Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സന്ന്യാസിയുടെ ലക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2012, 10:09 pm IST
inSamskriti

ബ്രഹ്മചര്യത്തില്‍ നിന്ന്‌ സന്ന്യാസം സ്വീകരിക്കുന്നവന്‌ ജീവിതം വിഷമകരമാകും. കാമവാസനയടക്കുന്നതും അതികഠിനമാണ്‌. അതിനാല്‍ ഗൃഹസ്ഥാശ്രമവും കഴിഞ്ഞ്‌ സന്ന്യസിക്കുന്നതാണ്‌ നല്ലതെന്ന്‌ ചിലര്‍ പറയും. ജീവിതം വിഷമകരവും ഇന്ദ്രിയങ്ങള്‍ അടങ്ങുകയുമില്ലെങ്കില്‍ ബ്രഹ്മചര്യത്തില്‍ നിന്നു സന്ന്യസിക്കരുത്‌ എന്നുള്ളത്‌ ശരിയാണ്‌. എന്നാല്‍ ഇന്ദ്രിയങ്ങളടക്കുവാന്‍ സമര്‍ഥന്‍ എന്തുകൊണ്ടു സന്ന്യസിച്ചുകൂടാ? വിഷയാസക്തിയുടെ ദോഷങ്ങളും വീര്യസംരക്ഷണത്തിന്റെ ഗുണവും അറിയുന്നവര്‍ ഒരിക്കലും വിഷയാസക്തന്മാരാവുകയില്ല. അവരുടെ വീര്യം അവരുടെ വിചാരമാകുന്ന അഗ്നിക്ക്‌ ഇന്ധനമാകുന്നു. അതില്‍ വിനിയോഗിക്കുന്നു. വൈദ്യന്റെയും ഔഷധങ്ങളുടെയും ആവശ്യം രോഗികള്‍ക്കുള്ളത്ര, രോഗമില്ലാത്തവര്‍ക്കില്ല. അതുപോലെ വിദ്യ, ധര്‍മം എന്നിവയുടെ പുരോഗതിയും ലോകോപകാരവുമാണ്‌ തങ്ങളുടെ ജീവിതലക്ഷ്യമെന്നു കരുതുന്നവരാരും വിവാഹം ചെയ്യരുത്‌. പഞ്ചശിഖന്‍ മുതലായ പുരുഷന്മാരും ഗാര്‍ഗി തുടങ്ങിയ സ്ത്രീകളും അങ്ങനെയായിരുന്നു. സന്ന്യാസത്തിന്‌ അധികാരികളല്ലാതെ അനധികാരികള്‍ സന്ന്യസിക്കുന്നതുചിതമല്ല. അനധികാരികള്‍ സ്വയം അധഃപതിക്കും. അന്യരെയും അധഃപതിപ്പിക്കും. ചക്രവര്‍ത്തിയെ സമ്രാട്ട്‌ (സാമന്തരുടെ രാജാവ്‌) എന്നു പറയുന്നതുപോലെ സന്ന്യാസിയെ പരിവ്രാട്‌ എന്നു പറയുന്നു. എന്നാല്‍ രാജാവ്‌ തന്റെ നാട്ടിലും നാട്ടാര്‍ക്കും മാത്രമാണ്‌ ആദരണീയന്‍. സന്ന്യാസിയെയാകട്ടെ സര്‍വത്ര പൂജിക്കപ്പെടുന്നു.

വിദ്വത്തം ച നൃപത്വം ച നൈവ തുല്യം കദാ ചന. സ്വദേശേ പൂജ്യതേ രാജാ വിദ്വാന്‍ സര്‌വത്ര പൂജ്യതേ.

ചാണക്യനീതിശാസ്ത്രത്തിലെ ശ്ലോകമാണിത്‌. വിദ്വാന്‍ രാജാവ്‌ എന്നിവര്‍ ഒരിക്കലും തുല്യരല്ല. കാരണം രാജാവിനെ തന്റെ രാജ്യത്തു മാത്രം ആദരിക്കുകയും സത്ക്കരിക്കുകയും ചെയ്യുമ്പോള്‍ വിദ്വാന്‍ സര്‍വത്ര ബഹുമാനാദരങ്ങള്‍ക്കു പാത്രമാകുന്നു. അതിനാല്‍ വിദ്യാഭ്യാസം, സുശിക്ഷിതത്വം, ബലം എന്നിവ സമ്പാദിക്കുന്നതിന്‌ ബ്രഹ്മചര്യവും നല്ലതും ശ്രേഷ്ഠവുമായതെല്ലാം സാധിക്കുവാന്‍ ഗൃഹസ്ഥാശ്രമവും മനനം, ധ്യാനം വിജ്ഞാനാഭിവൃദ്ധി എന്നിവയ്‌ക്കും തപസനുഷ്ഠിക്കാനുമായി വാനപ്രസ്ഥാശ്രമവും വേദാദിസത്യശാസ്ത്രങ്ങളുടെ പ്രചാരം, ദുഷ്ടകൃത്യങ്ങള്‍ ത്യജിച്ച്‌ ധാര്‍മികവൃത്തികള്‍ സ്വീകരിക്കുക, സത്യോപദേശത്തില്‍ എല്ലാവരുടെയും സംശയനിവൃത്തി വരുത്തുക എന്നിവയ്‌ക്കായി സന്ന്യാസാശ്രമവും വിധിച്ചിരിക്കുന്നു. എന്നാല്‍ സന്ന്യാസാശ്രമത്തിന്റെ മുഖ്യധര്‍മമായ സത്യോപദേശാദികള്‍ ചെയ്യാത്തവര്‍ പതിതരും നരകഗാമികളുമാകും. അതിനാല്‍ സന്ന്യാസിമാരെല്ലാം സത്യമുപദേശിച്ച്‌ സംശയനിവൃത്തി വരുത്തിക്കൊടുത്ത്‌, വേദാദിസത്യശാസ്ത്രങ്ങള്‍ പഠിപ്പിച്ച്‌, വൈദികധര്‍മത്തെ പോഷിപ്പിച്ച്‌ ലോകത്തിനെല്ലാം ശ്രേയസ്സു വരുത്തണം.

സന്ന്യാസിമാരില്‍ നിന്നു ഭിന്നരും സ്വാമി, വൈരാഗി, യോഗി, ഗോസായി തുടങ്ങിയ പേരുകളുള്ളവരും സന്ന്യാസാശ്രമത്തില്‍ ഉള്‍പ്പെട്ടവരല്ല. അവരില്‍ സന്ന്യാസത്തിന്റെ ലക്ഷണമൊന്നുമില്ലല്ലോ. വേദവിരുദ്ധമായി പ്രവര്‍ത്തിക്കുകയും തങ്ങളുടെ മതാചാര്യന്മാരുടെ വാക്കുകളെ വേദത്തിലുപരി ബഹുമാനിക്കുകയും ചെയ്യുന്ന അവര്‍ തങ്ങളുടെ മതത്തെ മാത്രം പ്രശംസിക്കുകയും അസത്യജാലത്തില്‍ പെട്ട്‌ സ്വാര്‍ഥം നേടുവാന്‍ മറ്റുള്ളവരെ തങ്ങളുടെ മതത്തില്‍ അകപ്പെടുത്തുകയും ചെയ്യുന്നു. ലോകനന്മ വരുത്തുന്നതു പോകട്ടെ; ലോകരെ വഞ്ചിച്ച്‌ അധഃപതിപ്പിച്ച്‌ അവര്‍ സ്വാര്‍ഥം നേടുന്നു. അതിനാല്‍ അവരെ സന്ന്യാസികളായി ഗണിക്കാവുന്നതല്ല. അവര്‍ വലിയ സ്വാര്‍ഥാശ്രമികളാണെന്നതില്‍ സംശയലേശമില്ല. സ്വയം ധര്‍മം അനുഷ്ഠിച്ച്‌ മനുഷ്യവര്‍ഗത്തെ ധര്‍മമമാര്‍ഗത്തില്‍ പ്രവര്‍ത്തിപ്പിച്ച്‌, ഇഹലോകത്തിലും പരലോകത്തിലും – ഈ ജന്മത്തിലും വരും ജന്മത്തിലും – സ്വര്‍ഗം അഥവാ സുഖം അനുഭവിക്കുകയും അന്യരെ അനുഭവിപ്പിക്കുകയും ചെയ്യുന്ന ധര്‍മാത്മാക്കളാണ്‌ സന്ന്യാസിമാരായ മഹാത്മാക്കള്‍.

മഹര്‍ഷി ദയാനന്ദസരസ്വതി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.