Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭരണഘടനാതീതന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2011, 09:00 pm IST
in Vicharam

ഇനി തന്റെ നിയോജകമണ്ഡലത്തിലേക്ക്‌ പുതിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെന്തെങ്കിലും അനുവദിക്കാന്‍ വകുപ്പുണ്ടോ എന്നാരായുന്ന മന്ത്രിയോട്‌ ഒരു മാനസികരോഗ ചികിത്സാലയം മാത്രമേ ബാക്കിയുള്ളൂ എന്ന്‌ പകുതി തമാശയായി പറയുന്ന സെക്രട്ടറി. തന്റെ ലേഖനത്തില്‍ മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ബാബു പോള്‍ കുറിച്ചിടുന്ന ഈ വരികളിലെ നായകന്‍ കരിക്കോഴക്കല്‍ മാണി എന്ന കെ.എം.മാണി അഥവാ പാലാക്കാരുടെ മാണി സാറാണ്‌.

ഭരണഘടനപോലും നിശബ്ദത പാലിക്കുമ്പോള്‍ അതിനെ മറികടക്കാന്‍ കഴിയണമെന്ന്‌ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ എബ്രഹാം ലിങ്കനെ ഉദ്ധരിച്ച്‌ പ്രസംഗിച്ച മാണി സാര്‍ ശരിയായ നിലപാടെടുക്കുന്ന സംസ്ഥാനത്തിനൊപ്പം നില്‍ക്കാന്‍ പ്രധാനമന്ത്രിയോട്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നു. പ്രധാനമന്ത്രിക്ക്‌ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ അര്‍ഹതയുണ്ടെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന്‌ ഒരു അഭിഭാഷകന്‍ കൂടിയായ കെ.എം.മാണി യുക്തിയുക്തം സമര്‍ത്ഥിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തെ അതിശക്തമായി അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായ കെ.എം.മാണി അതുകൊണ്ടുതന്നെ വാരമുദ്രയുടെ പരാമര്‍ശത്തിനര്‍ഹനാകുന്നു.

കോട്ടയത്തിനടുത്ത്‌ മരങ്ങാട്ടുപള്ളിയില്‍ കരിക്കോഴക്കല്‍ തോമസ്‌ മാണി മാണിയുടെ മകനായി 1933 ല്‍ മാണി ജനിച്ചു. കുറവിലങ്ങാട്‌ സെന്റ്മേരീസ്‌ ഹൈസ്കൂള്‍ പാലാ സെന്‍ത്തോമസ്‌ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം. ചെറുപ്പത്തിലെ പ്രസംഗത്തില്‍ ആകൃഷ്ടനായി. പ്രസംഗിക്കാന്‍ കൂടുതല്‍ അവസരങ്ങളുള്ള കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങി. 1955 ല്‍ മരങ്ങാട്ടുപള്ളിയിലെ കോണ്‍ഗ്രസ്‌ പ്രസിഡന്റായി തുടക്കം. നിയമബിരുദം കഴിഞ്ഞ്‌ 1956 ല്‍ വക്കീലായി എന്‍റോള്‍ ചെയ്തു. ഇതിനിടെ കെപിസിസി അംഗമെന്ന നിലയിലും അറിയപ്പെട്ടു.1957ലായിരുന്നു മാണിയുടെ വിവാഹം. 1960 മുതല്‍ 1964 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ സെക്രട്ടറി. തുടര്‍ന്ന്‌ കോണ്‍ഗ്രസിന്റെ ധ്രുവീകരണത്തിലൂടെ ഉടലെടുത്ത കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1965 മുതല്‍ നടന്ന പത്ത്‌ തെരഞ്ഞെടുപ്പുകളിലും പാലാ നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച ആഭ്യന്തരം, ധനകാര്യം, റവന്യു, വൈദ്യുതി, നിയമം, ഇറിഗേഷന്‍ എന്നീ വിവിധ വകുപ്പുകളുടെ മന്ത്രിയായിരുന്നിട്ടുണ്ട്‌. എട്ട്‌ പ്രാവശ്യം നിയമസഭയില്‍ ബജറ്റ്‌ അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച ധനകാര്യമന്ത്രി കൂടിയാണ്‌ മാണി. ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാനും മന്ത്രിസഭയിലെ ധനകാര്യ നിയമവകുപ്പ്‌ മന്ത്രിയുമാണ്‌.

കേരളനിയമസഭയിലെ രണ്ടാമത്തെ ദീര്‍ഘകാല പരിചയമുള്ള സാമാജികനാണ്‌ അദ്ദേഹം. കേരളാ സംസ്ഥാന മുഖ്യമന്ത്രിപദം ഇദ്ദേഹത്തില്‍നിന്ന്‌ പലപ്പോഴും വഴുതിപ്പോയിട്ടുണ്ട്‌. 1979 ല്‍ പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി കസേര ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ച മാണിയുടെ മോഹങ്ങളെ തല്ലിക്കൊഴിച്ചുകൊണ്ട്‌ സി.എച്ച്‌.മുഹമ്മദ്കോയയാണ്‌ തല്‍സ്ഥാനത്ത്‌ അവരോധിക്കപ്പെട്ടത്‌. അദ്ദേഹവും രാജിവെച്ചതോടെ മാണിയുടെ പുതുമോഹങ്ങള്‍ക്ക്‌ ചിറക്‌ മുളച്ചെങ്കിലും കോണ്‍ഗ്രസിന്റെ ഇടപെടല്‍മൂലം മന്ത്രിസഭ പിരിച്ചുവിടുകയായിരുന്നു.

കേരളാ കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനായ മാണിയിലേക്ക്‌ 2009 നവംബര്‍ രണ്ടിന്‌ കേരളാ കോണ്‍ഗ്രസ്‌ പി.സി.ജോര്‍ജ്‌ വിഭാഗം യോജിച്ചു. അതോടെ ചിലപ്പോള്‍ ജനപ്രീതിയും പലപ്പോഴും വിവാദവും സമ്മാനിക്കുന്ന ജോര്‍ജ്‌ കൂടെക്കൂടി. 2010 ല്‍ ഏപ്രിലില്‍ ഇടതുപക്ഷമുന്നണിയിലായിരുന്ന പി.ജെ.ജോസഫ്‌ കേരളാ കോണ്‍ഗ്രസ്‌ മാണിയുമായി ലയിച്ചു. ഐക്യജനാധിപത്യ മുന്നണിയില്‍നിന്ന്‌ ജോസഫിന്റെ കൂടി സ്വാധീനം ചൂണ്ടിക്കാട്ടി മാണി കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ക്ക്‌ വില പേശിയേക്കുമെന്ന കോണ്‍ഗ്രസ്‌ ക്യാമ്പുകളിലെ ഭീതി ഈ ലയനത്തിനെതിരെ പരസ്യമായി രംഗത്തുവരാന്‍ അവരെ പ്രേരിപ്പിച്ചു. ലയനത്തിന്റെ ഗുണവും ദോഷവും മാണിക്ക്‌ മാത്രമുള്ളതാണെന്ന്‌ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരെ ചൂണ്ടിക്കാട്ടി. യൂത്ത്‌ കോണ്‍ഗ്രസുകാര്‍ മാണിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി തെരുവിലിറങ്ങി.

ഒരു മന്ത്രിയെന്ന നിലയില്‍ വിഷയങ്ങളില്‍ പിടിപാടുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ കനത്ത സംഭാവനകളൊന്നും മാണിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ധനകാര്യമന്ത്രിയായ മാണി മിച്ചം, കമ്മി എന്നീ സാങ്കേതികപദങ്ങളില്‍ ഊന്നിനിന്നുകൊണ്ട്‌ തന്റേത്‌ മാത്രമായ ജനസമൂഹത്തെ, പാര്‍ട്ടിയുടെ ഇടുങ്ങിയ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി, ചലിപ്പിക്കുന്ന കേവലം തന്ത്രജ്ഞനായി ചുരുങ്ങി എന്ന്‌ ചരിത്രത്തിന്റെ വിശകലനം നമ്മെ ബോധ്യപ്പെടുത്തുന്നു. തന്റെ നിയോജകമണ്ഡലമായ പാലായുടെ വികസനത്തിന്റെയും പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങളുടെയും വക്താവായിരുന്നു ഈ പ്രതിഭ.
കേരളത്തിന്റെ പ്രശ്നങ്ങള്‍ക്ക്‌ ഇവയ്‌ക്ക്‌ ശേഷമുള്ള മുന്‍ഗണനയാണ്‌ അദ്ദേഹം കൊടുക്കുന്നത്‌. മൂന്നാറില്‍ ഏക്കറുകണക്കിന്‌ കയ്യേറ്റങ്ങളുണ്ടായിട്ടും അത്‌ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുകയോ നടപടികള്‍ സ്വീകരിക്കുയോ ഉണ്ടായില്ല എന്നത്‌ റവന്യൂമന്ത്രി മാണിയുടെ കിരീടത്തില്‍ ഒരു തൂവലാകുന്നില്ല. തന്റെ നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങള്‍ക്ക്‌ എന്ത്‌ വിലകൊടുത്തും പരിഹാരമുണ്ടാക്കാനുള്ള കഴിവാണ്‌ ആവര്‍ത്തിച്ചുള്ള തെരഞ്ഞെടുപ്പ്‌ വിജയങ്ങള്‍ സൂചിപ്പിക്കുന്നത്‌. ജനാധിപത്യ സംവിധാനത്തില്‍ ഒരു മന്ത്രി പ്രത്യേക ഭൂപ്രദേശത്തോടോ ജനങ്ങളോടോ ഉള്ള അമിത താല്‍പ്പര്യം പുലര്‍ത്തുന്നത്‌ കേരളത്തിലെ മറ്റു പ്രദേശത്തെ ജനങ്ങളെ പിന്നോക്കാവസ്ഥയില്‍ എത്തിക്കുമെന്നതിനാല്‍ ആശാസ്യമല്ല.

പൊതുഖജനാവില്‍നിന്ന്‌ 25ലക്ഷം രൂപ ഭരണങ്ങാനത്തെ പള്ളി വികസിപ്പിക്കാനായി നല്‍കുന്ന മന്ത്രി മാണി ജനാധിപത്യത്തെ പ്രാദേശിക പാര്‍ട്ടികള്‍ വരുതിയില്‍ നിര്‍ത്തി വില പേശുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്‌. സങ്കുചിത താല്‍പ്പര്യങ്ങളില്‍ നിന്നുയര്‍ന്ന്‌ ചുരുങ്ങിയത്‌ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെയെങ്കിലും സമഭാവനയോടെ കാണാന്‍ ഈ മഹാപ്രതിഭയെ ഓര്‍മിപ്പിക്കട്ടെ.

മാടപ്പാടന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.