Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എണ്ണ ഖാനനം നിര്‍ത്തിയത്‌ കേരളത്തിന്‌ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2012, 09:13 pm IST
in Vicharam

കൊച്ചി തീരത്തെ എണ്ണ ഖാനന പദ്ധതിക്ക്‌ കേന്ദ്രാനുമതി നിഷേധിച്ചത്‌ വന്‍സാധ്യതയ്‌ക്കും കേരളത്തിന്റെ വികസന മോഹങ്ങള്‍ക്കും തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്‌. വരുമാനം കുറവാകുമെന്നതിനാലാണ്‌ പദ്ധതിക്ക്‌ അനുമതി നല്‍കേണ്ടതില്ലെന്ന്‌ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതത്രെ. കൊച്ചിയടക്കം 14 പദ്ധതികള്‍ക്കാണ്‌ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി അനുമതി നിഷേധിച്ചത്‌. എന്നാല്‍ പതിനാറ്‌ പാചകവാതക ഖാനന പദ്ധതികള്‍ക്ക്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുമുണ്ട്‌. ഒഎന്‍ജിസി, ബിപിആര്‍എല്‍ എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായിട്ടാണ്‌ കൊച്ചി തുറമുഖത്ത്‌ എണ്ണ ഖാനനത്തിന്‌ അനുമതി നേടിയിരുന്നത്‌. കൊച്ചി തീരത്ത്‌ ഒഎന്‍ജിസിയും റിലയന്‍സ്‌ പെട്രോളിയം കോര്‍പ്പറേഷനും സംയുക്തമായി എണ്ണ ഖാനനം നടത്തിയിരുന്നു. ഇതില്‍ വ്യാവസായികാടിസ്ഥാനത്തില്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ വന്‍തോതില്‍ എണ്ണ സാന്നിധ്യമില്ലെന്ന്‌ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ എണ്ണക്കിണറുകള്‍ വികസിപ്പിച്ചെടുത്താല്‍ ലാഭകരമായി നടത്തിക്കൊണ്ടുപോകാനാകില്ലെന്നാണ്‌ കേന്ദ്ര പെട്രോളിയം മന്ത്രാലയം വിലയിരുത്തിയത്‌. ഇത്‌ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. 1977 മുതല്‍ കൊച്ചി തീരത്ത്‌ എണ്ണ പര്യവേഷണം നടന്നുവരുന്നുണ്ട്‌.
അറുപതുകളില്‍ നടന്ന ഭൂഗര്‍ഭ-ഭൗമശാസ്ത്ര പരിശോധനകളില്‍ എണ്ണയുടെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ്‌ പര്യവേഷണവും ഖാനനവും ആരംഭിച്ചത്‌.

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ധീരുഭായ്‌ അംബാനി-രണ്ട്‌ എന്ന കൂറ്റന്‍ ഋഗ്ഗറാണ്‌ ഖാനനത്തിന്‌ ഉപയോഗിച്ചിരുന്നത്‌. ഋഗ്‌ വാടക ഉള്‍പ്പെടെ ഒരു ദിവസം അഞ്ച്‌ കോടി രൂപയോളമായിരുന്നു ഖാനനത്തിന്‌ ചെലവായത്‌. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയില്‍ 65 ടണ്‍ ഹൈഡ്രോ കാര്‍ബണ്‍ സാന്നിധ്യമുണ്ടെന്ന്‌ ഒഎന്‍ജിസി കണ്ടെത്തിയിരുന്നു. കൃഷ്ണ-ഗോദാവരി റിവര്‍ബേസിനില്‍ നേരത്തെ കണ്ടെത്തിയതിലും ഉയര്‍ന്ന തോതിലുള്ള എണ്ണ നിക്ഷേപം കൊച്ചിയില്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ എണ്ണക്കിണര്‍ കുഴിച്ച്‌ പര്യവേഷണം നടത്തിയത്‌. 1987നുള്ളില്‍ പന്ത്രണ്ട്‌ എണ്ണ കിണറുകള്‍ ഇവിടെ കുഴിച്ചു. തൊണ്ണൂറുകളുടെ ആദ്യം ഒഎന്‍ജിസിക്കു വേണ്ടി ആസ്ത്രേലിയന്‍ കമ്പനിയും 3000 മീറ്റര്‍ ഖാനനം നടത്തിയിരുന്നു. എന്നാല്‍ ഒഎന്‍ജിസി നടത്തിയ തുടര്‍ പഠനങ്ങളിലാണ്‌ എണ്ണ നിക്ഷേപ സാധ്യത കണ്ടെത്തിയത്‌.

2008 ഡിസംബറില്‍ കേരള തീരം ഉള്‍പ്പെടുന്ന കേരള കോംഗ്കണ്‍ തടത്തില്‍ ഇന്ധന എണ്ണയുടെ അടിസ്ഥാന ഘടകമായ ഹൈഡ്രോ കാര്‍ബണിന്റെ നിക്ഷേപസാധ്യതയുള്ളതായി സാധ്യതാ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ വന്‍ പ്രതീക്ഷയുമായി 2009 ആഗസ്ത്‌ രണ്ടിന്‌ കൊച്ചി തീരത്ത്‌ ഖാനനവും ആരംഭിച്ചത്‌. കൊച്ചി തീരത്തു നിന്ന്‌ 130 കിലോമീറ്റര്‍ അകലെ കടലിന്‌ രണ്ട്‌ കിലോമീറ്റര്‍ വരെ ആഴമുള്ള ഭാഗത്തായിരുന്നു ഖാനനം നടന്നത്‌. കടല്‍ വെള്ളത്തിന്‌ രണ്ട്‌ കിലോമീറ്ററോളം ആഴമുള്ള ഭാഗത്ത്‌ ഒഎന്‍ജിസി ഖാനനം നടത്തുന്നത്‌ ഇത്‌ ആദ്യമായിട്ടായിരുന്നു. 100 ദിവസം നിശ്ചയിച്ച്‌ ആരംഭിച്ച ഖാനനം 135 ദിവസം കൊണ്ടാണ്‌ 6500 മീറ്റര്‍ ആഴം എന്ന ലക്ഷ്യത്തിലെത്തിയത്‌. 400 കോടി രൂപ മുടക്കുമുതല്‍ നിശ്ചയിച്ചിരുന്ന ഖാനനത്തിന്‌ 600 കോടിയോളം രൂപ ചെലവായി. എന്തുകൊണ്ട്‌ ഈ പിഴവ്‌ സംഭവിച്ചു എന്നാണ്‌ ഇനി പഠിക്കേണ്ടത്‌. മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ പട്ടിണിക്കോലങ്ങളായി കഴിയുന്ന രാജ്യത്ത്‌ 600 കോടി നിസ്സാര സംഖ്യയാണോ ? ഇത്രയും തുക വെള്ളത്തില്‍ കലക്കിയ ശേഷം കൈകഴുകി രക്ഷപ്പെടാന്‍ എങ്ങനെ കേന്ദ്രസര്‍ക്കാരിനു കഴിയുന്നു ? വളരെ ഗൗരവപൂര്‍വം കാണേണ്ട വിഷയമാണിത്‌. പഠനം നടന്നതില്‍ പിഴവു വന്നെങ്കില്‍ അതിന്റെ കാരണക്കാരാരെന്നു കണ്ടെത്തുക തന്നെ വേണം.

എണ്ണ ഉത്പാദനത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യമെന്ന നിലയില്‍ കൂടുതല്‍ കരുതലോടെ സാധ്യമായ എല്ലാ സ്ഥലത്തും ഉത്പാദനം കൂട്ടാനുള്ള ശ്രമമാണാവശ്യം. എന്നാല്‍ കാരണങ്ങള്‍ പലതാകാം. ഉത്പാദനം കുറച്ച്‌ ഇറക്കുമതിയെ ആശ്രയിച്ച്‌ ജനങ്ങളെ കൊള്ളയടിക്കുന്നതിലാണ്‌ ഭരണക്കാര്‍ കൗതുകം കാണിക്കുന്നത്‌. ഇപ്പോള്‍ തന്നെ പാചകവാതകം ഉള്‍പ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ക്ക്‌ ഒരിക്കല്‍ കൂടി വില കുത്തനെ കൂട്ടാന്‍ പോകുകയാണ്‌.
സിലിണ്ടര്‍ ഒന്നിന്‌ നൂറു രൂപ വര്‍ധിപ്പിക്കാനാണ്‌ ആലോചന. കഴിഞ്ഞ വര്‍ഷം 68,481 കോടി രൂപയാണ്‌ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക്‌ സബ്സിഡിയായി നീക്കി വച്ചിരുന്നത്‌. ഇത്തവണയത്‌ 24,901 കോടി മാത്രമാക്കി. 43,580 കോടി വെട്ടിച്ചുരുക്കി. എന്നുവച്ചാല്‍ ഇത്രയും തുക ജനങ്ങളെ പിഴിഞ്ഞെടുക്കുമെന്നു സാരം. പാചകവാതകത്തിന്റെ സബ്സിഡി മുഴുവന്‍ എടുത്തു കളയാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നു. എങ്കില്‍ ഒരു സിലിണ്ടറിന്‌ വില 750 രൂപയാകും. ഡീസലിന്റെയും പെട്രോളിന്റെയും സബ്സിഡി എടുത്തുകളയുന്ന തീരുമാനവും ഉടന്‍ തന്നെ വന്നു കൂടായ്‌കയില്ല. പെട്രോള്‍ വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ രാജ്യാന്തര വിലയിലെ വ്യതിയാനത്തിനനുസരിച്ച്‌ വില കൂട്ടിക്കൊണ്ടിരിക്കുകയാണ്‌. അതാകട്ടെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമായിരിക്കുന്നു. വീണ്ടും വില കൂട്ടുമെന്ന ഭീഷണി ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്‌. ഇത്രമാത്രം കടുത്ത തീരുമാനമെടുക്കാന്‍ മറ്റൊരു സര്‍ക്കാരിനും കഴിയില്ല. ഇങ്ങനെയൊരു സാഹചര്യമുള്ളപ്പോഴാണ്‌ നേരിയ പ്രതീക്ഷയുണ്ടായിരുന്ന കൊച്ചിയിലെ എണ്ണ ലഭ്യതാ മോഹത്തിനും തടയിട്ടത്‌. കേരളത്തിന്‌ ഈ തീരുമാനം കടുത്ത തിരിച്ചടിയാണുണ്ടാക്കുക എന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.