Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വിവേകാനന്ദ സ്വാധീനം കേരളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2012, 06:57 pm IST
in Varadyam

സ്വാമി വിവേകാനന്ദന്‍ കേരളവുമായിട്ടുള്ള ആത്മബന്ധത്തെക്കുറിച്ച്‌ വിശദമാക്കുന്ന ഗ്രന്ഥമാണ്‌ രാജീവ്‌ ഇരിങ്ങാലക്കുട രചിച്ച “സ്വാമി വിവേകാനന്ദനും കേരളവും.” ഈ പുസ്തകം സ്വാമിയുടെ 150-ാ‍ം ജന്മവാര്‍ഷികത്തിന്റെ ഭാഗമായാണ്‌ കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിച്ചത്‌. സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ സഞ്ചരിച്ച സ്ഥലങ്ങളിലൂടെ അതാത്്‌ ദിവസങ്ങളില്‍ സഞ്ചരിച്ച്‌ ഈ വിഷയത്തെക്കുറിച്ച്‌ ആധികാരികമായി വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവരെ കണ്ടെത്തി അവരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ്‌ ഈ ഗ്രന്ഥം തയ്യാറാക്കിയതെന്ന്‌ രാജീവ്‌ ഇരിങ്ങാലക്കുട മുഖവുരയില്‍ പ്രത്യേകം പറയുന്നുമുണ്ട്‌.

വിവേകാനന്ദസ്വാമികള്‍ 1890-ാ‍ം മാണ്ടിന്റെ മധ്യത്തില്‍ ബംഗാളില്‍നിന്നും ആരംഭിച്ച പരിവ്രാജക വൃത്തിക്കിടയില്‍ കേരളം സന്ദര്‍ശിക്കുന്നതിനെക്കുറിച്ച്‌ വിചാരിച്ചിരുന്നില്ലായെന്നും ബാംഗ്ലൂരില്‍വച്ച്‌ ഡോ.പല്‍പ്പുവുമായുണ്ടായ സമാഗമമാണ്‌ സ്വാമികളെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകമെന്ന്‌ ഗ്രന്ഥകാരന്‍ തുടക്കത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്‌. സ്വാമിയുടെ കേരള സന്ദര്‍ശനം വളരെ തന്മയത്വമായിട്ട്‌ ഈ ഗ്രന്ഥത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. വിവേകാനന്ദസ്വാമികള്‍ മലബാറിനെക്കുറിച്ചും അവിടത്തെ വിദുഷികളായ വനിതകളുടെ സംസ്കൃത പാണ്ഡ്യത്യത്തെക്കുറിച്ചും അല്‍ഭുതപ്പെട്ടിരുന്നത്‌ രേഖപ്പെടുത്തിയതിലൂടെ വിവേകാന്ദസ്വാമികളും ചട്ടമ്പിസ്വാമികളുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ വിവേകാനന്ദസ്വാമി, ചിന്മുദ്രയെക്കുറിച്ച്‌ ചട്ടമ്പിസ്വാമികളോട്‌ ചോദിച്ചു മനസിലാക്കുന്നുമുണ്ട്‌. ചട്ടമ്പിസസ്വാമിക്ക്‌ വിവേകാനന്ദനെ അങ്ങേയറ്റം ബഹുമാനമായിരുന്നു. അദ്ദേഹം ഒരു ഗരുഡനാണെങ്കില്‍ ഞാനൊരു കൊതുകാണ്‌. അതാണ്‌ ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്ന്‌ ചട്ടമ്പിസ്വാമികള്‍ പറയാറുണ്ടായിരുന്നു. ഇതില്‍നിന്ന്‌ വിവേകാനന്ദസ്വാമി എത്ര ഉജ്വലമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്ന്‌ വായനക്കാര്‍ക്ക്‌ മനസിലാക്കാന്‍ കഴിയും.

ശുചീന്ദ്രത്തുനിന്നും കാല്‍നടയായാണ്‌ കന്യാകുമാരിയിലെത്തിയത്‌. ത്രിവേണി സംഗമമായ കന്യാകുമാരിയിലെത്തി ആദ്യം ദേവിയെ സാഷ്ടാംഗം നമസ്ക്കരിച്ചു കരയില്‍നിന്നും രണ്ടര ഫര്‍ലോങ്ങ്‌ അകലെയുള്ള ശ്രീപാദശിലയില്‍പ്പോയി ധ്യാനനിമഗ്നനായിരുന്ന്‌ ഭാരതത്തിന്റെ ഉയര്‍ച്ചയ്‌ക്കുവേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്തു. സ്വാമി ഭാരതത്തിലെ ജനങ്ങളുടെ ദാരിദ്ര്യത്തെയും അജ്ഞതയെയും കുറിച്ചോര്‍ത്ത്‌ വളരെ ദുഃഖിച്ചിരുന്നു. സവര്‍ണര്‍ നടക്കുന്ന തെരുവില്‍ക്കൂടി ഹിന്ദുക്കളായ അധഃസ്ഥിതര്‍ക്ക്‌ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു കേരളത്തില്‍ അന്നുണ്ടായിരുന്നത്‌. ഇതിനെ സ്വാമിജി വിമര്‍ശിക്കുമ്പോള്‍ത്തന്നെ കേരളത്തെ സ്തുതിക്കേണ്ട സമയത്ത്‌ സ്തുതിക്കുകയും ചെയ്തിട്ടുണ്ട്‌. കേരളത്തിന്റെ പ്രകൃതിഭംഗി സ്വാമിജിയെ വളരെയധികം ആകര്‍ഷിച്ചിരുന്നു. ഒരുമാസം മാത്രം നീണ്ടുനിന്ന സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം മായാത്ത സ്മരണകളാണ്‌ അവശേഷിപ്പിച്ചത്‌. കേരള സന്ദര്‍ശത്തിനുശേഷമാണ്‌ വിവേകാനന്ദന്‍ ഷിക്കാഗോ മത സമ്മേളനത്തില്‍ പങ്കെടുത്ത്‌ ലോകാംഗീകാരത്തിന്‌ പാത്രമായത്‌. ചരിത്രപ്രസിദ്ധമായ ഈ പ്രഭാഷണത്തിലും സ്വാമിജി കേരളത്തെ പരാമര്‍ശിച്ചു. എന്തായാലും കേരള നവോത്ഥാനത്തിന്‌ നാന്ദി കുറിക്കുവാന്‍ വിവേകാനന്ദസ്വാമിജിയുടെ കേരളാഗമനത്തിലൂടെ കഴിഞ്ഞു.

കേരളത്തിലുണ്ടായ വിവേകാനന്ദ തരംഗത്തിന്റെ ഒരു പ്രധാന സാരഥിയാണ്‌ നിര്‍മലാനന്ദസ്വാമികള്‍. നിര്‍മലാനന്ദസ്വാമികള്‍ പ്രധാനമായും കേരളത്തിലെത്തിയത്‌ ശ്രീരാമകൃഷ്ണ വിവേകാനന്ദ സന്ദേശം പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ്‌. സ്വാമികളുടെ പ്രവര്‍ത്തനഫലമായി കേരളത്തിന്റെ പലഭാഗത്തും ശ്രീരാമകൃഷ്ണാശ്രമങ്ങളും വിവേകാനന്ദ ഭക്തന്മാരായ അഭ്യസ്തവിദ്യരുമുണ്ടായി. 1911നും 1938നും ഇടയില്‍ 19 ആശ്രമങ്ങളും 35 സന്യാസിമാരുമുണ്ടായി. കൂടാതെ നിരവധി ശ്രീരാമകൃഷ്ണ ശ്രീശാരദാവിവേകാനന്ദസംഘങ്ങളും സമിതികളും രൂപീകരിക്കുകയുണ്ടായി. ഭക്തന്മാര്‍ക്കിടയില്‍ ജാതിയില്ല എന്ന ശ്രീരാമകൃഷ്ണസൂക്തം കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയത്‌ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്‌.

കേരളത്തില്‍ ശ്രീരാമകൃഷ്ണ പ്രസ്ഥാനം ഏതൊരു ആത്മീയ സംഘടനയ്‌ക്കും മാതൃകയായിരുന്നു. ശ്രീരാമകൃഷ്ണമഠത്തിന്റെ ആശയാദര്‍ശങ്ങള്‍ ജാതിമതവര്‍ഗഭേദങ്ങള്‍ക്കതീതമായി സനാതനധര്‍മതത്വങ്ങളില്‍ അധിഷ്ഠിതമാണ്‌. സനാതന ധര്‍മത്തില്‍നിന്ന്‌ മതം മാറിപ്പോയവര്‍ക്ക്‌ തിരിച്ചുവരാനുള്ള മാര്‍ഗവും ആദ്യമായി കേരളത്തില്‍ നടപ്പാക്കിയത്‌ ശ്രീരാമകൃഷ്ണപ്രസ്ഥാനമാണ്‌. കേരളത്തിലെ ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ക്കൂടി ഒരു യാത്ര നടത്തുകയാണ്‌ ഗ്രന്ഥകാരന്‍. ഈ യാത്രയിലൂടെ വായനക്കാര്‍ക്ക്‌ കേരളത്തിലെ ശ്രീരാമകൃഷ്ണാശ്രമങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെ കൂടുതല്‍ അറിവ്‌ നേടാന്‍ സാധിക്കുന്നു.

ഉറങ്ങിക്കിടന്ന ഭാരതജനതയെ കര്‍മനിരതരാക്കിയത്‌ സ്വാമി വിവേകാനന്ദനാണ്‌. യുവത്വത്തിന്റെ പ്രതീകമായ സ്വാമിജിയെക്കുറിച്ച്‌ ഒരു പുസ്തകം തയ്യാറാക്കിയതിലൂടെ രാജീവ്‌ ഇരിങ്ങാലക്കുട എന്ന ഗ്രന്ഥകാരന്‍ നല്ലൊരു പുണ്യകര്‍മമാണ്‌ ചെയ്തിരിക്കുന്നത്‌. വിവേകാനന്ദസ്വാമിയുടെ കേരളസന്ദര്‍ശനം ഒരു യാത്രാവിവരണംപോലെ വായനക്കാര്‍ക്ക്‌ അനുഭൂതി ഉളവാക്കുന്ന തരത്തിലാണ്‌ രാജീവ്‌ ഇരിങ്ങാലക്കുട ഈ കൃതിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്‌.

‘സ്വാമി വിവേകാനന്ദനും കേരളവും’ എന്ന പുസ്തകരചനയ്‌ക്കുവേണ്ടി രാജീവ്‌ ഇരിങ്ങാലക്കുട നടത്തിയ സമര്‍പ്പണ മനോഭാവം വളരെയധികം പ്രശംസനീയമാണ്‌.

>> കെ.ആര്‍.സരിതകുമാരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.