Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിദ്യാഭ്യാസ വായ്‌പ: അപേക്ഷ 15 ദിവസത്തിനകം തീര്‍പ്പാക്കണമെന്ന്‌ ജില്ലാ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2012, 11:07 pm IST
in Ernakulam

കൊച്ചി: ജില്ലയിലെ വിവിധ ബാങ്കുകളില്‍ വിദ്യാഭ്യാസ വായ്‌പയ്‌ക്കായി എത്തുന്ന അപേക്ഷകളില്‍ 15 ദിവസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്‌ പരീത്‌ നിര്‍ദേശിച്ചു. വായ്‌പയ്‌ക്കായി എത്തുന്നവരോട്‌ പുതുതലമുറ ബാങ്കുകളില്‍ നിന്ന്‌ മോശം പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന പരാതി വ്യാപകമാണെന്ന്‌ അദ്ദേഹം പറഞ്ഞു. 28-ന്‌ ചേരുന്ന എംപിമാര്‍, എംഎല്‍എമാര്‍, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, മേയര്‍, ബാങ്ക്‌ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

വായ്‌പാ അപേക്ഷകര്‍ ഹാജരാക്കേണ്ട രേഖകളെക്കുറിച്ച്‌ അവര്‍ക്ക്‌ നേരത്തെ വിവരം നല്‍കണം. ഇതിനായി ഓരോ ബാങ്കിലും ചെക്ക്‌ ലിസ്റ്റ്‌ തയ്യാറാക്കി അപേക്ഷ വാങ്ങുമ്പോള്‍ അവര്‍ക്കു നല്‍കണം. അപേക്ഷകരോട്‌ മാന്യമായി പെരുമാറുന്നുവെന്ന്‌ ഓരോ ബാങ്ക്‌ മാനേജരും ഉറപ്പാക്കണമെന്ന്‌ കളക്ടര്‍ പറഞ്ഞു. വായ്‌പ സംബന്ധിച്ച പുതുക്കിയ പൊതുമാനദണ്ഡങ്ങള്‍ എല്ലാ ബാങ്ക്‌ ശാഖകളിലും പ്രദര്‍ശിപ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്‌.

മെറിറ്റ്‌, പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്കായിരിക്കും വായ്‌പ. കോഴ്സുകള്‍ക്ക്‌ സര്‍ക്കാര്‍ അംഗീകാരമുണ്ടാകണം. വിദൂര വിദ്യാഭ്യാസം, കാമ്പസിതര വിദ്യാഭ്യാസം എന്നിവയ്‌ക്ക്‌ വായ്‌പ ലഭിക്കില്ല. ബാങ്ക്‌ ശാഖയുടെ അനുവദിച്ചിട്ടുള്ള സേവനമേഖലകള്‍ക്ക്‌ അനുസൃതമായിട്ടാകും വായ്‌പയെന്നാണ്‌ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്‌.

ട്യൂഷന്‍ഫീസ്‌, ഭക്ഷണചെലവ്‌ അടക്കമുള്ള ഹോസ്റ്റല്‍ ഫീസ്‌, പഠനോപകരണങ്ങള്‍, പുസ്തകങ്ങള്‍, എന്നിവയ്‌ക്കുള്ള ചെലവ്‌ വായ്‌പക്ക്‌ പരിഗണിക്കും. ഓരോ കോഴ്സിനും പരമാവധി ലഭ്യമാകുന്ന തുക, പലിശ തുടങ്ങിയവ അതതു ബാങ്കിന്റെ നിയമവ്യവസ്ഥകള്‍ക്ക്‌ വിധേയമായിരിക്കും. നാലു ലക്ഷം വരെയുള്ള വായ്‌പകള്‍ക്ക്‌ പ്രത്യേക ഈടാവശ്യമില്ല. എന്നാല്‍ 7.5 വരെയുള്ള വായ്‌പകള്‍ക്ക്‌ ആള്‍ജാമ്യമോ തക്കതായ ഈടോ നല്‍കണം. 7.5 ലക്ഷത്തിനുമുകളിലുള്ള വായ്‌പയ്‌ക്ക്‌ ഈടും ആള്‍ജാമ്യവും വേണം.

രാജ്യത്തിനകത്തുള്ള പഠനത്തിന്‌ പരമാവധി 10 ലക്ഷവും വിദേശ പഠനത്തിന്‌ 20 ലക്ഷം വരെയുമാണ്‌ വായ്‌പ. 4.5 ലക്ഷം രൂപ വരെ കുടുംബവരുമാനമുള്ളവര്‍ക്ക്‌ പ്ലസ്ടൂ കഴിഞ്ഞുള്ള പ്രൊഫഷണല്‍, സാങ്കേതിക വിദ്യാഭ്യാസത്തിന്‌ 2009 ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്ത തുകയ്‌ക്ക്‌ തിരിച്ചടവ്‌ ആരംഭിക്കുന്നതുവരെയുള്ള പലിശ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയായി നല്‍കിവരുന്നുണ്ട്‌. പഠനകാലയളവ്‌ അവസാനിച്ച്‌ ഒരു വര്‍ഷത്തിനുശേഷം അല്ലെങ്കില്‍ ജോലി കിട്ടി ആറുമാസത്തിനുശേഷം ഏതാണോ ആദ്യം വരുന്നത്‌ അന്നുമുതല്‍ വായ്‌പ തിരിച്ചടവ്‌ തുടങ്ങണം.

7.5 ലക്ഷം രൂപവരെ 10 വര്‍ഷവും അതിനുമുകളിലുള്ളവയ്‌ക്ക്‌ 15 വര്‍ഷം വരെയുമാണ്‌ തിരിച്ചടവ്‌ കാലാവധി. മാനേജുമെന്റ്‌ ക്വാട്ടയില്‍ പ്രവേശിച്ചവര്‍ക്ക്‌ ഈ നിര്‍ദേശങ്ങള്‍ ബാധകമല്ല. അത്തരം വായ്‌പകള്‍ അതതു ബാങ്കിന്റെ നിയമവ്യവസ്ഥകള്‍ക്ക്‌ വിധേയമായിരിക്കും. വായ്‌പ സംബന്ധിച്ച പരാതികള്‍ ജില്ലാ ലീഡ്‌ ബാങ്ക്‌ മാനേജര്‍ക്കാണ്‌ നല്‍കേണ്ടതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എല്‍ഡിഎം ജയപ്രകാശ്‌, വിവിധ ബാങ്ക്‌ പ്രതിനിധികള്‍തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

പുതിയ വാര്‍ത്തകള്‍

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.