Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബിപിഎല്‍ കാര്‍ഡ്‌ വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2012, 09:17 pm IST
in Vicharam

ദാരിദ്ര്യരേഖയും ബിപിഎല്‍ കാര്‍ഡും എന്നും കേരളത്തില്‍ വിവാദവിഷയവും ചര്‍ച്ചാവിഷയവുമാണ്‌. ദാരിദ്ര്യരേഖാ മാനദണ്ഡങ്ങളും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച്‌ ഗ്രാമങ്ങളില്‍ 26 രൂപയും നഗരങ്ങളില്‍ 32 രൂപയും പ്രതിദിന വരുമാനമുള്ള കുടുംബങ്ങള്‍ മാത്രമേ ദാരിദ്ര്യരേഖക്ക്‌ കീഴില്‍ വരുകയുള്ളൂ. യാഥാര്‍ത്ഥ്യത്തോട്‌ പുലബന്ധംപോലും പുലര്‍ത്താത്ത ഈ സങ്കല്‍പ്പപ്രകാരം ആയിരം രൂപ പ്രതിമാസ വരുമാനമുള്ള കുടുംബങ്ങള്‍ ദാരിദ്ര്യരേഖക്ക്‌ മുകളില്‍വരും. ഇന്നത്തെ വിലനിലവാരമനുസരിച്ച്‌ ഒരു കുടുംബത്തിന്‌ 1000 രൂപകൊണ്ട്‌ പട്ടിണി അകറ്റാന്‍ പോലും സാധ്യമല്ല. ഈ തര്‍ക്കം നിലനില്‍ക്കുമ്പോഴും കേരളത്തില്‍ അരക്കോടിയോളം ആളുകള്‍ ഈ പട്ടികയില്‍ കടന്നുകൂടി എന്നും അതില്‍ 23400 സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബങ്ങളും ഉള്‍പ്പെടുന്നു എന്നുമുള്ള വാര്‍ത്ത സമൂഹത്തെ ഞെട്ടിപ്പിച്ചതാണ്‌. സര്‍ക്കാരിലും പൊതുമേഖലയിലും സഹകരണ ബാങ്കുകളിലും ജോലി ചെയ്യുന്നവര്‍ക്ക്‌ ബിപിഎല്‍ പട്ടികയില്‍പ്പെടാന്‍ അര്‍ഹതയില്ല എന്നിരിക്കെ 234000 ജീവനക്കാരാണ്‌ ബിപിഎല്‍ കാര്‍ഡ്‌ ആനുകൂല്യം തട്ടിയെടുത്തത്‌. ഇവര്‍ ജനുവരി 15 ന്‌ മുമ്പ്‌ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണമെന്നും പകരം എപിഎല്‍ കാര്‍ഡുകള്‍ വാങ്ങണമെന്നും അല്ലെങ്കില്‍ അച്ചടക്ക നടപടിക്ക്‌ വിധേയരാകേണ്ടിവരുമെന്നും സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ ഉത്തരവിറക്കിയിട്ടും പകുതിപ്പേരും ഈ ഉത്തരവ്‌ അനുസരിച്ചില്ല.

സര്‍ക്കാര്‍ ജീവനക്കാരുടെ കേന്ദ്രമായ തിരുവനന്തപുരം ജില്ലയില്‍ത്തന്നെ 804 പേര്‍ മാത്രം ബിപിഎല്‍ കാര്‍ഡ്‌ തിരിച്ചുനല്‍കിയപ്പോള്‍ 4000 പേര്‍ ഉത്തരവ്‌ നിരാകരിച്ചു. ഈ സാഹചര്യത്തില്‍ അനധികൃത ബിപിഎല്‍ കാര്‍ഡ്‌ റദ്ദാക്കാന്‍ സര്‍ക്കാര്‍ തുടങ്ങിയ നടപടി സ്വാഗതാര്‍ഹമാണ്‌. 16,000 ഉദ്യോഗസ്ഥര്‍ക്കെതിരെ അനധികൃത കാര്‍ഡ്‌ കരസ്ഥമാക്കിയതിന്‌ നടപടിക്കും നീക്കംതുടങ്ങി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മറ്റുള്ളവരുടെ പേരിലും കാര്‍ഡ്‌ കരസ്ഥമാക്കിയിട്ടുണ്ടത്രേ. ബിപിഎല്‍ കാര്‍ഡുടമാ പരിശോധനയില്‍ സമൂഹത്തിലെ ഉയര്‍ന്ന നിലയിലുള്ളവരും ഈ നാണംകെട്ട ദാരിദ്ര്യചൂഷണത്തിന്‌ മുതിര്‍ന്നതായി കണ്ടെത്തിയിരിക്കുകയാണ്‌. ലോകപ്രശംസ പിടിച്ചുപറ്റിയ കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകര്‍ച്ച നേരിടുന്ന പശ്ചാത്തലത്തില്‍തന്നെയാണ്‌ അതിന്‌ കൂടുതല്‍ കളങ്കം ചാര്‍ത്തുന്ന ഈ ഔദ്യോഗികചൂഷണം. വ്യാജ റേഷന്‍ കാര്‍ഡുകള്‍, ഭക്ഷ്യധാന്യങ്ങള്‍ വകമാറ്റി ചെലവഴിക്കല്‍, പൊതുവിതരണത്തിന്‌ നല്‍കുന്ന ഭക്ഷ്യധാന്യത്തില്‍ 40 ശതമാനത്തിന്റെ ദുരുപയോഗം തുടങ്ങി ഈ രംഗം അഴിമതിവിധേയമായിട്ടുണ്ട്‌. ഉച്ചക്കഞ്ഞിക്ക്‌ കൊടുക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പോലും മറിച്ചുവില്‍ക്കുന്ന നിലയിലേക്ക്‌ കേരളം അധഃപതിച്ചു. കേരളത്തിലെ റേഷന്‍കടകളില്‍ അനുഭവപ്പെടുന്ന തിരക്കുതന്നെ സാക്ഷ്യപ്പെടുത്തുന്നത്‌ റേഷന്‍കാര്‍ഡുകള്‍ക്ക്‌ ജനങ്ങള്‍ കല്‍പ്പിക്കുന്ന പ്രാധാന്യമാണ്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിലസൂചിക അനുസരിച്ച്‌ അലവന്‍സ്‌ വര്‍ധന നേടുന്നവരാണ്‌. അവര്‍ ദരിദ്രര്‍ക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്‌ വേലിതന്നെ വിളവ്‌ തിന്നുന്നതിന്‌ തുല്യമാണ്‌.

നാലായിരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തുതന്നെ ഈ അനധികൃത കര്‍ഡുകള്‍ തട്ടിയെടുത്തപ്പോള്‍ മറ്റ്‌ ജില്ലകളിലെ കണക്കുകള്‍ ലഭിക്കാനിരിക്കുന്നതേയുള്ളൂ. ശരിയായ രേഖകള്‍ സമര്‍പ്പിച്ച്‌ എപിഎല്‍ വിഭാഗത്തിലേക്ക്‌ മാറാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയത്തിനുള്ളില്‍ തിരിച്ചേല്‍പ്പിക്കപ്പെട്ട കാര്‍ഡുകള്‍ വെറും 8000 ആണ്‌. ബാക്കി 16,000 വ്യാജകാര്‍ഡുടമകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ്‌ സര്‍ക്കാര്‍ ഭാഷ്യം. പക്ഷെ സുനാമി ദുരന്ത ആനുകൂല്യങ്ങള്‍ പോലും ഇടനിലക്കാര്‍ തട്ടിയെടുത്ത ഈ സംസ്ഥാനത്ത്‌ അനര്‍ഹമായ രീതിയില്‍ കാര്‍ഡ്‌ കരസ്ഥമാക്കിയതും ഉന്നത രാഷ്‌ട്രീയ, ഔദ്യോഗിക ബന്ധം ഉപയോഗിച്ചുതന്നെയാകണം. ഇങ്ങനെയുള്ളവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം അട്ടിമറിച്ചതിനും എടുക്കാന്‍ പോകുന്ന നടപടി എത്രമേല്‍ പ്രായോഗികമാകുമെന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു. യുഡിഎഫ്‌ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലെ പ്രധാന വിഷയമായിരുന്നു ഒരു രൂപക്ക്‌ ഒരു കിലോ അരി എന്നുള്ളതും ഇത്‌ നടപ്പായി എന്ന്‌ സ്വയം ശ്ലാഖിക്കുമ്പോഴും തീരെ ചെറിയ വിഭാഗത്തിന്‌ മാത്രമേ ഈ ആനുകൂല്യം ലഭ്യമായുള്ളൂ എന്നാണ്‌ ഈ വ്യാജ ബിപിഎല്‍ കാര്‍ഡ്‌ വിവാദം തെളിയിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

World

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

Kerala

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

പുതിയ വാര്‍ത്തകള്‍

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.