Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തേക്കടി ബോട്ട്‌ ദുരന്തം: ടൂറിസം വകുപ്പ്‌ ഗുരുതരവീഴ്‌ച്ച വരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2011, 11:09 pm IST
inUncategorized

തിരുവനന്തപുരം: തേക്കടി ബോട്ട്‌ ദുരന്തത്തെ തുടര്‍ന്ന്‌ 45 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കെടിഡിസിയ്‌ക്കും ടൂറിസം വകുപ്പിനും ഗുരുതരമായ വീഴ്ചയുണ്ടായതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ചു അന്വേഷിച്ച ജസ്റ്റിസ്‌ ഇ. മൊയ്തീന്‍കുഞ്ഞ്‌ കമ്മീഷന്‍ ഇന്നലെ മുഖ്യമന്ത്രിയ്‌ക്കു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

ബോട്ടിന്റെ രൂപകല്‍പനയില്‍ വീഴ്ചയുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രാ ബോട്ടുകളില്‍ പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങളൊന്നും ബോട്ടില്‍ ഉണ്ടായിരുന്നില്ല. കാര്യക്ഷമതയില്ലാത്ത ബോട്ടാണ്‌ കെടിഡിസി വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. യാതൊരു പരിശോധനയും നടത്താതെയാണ്‌ കെടിഡിസി ബോട്ട്‌ വാങ്ങിയത്‌. ബോട്ടിന്റെ കാര്യക്ഷമത സംബന്ധിച്ചു കെടിഡിസി പരിശോധന നടത്തിയില്ല. പരിശോധന സംബന്ധിച്ച ഐ.ആര്‍. എസ്‌ സര്‍ട്ടിഫിക്കറ്റും സ്റ്റെബിലിറ്റി ബുക്ക്‌ ലെറ്റും ഇല്ലാതെയാണ്‌ ബോട്ട്‌ വാങ്ങിയത്‌. ബോട്ട്‌ നിര്‍മാണത്തില്‍ നേവല്‍ ആര്‍ക്കിട്ടെക്ചര്‍ മേല്‍നോട്ടം വഹിക്കണമെന്ന ചട്ടവും പാലിക്കപ്പെട്ടിട്ടില്ല. ബോട്ട്‌ വാങ്ങിയശേഷം അറ്റകുറ്റപ്പണികള്‍ നടത്തിയതോടെ ഇതിന്റെ ഘടനയില്‍ മാറ്റമുണ്ടായതായും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.കെടിഡിസി എം. ഡി കെ ജി മോഹന്‍ലാല്‍, ടൂറിസം ഡയറക്ടര്‍ ശിവശങ്കര്‍, പ്ലാനിങ്‌ ഓഫിസര്‍ ഉണ്ണികൃഷ്ണന്‍, കെടിഡിസിഡെപ്യൂട്ടി മാനേജര്‍ മനോജ്‌ മാത്യു, ചീഫ്‌ ബോട്ട്‌ ഇന്‍സ്പെക്ടര്‍ എം മാത്യു, ബോട്ട്‌ സൂപ്പര്‍വൈസര്‍ തേവന്‍, ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍, ബോട്ടിന്റെ ലസ്കര്‍ അനീഷ്‌, ബോട്ടിന്റെ നിര്‍മാതാക്കളായ ചെന്നൈ വിഗ്നേഷ്‌ മറൈന്‍ ടെക്നിക്കല്‍ സര്‍വീസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എം.ഡി എന്‍ എ ഗിരീഷ്‌ എന്നിവര്‍ ബോട്ട്‌ ദുരന്തത്തില്‍ കുറ്റക്കാരാണെന്നും കമ്മീഷന്‍ കണ്ടെത്തി.

പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റിയതാണ്‌ അപകടകാരണം. 75 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമേ ബോട്ടിനുള്ളൂ. എന്നാല്‍, ദുരന്തസമയത്തു ബോട്ടില്‍ 92 പേരുണ്ടായിരുന്നു. ആളുകള്‍ കൂടുതലും ബോട്ടിന്റെ മേല്‍ത്തട്ടിലായിരുന്നു. പെട്ടെന്നു വെട്ടിത്തിരിച്ചപ്പോള്‍ അമിതഭാരത്താല്‍ ബോട്ട്‌ 180 ഡിഗ്രി ചരിഞ്ഞതിനെത്തുടര്‍ന്ന്‌ അപകടത്തില്‍പ്പെടുകയായിരുന്നു. 88 ട്രിപ്പുകളാണ്‌ ഈ ബോട്ട്‌ നടത്തിയിട്ടുള്ളത്‌. ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാവാതിരുന്നതിലാണ്‌ മുമ്പ്‌ അപകടം സംഭവിക്കാതിരുന്നത്‌. പരിശീലനവും പ്രവര്‍ത്തിപരിചയവുമില്ലാത്ത ആളാണ്‌ ബോട്ട്‌ ഓടിച്ചത്‌. സ്രാങ്ക്‌ ഓടിക്കേണ്ട ബോട്ട്‌ പരിശീലനമില്ലാത്ത ഡ്രൈവര്‍ ഓടിക്കുകയായിരുന്നു. മരക്കുറ്റിയിലിടിച്ചല്ല ബോട്ട്‌ മുങ്ങിയത്‌. ബോട്ടിന്റെ തകിട്‌ വളഞ്ഞിരുന്നതു അപകടത്തിനിടയാക്കിയെന്നതും കമ്മീഷന്‍ തള്ളിക്കളഞ്ഞു. രക്ഷാപ്രവര്‍ത്തനസമയത്താണ്‌ ഇതു സംഭവിച്ചതെന്നാണ്‌ കമ്മീഷന്റെ കണ്ടെത്തല്‍.

ബോട്ടില്‍ ആവശ്യമായ സുരക്ഷാസംവിധാനമില്ലാതിരുന്നതു ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ദുരന്തസമയത്തു യാത്രക്കാര്‍ ലൈഫ്‌ ജാക്കറ്റ്‌ ധരിച്ചിരുന്നില്ല. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനു സര്‍ക്കാര്‍ മാരിടൈം ബോര്‍ഡ്‌ രൂപീകരിക്കണം. ബോട്ടുകളുടെ പരിശോധന, ഡ്രൈവര്‍മാരുടെ പരിശീലനം എന്നിവ മാരിടൈം ബോര്‍ഡ്‌ വഴി നടത്തണം. ദുരന്തത്തിനിരയാവുന്നവര്‍ക്കു ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉറപ്പുവരുത്തുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. 232 പേജുള്ള റിപ്പോര്‍ട്ടില്‍ ദുരന്തമൊഴിവാക്കുന്നതിനു 22 നിര്‍ദേശങ്ങളും കമ്മീഷന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌.

സ്വന്തം ലേഖകന്‍

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.