Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒട്ടകത്തിന്റെ നട്ടെല്ല്‌ പൊട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2012, 10:15 pm IST
in Vicharam

ഒട്ടകത്തിന്റെ നട്ടെല്ല്‌ പൊട്ടുന്നുന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ ഡോ.മന്‍മോഹന്‍സിംഗ്‌ നടത്തിയ കുപ്രസിദ്ധമായ ആ പ്രസ്താവന ആരും മറന്നുകാണില്ല. പലനിലയ്‌ക്കും വെറുക്കപ്പെടേണ്ടവനായിരുന്നിട്ടും അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ പ്രിയങ്കരനാണെന്നായിരുന്നു മന്‍മോഹന്‍സിംഗ്‌ പ്രഖ്യാപിച്ചത്‌. അമേരിക്കയുമായി ഒപ്പുവെക്കുന്ന സൈനികേതര ആണവ കരാറിനോടുള്ള ഇന്ത്യക്കാരുടെ എതിര്‍പ്പ്‌ കാര്യമാക്കേണ്ടതില്ലെന്ന്‌ ബുഷിനെ ബോധ്യപ്പെടുത്താനായിരുന്നു പ്രധാനമന്ത്രി എന്ന നിലയ്‌ക്കുള്ള വിവേചനാധികാരം ദുരുപയോഗിച്ചുകൊണ്ടുള്ള മന്‍മോഹന്റെ ഈ അസത്യ പ്രസ്താവന. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കെന്നല്ല, അമേരിക്കയിലെ ബഹുഭൂരിപക്ഷമാളുകള്‍ക്കും ബുഷ്‌ പ്രിയങ്കരനല്ലെന്ന്‌ ബരാക്‌ ഒബാമയെ വിജയിപ്പിച്ച യുഎസ്‌ പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പ്‌ തെളിയിച്ചു.

അന്ന്‌ ബുഷ്‌ രണ്ടാമനെ പ്രശംസിച്ച ഡോ. മന്‍മോഹന്‍ സിംഗ്‌ ഭരണാധികാരിയെന്ന നിലയില്‍ ഇന്ത്യക്കാരുടെ മനസ്സില്‍ തന്റെ സ്ഥാനമെന്തെന്ന്‌ എന്നെങ്കിലും ചിന്തിച്ചിരിക്കുമോ? അമേരിക്കയുമായുള്ള ആണവകരാറില്‍ ഒപ്പുവെക്കുകയും 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രിയാവാന്‍ കഴിയുകയും ചെയ്തതോടെ ഇങ്ങനെയൊരു ആത്മപരിശോധനയുടെ ആവശ്യമുണ്ടെന്ന്‌ മന്‍മോഹന്‍സിംഗിന്‌ തോന്നിയിരിക്കാന്‍ ഇടയില്ല. എന്നാലിപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന പ്രധാനമന്ത്രിയാണ്‌ താനെന്ന്‌ ആത്മപരിശോധനയുടെ ആവശ്യമൊന്നുമില്ലാതെ മന്‍മോഹന്‍സിംഗിന്‌ ബോധ്യമായിട്ടുണ്ടാവും. കേരളവും തമിഴ്‌നാടും തമ്മിലുള്ള മുല്ലപ്പെരിയാര്‍ തര്‍ക്കത്തിന്റെ പേരില്‍ ചെന്നൈയിലും ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അട്ടിമറിച്ചതിനെതിരെ പഞ്ചാബിലെ സുവര്‍ണക്ഷേത്ര കവാടത്തിലും കരിങ്കൊടി കാണേണ്ടിവന്ന മന്‍മോഹന്‍സിംഗ്‌ ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെ മനസ്സില്‍ ഇന്ന്‌ ബുഷിനെക്കാള്‍ വെറുക്കപ്പെടുന്ന ഭരണാധികാരിയായിരിക്കുകയാണ്‌.

രാഷ്‌ട്രീയവും സാമ്പത്തികവുമായ അഴിമതി നടത്തുകയും അതിന്‌ കൂട്ടുനില്‍ക്കുകയും മറയിടുകയും ഒതുക്കിത്തീര്‍ക്കുകയും ചെയ്തിട്ട്‌ അഴിമതിക്കെതിരാണ്‌ താനെന്ന്‌ അവകാശപ്പെടുക. വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അത്‌ സാമ്പത്തികവളര്‍ച്ചയുടെ ലക്ഷമാണെന്ന്‌ പ്രഖ്യാപിക്കുക. രാജ്യരക്ഷ അങ്ങേയറ്റം അപകടത്തിലായിരിക്കുമ്പോള്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന്‌ ഔദ്യോഗികമായി പ്രസ്താവിക്കുക. ഫലപ്രദമായ ലോക്പാല്‍ നിലവില്‍ വരാതിരിക്കാന്‍ പാര്‍ലമെന്റിനകത്തും പുറത്തും ജനാധിപത്യ വിരുദ്ധവും കുത്സിതവുമായ എല്ലാ മാര്‍ഗങ്ങളും അവലംബിച്ചശേഷം അണ്ണാഹസാരെയല്ല, താനാണ്‌ അഴിമതിവിരുദ്ധ സമരത്തിന്റെ നായകനെന്ന്‌ നടിക്കുക. എല്ലാറ്റിനുമുപരി ഇങ്ങനെയൊക്കെ ചെയ്യുന്നതില്‍ വ്യക്തിയെന്ന നിലയ്‌ക്കും ഭരണാധികാരിയെന്ന നിലയ്‌ക്കും യാതൊരു ലജ്ജയോ അഭിമാനക്ഷതമോ ഇല്ലാതിരിക്കുക. ഈ ഭരണ വൈകൃതങ്ങളുടെയെല്ലാം ആകത്തുകയായി മാറിയിരിക്കുന്ന ഒരു ഭരണാധികാരിയാണ്‌ മന്‍മോഹന്‍സിംഗ്‌. ഇതിനെതിരെ ക്ഷമ നശിച്ച ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ്‌ അമൃത്സറിലുണ്ടായ കരിങ്കൊടി പ്രകടനം. ജന്മനാട്ടില്‍ അതും ഒരു പുണ്യസങ്കേതത്തില്‍ ഇത്തരമൊരു ജനരോഷം നേരിടേണ്ടിവരുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയെന്നുള്ള ബഹുമതി മന്‍മോഹന്‍സിംഗിന്‌ അവകാശപ്പെട്ടതാണ്‌. ശ്രീലങ്കന്‍ സൈന്യത്തിന്റെ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിക്കുന്നതിനിടെ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിക്ക്‌ ലങ്കന്‍ സൈനികന്റെ തോക്കിനടിയേറ്റിട്ടുണ്ട്‌. ഇതിനെക്കാള്‍ രൂക്ഷവും അപമാനകരവുമാണ്‌ സ്വന്തം രാജ്യത്ത്‌ മന്‍മോഹന്‌ അനുഭവിക്കേണ്ടിവരുന്ന ജനരോഷം.

പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ചത്‌ ദൗര്‍ഭാഗ്യകരമാണെന്നാണ്‌ കോണ്‍ഗ്രസ്‌ വക്താവ്‌ പ്രതികരിച്ചത്‌. വാസ്തവത്തില്‍ മന്‍മോഹനെപ്പോലൊരാള്‍ പ്രധാനമന്ത്രിയായിരിക്കുന്നതാണ്‌ ദൗര്‍ഭാഗ്യകരം. ലോക്പാല്‍ ബില്‍ പാസ്സാക്കേണ്ടിയിരുന്ന രാജ്യസഭാ സമ്മേളനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഒരു പാവയായിരിക്കുകയാണ്‌ പ്രധാനമന്ത്രി ചെയ്തത്‌. ലോക്സഭയില്‍ തങ്ങള്‍ക്ക്‌ ഭൂരിപക്ഷമുള്ളതുകൊണ്ട്‌ അവിടെ ലോക്പാല്‍ ബില്‍ പാസ്സാക്കി, രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ പാസ്സാക്കാന്‍ കഴിഞ്ഞില്ല എന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അവകാശവാദം പരിഹാസ്യമാണ്‌. രാജ്യസഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയായശേഷം ഒരുമണിക്കൂറാണ്‌ ബില്‍ അവതരിപ്പിച്ച മന്ത്രി വി. നാരായണസ്വാമി മറുപടി പറഞ്ഞത്‌. ഇത്‌ സമയം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമായിരുന്നു.

സമയം വൈകുന്നതറിഞ്ഞ്‌ സഭാ നടപടികള്‍ നീട്ടണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലിയും സിപിഎം അംഗം സീതാറാം യെച്ചൂരിയും അധ്യക്ഷനായ ഹമീദ്‌ അന്‍സാരിയോട്‌ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. ഏറ്റവുമൊടുവില്‍ ബില്ല്‌ വോട്ടിനിടാന്‍ അനുകൂലമാണെന്ന്‌ സഭാധ്യക്ഷനെ അറിയിക്കണമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട്‌ ജെറ്റ്ലി അഭ്യര്‍ത്ഥിക്കുകയുണ്ടായി. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ രഹസ്യ അജണ്ട അനുസരിച്ച്‌ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്‌ മന്‍മോഹന്‍ ചെയ്തത്‌. ആര്‍ജെഡി അംഗം രാജ്നീതി പ്രസാദ്‌ മന്ത്രി നാരായണസ്വാമിയുടെ പക്കല്‍നിന്ന്‌ ബില്ല്‌ പിടിച്ചുവാങ്ങി കീറിയെറിഞ്ഞിട്ടും കോണ്‍ഗ്രസ്‌ അംഗങ്ങള്‍ അനങ്ങാതിരുന്നു. ഈ കടുത്ത അച്ചടക്ക ലംഘനത്തിനെതിരെ നടപടി എടുക്കുന്നതിന്‌ പകരം മൗനം സമ്മതം എന്ന നിലപാടാണ്‌ സഭാധ്യക്ഷന്‍ സ്വീകരിച്ചത്‌. ഏറ്റവുമൊടുവില്‍ സഭ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്ന്‌ അംഗങ്ങളുടെ പൊതുവികാരം കണക്കിലെടുക്കാതെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ബില്ലിനെതിരെ 187 ഭേദഗതികള്‍ ഉണ്ടായതാണ്‌ അത്‌ പാസ്സാക്കാന്‍ കഴിയാതിരുന്നതെന്ന കോണ്‍ഗ്രസിന്റെ വാദഗതി സര്‍ക്കാരിന്റെ കാപട്യം പുറത്തുകൊണ്ടുവരുന്നുണ്ട്‌. ദുര്‍ബലമായ ബില്ലിനെ ശക്തിപ്പെടുത്തുന്ന ഭേദഗതികള്‍ ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസ്‌ തന്നെ കൊണ്ടുവന്നത്‌ സര്‍ക്കാരിനെ വെട്ടിലാക്കി. സുപ്രധാനമായ ഭേദഗതികള്‍ അംഗീകരിച്ചുകൊണ്ട്‌ ബില്ല്‌ പാസ്സാക്കിയാല്‍ അത്‌ തങ്ങള്‍ വിചാരിച്ചതിന്‌ കടകവിരുദ്ധമായിരിക്കുമെന്ന്‌ സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ഇതാണ്‌ ബില്ല്‌ വോട്ടിനിടാതിരിക്കാന്‍ കാരണം. ലോക്സഭയിലേതുപോലെ രാജ്യസഭയിലും ദുര്‍ബലമായ ലോക്പാല്‍ ബില്‍ പാസ്സാക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ദുഷ്ടലാക്ക്‌.

ലോക്സഭയില്‍ ലോക്പാല്‍ ബില്‍ പാസ്സാക്കിയതിനെക്കുറിച്ച്‌ വാചാലരാവുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ ലോക്പാല്‍ സംവിധാനത്തിന്‌ ഭരണഘടനാപദവി വ്യവസ്ഥചെയ്യുന്ന ഭരണഘടനാ ഭേദഗതിബില്‍ എന്തുകൊണ്ട്‌ പാസ്സായില്ലെന്ന്‌ വ്യക്തമാക്കുന്നില്ല. ഈ ബില്ലിന്‌ അനുകൂലമായി വോട്ട്‌ ചെയ്യേണ്ട മന്ത്രിമാരടക്കം മുപ്പതോളം എംപിമാരാണ്‌ സഭയില്‍ ഹാജരാവാതിരുന്നത്‌. ഇത്‌ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. കാരണം ഭരണഘടനാപദവിയുള്ള ലോക്പാല്‍ വരണമെന്ന്‌ കോണ്‍ഗ്രസും സര്‍ക്കാരും ആഗ്രഹിക്കുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായിരുന്ന ടി.എന്‍. ശേഷന്‍ മുന്നോട്ടുവെച്ച സുപ്രധാനമായ ഈ നിര്‍ദ്ദേശം രാഹുല്‍ഗാന്ധിയുടെ വകയായി അവതരിപ്പിച്ച്‌ പ്രതിപക്ഷത്തിന്‌ നേര്‍ക്ക്‌ വിരല്‍ചൂണ്ടുന്നത്‌ കോണ്‍ഗ്രസിന്റെ വൃത്തികെട്ട രാഷ്‌ട്രീയ തന്ത്രങ്ങളിലൊന്നാണ്‌.

മന്‍മോഹന്‍സിംഗിന്റെ ഭരണത്തില്‍ ജനങ്ങള്‍ക്ക്‌ പൊറുതിമുട്ടിയിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ക്കുന്ന നീക്കമാണ്‌ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്‌. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ഡിസംബര്‍ 29ലെ പാതിരയില്‍ രാജ്യസഭ ദര്‍ശിച്ചത്‌. ഇനിയൊരു വൈക്കോല്‍ത്തുരുമ്പ്‌ മതി ഒട്ടകത്തിന്റെ നട്ടെല്ല്‌ പൊട്ടാന്‍.

മുരളി പാറപ്പുറം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.