Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പകരക്കാരനില്ലാത്ത അമരക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2012, 12:24 am IST
in Vicharam

കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യകണ്ട ഏറ്റവും മികച്ച രാഷ്‌ട്രീയ നേതാക്കളാരെന്നു ചോദിച്ചാല്‍ ഏതു ഭാരതീയനും നല്‍കുന്ന ഉത്തരത്തില്‍ ഗാന്ധിജിയും ജയപ്രകാശ്‌ നാരായണനുമുണ്ടാകും. അവര്‍ രണ്ടുപേരും നിര്‍ണായകഘട്ടത്തില്‍ ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ച്‌ അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിമുഖതകാട്ടിയ ചരിത്രമുള്ളവരാണ്‌. എന്നാല്‍ രാജനൈതിക പ്രശ്നങ്ങളില്‍ ജനങ്ങളെ സംഘടിപ്പിച്ച്‌ തങ്ങളുടെ അംഗുലചലനങ്ങള്‍ക്കനുസരിച്ച്‌ വ്യവസ്ഥ മാറ്റിയെടുക്കുന്നതില്‍ ഇവരോളം വിജയിച്ച നേതാക്കള്‍ നാട്ടില്‍ വേറെയില്ല. അധികാര രാഷ്‌ട്രീയത്തിനപ്പുറം ജനങ്ങളുടെ രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്ന ജനനായകന്മാരുടെ അഭാവമാണ്‌ വര്‍ത്തമാന ഇന്ത്യ നേരിടുന്ന ഗുരുതരമായ പ്രശ്നം.

നിര്‍ഭയന്റെ നേരെഴുത്തും വാക്കൊഴുക്കും കൊണ്ട്‌ ഒരു സമൂഹത്തെ നേര്‍വഴി നടത്താന്‍ യത്നിച്ച ഡോ. സുകുമാര്‍ അഴീക്കോട്‌ കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുസമൂഹത്തിലെ പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു. കൊടുങ്കാറ്റ്‌ പോലെ ആഞ്ഞടിച്ചും മന്ദമാരുതനെപ്പോലെ കുളിര്‍കാറ്റേറ്റിയും അഴീക്കോട്‌ മാഷ്‌ കടന്നുപോയപ്പോള്‍ അവശേഷിപ്പിച്ച വഴിയടയാളം മലയാളിക്കു എന്നും വഴികാട്ടിയാണ്‌. വിവാദങ്ങളും അപവാദങ്ങളും അടിക്കടി അരങ്ങുതകര്‍ക്കുന്ന രാഷ്‌ട്രീയരംഗത്ത്‌ പ്രതിസന്ധിയുടെ നിര്‍ണ്ണായകഘട്ടങ്ങളിലൊക്കെ ഒരു വേറിട്ട ശബ്ദത്തിനായി മലയാളി കാതോര്‍ത്തിരുന്നത്‌ ഡോ. സുകുമാര്‍ അഴീക്കോടിലേക്കായിരുന്നു.

കേരളത്തിന്റെ ഹൃദയമിടിപ്പായി മാറി സമസ്ത മേഖലകളിലും വാക്കുകളുടെ ഒടുങ്ങാത്ത അലകളുമായി അഴീക്കോട്‌ ആറു പതിറ്റാണ്ട്‌ ആഞ്ഞടിക്കുകയായിരുന്നു. ഇന്നു രാഷ്‌ട്രീയമെന്നു കേള്‍ക്കുമ്പോള്‍ കക്ഷിരാഷ്‌ട്രീയം അഥവാ അധികാര രാഷ്‌ട്രീയമാണ്‌ പെട്ടെന്ന്‌ സ്മൃതിപഥത്തിലെത്തുക. എന്നാല്‍ അധികാരം വേണ്ട. ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി പോരാടുമെന്നുദ്ഘോഷിക്കുന്ന യഥാര്‍ത്ഥ രാഷ്‌ട്രീയത്തിന്‌ കക്ഷിരാഷ്‌ട്രീയത്തിനുമേല്‍ എക്കാലത്തും മേധാശക്തിയുണ്ട്‌. കേരളത്തില്‍ സുകുമാര്‍ അഴീക്കോട്‌ അത്തരം യഥാര്‍ത്ഥ രാഷ്‌ട്രീയം കയ്യാളിയ ജനനായകനായിരുന്നു. അധികാര രാഷ്‌ട്രീയത്തിന്റെ മൂലസ്ഥാനത്തിരിക്കുന്ന പ്രധാനമന്ത്രി പോലും ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഉറക്കെ ഉറപ്പിച്ചു പറയാതെ മൗനത്തിന്റെ വാല്‍മീകങ്ങളില്‍ അഭയം കണ്ടെത്തി രക്ഷപ്പെടുന്ന കാലമാണിത്‌. അത്തരമൊരു നാട്ടില്‍ “ശബ്ദമില്ലാത്തവനുവേണ്ടി ഞാന്‍ ഗര്‍ജിക്കാം, എന്റെ തൊണ്ടയിലെ മാംസപേശികളുടെ അവസാന ചലനവും നിലയ്‌ക്കുന്നതുവരെ” എന്ന്‌ പ്രഖ്യാപിച്ച്‌ പോരാട്ടം നയിക്കാന്‍ അഴീക്കോടല്ലാതെ മറ്റേതു സാംസ്കാരിക-സാഹിത്യനായകനാണ്‌ മലയാളമണ്ണില്‍ ചങ്കൂറ്റം കാട്ടിയിട്ടുള്ളത്‌? ക്ഷോഭിക്കുന്ന സുവിശേകന്‍ എന്നറിയപ്പെടുന്ന ഈ അക്ഷരത്തമ്പുരാന്‍ നിത്യനിദ്രയിലേക്കുപോകും മുമ്പ്‌ നമ്മോടു പറഞ്ഞത്‌ “എന്റെ കുഴിമാടത്തിനു മുന്നില്‍ നിന്ന്‌ നിങ്ങള്‍ എന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചാല്‍ ആ ശവക്കല്ലറ തകര്‍ത്തുകൊണ്ട്‌ ഞാനിറങ്ങിവരും” എന്നായിരുന്നു. കര്‍മ്മമാണ്‌ മോക്ഷമെന്ന്‌ ഉറച്ച്‌ വിശ്വസിച്ച്‌ മാനവസേവ മാധവ സേവയെന്ന്‌ ഉദ്ഘോഷിച്ച ഋഷിതുല്യനായ അവധൂതനായിരുന്നു ഈ സാംസ്കാരിക ചക്രവര്‍ത്തി.

ഭാരതമെന്ന വികാരം മാനവികതയുടെ മാനദണ്ഡങ്ങള്‍ക്കൊപ്പം പ്രാണജ്വാലയായി ഉള്‍ക്കൊണ്ടല്ലാതെ അഴീക്കോടിന്‌ പ്രതികരിക്കാന്‍ കഴിയുമായിരുന്നില്ല. ഭാരതം ബ്രിട്ടീഷുകാര്‍ കരം പിരിക്കാനായി കൂട്ടിച്ചേര്‍ത്ത നാടുകളുടെ സമുച്ചയമാണെന്ന്‌ ഇപ്പോഴും വാവിട്ടു പറയുന്നവരുടെ നാവടക്കിക്കാന്‍ സുകുമാര്‍ അഴീക്കോടിന്റെ ഭാരതീയതയേക്കുറിച്ചുള്ള തൃശൂരിലെ ഏഴു ദിവസത്തെ പ്രഭാഷണപരമ്പരയും ഗാന്ധിജന്മദിനത്തോടനുബന്ധിച്ച്‌ 125 ഗ്രാമങ്ങളില്‍ നടത്തിയ പ്രസംഗങ്ങളും അതുള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍ക്കുമപ്പുറം മേറ്റ്ന്താണ്‌ വേണ്ടത്‌. ഗുജറാത്തിലെ നരേന്ദ്രമോഡിയെ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ വേട്ടയാടുന്ന കാലത്താണ്‌ ഈ ലേഖകനും പ്രൊഫസര്‍ അഴീക്കോടും ഒന്നിച്ച്‌ ചാലക്കുടിയില്‍ ആതിരപ്പള്ളി പദ്ധതി വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുത്തത്‌. അന്ന്‌ വീണുകിട്ടിയ ഇടവേളയില്‍ ഗുജറാത്തിലെ സത്യസന്ധമായ വസ്തുതകളിലേക്ക്‌ അദ്ദേഹത്തിന്റെ ശ്രദ്ധക്ഷണിക്കാന്‍ ഈ വിനീതനു കഴിഞ്ഞിരുന്നു. അദ്ദേഹം അതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചതായും എനിക്കറിയാന്‍ കഴിഞ്ഞു. ഏതാണ്ട്‌ മൂന്നാഴ്ചക്കുള്ളില്‍ മംഗളം ഞായറാഴ്ചപ്പതിപ്പില്‍ “വിഭജനകാലം മുതല്‍ പാകിസ്താനോട്‌ കൂറുള്ളവര്‍ ഗാന്ധിനഗറിലും അഹമ്മദാബാദിലും ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ച” കാര്യം ചൂണ്ടിക്കാട്ടി ശഠനോടു ശാഠ്യമെന്ന നിലപാട്‌ സ്വീകരിക്കാന്‍ നരേന്ദ്രമോഡി നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന്‌ അദ്ദേഹം തുറന്ന്‌ എഴുതി. ഇതിനെതിരെ എന്‍ഡിഎഫുകാര്‍ കോഴിക്കോട്ടും മഞ്ചേരിയിലും പ്രകടനം നടത്തിയിട്ടും അദ്ദേഹം കൂസിയില്ല. ഈയടുത്ത്‌ പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിലും ഈ മംഗളം ഇന്റര്‍വ്യൂ അതേപോലെ അദ്ദേഹം ചേര്‍ക്കുകയുണ്ടായി. നിര്‍ഭയമായ മനസ്സും നിലപാടുകളിലെ നിര്‍ഭയത്വവുമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത.

അക്ഷരാഗ്നികൊണ്ട്‌ മലയാളിയുടെ മനസ്സില്‍ ചിന്തയുടെ ഹോമാഗ്നി ആളിക്കത്തിച്ച ഈ വാഗ്ദേവതാ ഉപാസകന്‍ ചങ്കൂറ്റത്തിന്റെ ദണ്ഡ്‌ ഒരിക്കലുമുപേക്ഷിക്കാതെ കൊണ്ടുനടന്നിരുന്നു. തൂലിക പടവാളും നാവ്‌ പടത്തോക്കുമായി ഒരു ഏകാംഗ പോരാളിയായി തലങ്ങും വിലങ്ങും അദ്ദേഹം പാഞ്ഞു നടന്ന്‌ അനീതിക്കെതിരെ യുദ്ധം നടത്തി. രാജനൈതികരംഗത്ത്‌ സൂഷ്മചലനങ്ങള്‍ പോലും തൊട്ടറിഞ്ഞ്‌ പ്രതികരിക്കാന്‍ അദ്ദേഹം മുന്നിലായിരുന്നു. രാഷ്‌ട്രീയത്തിലെ യഥാര്‍ത്ഥ തിരുത്തല്‍ ശക്തിയായിരുന്നു ഈ കര്‍മ്മയോദ്ധാവ്‌. കക്ഷിരാഷ്‌ട്രീയത്തില്‍ അടിഞ്ഞുകൂടി അതിര്‍വരമ്പുകള്‍ക്കുള്ളില്‍ വിനീത വിധേയനായി നില്‍ക്കുന്നതിലായിരുന്നില്ല അഴീക്കോടിന്‌ താല്‍പര്യം. ഏതു പാര്‍ട്ടിയെന്നോ ഏതുനേതാവെന്നോ നോക്കാതെ പ്രശ്നങ്ങളുടെ ന്യായാന്യായങ്ങള്‍ നോക്കി തുറന്നടിച്ച്‌ വിമര്‍ശനങ്ങളുടെ സ്ഫോടനം സൃഷ്ടിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. ശ്രീ. കെ. കേളപ്പന്‍ തുടങ്ങി കെ. കരുണാകരന്‍, എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി വരെയുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ അഴീക്കോടിന്റെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങിയവരായിരുന്നു. സിപിഎം മുഖ്യമന്ത്രിക്കെതിരെ ‘കൊലച്ചിരി’ ആരോപിച്ചതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ കല്യാണത്തിന്റെ ആര്‍ഭാടത്തെ വിമര്‍ശിച്ച്‌ അഴീക്കോട്‌ പരസ്യമായി രംഗത്തുവന്നതുമൊക്കെ കാലികപ്രാധാന്യമുള്ളവയാണ്‌. ശ്രീ. അദ്വാനിജി കേസില്‍ പ്രതിയായപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനമൊഴിഞ്ഞ സംഭവം ചൂണ്ടിക്കാട്ടി ഗുരുവായൂരിലെ ഡിവൈഎഫ്‌ഐ സംസ്ഥാന ക്യാമ്പില്‍ അദ്വാനിയുടെ മാതൃക നിങ്ങള്‍ സ്വീകരിക്കുമോ എന്ന്‌ മുഖത്ത്‌ നോക്കി ചോദിക്കാനുള്ള ആര്‍ജവം അഴീക്കോട്‌ കാട്ടിയിരുന്നു.

യഥാര്‍ത്ഥ ജ്ഞാനികള്‍ ജനനത്തിലോ മരണത്തിലോ ആകുലചിത്തരാകുന്നില്ല എന്ന ഭഗവത്‌ ഗീതാ സന്ദേശം അഴീക്കോടിന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാണ്‌. പ്രതിഭയുടെ തെളിമയില്‍ സ്വാത്വികനായി ജീവിച്ചുവെങ്കിലും നോവിച്ചും സ്നേഹിച്ചും മലയാളികള്‍ക്കിടയില്‍ അദ്ദേഹം നടന്നും പാഞ്ഞും നീങ്ങുകയായിരുന്നു. എതിരാളികളെയും ശത്രുക്കളേയും ആശുപത്രിക്കിടക്കയ്‌ക്കരികില്‍ വരുത്തി വ്യവഹാരങ്ങളും കലഹങ്ങളും അവസാനിപ്പിച്ച്‌ മാപ്പു ചോദിച്ചും മാപ്പ്‌ ഏറ്റുവാങ്ങിയുമാണ്‌ മാഷ്‌ യാത്രയായത്‌. സ്വച്ഛന്ദമൃത്യു എന്ന്‌ പരമേശ്വര്‍ജി വിശേഷിപ്പിച്ചത്‌ തികച്ചും അര്‍ത്ഥവത്താണ്‌. “അഴീക്കോടുണ്ടായിരുന്നില്ലെങ്കില്‍ ആധുനികസംഭവങ്ങളുടെ അതിദ്രുതമായ മലവെള്ളപ്പാച്ചിലിനിടയില്‍ പ്രതികരണശേഷി നഷ്ടപ്പെട്ട യാന്ത്രിക സമൂഹമായി കേരളം അവശേഷിക്കുമായിരുന്നു” എന്നുള്ള ഡോ. എം.ജി.എസ്‌. നാരായണന്റെ വാക്കുകള്‍ അഴീക്കോടിന്റെ പ്രസക്തിയാണ്‌ വിളിച്ചോതുന്നത്‌.

അഴീക്കോടിന്റെ മരണത്തെത്തുടര്‍ന്ന്‌ അദ്ദേഹത്തെ ഇടതുപക്ഷക്കാരനായി ചിത്രീകരിക്കാന്‍ സിപിഎം. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്‌. മാനവസംസ്കൃതി മാസികയ്‌ക്കുവേണ്ടി പി.ടി. തോമസ്‌ നടത്തിയ അഭിമുഖത്തില്‍ ഇടതുപക്ഷത്തോടും കോണ്‍ഗ്രസിനോടുമുള്ള സമീപനം അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്‌. “ഞാന്‍ ഏറെ വിമര്‍ശിച്ചവരാണ്‌ ഇവിടുത്തെ ഇടതുപക്ഷപാര്‍ട്ടികള്‍. എന്റെ വിമര്‍ശനം എന്നേ സ്വാധീനിച്ചിട്ടുണ്ടെന്നാണ്‌ എന്നോടുള്ള അവരുടെ സമീപനം തെളിയിക്കുന്നത്‌. കമ്യൂണിസ്റ്റുകാരുടെ പ്ലാറ്റ്ഫോം കണ്ടല്ല ഞാന്‍ പ്രസംഗിക്കുന്നത്‌ എന്റെ ഓഡിയന്‍സിനെ കണ്ടിട്ട്‌ അവര്‍ എന്നോട്‌ സൗഹൃദം കാണിക്കുന്നതാവാം. സാധാരണ എഴുത്തുകാര്‍ക്ക്‌ കമ്യൂണിസ്റ്റുകാരെ ഭയമാണ്‌. എനിക്ക്‌ ഭമയമില്ല. കോണ്‍ഗ്രസ്സിനെ അറ്റാക്ക്ചെയ്യുന്നത്‌ കമ്യൂണിസ്റ്റ്കാരോടുള്ള സൗഹാര്‍ദം മൂലമല്ല. അവര്‍ തിരുത്താനാണ്‌. ഇന്ദിരാഗാന്ധി രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടുകളാണ്‌ എന്നേ കോണ്‍ഗ്രസ്സില്‍ നിന്നും അകറ്റിയത്‌. അഴിമതി കോണ്‍ഗ്രസ്സില്‍ കുടിയേറി” 21-10-2007 ല്‍ മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച അഴീക്കോട്‌ ഏതു ചേരിയില്‍ എന്ന സംഭാഷണത്തില്‍ ശ്രീ.എം.എന്‍.കാരശ്ശേരിയുടെ ചോദ്യത്തിനുത്തരമായി വിവേചനസമരകാലത്ത്‌ ‘ദിന വാര്‍ത്ത’ പത്രത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കു നല്‍കിയ നിര്‍വചനം അഴീക്കോട്‌ സ്ഥിരീകരിക്കുകയാണുണ്ടായത്‌. “മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകും, മൃഗമധ: പ്പതിച്ചാല്‍ കമ്യൂണിസ്റ്റാവും, കമ്യൂണിസ്റ്റ്‌ അധ:പതിച്ചാല്‍കേരള കമ്യൂണിസ്റ്റാവും,കേരള കമ്യൂണിസ്റ്റ്‌ അധ:പതിച്ചാല്‍ മുണ്ടശ്ശേരിയാവും” എന്നതായിരുന്നു അത്‌.

വര്‍ത്തമാനചുറ്റുപാടില്‍ എന്റെ പാര്‍ട്ടിയെ ചില പ്രശ്നങ്ങളില്‍ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ അഴീക്കോട്‌ അണിനിരന്ന സന്ദര്‍ഭങ്ങളുണ്ട്‌. എതിര്‍ക്കുന്നവനേപ്പോലും മാനിക്കാന്‍ പഠിപ്പിച്ച അടല്‍ജിയുടെ കാഴ്ചപ്പാട്‌ സാധനാപാഠമായി ബിജെപി ഉള്‍ക്കൊള്ളുന്നുണ്ട്‌. അതു കൊണ്ടാവാം എക്കാലത്തും ഡോ. അഴീക്കോടുമായി നല്ലബന്ധം പുലര്‍ത്താന്‍ ഈ ലേഖകനായിട്ടുണ്ട്‌. പരമേശ്വര്‍ജിയുടെ ആദ്യപുസ്തകമായ ശ്രീനാരായണ ഗുരുസ്വാമികള്‍ നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന ഗ്രന്ഥത്തിന്‌ ശ്രദ്ധേയമായ അവതാരിക നാലുപതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ അഴീക്കോട്‌ സാര്‍ എഴുതി നല്‍കിയിരുന്നു. അദ്ദേഹം രോഗബാധിതനാണെന്നറിഞ്ഞശേഷമാണ്‌ എന്റെ ലേഖനസമാഹാരമായ ‘നേരിന്റെ നേര്‍മ’ എന്നപുസ്തകത്തിന്‌ അവതാരിക എഴുതാനായി അദ്ദേഹത്തെ സമീപിച്ചത്‌. 7-12-2011 ന്‌ അദ്ദേഹമെഴുതി അത്‌ കോഴിക്കോട്ടെയ്‌ക്ക്‌ കൊടുത്തയച്ചപ്പോള്‍ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹവും ബഹുമതിയുമായി ഈ വിനീതനുതോന്നി. അദ്ദേഹം അവസാനമായി പങ്കെടുത്ത സംഘപരിവാറുമായി ബന്ധപ്പെട്ട കൊച്ചിയിലെ പുസ്തകമേളയും തൃശൂരിലെ ആദ്ധ്യാത്മിക പരിപാടി ഉദ്ഘാടനവും, അവസാനത്തെ അവതാരിക ഒരു സംഘസ്വയം സേവകന്‌ എഴുതി നല്‍കിയതുമെല്ലാം ഭാരതീയതയെ മനസ്സില്‍ താലോലിക്കുന്ന ഒരു മഹാമനസ്സിന്റെ ബഹിര്‍സ്ഫുരണമായി കണക്കാക്കേണ്ടതാണ്‌.

മൂല്യശോഷണം കൊണ്ട്‌ തിരിയുന്ന നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ മേഘപാളിയില്‍ ഇടിമിന്നല്‍ പോലെ ഇടയ്‌ക്കൊക്കെ തെളിഞ്ഞിരുന്ന സത്യമായിരുന്നു അഴീക്കോടെന്ന കൃശഗാത്രന്‍. ഒരായുസ്സ്‌ പൂര്‍ണ്ണമായും ധാര്‍മ്മിക രാജനൈതികതയ്‌ക്കും സാമൂഹ്യ – സാഹിത്യ സപര്യയ്‌ക്കുമായി അദ്ദേഹം അര്‍പ്പിച്ചു. സ്വന്തം ജീവിതം തന്നെ തന്റെ തിരിച്ചറിയല്‍ കാര്‍ഡായി കൊണ്ടുനടന്ന പ്രതിഭയെന്ന്‌ അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ്‌. ആരോടും വിദ്വേഷമോ ഭയമോ ഇല്ല എന്നു വിശ്വസിച്ചഅദ്ദേഹത്തിന്റെ ശൈലി തല്ലിന്റെയും തലോടലിന്റെതുമായിരുന്നു. ഭാരതീയ ദര്‍ശനങ്ങളോടുള്ള അടിയുറച്ച പ്രതിബദ്ധതയായിരുന്നു അദ്ദേഹത്തിന്റെ വായ്‌വരമൊഴികളിലൂടെ പ്രകാശിതമായത്‌. ജിര്‍ണ്ണതയ്‌ക്കെതിരായ പോരാട്ടമായിരുന്നു സംഭവ ബഹുലമായ ആ ജീവിതത്തിന്റെ കാതല്‍

ശ്രീ വൈക്കം മുഹമ്മദ്‌ ബഷീര്‍ “സാഗരഗര്‍ജ്ജനമെന്നും” ശ്രീ. ഒ.എന്‍.വി കുറുപ്പ്‌ സന്യാസിയുടെ ഗര്‍ജനമെന്നുമാണ്‌ അഴീക്കോടെന്ന അറിവിന്റെ ആഴക്കയത്തെ വിശേഷിപ്പിച്ചിട്ടുള്ളത്‌. സാഗരമായാലും സന്യാസിയായാലും ആനന്തമായ അഗാധതയേയാണവ പ്രതിനിധീകരിക്കുന്നത്‌. അഴീക്കോടെന്ന അറിവിന്റെ അഗ്നിശൈലത്തില്‍ നിന്നും വാരിവിതറിയ അഗ്നിശോഭകളെ മലയാളി മനസ്സുകള്‍ അവരുടെ സ്മൃതി മണ്ഡപത്തില്‍ കെടാജ്വാലയായി എക്കാലത്തും കൊണ്ടു നടക്കുമെന്ന്‌ ഉറപ്പാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

World

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

Kerala

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

പുതിയ വാര്‍ത്തകള്‍

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.