Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിത്യനിര്‍മല പൗര്‍ണമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2012, 09:55 pm IST
in Vicharam

കര്‍ഷകനും തൊഴിലാളിയും അടിയാളവര്‍ഗവും ചേര്‍ന്ന സാധാരണ മനുഷ്യന്റെ വിയര്‍പ്പും വികാരവുമാണ്‌ അക്കിത്തം കവിത. ധര്‍മാധിഷ്ഠിതമായ ഭാരതീയ കാവ്യപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണത്‌. മനുഷ്യന്‍ തന്നെ ഇവിടെ ദര്‍ശനമായി മാറുന്നു. സാമൂഹ്യപരിഷ്ക്കരണ സംരംഭത്തിന്റെ നന്മയും ഊര്‍ജവും ഉള്‍ക്കൊണ്ടാണ്‌ ആ കവിതയിലെ ആശയഘടകങ്ങള്‍ നാടിന്റെ ശബ്ദമായി പരിവര്‍ത്തനം ചെയ്തത്‌. വി.ടി.ഭട്ടതിരിപ്പാടിനോടൊപ്പം നിന്ന്‌ അനീതിക്കെതിരെ പോരാടാനും ഇടശ്ശേരി ഗോവിന്ദന്‍ നായരുമായി ചേര്‍ന്ന്‌ പൊന്നാനിക്കളരിയുടെ മാനവികതാദി ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനും കഴിഞ്ഞ അക്കിത്തം ഏകമാനവ ലോകത്തേയും ധാര്‍മികസോഷ്യലിസത്തേയും പ്രാര്‍ത്ഥിക്കുന്നു. ആധുനിക മലയാള കവിതയുടെ ഭാവുകത്വപരിണാമത്തിന്‌ നാന്ദിപര്‍വം രചിക്കുകയായിരുന്നു ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’. ഉപനിഷത്തും വേദാന്തവും ഗീതയുമുണര്‍ത്തുന്ന ദാര്‍ശനിക പരിപ്രേക്ഷ്യങ്ങളും വിവേകാനന്ദന്റെ വിചിന്തനവീര്യവും അരവിന്ദന്റെ കാവ്യദര്‍ശനവും എഴുത്തച്ഛന്റെ ധര്‍മദീപ്തിയും കവിതയുടെ വിണ്‍വെളിച്ചമായി അക്കിത്തം സാക്ഷാത്കരിക്കുന്നു. പട്ടിപിടുത്തക്കാരന്‍ മുതല്‍ പുരോഹിതന്‍വരെയുള്ള മനുഷ്യരുടെ കഥയായി അത്‌ അടയാളപ്പെടുകയാണ്‌.

“ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ

ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം

ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായി ചെലവാക്കവേ

ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി”

എന്ന വരികളുണര്‍ത്തുന്ന ബുദ്ധകാരുണ്യമാണ്‌ അക്കിത്തം കവിതയുടെ ധര്‍മസന്ദേശം.

മൂല്യശോഷണം, നാഗരികഭീകരത, ശാസ്ത്രഭീമന്‍ ഞെരിക്കുന്ന മാനവധര്‍മസങ്കല്‍പ്പങ്ങള്‍, മണ്ണും മാനവും പ്രകൃതിയും നേരിടുന്ന ഭീഷണികള്‍ ഇവയ്‌ക്കുനേരെയുള്ള കാവ്യപ്രതിരോധ ശക്തിയായി കാവ്യകല രൂപപ്പെടുത്തിയപ്പോഴാണ്‌ അത്‌ സ്നേത്തിന്റെ ധര്‍മശാസ്ത്രമായി വളര്‍ന്നത്‌.

‘നിരുപാധികമാം സ്നേഹം

ബലമായി വരും ക്രമാല്‍

ഇതാണഴകിതേ സത്യം

ഇതു ശീലിക്കല്‍ ധര്‍മവും’

എന്ന്‌ സ്നേഹമുഖങ്ങളെ വിശ്വസ്നേഹമൂല്യവും ജീവിതപ്രേരണയുമായി വിവര്‍ത്തനം ചെയ്യുകയാണ്‌. ഏറെക്കാലം ഇരുട്ടില്‍ കഴിഞ്ഞ്‌ പിന്നീട്‌ വെളിച്ചം നേടിയ ഋഗ്വേദത്തിലെ ദീര്‍ഘ തമസ്സ്‌ എന്ന ഋഷി ഓതുന്നത്‌ ‘ഏകം സദ്‌ വിപ്രാഃ ബഹുധാ വദന്തി’ എന്ന ദര്‍ശനം വെളിച്ചമാണ്‌. ഈ ഏകസത്യത്തിന്റെ മഹാപ്രകാശത്തെയാണ്‌

‘വെളിച്ചം ദുഃഖമാണുണ്ണീ

തമസ്സല്ലോ സുഖപ്രദം’

എന്ന മന്ത്രസമാനമായ കാവ്യസൂത്രത്തിലൂടെ കവി ഉപാസിക്കുന്നത്‌. യാഗസംസ്കാരത്തേയും അഹിംസാ ദര്‍ശനത്തേയും ഭക്തിപ്പൊരുളിനേയും സാധാരണ മനുഷ്യന്റെ നിത്യനൈമിത്തിക ജീവിതവുമായി കൂട്ടിയിണക്കാന്‍ കവിക്ക്‌ കഴിയുന്നു. യോഗാത്മകതയുടെ മാനവമുഖം നേടാന്‍ നിയോഗിക്കപ്പെടുകയാണ്‌ ആ കവിത. ഫ്യൂഡലിസ്റ്റ്‌ ആശയസംഹിതകളോടും ചൂഷണ സംവിധാനക്രമങ്ങളോടും കൊളോണിയല്‍ വാഴ്ചയിലെ അധര്‍മശീലങ്ങളോടും പൊരുതാന്‍ മാനവതയുടെ പ്രത്യയശാസ്ത്രം ഊര്‍ജമായി. മനുഷ്യവിമോചനം, വിശപ്പിന്റെ നീതിശാസ്ത്രം, വിപ്ലവം എന്നിവയെല്ലാം സാമൂഹ്യാവബോധത്തിന്റെ നൈതികതയിലാണ്‌ അക്കിത്തം പുനര്‍സൃഷ്ടിച്ചത്‌. ‘കുതിര്‍ന്ന മണ്ണും’, ‘വീരവാദ’വും ‘പ്രതികാര ദേവത’യും ‘കരിഞ്ചന്ത’യും ‘ആര്യനും’ ‘പണ്ടത്തെ മേശാന്തി’യും ഇതിന്റെ സത്യദര്‍ശനമാണ്‌.

‘കവിത സാമത്തിന്റെ രസമായ ഉല്‍ഗീഥം തന്നെ’യെന്ന ഋഷിവാക്യം കവിതയുടെ സമഗ്രസങ്കല്‍പ്പ പ്രത്യക്ഷമായി സ്വീകരിക്കുമ്പോഴും ‘തെരുവിലെ മനുഷ്യ’ന്റെ ഗദ്ഗദമായി സ്വന്തം കവിതയെ മുദ്രണം ചെയ്യുകയാണ്‌ അക്കിത്തം. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ പ്രവചിച്ച കാലദുരന്തങ്ങള്‍ വര്‍ത്തമാനകാലം അക്ഷരാര്‍ത്ഥത്തില്‍ ഏറ്റുവാങ്ങുകയാണ്‌. ക്രാന്തദര്‍ശിയായ കവിയുടെ അരനൂറ്റാണ്ടിനപ്പുറത്തെ വചനത്തിന്‌ കാലം നല്‍കിയ സത്യശിവസൗന്ദര്യമാണിത്‌.
‘ബലിദര്‍ശനം’ ‘ധര്‍മ സൂര്യന്‍’ എന്നീ കാവ്യങ്ങളും ‘ഇതിഹാസത്തോടൊപ്പം ധര്‍മസംരചനയുടെ മുഖമാണ്‌ പ്രദര്‍ശിപ്പിക്കുക. ‘നിമിഷക്ഷേത്രം’, ‘ആലഞ്ഞാട്ടമ്മ’, ‘സ്പര്‍ശമണികള്‍’, ‘ഒരു കുടന്ന നിലാവ്‌,’ ‘അനശ്വരന്റെ ഗാനം’ തുടങ്ങിയ സര്‍ഗയത്നങ്ങള്‍ ദാര്‍ശനികവും സാഹിതീയവുമായ മാനങ്ങളിലൂടെ കടന്നുപോകുന്നു. സ്തീത്വത്തെയും പെണ്‍മനസിനേയും സത്യാന്വേഷണ തൃഷ്ണയോടെ അടയാളപ്പെടുത്തുകയാണ്‌ ‘ദേശസേവിക’, മധുവിധു എന്നീ കൃതികള്‍. പെണ്ണെഴുത്തില്‍ നിഴലിക്കാറുളള കൃത്രിമത്വങ്ങളെ തള്ളിക്കളഞ്ഞാണ്‌ അക്കിത്തത്തിന്റെ സ്ത്രീസ്വത്വനിര്‍മിതി. നൈര്‍മല്യത്തിന്റേയും അനുഭൂതി താരള്യത്തിന്റെയും അക്ഷരമായി കുട്ടിക്കവിതകളെ പ്രകാശിപ്പിക്കാനും കുഞ്ഞിക്കണ്ണുകളിലെ വിശ്വശാന്തിയെ ഉന്മീലനം ചെയ്യാനും കവി ശൈശവഹൃദയം തുറന്നുവെക്കുന്നു.

കാലവും മൃത്യുവും പ്രകൃതിയും കവിയില്‍ സൃഷ്ടിക്കുന്ന ദാര്‍ശനിക വൈകാരികതയുടെ മാനം ആസ്തികതയുടേതാണ്‌. ചിത്രവും സംഗീതവും നര്‍മവും ജ്യോതിഷവും ആത്മനിഷ്ഠമായ ലാവണ്യബോധത്താല്‍ അപഗ്രഥനവിധേയമാക്കാനും നാടോടിത്തവും കടങ്കഥയും പഴഞ്ചൊല്ലും പുരാവൃത്തവും കേരളീയതയുടെ പച്ചനാക്കിലയില്‍ രുചിഭേദങ്ങളായൊരുക്കാനും അക്കിത്തത്തിന്റെ കാവ്യകല ഉത്സുകമാണ്‌. പദസംസ്കാരത്തിലും വൈചിത്ര്യഭംഗികളിലും പ്രസാദപ്പൊലിമയുടെ വര്‍ണ്ണരേഖയിണങ്ങുന്നു. ഇമേജുകളുടെ സങ്കല്‍പ്പ വൈവിധ്യങ്ങളും ആദിബിംബാവലിയുടെ നിയത ക്രമങ്ങളും ലാവണ്യസൂചകങ്ങളായ കല്‍പ്പനകളും കാവ്യഭാഷയുടേയും ശൈലിയുടേയും ഭാവമുദ്രയാണ്‌.

‘നാടോടിപ്പാട്ടുകള്‍’ ‘മനഃസാക്ഷിയുടെ പൂക്കള്‍’, ‘സഞ്ചാരികള്‍,’ ‘കരതലാമലകം’, ‘വെണ്ണക്കല്ലിന്റെ കഥ’ ‘കുട്ടിക്കവിതകള്‍’, ‘സമന്വയത്തിന്റെ ആകാശം’, ‘അന്തിമഹാകാലം’ തുടങ്ങിയ സഞ്ചയം മനുഷ്യന്‍ എന്ന മൗലികസമസ്യയുടെ അന്വേഷണപഥമാണ്‌. പ്രസാദാത്മകത്വവും ജീവിതപ്രേരണയുമാണ്‌ അക്കിത്തം കവിതയുടെ ആന്തരികശോഭ.

‘മനുഷ്യനാമെന്‍ മനോരഥത്തിന്നു

മനുഷ്യമുക്തിയേ മനോജ്ഞമാം ലക്ഷ്യം’

എന്ന്‌ ഉരുവിട്ടുണര്‍ത്തുന്ന മാനവതാ സങ്കല്‍പ്പം വിശ്വസ്നേഹത്തിന്റെയും സ്വാതന്ത്ര്യപ്പൊരുളിന്റേയും ജീവിതദര്‍ശനമായി ഉരുവം കൊള്ളുന്നു. ഭാഗവതവിവര്‍ത്തനത്തിലൂടെ ഭക്തി, സ്നേഹം തന്നെയെന്ന ‘നാരദഭക്തിസൂത്ര’ മന്ത്രണത്തെ വലംവെയ്‌ക്കുകയാണ്‌ കവി. ‘ഇദം ന മമ’ ഇത്‌ എനിക്കുവേണ്ടിയല്ല-എന്ന യജ്ഞപ്രകാശത്തെ സ്വന്തം കവിതയുടെ ചിറകുകളാക്കുകയാണ്‌ അക്കിത്തത്തിന്റെ സ്വപ്നം. ‘യാഗാഗ്നിയുടെ വെളിച്ച’മെന്ന്‌ ആ കവിത വിളികൊള്ളുന്നു. ‘ധര്‍മക്ഷേത്രത്തിലെ കെടാവിളക്കാ’യി അത്‌ മൂല്യനിര്‍ണയം ചെയ്യപ്പെട്ടിട്ടുണ്ട്‌.

ദാര്‍ശനിക സാഹിത്യമാനങ്ങള്‍ പൈതൃകജ്ഞാനധാരയില്‍ വിലയം കൊള്ളുമ്പോഴാണ്‌ അക്കിത്തം കവിതയുടെ അന്തര്‍ജ്ഞാനം മിഴി തുറക്കുക. ഈ ജ്ഞാനസരണിയില്‍ ആത്മീയതയുടെ ആകാശവും ഭൗതികതയുടെ മണ്ണും ‘ഒന്നിന്റെ’ തത്വവേദിയാകുന്നു. അതുകൊണ്ടാണ്‌

‘ഇതു സത്യം പ്രാണന്‍ പൊരി-

യുന്നേടത്തെന്റെ കണ്ണുനിറയുന്നു

അവരറിയാതവരെന്നില്‍

ക്കുടി പാര്‍ത്തീടുന്നു പിന്നെയെന്നെന്നും’

എന്ന്‌ അനാഥന്റെയും അശരണന്റെയും ശരണാലയമാകാന്‍ ആ കവിത നിയോഗിക്കപ്പെടുന്നത്‌.

വയലാര്‍ പുരസ്ക്കാരം അക്കിത്തത്തെ തേടിയെത്തുന്ന ഈ മുഹൂര്‍ത്തം മലയാള കവിതയ്‌ക്കുള്ള അംഗീകാരമാണ്‌ അടയാളപ്പെടുത്തുന്നത്‌. നരനാരായണ മന്ത്രവുമായി കുമരനല്ലൂരിലെ ‘ദേവായന’ത്തില്‍ അക്ഷരപൂജയിലാണ്‌ അക്കിത്തം. ഇനിയുമൊരായിരം കാവ്യപൂര്‍ണചന്ദ്രന്മാരെ ആ അകക്കണ്ണ്‌ സ്വപ്നംകാണുകയാണ്‌. അഗ്നിയും നിലാവുമായി നവമാനവികതയുടെ സര്‍ഗ്ഗസഞ്ചാരം കാലങ്ങളിലേക്ക്‌ ഒഴുകിപ്പരക്കട്ടെ.

കൂമുള്ളി ശിവരാമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

പുതിയ വാര്‍ത്തകള്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.