Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഫണ്ടില്ല: ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസ് സ്ഥലമെടുപ്പ് പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2012, 11:19 pm IST
in Kottayam

തിരുവഞ്ചൂര്‍: ഫണ്ടിന്റെ അപര്യാപ്തതയെ തുടര്‍ന്ന് ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസ് സ്ഥലമെടുക്കല്‍ പ്രതിസന്ധിയിലേക്ക്. മണര്‍കാട്, പേരൂര്‍, ഏറ്റുമാനൂര്‍ വില്ലേജുകളില്‍പ്പെട്ട ഭൂമി ബൈപ്പാസിനായി ഏറ്റെടുക്കണമെങ്കില്‍ മുപ്പതുകോടിയിലേറെ രൂപാ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ നിലവില്‍ ഭൂമി ഏറ്റെടുക്കുന്നതിന് പത്തുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ച് 30ന് മുമ്പ് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. അടുത്ത മാര്‍ച്ച് എത്താറായിട്ടും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഘട്ടങ്ങളാക്കാതെ മൂന്നു വില്ലേജിലെയും ഭൂമി ഒന്നിച്ച് ഏറ്റെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പേരൂര്‍ വില്ലേജില്‍ എട്ട് സര്‍വ്വേ നമ്പര്‍ ഭൂമിയിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ഒന്നാം ഘട്ടമായി മണര്‍കാട് മുതല്‍ തിരുവഞ്ചൂര്‍ പായിപ്രപടി വരെ റോഡു നിര്‍മ്മാണം പൂര്‍ത്തിയായി. രണ്ടാം ഘട്ടമായി തിരുവഞ്ചൂര്‍ പൂവത്തുംമൂട് പാലം നിര്‍മ്മാണവും പൂര്‍ത്തിയായി. ഈ ബൈപ്പാസിന് ശേഷം നൂറുകണക്കിന് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍പ്പെട്ടതാണ് ബൈപ്പാസ് എന്നതും ശ്രദ്ധേയമാണ്.

കോട്ടയം നഗരത്തിലെയും എംസി റോഡിലേയും ഗതാഗത കുരുക്കഴിക്കാന്‍ ഏറ്റവും വേഗത്തിലും ചെലവു കുറഞ്ഞ മാര്‍ഗമാണ് മണര്‍കാട്-ഏറ്റുമാനൂര്‍-പട്ടിത്താനം ബൈപ്പാസ്. തിരുവല്ല പെരുന്തുരുത്തി വരെ ബൈപ്പാസ് നീട്ടുന്നതോടെ എം.സി റോഡിന് സമാന്തരമായി ഈ പാത പോകുന്നു. കോട്ടയം നഗരത്തില്‍ പ്രവേശിക്കാതെ ഏതു ഭാഗത്തേക്കും യാത്ര ചെയ്യാനും കഴിയുന്നു. സമാന്തര റോഡുകള്‍ ഇല്ലാത്തതാണ് കോട്ടയം നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നത്. മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീടിനു സമീപം മാത്രമാണ് സ്ഥലം ഏറ്റെടുത്തു വീതികൂട്ടാന്‍ കഴിയാത്തത്. ബാക്കി ഭാഗങ്ങളില്‍ എട്ടുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം കൊണ്ടാണ് ഒരു ബൈപ്പാസ് പൂര്‍ത്തിയാകുന്നത്. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതും സ്ഥലം എംഎല്‍എ കൂടിയായ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഇല്ലാത്തതുമാണ് ഈ ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന ആരോപണം ശക്തമാണ്. ഫ്‌ളെക്‌സ് ബോര്‍ഡ് വയ്‌ക്കുന്നതിലും പ്രസ്താവന നല്‍കുന്നതിലും മാത്രമാണ് ഭരണ കക്ഷികളുടെ പ്രാദേശിക നേതൃത്വവും ജനപ്രതിനിധികളും ചെയ്യുന്നത്. ആവശ്യമായ ഇടപെടല്‍ എങ്ങുമില്ലെന്ന വാദവും ശക്തമാണ്.

ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങാന്‍ തയ്യാറെടുക്കുകയാണ് ബിജെപി. മുഖ്യമന്ത്രിയെ വഴിയില്‍ തടയുന്നതടക്കമുള്ള സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ബിജെപി നേതാക്കളായ പി.എസ്.ചന്ദ്രചൂഢന്‍, സുനില്‍കുമാര്‍ കീരനാട്ട്, പ്രസാദ് കുന്നുംപുറത്ത്, മനു ഷാജി, വിജയകുമാര്‍ എം.വി. എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

Sport

ആഫ്രിക്കൻ ഫുട്ബോളിന്റെ വീരത്വം ഒട്ടും ചോരാതെ സലയും കൂട്ടരും : കിവികളെ വിഴ്‌ത്തിയത് മൂന്ന് ഗോളിന്

Sport

ഫിഫ ലോകകപ്പ് : യമാൽ തിളങ്ങി, സ്പെയിൻ സൗദി അറേബ്യയെ 4-0 ന് തകർത്തു

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

India

എഐഎഡിഎംകെയുമായി കൈകോർക്കാൻ ഡി.എം.കെ; തമിഴ് രാഷ്‌ട്രീയത്തിൽ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾ?

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി : ഉദ്ധവ് താക്കറെയുടെ ശിവസേന തകർച്ചയുടെ വക്കിൽ , 6 വിമത എംപിമാർ ഇന്ന് ഷിൻഡെക്കൊപ്പം ചേരും

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.