Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്യാഗമനോഭാവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2011, 07:43 pm IST
inSamskriti

നാം ഏറ്റെടുക്കുന്ന ജീവിതം സഫലീകരിക്കാന്‍ നമുക്ക്‌ വേണ്ടതെന്ന്‌ വേണ്ടാത്തതെന്ത്‌ എന്ന്‌ വിവേചിച്ചറിഞ്ഞ്‌ വേണ്ടതിനെ സ്വീകരിക്കുകയും വേണ്ടാത്തതിനെ പുറം തള്ളുകയും ചെയ്യുന്നതാണ്‌ യഥാര്‍ത്ഥ ത്യാഗം. ത്യാഗമില്ലാതെ നമുക്ക്‌ ഒന്നും നേടിയെടുക്കാന്‍ പറ്റില്ല. അവര്‍ ഉറക്കത്തെ ത്യജിക്കുന്നണ്ടല്ലോ. അപ്പോള്‍ പിന്നെ മദ്ധ്യമ മാര്‍ഗത്തിലെ ത്യാഗവും കള്ളന്റെ ത്യാഗവും തമ്മില്‍ എന്താണ്‌ വ്യത്യാസം? ഉദ്ദേശ്യശുദ്ധിയാണ്‌ ഇവിടെ രണ്ടായി നില്‍ക്കുന്നത്‌. കള്ളന്‍ അന്യന്റെ മുതല്‍ മോഷ്ടിക്കാന്‍ ഉറക്കത്തെ ത്യാഗം ചെയ്യുന്നു. നാം പ്രകൃതിയുടെ ഉദ്ദേശ്യത്തെ സഫലീകരിക്കാന്‍ അനര്‍ഹമായ ചര്യകളെ ത്യാഗം ചെയ്യുന്നു. കള്ളന്റെ ത്യാഗംകൊണ്ട്‌ സമൂഹത്തിന്‌ ദുഃഖം വരുമ്പോള്‍ ആത്മസാധകന്റെ ശരിയായ ത്യാഗം ലോകത്തിന്‌ വെളിച്ചമായി തീരുന്നു. ഇപ്പോള്‍ മദ്ധ്യമമാര്‍ഗം അവലംബിച്ച്‌ ജീവിക്കുന്ന ഒരു മനുഷ്യന്‌ വേണ്ട ഗുണങ്ങളെക്കുറിച്ചാണ്‌ നാം ചര്‍ച്ചചെയ്യുന്നത്‌. ധര്‍മ്മസൂത്രങ്ങളില്‍ പൂര്‍വഖണ്ഡം അനുഷ്ഠിക്കുമ്പോള്‍ ത്യാഗം എന്ന ഗുണം അനിവാര്യമാണെന്ന്‌ പറഞ്ഞിരിക്കുന്നു. പുതിയ ഒന്നിലേക്ക്‌ സഞ്ചരിക്കുമ്പോള്‍ പഴയ സംസ്കാരങ്ങള്‍ നമ്മെ പുറകോട്ട്‌ വലിച്ചുകൊണ്ടിരിക്കുമല്ലോ. അപ്പോള്‍ പഴയ ദുര്‍വൃത്തിയെ അതിക്രമിച്ച്‌ മുന്നോട്ടുപോകേണ്ട സാഹചര്യം വരികതന്നെ ചെയ്യും. പക്ഷേ ഉള്ളതിനെ കളയാന്‍ ഇന്ന്‌ ആര്‍ക്കും ഇഷ്ടമല്ല.
കുപ്പത്തൊട്ടിയില്‍ വലിച്ചെറിയേണ്ടവയാണെന്ന്‌ നന്നായി അറിഞ്ഞിട്ടും നാം അവയെ കൂടെത്തന്നെ കൊണ്ടുനടക്കുന്നു. കാരണം നാം സുഖം കാണുന്നത്‌ അവയെ വിട്ട്‌ ചിന്തിക്കാന്‍ നാം അശക്തരാണ്‌.

പുകവലിയുടെ കാര്യം നോക്കൂ. പലരും അതില്‍ അടിമകളാണ്‌. വാസ്തവത്തില്‍ ചിന്തിച്ചാല്‍ പുകവലിയിലൂടെ ഇവര്‍ക്ക്‌ എന്താണ്‌ കിട്ടുന്നത്‌? ശരീരത്തിന്റെ ആരോഗ്യത്തെ അനുനിമിഷം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ശീലം. പക്ഷേ അതിനെ ഉപേക്ഷിക്കാന്‍ നമുക്ക്‌ പേടിയാണ്‌. ഇതുപോലെ എത്രയോ ദുശീലങ്ങള്‍ നാം കൂടെ കൊണ്ടുനടക്കുന്നുണ്ട്‌. മദ്യം, മയക്കുമരുന്ന്‌, മാംസാഹാരം മുതലായവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം.

ആസക്തിയാണ്‌ ത്യാഗത്തിന്‌ തടസ്സം. നാം എത്രത്തോളം ആസക്തിയില്‍പ്പെട്ട്‌ കിടക്കുന്നുവോ അത്രത്തോളം പ്രയാസകരമാണ്‌ ത്യാഗം. പണത്തില്‍ ആസക്തി ഉള്ളവന്‌ പണത്തോടുള്ള മമതയെ ത്യാഗം ചെയ്യാന്‍ പ്രയാസമാണ്‌. അതുപോലെ ഭാര്യയില്‍, മക്കളില്‍ പേരില്‍, പ്രശസ്തിയില്‍ നാം മമതാബദ്ധരായി കഴിയുന്നു. നാം കരുതുന്നത്‌ ഇന്ന്‌ നാം കൂടെ കൊണ്ട്‌ നടക്കുന്ന ആഗ്രഹങ്ങളും, മമതകളും, ശീലങ്ങളും മറ്റുമാണ്‌ ജീവിതത്തിന്‌ അര്‍ത്ഥവും സന്തോഷവും നല്‍കുന്നതെന്നാണ്‌. എന്നാല്‍ വാസ്തവം നേരെ മറിച്ചാണ്‌. നാം കൈമുതലാക്കി വച്ചിരിക്കുന്ന സ്വത്തുക്കളെല്ലാം നമ്മുടെ വളര്‍ച്ചക്കും സന്തോഷത്തിനും വിഘാതമായി നില്‍ക്കുന്ന തടസ്സങ്ങളാണ്‌. അവയോടുള്ള ആസക്തിയേയും മമതയേയും ത്യാഗം ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം എത്രയോ ശ്രേഷ്ഠവും സന്തുഷ്ടവുമായി തീരുന്നു.

വാക്കിലും ചിന്തയിലും പ്രവൃത്തിയിലും ത്യാഗത്തിന്‌ പ്രസക്തിയുണ്ട്‌. ബാഹ്യമായി നാം ആചരിക്കുന്ന എല്ലാ കര്‍മ്മങ്ങളും അര്‍ഹതയുള്ളത്‌ മാത്രം സ്വീകരിച്ച്‌ അര്‍ഹതപ്പെടാത്തതിനെ ഉപേക്ഷിക്കുന്നത്‌ പ്രവൃത്തിതലത്തിലുള്ള ത്യാഗമാണ്‌. പുകവലിക്കാതിരിക്കുക, മദ്യം കഴിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഇതില്‍പെടുന്നു. അതുപോലെ അസത്യം പറയാതിരിക്കുന്നത്‌ വാക്തലത്തില്‍ പുലര്‍ത്തേണ്ട ത്യാഗത്തില്‍ പെട്ടതാണ്‌. ഈ രണ്ടിലും വച്ച്‌ കൂടുതല്‍ സൂക്ഷ്മമാണ്‌ ചിന്താമണ്ഡലത്തില്‍ പുലര്‍ത്തേണ്ട ത്യാഗബുദ്ധി. നാം പരിശ്രമിച്ചില്ലെങ്കിലും ചിന്തകള്‍ സദാസമയവും നമ്മുടെ മനോതലത്തിലൂടെ കടന്ന്‌ പോയിക്കൊണ്ടിരിക്കുന്നു. ആ കൂട്ടത്തില്‍ നമ്മെ ഉയര്‍ത്തുന്ന ചിന്തകളും താഴ്‌ത്തുന്ന ചിന്തകളും ഉണ്ടാകുമല്ലോ. അതില്‍ നമ്മെ അധഃപതിപ്പിക്കുന്ന ചിന്തകളെ ത്യജിച്ച്‌ പുരോഗതിയിലേക്ക്‌ നയിക്കുന്ന ചിന്തകളെ സ്വീകരിക്കേണ്ടതുണ്ട്‌. ചിന്തകളുടെ ശക്തിയും അവ നമ്മില്‍ ചെലുത്തുന്ന സ്വാധീനവും എത്രയോ വലുതാണ്‌.
ഇന്ന്‌ നാം എന്താണോ ചിന്തിക്കുന്നത്‌ അതാണ്‌ നാളെ ആയിത്തീരുന്നത്‌. ഇതില്‍ നിന്ന്‌ മറ്റൊന്നുകൂടി മനസ്സിലാക്കാം. അതായത്‌ ഇന്ന്‌ നാം എന്താണോ അത്‌ ഇന്നലെകളിലെ നമ്മുടെ ചിന്തകളുടെ പരിണത ഫലം മാത്രമാണ്‌. ഈശ്വരനെ ചിന്തിക്കുന്നവന്‍ ഈശ്വരനിലേക്ക്‌ ഉയരുന്നു. ഭോഗത്തെക്കുറിച്ച്‌ ചിന്തിക്കുന്നവന്‍ ഭോഗിയായി തീരുന്നു. എന്തുകൊണ്ടെന്നാല്‍ ചിന്തയില്‍ നിന്നാണ്‌ വാക്കും കര്‍മ്മവും ഉടലെടുക്കുന്നത്‌. ചിന്തയും വാക്കും കര്‍മ്മവും ചേര്‍ന്നാല്‍ അത്‌ നമ്മുടെ ജീവിതമായി. അതാണ്‌ മനസാ വാചാ കര്‍മ്മണാ എന്ന പ്രയോഗത്തിന്റെ പ്രസക്തി.

കുടുംബത്തിനുവേണ്ടി വ്യക്തിയുടെ സുഖത്തെയും സമൂഹത്തിനുവേണ്ടി കുടുംബത്തിന്റെ സുഖത്തേയും ലോകത്തിനുവേണ്ടി സമൂഹത്തിന്റെ സുഖത്തേയും ത്യജിക്കണമെന്ന്‌ മഹാന്‍മാര്‍ പറഞ്ഞിട്ടുണ്ട്‌. ഉയര്‍ന്ന ലക്ഷ്യത്തിനുവേണ്ടി താരതമ്യേന സങ്കുചിതമായ സുഖങ്ങള്‍ ഉപേക്ഷിക്കണമെങ്കില്‍ സങ്കുചിതമായ ചിന്താഗതികളേയും കാഴ്ചപ്പാടുകളെയും ത്യജിക്കുക തന്നെ വേണം. എന്നാല്‍ ത്യാഗം ചെയ്യുന്നതിനുമുന്‍പ്‌ അതിനെ സംബന്ധിച്ച ഉത്തമബോദ്ധ്യം നമുക്ക്‌ ഉണ്ടായിരിക്കണം. വാസ്തവത്തില്‍ ബോദ്ധ്യം വന്നാല്‍ പിന്നെ ത്യാഗം ബുദ്ധിമുട്ടുള്ള ഒരു കാര്യമേ അല്ല.

ത്യാഗം മനുഷ്യസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന്‌ ചിന്തിക്കുന്ന പലരും സമൂഹത്തിലുണ്ട്‌. സ്വാതന്ത്ര്യത്തെ സംബന്ധിച്ച്‌ ഇവരുടെ വീക്ഷണം തന്നെ അബദ്ധമാണ്‌. ദുരാചാരങ്ങള്‍ക്കും ദുഷ്ചിന്തകള്‍ക്കും അടിമപ്പെട്ട ദുര്‍ബ്ബലന്‍മാരാണ്‌ ത്യാഗം സ്വാതന്ത്ര്യത്തിന്‌ തടസമാണെന്ന്‌ വാദിക്കുന്നത്‌. അതില്‍ യാതൊരു വസ്തുതയും ഇല്ല. ഹീന സംസ്കാരങ്ങളുടെ അടിമത്തത്തില്‍ നിന്ന്‌ മോചിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ മനുഷ്യമനസ്സില്‍ സ്വാതന്ത്ര്യത്തിന്റെ പ്രഭ പടരുകയുള്ളൂ. മദ്യത്തിന്‌ അടിമയായി ജീവിക്കുന്നത്‌ അല്ല സ്വാതന്ത്ര്യം. മദ്യത്തിന്‌ സ്വാധീനിക്കാന്‍ കഴിയാത്ത മാനസികാവസ്ഥ കൈവരിക്കുന്നതാണ്‌ സ്വാതന്ത്ര്യം. ആഗ്രഹങ്ങളുടെ പുറകെ ഓടുന്നതല്ല സ്വാതന്ത്ര്യം.

ഓരോ മനുഷ്യാത്മാക്കള്‍ക്കും തന്റെ ജീവിതം കൊണ്ട്‌ നേടിയെടുക്കേണ്ടതായ ഉയര്‍ന്ന ലക്ഷ്യങ്ങളുണ്ട്‌. ലക്ഷ്യപൂര്‍ത്തീകരണത്തിന്‌ ത്യാഗം കൂടിയേ തീരൂ. കുഞ്ഞിനെ പ്രസവിച്ച്‌ വളര്‍ത്തിക്കൊണ്ടുവരാന്‍ മതാവ്‌ ചെയ്യുന്ന ത്യാഗം എത്ര വലുതാണെന്ന്‌ ചന്തിച്ചുനോക്കൂ. അതുപോലെ ഓരോ വ്യക്തികളും തന്റെ ജീവിത ദൗത്യങ്ങളെ നിറവേറ്റാന്‍ എന്തു ത്യാഗത്തിനും തയ്യാറാവേണ്ടതുണ്ട്‌. ഈശ്വര നിയോഗം തിരിച്ചറിഞ്ഞ്‌ നാം ചെയ്യുന്ന ത്യാം തനിക്കും ലോകത്തിനും മഹത്തായ നന്മകളെ പ്രദാനം ചെയ്യും. ലോകത്തിന്‌ ധര്‍മ്മോപദേശം നല്‍കാന്‍ ഇന്ന്‌ തഥാതന്‌ കഴിയുന്നത്‌ എന്തുകൊണ്ടാണെന്ന്‌ നിങ്ങള്‍ക്ക്‌ അറിയുമോ?

ഒരു ആത്മസാധകന്റെ ജീവിതത്തിലും ത്യാഗത്തിന്‌ ഉന്നത സ്ഥാനമാണുള്ളത്‌. ജീവിതത്തില്‍ അവന്‍ സ്വീകരിച്ച വ്രതനിഷ്ഠകളെ പാലിക്കുന്നതിന്‌ നിരന്തരമായ ത്യാഗമനോഭാവം അത്യാവശ്യമാണ്‌. കാലത്ത്‌ എട്ടുമണിവരെ കിടന്നുറങ്ങി ശീലിച്ച ഒരാള്‍ സാധനാ ജീവിതത്തിലേക്ക്‌ കടന്ന്‌ വരുമ്പോള്‍ അയാള്‍ അതിരാവിലെ ഉണരാന്‍ തുടങ്ങുന്നു. വൈകി ഉണരുക എന്ന ശീലത്തെ ത്യാഗം ചെയ്തുകൊണ്ട്‌ അയാള്‍ക്ക്‌ അതികാലത്ത്‌ ഉണരാന്‍ സാധിക്കുന്നത്‌. മാദ്ധ്യമ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ ചെയ്യുന്ന എല്ലാ ത്യാഗങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം. ത്യാഗത്തിന്‌ വേണ്ടിയാകരുത്‌ ത്യാഗം. ആ സ്കതിയും മമതയും വെടിഞ്ഞ്‌ വേണ്ടതും വേണ്ടാത്തതും ഏതെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു ജീവിതമാണ്‌ ഇവിടെ നമുക്ക്‌ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.