Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുഴ നികത്തലും കയ്യേറ്റവും തടയണമെന്ന്‌ ജില്ലാ വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2012, 11:07 pm IST
in Ernakulam

കൊച്ചി: മറൈന്‍ഡ്രൈവ്‌ രണ്ടാം ഘട്ട വികസനം തടസപ്പെടുത്തുന്ന രീതിയില്‍ വടുതല – ചിറ്റൂര്‍ മേഖലയില്‍ പുഴ നികത്തലും കയ്യേറ്റവും നടക്കുന്നത്‌ തടയണമെന്ന്‌ ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പുഴയും തുരുത്തുകളോട്‌ ചേര്‍ന്ന പ്രദേശവും കയ്യേറി നികത്തിയെടുത്ത്‌ വില്‍പ്പന നടത്തുന്നത്‌ ഹൈബി ഈഡന്‍ എംഎല്‍എയാണ്‌ വികസന സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്‌. ഈ പ്രദേശം കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിലപിടിപ്പുള്ള സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാത്യാത്ത്‌ പള്ളിയുടെ കായലിനോട്‌ ചേര്‍ന്നുള്ള അതിര്‍ത്തി അടിസ്ഥാനരേഖയായി കണക്കാക്കി കരിങ്കല്ല്‌ കെട്ടി തിരിക്കണമെന്ന്‌ ഡൊമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ പറഞ്ഞു. അതിര്‍ത്തി നിര്‍ണയിച്ച ശേഷം കയ്യേറ്റക്കാര്‍ക്ക്‌ ഒഴിപ്പിക്കല്‍ നോട്ടീസ്‌ നല്‍കണം. കയ്യേറ്റ സ്ഥലത്തിന്‌ പട്ടയം നേടിയെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഗൗരവത്തോടെ കാണണം. ആഗസ്റ്റ്‌ ഒന്നിന്‌ സ്ഥലം സന്ദര്‍ശിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. റവന്യൂ, ജലസേചനം എന്നീ വകുപ്പുകളും പോലീസും സംയുക്തമായി കയ്യേറ്റമൊഴിപ്പിക്കാന്‍ രംഗത്തിറങ്ങും.

അറവുശാലകളിലെ മാലിന്യ സംസ്കരണത്തിന്‌ ആറു മാസത്തിനകം ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ നിര്‍ദേശം നല്‍കുമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലൊരിടത്തും വഴിയോര അറവുശാലകള്‍ക്ക്‌ അനുമതിയില്ല. വഴിയോരത്തെ കശാപ്പ്‌ ഒഴിവാക്കുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും സ്ലോട്ടര്‍ ഹൗസുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ സര്‍ക്കാരിന്റെ ധനസഹായം ലഭിക്കും. എന്നാല്‍ ചുരുക്കം പഞ്ചായത്തുകളേ ഇതിനായി മുന്നോട്ടു വന്നിട്ടുള്ളൂ.

എംവിഐപി, പിവിഐപി, ഐഐപി എന്നീ ജലസേചന പദ്ധതികളുടെ കനാല്‍ ബണ്ടുകളിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന്‌ ടി.യു. കുരുവിള എം.എല്‍.എ ആവശ്യപ്പെട്ടു. കനാല്‍ പുറമ്പോക്കിലെ വീടുകള്‍ക്ക്‌ പഞ്ചായത്തുകള്‍ നമ്പര്‍ നല്‍കരുത്‌. ഭവനരഹിതര്‍ക്ക്‌ വീടുകള്‍ അനുവദിക്കുമ്പോള്‍ ഇവരുടെ പുറമ്പോക്കിലെ വീടുകള്‍ പൊളിച്ചു നീക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. അങ്കമാലി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ നടപടി സ്വീകരിക്കണമെന്ന്‌ ജോസ്‌ തെറ്റയില്‍ എംഎല്‍എ ആവശ്യപ്പെട്ടു. കാലടി പാലത്തിലെ കുഴികള്‍ മൂന്നു ദിവസത്തിനകം അടക്കുമെന്ന്‌ പൊതുമരാമത്ത്‌ അധികൃതര്‍ അറിയിച്ചു. അതിവേഗ റെയില്‍ ഇടനാഴി സംബന്ധിച്ച്‌ വ്യക്തത വരുത്താന്‍ ആഗസ്റ്റ്‌ നാലിന്‌ യോഗം വിളിച്ചിട്ടുണ്ടെന്ന്‌ ജില്ലാ കളക്ടറും വ്യക്തമാക്കി.

ജലസേചന വകുപ്പിന്റെ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ സംബന്ധിച്ച്‌ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വകുപ്പ്‌ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കണമെന്ന്‌ സാജു പോള്‍ എംഎല്‍എ നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും യോഗത്തില്‍ പങ്കെടുപ്പിക്കണം. പട്ടികജാതിക്കാര്‍ക്കുള്ള ചികിത്സാ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന്‌ വി.പി. സജീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത്‌ ഉറപ്പു വരുത്തണമെന്ന്‌ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. അടുത്ത യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ എത്തണമെന്നും പകരം പ്രതിനിധികളെ പങ്കെടുപ്പിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.കൊച്ചി: മറൈന്‍ഡ്രൈവ്‌ രണ്ടാം ഘട്ട വികസനം തടസപ്പെടുത്തുന്ന രീതിയില്‍ വടുതല – ചിറ്റൂര്‍ മേഖലയില്‍ പുഴ നികത്തലും കയ്യേറ്റവും നടക്കുന്നത്‌ തടയണമെന്ന്‌ ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പുഴയും തുരുത്തുകളോട്‌ ചേര്‍ന്ന പ്രദേശവും കയ്യേറി നികത്തിയെടുത്ത്‌ വില്‍പ്പന നടത്തുന്നത്‌ ഹൈബി ഈഡന്‍ എംഎല്‍എയാണ്‌ വികസന സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്‌. ഈ പ്രദേശം കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിലപിടിപ്പുള്ള സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാത്യാത്ത്‌ പള്ളിയുടെ കായലിനോട്‌ ചേര്‍ന്നുള്ള അതിര്‍ത്തി അടിസ്ഥാനരേഖയായി കണക്കാക്കി കരിങ്കല്ല്‌ കെട്ടി തിരിക്കണമെന്ന്‌ ഡൊമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ പറഞ്ഞു. അതിര്‍ത്തി നിര്‍ണയിച്ച ശേഷം കയ്യേറ്റക്കാര്‍ക്ക്‌ ഒഴിപ്പിക്കല്‍ നോട്ടീസ്‌ നല്‍കണം. കയ്യേറ്റ സ്ഥലത്തിന്‌ പട്ടയം നേടിയെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഗൗരവത്തോടെ കാണണം. ആഗസ്റ്റ്‌ ഒന്നിന്‌ സ്ഥലം സന്ദര്‍ശിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. റവന്യൂ, ജലസേചനം എന്നീ വകുപ്പുകളും പോലീസും സംയുക്തമായി കയ്യേറ്റമൊഴിപ്പിക്കാന്‍ രംഗത്തിറങ്ങും.

അറവുശാലകളിലെ മാലിന്യ സംസ്കരണത്തിന്‌ ആറു മാസത്തിനകം ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ നിര്‍ദേശം നല്‍കുമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലൊരിടത്തും വഴിയോര അറവുശാലകള്‍ക്ക്‌ അനുമതിയില്ല. വഴിയോരത്തെ കശാപ്പ്‌ ഒഴിവാക്കുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും സ്ലോട്ടര്‍ ഹൗസുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ സര്‍ക്കാരിന്റെ ധനസഹായം ലഭിക്കും. എന്നാല്‍ ചുരുക്കം പഞ്ചായത്തുകളേ ഇതിനായി മുന്നോട്ടു വന്നിട്ടുള്ളൂ.

എംവിഐപി, പിവിഐപി, ഐഐപി എന്നീ ജലസേചന പദ്ധതികളുടെ കനാല്‍ ബണ്ടുകളിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന്‌ ടി.യു. കുരുവിള എം.എല്‍.എ ആവശ്യപ്പെട്ടു. കനാല്‍ പുറമ്പോക്കിലെ വീടുകള്‍ക്ക്‌ പഞ്ചായത്തുകള്‍ നമ്പര്‍ നല്‍കരുത്‌. ഭവനരഹിതര്‍ക്ക്‌ വീടുകള്‍ അനുവദിക്കുമ്പോള്‍ ഇവരുടെ പുറമ്പോക്കിലെ വീടുകള്‍ പൊളിച്ചു നീക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. അങ്കമാലി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ നടപടി സ്വീകരിക്കണമെന്ന്‌ ജോസ്‌ തെറ്റയില്‍ എംഎല്‍എ ആവശ്യപ്പെട്ടു. കാലടി പാലത്തിലെ കുഴികള്‍ മൂന്നു ദിവസത്തിനകം അടക്കുമെന്ന്‌ പൊതുമരാമത്ത്‌ അധികൃതര്‍ അറിയിച്ചു. അതിവേഗ റെയില്‍ ഇടനാഴി സംബന്ധിച്ച്‌ വ്യക്തത വരുത്താന്‍ ആഗസ്റ്റ്‌ നാലിന്‌ യോഗം വിളിച്ചിട്ടുണ്ടെന്ന്‌ ജില്ലാ കളക്ടറും വ്യക്തമാക്കി.

ജലസേചന വകുപ്പിന്റെ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ സംബന്ധിച്ച്‌ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വകുപ്പ്‌ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കണമെന്ന്‌ സാജു പോള്‍ എംഎല്‍എ നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും യോഗത്തില്‍ പങ്കെടുപ്പിക്കണം. പട്ടികജാതിക്കാര്‍ക്കുള്ള ചികിത്സാ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന്‌ വി.പി. സജീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത്‌ ഉറപ്പു വരുത്തണമെന്ന്‌ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. അടുത്ത യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ എത്തണമെന്നും പകരം പ്രതിനിധികളെ പങ്കെടുപ്പിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Career

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.