Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പദ്ധതിയടങ്കല്‍ അംഗീകരിച്ചാല്‍പ്പോരാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2012, 08:54 pm IST
in Vicharam

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാംവര്‍ഷത്തെ അടങ്കല്‍ തുകയും അഞ്ചുവര്‍ഷത്തെ അടങ്കല്‍ തുകയും ആസൂത്രണ ബോര്‍ഡ്‌ അംഗീകരിച്ചിരിക്കുന്നു. അതനുസരിച്ച്‌ ആദ്യവര്‍ഷത്തെ അടങ്കല്‍ തുക 14,000 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക്‌ 1,05,000 കോടി രൂപയുമാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. പദ്ധതിയുടെ മുഖ്യലക്ഷ്യം ആവര്‍ത്തനവിരസമായിക്കഴിഞ്ഞ കൃഷിക്കുള്ള ഊന്നല്‍ എന്ന പ്രഖ്യാപനമാണ്‌. നൂറ്‌ ശതമാനം നിക്ഷേപ വര്‍ധനയാണ്‌ ലക്ഷ്യം.
പച്ചക്കറികൃഷി ലക്ഷ്യമിടുന്നത്‌ ഇരട്ടി ഉല്‍പ്പാദനത്തിനാണ്‌. ഈ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടി അടുത്തവര്‍ഷം കൃഷിക്കായി നീക്കിവെക്കുമെന്ന്‌ പ്രഖ്യാപനമുണ്ട്‌. അടുത്ത ഊന്നല്‍ ഊര്‍ജ മേഖലക്കാണ്‌. ഇലക്ട്രിസിറ്റി ഉല്‍പാദനവും ഇരട്ടിയാക്കാനാണ്‌ ലക്ഷ്യം. ഈ പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കുന്നത്‌ കാര്‍ഷിക-ആരോഗ്യമേഖല കഴിഞ്ഞാല്‍ പിന്നീട്‌ വിദ്യാഭ്യാസത്തിനും ക്ഷീരമേഖലക്കുമാണ്‌. ഉന്നതവിദ്യാഭ്യാസ മേഖലക്ക്‌ 42 ശതമാനം. മെഡിക്കല്‍ വിദ്യാഭ്യാസ-പൊതുജനാരോഗ്യ മേഖലക്ക്‌ 77 ശതമാനം അധികം വിഹിതം നല്‍കുന്ന പദ്ധതിയാണിത്‌. കേന്ദ്ര പദ്ധതികളുടെ പൂര്‍ണമായ വിനിയോഗം ഉറപ്പാക്കുന്നതിന്‌ പ്രോജക്ട്‌ ഫൈനാന്‍സ്‌ സെല്‍ രൂപീകരിച്ച്‌ പുറമെനിന്നും ലഭിക്കുന്ന വികസനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്‌ ശ്രദ്ധ കേന്ദ്രീകരിക്കുകയും കേന്ദ്രസഹായം പരമാവധി നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും പ്രഖ്യാപനമുണ്ട്‌. പക്ഷെ കഴിഞ്ഞവര്‍ഷത്തെ പദ്ധതി വിനിയോഗം വെറും 40 ശതമാനം മാത്രമായിരുന്നു. പഞ്ചായത്ത്‌ സ്ഥാപനങ്ങള്‍ ചെലവിട്ടതാകട്ടെ വെറും 24 ശതമാനം.

നാല്‍പതിനായിരം കോടി രൂപയായിരുന്നല്ലോ കഴിഞ്ഞ പദ്ധതിവിഹിതം. അതായത്‌ ഒരുവര്‍ഷം 8000 കോടി രൂപ. ചെലവാക്കിയത്‌ ഈ വര്‍ഷം 800 കോടി മാത്രം. ഇപ്പോള്‍ ഈ സാമ്പത്തികവര്‍ഷം അവസാനിക്കാറായിരിക്കേ കൂടുതല്‍ ചെലവുകള്‍ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുകയും വയ്യ. കേന്ദ്രഫണ്ട്‌ വിനിയോഗത്തില്‍ കേരളം വളരെ പുറകിലാണെന്ന ആരോപണത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്ലാന്‍ ഫണ്ട്‌ ഉപയോഗത്തില്‍ പരാജയപ്പെടുന്നത്‌ അത്‌ ഏത്‌ വിധത്തില്‍ എങ്ങനെ ചെലവുചെയ്യണമെന്ന അവബോധമില്ലായ്‌മ കൊണ്ടുകൂടിയാണ്‌. ഇവരെ കൂടുതല്‍ ബോധവല്‍ക്കരിക്കാന്‍ കൂടി സമാന്തര പരിശ്രമം ആവശ്യമാണ്‌. റോഡുകള്‍, കുടിവെള്ളം, വൈദ്യുതി, പൊതുജനാരോഗ്യം മുതലായ മേഖലകള്‍ അവഗണിക്കപ്പെട്ടു. കാര്‍ഷിക മേഖലക്കുള്ള ഊന്നല്‍ ആവര്‍ത്തിക്കുമ്പോഴും നിലമ്പൂരില്‍ നെല്ല്‌ വില്‍ക്കാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍ എന്ന വാര്‍ത്തയുണ്ട്‌. സമാന വാര്‍ത്തകള്‍ കുട്ടനാട്ടില്‍നിന്നും വരാറുണ്ട്‌. നെല്ലിന്‌ വിപണിയില്ലാത്തതും വിലയില്ലാത്തതുമാണ്‌ കര്‍ഷക പ്രതിസന്ധിക്ക്‌ നിദാനം. കര്‍ഷക ആത്മഹത്യയുടെ നാടായി മാറുന്ന കേരളത്തില്‍ കര്‍ഷകര്‍ പല കൃഷികളും ചെയ്യുന്നത്‌ ബാങ്ക്‌ വായ്‌പയും ബ്ലേഡ്‌ വായ്‌പയും എല്ലാം എടുത്താണെന്നത്‌ പൊതു അറിവാണ്‌. എന്നിട്ടും നെല്ല്‌ വാങ്ങാന്‍ പോലും ആളില്ലാത്ത അവസ്ഥ വരുമ്പോള്‍ സ്വാഭാവികമായും കര്‍ഷകര്‍ നിരാശയിലേക്ക്‌ കൂപ്പുകുത്തും. നിലമ്പൂരില്‍ ക്വിന്റലിന്‌ 850 രൂപ കച്ചവടക്കാര്‍ വിലമതിക്കുമ്പോള്‍ കര്‍ഷകരുടെ നിലപാട്‌ ആയിരം രൂപ കിട്ടിയാലും നഷ്ടമാണെന്നാണ്‌. ഇത്‌ തുടര്‍ക്കഥയാകുമ്പോഴും നെല്ല്‌ സംഭരണം എന്ന ആശയം വാക്കുകളില്‍ ഒതുങ്ങുന്നു.

ഈ പശ്ചാത്തലത്തില്‍ ആസൂത്രണ ബോര്‍ഡ്‌ പ്ലാനില്‍ കൃഷിക്ക്‌ നല്‍കുമെന്ന്‌ പ്രഖ്യാപിക്കുന്ന ഊന്നല്‍ പരിഹാസ്യമാകുകയാണ്‌. അടുത്ത ഊന്നല്‍ പച്ചക്കറി കൃഷിക്കാണ്‌. മുല്ലപ്പെരിയാര്‍ സമരം കൊടികുത്തി വാണപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നും ചരക്ക്‌ ലോറികള്‍ വരാതായപ്പോള്‍ കേരളത്തിലെ അടുക്കളകളുടെ ദുരവസ്ഥ ജനം അനുഭവിച്ചറിഞ്ഞതാണ്‌. പച്ചക്കറി കൃഷി കേരളത്തില്‍ അന്യമായപോലെ ക്ഷീരോല്‍പാദനവും ഇവിടെ നഷ്ടത്തിലാണ്‌. ഇപ്പോള്‍ മായം ചേര്‍ന്ന പാല്‍ കഴിച്ച്‌ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്ന കുട്ടികളും രോഗാതുരരായ മനുഷ്യരും വര്‍ധിക്കുമ്പോള്‍ ക്ഷീരോല്‍പാദനത്തിന്‌ 71 ശതമാനം വര്‍ധനയാണ്‌ പ്ലാന്‍ ലക്ഷ്യമിടുന്നത്‌. ആസൂത്രണ ബോര്‍ഡില്‍ ഇ. ശ്രീധരന്‍ ഉണ്ടെന്നതും റോഡ്‌ നിര്‍മാണം അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണെന്നതും ആശാവഹംതന്നെ. ഇത്രയധികം വിഹിതം നീക്കിവെച്ചിട്ടും ഹൈക്കോടതി പോലും പരാമര്‍ശിച്ചിട്ടും മഴ മാറി മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കപ്പെടുകയോ പുനര്‍നിര്‍മാണം പൂര്‍ത്തീകരിക്കുകയോ ചെയ്തിട്ടില്ല. അടുത്ത അഞ്ചുവര്‍ഷം കൊണ്ട്‌ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ എന്ന്‌ പറഞ്ഞ്‌ ജനങ്ങളെ വ്യാമോഹിപ്പിക്കലല്ലാതെ ഇത്‌ പ്രാവര്‍ത്തികമാകുമെന്ന ശുഭപ്രതീക്ഷ പുലര്‍ത്താന്‍ കയ്‌പേറിയ അനുഭവങ്ങള്‍ മാത്രമുള്ള കേരളജനതക്കാവുമോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.