Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കേദാര്‍നാഥ് ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2011, 06:57 pm IST
in Travel

“കാശിയില്‍ പോയി ഗംഗാസ്നാനം നടത്തി മരിക്കാന്‍ കഴിഞ്ഞാല്‍ മുക്തി ലഭിക്കും. എന്നാല്‍ കേദാര്‍നാഥില്‍ പോയി കേദാരേശ്വര ദര്‍ശനം നടത്തി പൂജിക്കുന്നതുകൊണ്ടുമാത്രം മനുഷ്യന്‍ മുക്തനായിത്തീരുന്നതാണ്‌.” എന്നു സ്കാന്ദ പുരാണത്തില്‍ ഒരു പ്രസ്താവമുണ്ട്‌.

വളരെയധികം തീര്‍ത്ഥാടകര്‍ ബദരീനാഥത്തിലും കേദാരനാഥത്തിലുമായി മാത്രം ദര്‍ശനം നടത്തുന്നുണ്ട്‌. കേദാര്‍നാഥത്തിലേക്കു പോവാന്‍ പല മാര്‍ഗങ്ങളുണ്ട്‌. ഒന്ന്‌ ഗംഗോത്രിയില്‍ നിന്ന്‌ ഉത്തരകാശിയില്‍ നിന്നു ബസുമാര്‍ഗം ഗൗരീകുണ്ഡത്തിലെത്തി അവിടുന്ന്‌ നടന്ന്‌ കേദാര്‍നാഥിലെത്തുക. മറ്റൊന്നു ഹൃഷീകേശില്‍ നിന്നു ഗൗരീകുണ്ഡത്തിലെത്തി നടക്കുക. ഇനിയുമൊന്നു ബദരീനാഥദര്‍ശനം കഴിഞ്ഞ്‌ അവിടെ നിന്നു ഗൗരീകുണ്ഡത്തിലേക്കു ബസുമാര്‍ഗ്ഗം പോവുക. ബദരിയില്‍ നിന്നു നൂറ്റമ്പതു കിലോമീറ്ററോളം പുറകോട്ടിറങ്ങി രുദ്ര പ്രയാഗയില്‍ വന്ന്‌ തിരിഞ്ഞ്‌ അളകനന്ദയിലെ പാലം കടന്നാണ്‌ ഗൗരീകുണ്ഡിലേക്ക്‌ ബസു പോവുന്നത്‌.

ഹൃഷീകേശില്‍ നിന്നുള്ള വണ്ടി രുദ്രപ്രയാഗ കടന്നുപോവുന്നതും ഉത്തരകാശിയിലെത്തി സോമപ്രയാഗ കൂടി ഗൗരീകുണ്ഡിലെത്തുന്നതുമുണ്ട്‌.

രുദ്രപ്രയാഗയില്‍ അളകനന്ദയുടെയും മന്ദാകിനിയുടെയും സംഗമമുണ്ട്‌. ഇവിടെ ധര്‍മ്മശാലയും ഒരു ശിവക്ഷേത്രവുമുണ്ട്‌. ഇവിടിരുന്നു നാരദന്‍ തപസ്സു ചെയ്തതാണ്‌. രണ്ടര കിലോമീറ്റര്‍ അപ്പുറം കോടേശ്വരമെന്ന മറ്റൊരു ശിവക്ഷേത്രവുമുണ്ട്‌. അവിടെ നിന്ന്‌ ഒരു കിലോമീറ്റര്‍ അപ്പുറം ഉമഗാ എന്ന സ്ഥലത്ത്‌ ഒരു നാരായണക്ഷേത്രമുണ്ട്‌. പിന്നീടുള്ള മാര്‍ഗം മന്ദാകിനിതീരത്തിലൂടെയാണ്‌.

സോമപ്രയാഗ (സോമദ്വാര്‍) സോമനദിയുടെ സംഗമസ്ഥാനമാണ്‌. ഇവിടത്തെ പാലം കടന്ന്‌ ഒരു കിലോമീറ്റര്‍ ചെന്നാല്‍ ഛിന്നമസ്തക്‌ ഗണപതിക്ഷേത്രം കാണാം. ഇവിടെ നിന്ന്‌ ആറായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ത്രിയുഗീനാരായണക്ഷേത്രത്തിലേക്ക്‌ കാല്‍നടയായി പോവാന്‍ മാര്‍ഗമുണ്ട്‌. ഈ സ്ഥലത്തു വച്ചാണ്‌ ശിവ-പാര്‍വ്വതീവിവാഹം നടന്നത്‌.

മൂന്നു കിലോമീറ്റര്‍ ചെന്നാല്‍ ഗൗരീകുണ്ഡായി. ഇവിടെ ധര്‍മ്മശാലയുണ്ട്‌. ചൂടുവെള്ളവും പച്ചവെള്ളവും കിട്ടുന്ന രണ്ടു കുണ്ഡങ്ങളുമുണ്ട്‌. പാര്‍വ്വതിയുടെ ജന്മസ്ഥലമായതിനാലാണ്‌ ഗൗരീകുണ്ഡെന്നു പേരുണ്ടായത്‌. ഇവിടെ അടുത്ത്‌ ഒരു രാധാകൃഷ്ണക്ഷേത്രമുണ്ട്‌. ഇനിയുള്ള എട്ടു കിലോമീറ്റര്‍ കടുത്ത കയറ്റമാണ്‌. വഴിക്ക്‌ കടന്നലുകളുടെ ഉപദ്രവവുമുണ്ട്‌.

വീണ്ടും ഒരു കിലോമീറ്റര്‍ ചെല്ലുമ്പോള്‍ ചില്‍പടിയാഭൈരവന്‍. വീണ്ടും ഒരു കിലോമീറ്റര്‍ ചെന്നാല്‍ ഭീമശില. അവിടുന്നു രണ്ടു കിലോമീറ്റര്‍ ചെന്നാല്‍ രാമബാഡാ. ഇവിടെ തീര്‍ത്ഥാടകര്‍ക്കു വിശ്രമിക്കാനുള്ള വലിയ താവളമാണ്‌. ധര്‍മ്മശാലയുമുണ്ട്‌. എല്ലാവിധ അത്യാവശ്യസാധനങ്ങളും ഇവിടെ കിട്ടും.

മഹര്‍ഷി ഉപമന്യുവും പാണ്ഡവരും തപസ്സു ചെയ്ത സ്ഥലമാണ്‌ കേദര്‍നാഥ്‌. ഭഗവാന്‍ ശിവന്‍ മഹിഷരൂപം കൈക്കൊണ്ട ശേഷം അദ്ദേഹത്തിന്റെ അവയവങ്ങളുടെ അഞ്ചുഭാഗങ്ങള്‍ അഞ്ചു സ്ഥലങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്‌. അവയാണ്‌ പഞ്ചകേദാരങ്ങള്‍. അതില്‍ ഒന്നാമത്തേതാണ്‌ ഈ കേദാരം. ഇവിടത്തെ ക്ഷേത്രത്തില്‍ ത്രികോണാകൃതിയിലുള്ള ശിലയാണ്‌. തീര്‍ത്ഥാടകര്‍ക്ക്‌ ഇവിടെ പൂജ നടത്തുന്നതിനും അര്‍ച്ചന നടത്തുന്നതിനും സാധിക്കും. ഇതിനടുത്തു കാണേണ്ട സ്ഥലങ്ങളാണ്‌ ഭൃഗുവനം. ക്ഷീരഗംഗ, വാസുകിതാല്‌, ഗുഗൂകുണ്ട്‌, ഭൈരവശില മുതലായവ. വാസുകീതാലിലേക്കുള്ള പത്തു കിലോമീറ്റര്‍ വഴി കഠിനമായ കയറ്റമാണ്‌. എങ്കിലും അവിടെത്തിയാല്‍ അത്യന്തം രമണീയങ്ങളായ കാഴ്ചകളാണ്‌ കാണാന്‍ കഴിയുന്നത്‌.

പഞ്ചപാണ്ഡവവിഗ്രഹങ്ങള്‍, ഭീമഗുഹ, ഭീമശില, മറ്റു ചില കുണ്ഡങ്ങള്‍ എല്ലാം അവിടവിടെയായി കാണാം. പര്‍വ്വതത്തിനു മുകളില്‍ ബ്രഹ്മകമലമുണ്ട്‌. ഇവിടെ ചില ധര്‍മ്മശാലകളുണ്ട്‌. എന്നാല്‍ തണുപ്പു വളരെ കൂടുതലാണ്‌. തീര്‍ത്ഥാടകര്‍ക്ക്‌ രാത്രി കഴിച്ചുകൂട്ടുക വളരെ വിഷമമാണ്‌. ഇവിടത്തെ ക്ഷേത്രത്തില്‍ ഉഷ , അനിരുദ്ധന്‍, പാണ്ഡവര്‍, ശ്രീകൃഷ്ണന്‍, ശിവ – പാര്‍വ്വതി തുടങ്ങിയവരുടെ വിഗ്രഹങ്ങളുണ്ട്‌. പ്രദക്ഷിണമായി വരുമ്പോള്‍ പല കുണ്ഡങ്ങളും കാണാവുന്നതാണ്‌.

കേദാരനാഥില്‍ ഇക്കാലത്തു തീര്‍ത്ഥാടകര്‍ക്കു താമസത്തിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്‌. കേരളീയനായ ആദിശങ്കരാചാര്യരുടെ സമാധി ഇവിടെയാണ്‌. പ്രധാനക്ഷേത്രത്തിനു പുറകിലായി സമാധി മണ്ഡപവും അതിനുള്ളില്‍ ശ്രീശങ്കര പ്രതിമയും ഉണ്ട്‌. ഇവിടെ സന്ദര്‍ശിക്കുന്ന കേരളീയര്‍ പ്രദക്ഷിണവും നമസ്കാരവും ഭക്തിപൂര്‍വ്വം നടത്തുന്നത് കാണാം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.