Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍വശിക്ഷാ അഭ്യാസം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2011, 11:55 pm IST
in Vicharam

‘കാട്ടിലെ തടി തേവരുടെ ആന’ എന്നതാണ്‌ പൊതുഖജനാവിന്റെ വിനിയോഗം സംബന്ധിച്ച്‌ ഉദ്യോഗസ്ഥ, ഭരണകൂട തലത്തില്‍ കാലാകാലങ്ങളായി നിലനിന്നുപോരുന്ന ആപ്തവാക്യം. ഇതിനെ ഒന്നുകൂടി ഉറപ്പിക്കുന്ന വസ്തുതകളാണ്‌ സര്‍വശിക്ഷാ അഭിയാന്‍ (എസ്‌എസ്‌എ) പദ്ധതിയുടെ സംസ്ഥാനത്തെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ പുറത്തുവന്നിരിക്കുന്നത്‌. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ പഠനനിലവാരം ഉയര്‍ത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയുമാണ്‌ പദ്ധതി ലക്ഷ്യമാക്കുന്നത്‌. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്ക്‌ പരിശീലനവും കൈപ്പുസ്തകങ്ങള്‍ അച്ചടിച്ചു വിതരണംചെയ്യലുമൊക്കെ ഉണ്ട്‌. പദ്ധതി നടത്തിപ്പിന്റെ ഫണ്ടുവിഹിതം 65 ശതമാനം കേന്ദ്രവും 35 ശതമാനം സംസ്ഥാനവുമാണ്‌ വഹിക്കുന്നത്‌. കഴിഞ്ഞ അധ്യയനവര്‍ഷം 432 കോടി രൂപയാണ്‌ എസ്‌എസ്‌എയ്‌ക്കുവേണ്ടി ചെലവഴിച്ചത്‌. എന്നാല്‍ ക്രമക്കേടാണ്‌ ഈ പദ്ധതിയുടെ നടത്തിപ്പിലുണ്ടായിരിക്കുന്നതെന്ന്‌ തെളിഞ്ഞിരിക്കുന്നു.

അന്യസംസ്ഥാന വിദ്യാഭ്യാസ ലോബിക്കും സംസ്ഥാനത്തു പൊന്തിവന്നിരിക്കുന്ന പുതിയ സ്വദേശി വിദ്യാഭ്യാസ കച്ചവടക്കാരും നടത്തുന്നതിനേക്കാള്‍ വലിയ കൊള്ളയാണത്രെ എസ്‌എസ്‌എ നടത്തിപ്പ്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിരിക്കുന്നത്‌. എന്നാല്‍ എസ്‌എഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടതുവലതു വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ ക്രമക്കേടിനെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെടുകയോ ആ പ്രശ്നം ഗൗനിക്കുകപോലുമോ ചെയ്യാതിരുന്നത്‌ ഭരണപ്രതിപക്ഷഭേദമെന്യേ ഇക്കാര്യത്തിലുള്ള താല്‍പ്പര്യം വ്യക്തമാക്കുന്നതാണ്‌.

നമ്മുടെ രാജ്യത്തെ പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിനും മൂല്യവത്താക്കുന്നതിനും വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ്‌ സര്‍വശിക്ഷാ അഭിയാന്‍. ആ ഉദ്യമത്തെ ലാക്കാക്കി കോടികളുടെ വെട്ടിപ്പുനടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക തന്നെ വേണം. വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ.ബേബി ഇതുവഴി അഴിമതിയുടെ നിഴലിലുമായിക്കഴിഞ്ഞു.

അവധിക്കാല പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക്‌ നല്‍കിയ ഡിഎയില്‍പോലും വന്‍ വെട്ടിപ്പാണ്‌ നടത്തിയത്‌. ഒരാള്‍ക്ക്‌ 200 രൂപ വീതം പ്രതിദിന ഡിഎ നല്‍കിയതായാണ്‌ കണക്ക്‌. എന്നാല്‍, 125 രൂപയേ കിട്ടിയുള്ളൂവെന്ന്‌ അധ്യാപകര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. സിപിഎം അനുകൂല സംഘടനയായ കെഎസ്ടിഎ പോലും എസ്‌എസ്‌എയില്‍ നടന്ന ക്രമക്കേട്‌ സംബന്ധിച്ച്‌ പരസ്യമായി ആക്ഷേപമുന്നയിക്കാന്‍ നിര്‍ബന്ധിതമായി. നൂറുകണക്കിന്‌ കോടി രൂപയുടെ തിരിമറിയാണ്‌ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എസ്‌എസ്‌എ നടത്തിപ്പില്‍ ഉണ്ടായിരിക്കുന്നത്‌. നഴ്സറി തലം മുതല്‍ ഉന്നതവിദ്യാഭ്യാസരംഗംവരെ അടിമുടി കച്ചവടവത്കരിക്കപ്പെട്ടു കഴിഞ്ഞ ഈ കാലഘട്ടത്തില്‍ ഇത്തരം ക്രമക്കേടുകള്‍ പൊതുവിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച്‌ അവശേഷിക്കുന്ന പ്രതീക്ഷയുടെ ചെറുനാളത്തെപ്പോലും കെടുത്തുന്നു.

വിദ്യാഭ്യാസ ലോബിയെന്നും ചെറുകച്ചവടക്കാരെന്നും പറഞ്ഞു മുറവിളികൂട്ടിയ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയാണ്‌ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഏറ്റവും വലിയ ഭീഷണിയെന്നും തെളിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പിലെ അഴിമതിയും പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഹിഡന്‍ അജണ്ടയും കൈകോര്‍ക്കുന്നതാണ്‌ നമുക്കിവിടെ കാണാന്‍ കഴിയുന്നത്‌. സര്‍ക്കാര്‍ വിദ്യാലയങ്ങളിലും മറ്റും കുട്ടികള്‍ വര്‍ഷംതോറും പതിനായിരക്കണക്കിന്‌ കുറഞ്ഞുവരുന്നു എന്നുവിലപിക്കുന്നവര്‍ ഒഴുക്കുന്നതു മുതലക്കണ്ണീരാണ്‌. അവര്‍ യഥാര്‍ത്ഥ വസ്തുതകള്‍ക്കു നേരെ മുഖം തിരിക്കുകയാണ്‌. ഫലമോ? എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ സ്കൂള്‍ വിദ്യാഭ്യാസത്തിന്‌ അവകാശമുണ്ടെന്ന ഭരണഘടനയുടെ മഹത്തായ വാഗ്ദാനം അട്ടിമറിക്കപ്പെടുന്നു. എന്താണിതിന്റെ പരിണതഫലം? പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച. ഈ നില തുടര്‍ന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം പ്രൈമറി സ്കൂള്‍ പ്രവേശനത്തിനുപോലും പാവപ്പെട്ട കുട്ടികള്‍ക്ക്‌ അവസരം നിഷേധിക്കപ്പെടും.

മെഡിക്കല്‍ എന്‍ജിനീയറിംഗ്‌ അടക്കമുള്ള ഉന്നതവിദ്യാഭ്യാസരംഗം ലേലം വിളികളാല്‍ ഇന്ന്‌ മുഖരിതമായിരിക്കുന്നതുപോലെ പ്രൈമറി സ്കൂള്‍ തലംപോലും കച്ചവടവത്ക്കരിക്കപ്പെടും. ഇന്ന്‌ ഉന്നതവിദ്യാഭ്യാസ പ്രവേശനകാര്യത്തില്‍ ഇടതുവലതുമുന്നണികള്‍ കൈമലര്‍ത്തുന്നതുപോലെ അന്നും അവര്‍ കൈമലര്‍ത്തും. സ്കൂള്‍ വിദ്യാഭ്യാസമേഖലയും സ്വാശ്രയവത്കരിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാനത്ത്‌ തകൃതിയായി നടക്കുന്നുണ്ട്‌. ഇതിന്‌ നെടുനായകത്വം വഹിക്കുന്നത്‌ ചില ക്രിസ്ത്യന്‍ മാനേജുമെന്റുകളാണ്‌. വിദേശികളായ മിഷണറിമാര്‍ മതപരിവര്‍ത്തനം മുഖ്യ അജണ്ടയാക്കി പ്രാഥമിക വിദ്യാഭ്യാസ കച്ചവടം നടത്തുന്ന തന്ത്രമാണ്‌ പതിറ്റാണ്ടുകളായി ഈ മാനേജുമെന്റുകള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്‌. ഉന്നത വിദ്യാഭ്യാസരംഗം മൊത്തമായി വിഴുങ്ങിയതുപോലെ സ്കൂള്‍തല വിദ്യാഭ്യാസ മേഖലയും പൂര്‍ണനിയന്ത്രണത്തില്‍ പിടിച്ചെടുക്കണം. ആ ഗൂഢലക്ഷ്യത്തെ കൂടുതല്‍ എളുപ്പമാക്കുന്ന നിലയിലാണ്‌ പൊതുവിദ്യാഭ്യാസരംഗത്തിന്റെ തകര്‍ച്ച. വേലിതന്നെയാണിവിടെ വിളവ്‌ തിന്നുന്നതെന്ന്‌ തീര്‍ച്ച.

വികസനക്ഷേമപദ്ധതികള്‍ വിജയം കാണണമെങ്കില്‍ അവ നടപ്പിലാക്കാന്‍ ഉത്തരവാദപ്പെട്ട സംസ്ഥാന ഭരണകൂടം സത്യസന്ധത പുലര്‍ത്തണം. തന്നെയുമല്ല, ജനങ്ങളുടെ നികുതിപ്പണം ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഒരു മോണിറ്ററിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തുകയും വേണം. അല്ലെങ്കില്‍ പദ്ധതിവെറും അഭ്യാസമായി പരിണമിക്കും. സര്‍വശിക്ഷാ അഭ്യാസംപോലെ!

പ്രിന്‍സ്‌ രാജ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.