തിരുവനന്തപുരം : സംസ്ഥാനത്തു വ്യാജ മുദ്രപത്രം കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റു പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നെന്നു ഡി.ജി.പി ജേക്കബ് പുന്നൂസ്. വിശദമായ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം കണ്ടെത്താന്‍ കഴിയൂ. ഇതിനായി സംസ്ഥാനത്ത് വ്യാപകമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ആധാരമെഴുത്തുകാരും വ്യാജമുദ്രപത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്നു കണ്ടെത്തണം. തിരുവനന്തപുരം കേന്ദ്രകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആവശ്യമെങ്കില്‍ അന്വേഷണം സംസ്ഥാന വ്യാപകമാക്കും. മുദ്രപത്രങ്ങള്‍ നിര്‍മിക്കുന്നതിനു പുതിയ സംവിധാനം നടപ്പാക്കന്‍ ധനകാര്യ വകുപ്പ് ആലോചിക്കുന്നതായും ഡി.ജി.പി പറഞ്ഞു.
ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എസ്. വിമല്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തെ കോടതിയില്‍ 5000 കോടി രൂപയുടെ വ്യാജ പത്രങ്ങള്‍ സമര്‍പ്പിച്ചതായി കണ്ടെത്തി എന്ന് മന്ത്രി കെ.എം മാണി ഇന്നലെ പറഞ്ഞിരുന്നു.
തിരുവനന്തപുരം ജില്ലാകോടതിയില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തില്‍ 2000 മുതലുള്ള വര്‍ഷങ്ങളില്‍ നാല്പതിലധികം കേസുകളിലാണ് വ്യാജ പത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ആയിരത്തിന്റയും അയ്യായിരത്തിന്റയും വ്യാജ പത്രങ്ങളാണ് സമര്‍പ്പിച്ചതായി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: