Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അന്നദാതാക്കള്‍ അരങ്ങൊഴിയുമ്പോള്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2011, 09:09 pm IST
in Vicharam

അഞ്ച്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം സമൂഹ മനസാക്ഷിക്ക്‌ മുന്നില്‍ ഒരുപാട്‌ ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തി കര്‍ഷക ആത്മഹത്യ തുടര്‍ സംഭവങ്ങളാവുകയാണ്‌. കൃഷി ഒരു ഉപജീവന പ്രക്രിയ മാത്രമല്ല അതിനുമപ്പുറം ആദിമമമനുഷ്യനെ ആധുനിക മനുഷ്യനാക്കിയ ജീവിത സംസ്കാരമായിരുന്നു. മനുഷ്യന്റെ ഭാഷയും സാഹിത്യവും സംഗീതവും കലകളും, ആഘോഷങ്ങളും ആഹാരരീതിയും കാര്‍ഷിക സംസ്കാരത്തിന്റെ നേട്ടമായിരുന്നു.

വൈവിധ്യമാര്‍ന്ന ഗോത്ര സംസ്കൃതിയുടെയും ജൈവ വൈവിധ്യത്തിന്റെയും വിവിധ കാലാവസ്ഥകളുടെയും വിളകളുടെയും ഭൂമിയാണ്‌ ഭാരതം. മണ്ണിനെ മാറ്റിനിര്‍ത്തി ഒരു ജീവിത സംസ്കാരം വളര്‍ത്തിയെടുക്കേണ്ട ആവശ്യകത നമുക്കില്ലാത്തതിനാലാണ്‌ കാര്‍ഷികവൃത്തിയും അനുബന്ധ മേഖലകളും ഭാരതീയ ജനതയുടെ ഉപജീവനമാര്‍ഗ്ഗമായത്‌. ലോക സാമ്പത്തിക തകര്‍ച്ചയുടെ ഇക്കാലത്തും നമുക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത്‌ വൈവിധ്യപൂര്‍ണമായ ഈ ഭൂമിയുടെ സമ്പന്നതകൊണ്ടാണ്‌.

ഇങ്ങനെ കൃഷി ജീവിതത്തിന്റെ ഊടും പാവും നെയ്യുന്ന ഒരു ഭൂപ്രദേശത്ത്‌ കൃഷി ചെയ്ത്‌ ജീവിക്കുന്നവര്‍ സാമ്പത്തിക തകര്‍ച്ച നേരിട്ട്‌ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച്‌ മൂന്നുനേരം ഭക്ഷണം കഴിക്കുന്ന ഓരോ മനുഷ്യനും ചിന്തിക്കേണ്ടതുണ്ട്‌.

1991 മുതല്‍ ‘മന്‍മോഹനോമിക്സ്‌’ എന്ന ഓമനപ്പേരിട്ട്‌ രാജ്യത്ത്‌ നടപ്പില്‍ വരുത്തിയ ഉദാരവല്‍ക്കരണ നയങ്ങള്‍ ഒന്നരദശാബ്ദം കഴിഞ്ഞപ്പോഴേക്കും അടിസ്ഥാനവര്‍ഗ്ഗവും ഭൂരിപക്ഷവുമായ കര്‍ഷകരുടെ ജീവിതം അപകടത്തിലാക്കുകയാണുണ്ടായത്‌. യാതൊരുവിധ മുന്നൊരുക്കങ്ങളും നിലവാരനിര്‍ണ്ണയ രീതികളുമില്ലാതെ മുതലാളിത്ത രാജ്യങ്ങളുടെവാണിജ്യരീതിയോട്‌ പ്രതികരിക്കുവാനും മത്സരിച്ച്‌ ജയിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കുവാന്‍ സര്‍ക്കാരിനോ സ്വയം മാറ്റംവരുത്തുവാനുള്ള പ്രാപ്തി കര്‍ഷകര്‍ക്കോ ഉണ്ടായില്ല.

അന്താരാഷ്‌ട്ര വിപണിയില്‍ നമുക്കുണ്ടായ പിന്നോക്കാവസ്ഥയും, സബ്സിഡികളുടെ കുറവും കൃത്രിമവളങ്ങളുടെ ക്രമാതീതമായ വിലക്കയറ്റവും ലഭ്യതക്കുറവും വിദേശനിര്‍മ്മിത അന്തകവിത്തുകളുടെ പ്രയോഗവും മൂലം 1997 മുതല്‍ 2005 വരെയുള്ള ഒമ്പത്‌ വര്‍ഷക്കാലയളവില്‍ ഇന്ത്യയിലാകമാനം എണ്‍പത്തി ഒന്‍പതിനായിരത്തില്‍പരം കര്‍ഷകരാണ്‌ ജീവിതം അവസാനിപ്പിച്ചത്‌.

2002 മുതല്‍ 2005 വരെയുള കാലയളവില്‍ അരമണിക്കൂറില്‍ ഒന്ന്‌ എന്ന രീതിയില്‍ ആത്മഹത്യാനിരക്ക്‌ കൂടിയപ്പോഴാണ്‌ ‘വിദര്‍ഭ’ മോഡല്‍ കര്‍ഷക രക്ഷാപാക്കേജുകളുമായി ഭരണകൂടം അനങ്ങിത്തുടങ്ങിയത്‌. അതും കടം എഴുതിത്തള്ളല്‍ പോലുള്ള ചില നുറുക്ക്‌ വിദ്യകളില്‍ ഒതുങ്ങിനിന്നതല്ലാതെ കാര്‍ഷിക മേഖലക്ക്‌ പുതുജീവന്‍ നല്‍കുന്ന പദ്ധതികളോ നയരൂപീകരണമോ ഒന്നും ഉണ്ടായില്ല.

ലോക നാണ്യവിള വിപണിയില്‍ പേരുകേട്ട കേരളത്തിന്റെ സ്ഥിതിയും വേറിട്ടതായില്ല. 2001-2004 കാലഘട്ടത്തില്‍ വിലത്തകര്‍ച്ചയിലും കൃഷി നാശത്തിലുംപെട്ട്‌ വയനാട്ടില്‍ മാത്രം തൊണ്ണൂറ്റിനാല്‌ കര്‍ഷകര്‍ക്ക്‌ ജീവിതം അവസാനിപ്പിക്കേണ്ടിവന്നു ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കുവാന്‍.

പിന്നീട്‌ നടപ്പിലാക്കിയ പ്രത്യേക പാക്കേജുകളും കടാശ്വാസ കമ്മീഷനും താല്‍ക്കാലിക ആശ്വാസമല്ലാതെ ശാശ്വത പരിഹാരമായില്ല എന്നതിന്റെ തെളിവാണ്‌ വീണ്ടും ഉടലെടുക്കുന്ന ആത്മഹത്യകള്‍.

ഇങ്ങനെ മുട്ടുശാന്തി പരിഹാര കര്‍മ്മങ്ങള്‍ ഭരണാധികാരികള്‍ വഴിപാടായി നടത്തുമ്പോള്‍ സമൂഹ മനസ്സില്‍ അശാന്തിപര്‍വ്വങ്ങള്‍ തീര്‍ത്തുകൊണ്ട്‌ കാര്‍ഷിക മേഖല തകരുമ്പോഴും കോര്‍പ്പറേറ്റ്‌ മേഖലയുടെ നഷ്ടമെന്ന്‌ അവര്‍ കാണിക്കുന്ന കണക്കുകളെ ആധാരമാക്കി സര്‍ക്കാര്‍ ഖജനാവിന്റെ വാതായനങ്ങള്‍ തുറക്കുന്ന ഭരണകൂടം മനപ്പൂര്‍വ്വം സങ്കീര്‍ണ്ണമായ ജീവിതസന്ധികളിലേക്ക്‌ ജനതയെ നയിക്കുന്ന വര്‍ത്തമാനകാല കാഴ്ച ആത്മഹത്യയേക്കാള്‍ ഭീതിതമാണ്‌.

കടബാധ്യതമൂലം ജീവിതം അവസാനിപ്പിച്ച കര്‍ഷകര്‍ കടമെടുത്തത്‌ കൃഷിക്കുവേണ്ടിയാണോ എന്ന്‌ അന്വേഷിക്കുന്നവരും വായ്‌പാതുക കാര്‍ഷിക ആവശ്യത്തിനല്ലായിരുന്നു എന്ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്ന ഉദ്യോഗസ്ഥവൃന്ദവും മനുഷ്യന്റെ സാമാന്യയുക്തിയെപ്പോലും ചോദ്യംചെയ്യുകയാണിവിടെ. കൃഷി ചെയ്യുന്നവര്‍ അതിനുവേണ്ടി മാത്രമെ കടമെടുക്കാവൂ എന്ന്‌ ഏത്‌ സംഹിതയാണ്‌ അഭിപ്രായം രൂപപ്പെടുത്തിയത്‌.

കാര്‍ഷിക ജീവിതവുമായി പുലബന്ധം പുലര്‍ത്തുന്ന ഐടി പ്രൊഫഷണലുകള്‍ തൊട്ട്‌ വന്‍കിട കച്ചവടക്കാര്‍ക്ക്‌ വരെ കാര്‍ഷിക വായ്‌പ എടുക്കുവാനും സ്വകാര്യ ആവശ്യങ്ങള്‍ക്ക്‌ ചെലവഴിക്കുവാനും ഒത്താശ ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ഉള്ള ഇവിടെ കൃഷിയില്‍ നിന്നുള്ള വരുമാനംകൊണ്ട്‌ നിവൃത്തി കഴിക്കുവാനും, അടുത്ത തലമുറക്ക്‌ അത്യാവശ്യ വളര്‍ച്ചാ സൗകര്യങ്ങള്‍ ഉണ്ടാക്കുവാനും കഴിയാത്തവര്‍ ഭാവിയില്‍ ലഭിക്കും എന്ന്‌ കരുതുന്ന കാര്‍ഷികാദായത്തെ മുന്‍നിര്‍ത്തി കടമെടുത്താല്‍ അത്‌ നിയമലംഘവനും നീതിക്ക്‌ അര്‍ഹതയില്ലായ്‌മയും ആകുന്നതിന്റെ യുക്തി എന്താണ്‌.

നിയമത്തിന്റെയും നീതിബോധത്തിന്റെയും നൂലിഴകീറി പരിശോധിക്കുന്ന നമുക്കിടയില്‍ത്തന്നെയാണ്‌ കോടികള്‍ ലാഭം കൊയ്യാന്‍ മുതല്‍ മുടക്കുന്ന കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ക്ക്‌ പ്രത്യേക സാമ്പത്തിക മേഖലയും (സെസ്‌) കരം ഒഴിവാക്കലും നല്‍കി ഭരണവര്‍ഗ്ഗം അനുഗ്രഹിക്കുന്നത്‌. എന്നിട്ടും വ്യാവസായിക വളര്‍ച്ചാനിരക്ക്‌ കാര്‍ഷിക വളര്‍ച്ചാനിരക്കില്‍ത്താഴെയാണ്‌.

ദശലക്ഷങ്ങളുടെ അഴിമതി നടത്തുകയും അതിലൂടെ വന്‍കിട മുതലാളിമാര്‍ക്ക്‌ വന്‍ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍, മനുഷ്യനുള്ള ഭക്ഷണം രാസശാലകളില്‍ ഉത്പാദിപ്പിക്കുവാനോ, സോഫ്റ്റ്‌വെയറുകള്‍ കഴിച്ച്‌ വിശപ്പടക്കുവാനോ കഴിയില്ല എന്ന സാമാന്യബോധത്തോടെ കാര്‍ഷിക മേഖലയെ വിലയിരുത്തേണ്ടതുണ്ട്‌.

രാസവള സബ്സിഡി എടുത്തുകളയുകയും വളത്തിന്റെ വില നിര്‍ണ്ണയ അവകാശം കുത്തകകള്‍ക്ക്‌ വിട്ടുകൊടുക്കുകയും ചെയ്ത ഭരണവര്‍ഗ്ഗം കാര്‍ഷിക ഉത്പന്നങ്ങളുടെ വില മെച്ചപ്പെടുത്താന്‍ നടപടിയെടുക്കാത്തതെന്തുകൊണ്ടാണ്‌.

ഇരുപത്തിരണ്ട്‌ രൂപക്ക്‌ കര്‍ഷകരില്‍നിന്നും വാങ്ങുന്ന കാപ്പി വിപണിയില്‍ എത്തുമ്പോള്‍ അറുനൂറ്‌ രൂപയാകുന്ന മായാജാലം മൂലം കമ്പനികള്‍ കൊള്ള ലാഭം ഉണ്ടാക്കുകയാണ്‌. നിത്യോപയോഗ ഉല്‍പ്പന്നങ്ങളുടെ വില കഴിഞ്ഞ മൂന്ന്‌ ദശാബ്ദത്തിലെ ഏറ്റവും വലിയ നിരക്കില്‍ നില്‍ക്കുമ്പോഴും ഉത്പാദന മേഖലയില്‍ ഇതിന്റെ ഒരംശം പോലും എത്തിപ്പെടാത്ത വൈരുദ്ധ്യത്തെ മുന്‍നിര്‍ത്തി ഒരു പുതിയ കാര്‍ഷിക നയം രൂപപ്പെടുത്തേണ്ടുന്ന ഭരണാധികാരികള്‍ കൂടുതല്‍ അപക്വവും അപകടകരവുമായ തീരുമാനങ്ങളിലേക്ക്‌ എത്തിപ്പെടുകയാണ്‌.

ചില്ലറ വിപണിയില്‍ വിദേശ നിക്ഷേപമടക്കമുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍, ലോക ചെറുകിട വ്യാപാര മേഖലയെ കീഴ്മേല്‍മറിച്ച വാള്‍മാര്‍ട്ട്‌ പോലുള്ള ബഹുരാഷ്‌ട്ര കുത്തകകളോട്‌ മത്സരിച്ചു ജയിക്കാന്‍ ഇവിടുത്തെ ചെറുകിട വിപണിക്കൊ കര്‍ഷകര്‍ക്കോ കഴിയില്ല. അതിന്റെ പരിണതഫലം കര്‍ഷകര്‍ക്കൊപ്പം ഇടത്തട്ടുകാരും സാധാരണക്കാരുമടങ്ങുന്ന ചെറുകിട വിപണിയിലെ മനുഷ്യരുടെ കൂട്ട ആത്മഹത്യയായിരിക്കും. ഒരുപക്ഷെ ഇപ്പോഴുള്ള ജനസംഖ്യയുടെ എണ്ണം കുറച്ചാലെ നിലനില്‍ക്കാന്‍ സാധിക്കൂ എന്ന്‌ ചിന്തിക്കുന്ന മുതലാളിത്തത്തിന്‌ ആവശ്യവും അതായിരിക്കും.

ഇതിനൊക്കെ അനുകൂലമായി പാവകളി നടത്തുന്ന ഭരണാധികാരികള്‍ ‘ഞാനും, എന്റെ ഭര്‍ത്താവും ഒരു സ്വര്‍ണ്ണപ്പണിക്കാരനുമുണ്ടെങ്കില്‍’ ജീവിതം സുഖമായി എന്ന്‌ സിദ്ധാന്തിച്ച വീട്ടമ്മയെ ആണ്‌ ഓര്‍മ്മപ്പെടുത്തുന്നത്‌.

അഴിമതിയിലൂടെ നേടിയ പണവും ലോകബഹുരാഷ്‌ട്ര കുത്തകകളുടെ പിന്‍ബലവും ജനതയെ വിഭജിക്കാന്‍ തക്ക മതസ്വാധീനവും കൈമുതലായുള്ള ഭരണവര്‍ഗ്ഗ കണക്കിലെ കളികളിലൂടെ രാജ്യം വളരുന്നു എന്ന്‌ സ്ഥാപിക്കുമ്പോള്‍ ഇവര്‍ക്ക്‌ മുന്നില്‍ കീടനാശിനി കുടിച്ച്‌ ദണ്ഡനമസ്കാരം ചെയ്യുകയല്ലാതെ നിവൃത്തിയില്ല.

ബാബു മാനിക്കാട്ട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.