ദേ ഇങ്ങോട്ടേയ്‌ക്ക് യാത്ര പോകാൻ ! ഉത്തരാഖണ്ഡിലെ ഈ വ്യത്യസ്തമായ സ്ഥലങ്ങൾ ആരെയും ആകർഷിക്കും

Kerala

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വച്ചു

Kerala

ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്, ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് 2023 നവംബറിൽ

Entertainment

തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ‘ തലൈവൻ തലൈവി ‘ യിലെ ഗാനങ്ങൾ

പുതിയ വാര്‍ത്തകള്‍

ഖാലിസ്ഥാനി തീവ്രവാദികളുടെ അഴിഞ്ഞാട്ടം ; കാനഡയിൽ ജഗന്നാഥ ഭഗവാന്റെ രഥയാത്രയ്‌ക്ക് നേരെ മുട്ടയെറിഞ്ഞു ; ദൗർഭാഗ്യകരമെന്ന് ഇന്ത്യൻ എംബസി

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട് ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രിയുടെ ആശംസ അറിയിച്ച് എസ് ജയശങ്കർ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക; സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം പ്രമേയം

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

മരണലക്ഷണങ്ങൾ മുൻകൂട്ടി അറിയാം, ഗരുഡ പുരാണത്തിലെ സൂചനകൾ ഇങ്ങനെ

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

സൂംബ, സ്‌കൂള്‍ സമയമാറ്റം; സമസ്തയ്‌ക്ക് മുന്നില്‍ മുട്ടുവിറച്ച് സര്‍ക്കാര്‍, ഗുരുപൂജാ വിവാദം നാണക്കേട് മറയ്‌ക്കാന്‍

തിരുവനന്തപുരത്ത് പള്ളിയിലേക്ക് പോയി കാണാതായ 60-കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു: പ്രതി അറസ്റ്റിൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി ; ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് സ്ഫോടനം നടക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies