Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈകല്യങ്ങളുമായി റാഫേല്‍ ലൈബ്രേറിയനായി കാല്‍ നൂറ്റാണ്ട്‌ പിന്നിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2011, 11:04 am IST
in Ernakulam

കൊച്ചി: പിറവിയോടെ തനിക്കുകൂട്ടായ അംഗവൈകല്യങ്ങളില്‍ തളരാതെ പൊരുതി മുന്നേറുന്ന പനമ്പുകാട്‌ ഗ്രാമീണ വായനശാല ലൈബ്രേറിയന്‍ ടി.ഡി റാഫേലിനെ ജില്ലാ ഭരണകൂടം ആദരിക്കുന്നു. തിങ്കളാഴ്ച എസ്‌ആര്‍വി സ്കൂളില്‍ ജില്ലാതല വായനവാരാചരണ ഉദ്ഘാടനവേദിയിലാണ്‌ ലൈബ്രേറിയനായി കാല്‍നൂറ്റാണ്ടു പിന്നിടുന്ന റാഫേലിനെ ആദരിക്കുന്നത്‌.

ലൈബ്രറി സയന്‍സില്‍ ബിരുദാന്തര ബിരുദമുളളവര്‍പോലും ഇഷ്ടപ്പെട്ട ജോലി കിട്ടാതെ നടക്കുമ്പോഴാണ്‌ ജന്മനാലുളള വൈകല്യങ്ങള്‍ അവഗണിച്ചു റാഫേലിന്റെ ഈ ജൈത്രയാത്ര. സാക്ഷരതാ മിഷന്റെ നാലാംതരം തുല്യത സര്‍ട്ടിഫിക്കറ്റു മാത്രമാണ്‌ റാഫേലിനു വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ പഴയ പനമ്പുകാട്‌- വല്ലാര്‍പാടം ദ്വീപിലെ ബിരുദ-ബിരുദാന്തര യോഗ്യതയുളളവരുടെയൊക്കെ ഉറ്റസുഹൃത്താണ്‌ ഇന്ന്‌ റാഫേല്‍. ഈ അക്ഷരപ്രേമിയുടെ പ്രതിഭയാണ്‌ അവരെ റാഫേലുമായി എന്നും അടുപ്പിച്ചു നിര്‍ത്തുന്ന ഘടകം.

ജന്മനാലുളള രോഗങ്ങളാല്‍ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട റാഫേല്‍ 15-ാ‍ം വയസിലാണ്‌ അക്ഷരമെന്തെന്നറിയുന്നതുതന്നെ. ആ പ്രായത്തില്‍ തന്റെ സമപ്രായക്കാരെല്ലാം സ്കൂളില്‍ പോകുന്നതു കണ്ടു വിഷമിച്ചിരിക്കാനേ റാഫേലിനു കഴിഞ്ഞിരുന്നുളളൂ. രോഗപീഡകളാല്‍ പത്തുവയസുവരെ കൈകാലുകള്‍ ചലിപ്പിക്കാന്‍ പോലുമാവാതിരുന്ന റാഫേല്‍ ആദ്യമായെന്നു നിവര്‍ന്നു നില്‍ക്കുന്നതുതന്നെ 11 -ാ‍ം വയസിലാണ്‌. വൈകല്യം തടസമായെങ്കിലും അയല്‍വാസികളുടെയും ബന്ധുക്കളുടെയുമൊക്കെ പരിശ്രമഫലമായി അക്ഷരലോകത്തെത്തിയ റാഫേല്‍ ഇതിനകം 18 കഥകളും 22 കവിതകളും എഴുതിയിട്ടുണ്ട്‌. ഇവയിലേറെയും വിവിധ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിമഷി പുരണ്ടവയുമാണ്‌. ആകാശവാണിയിലൂടെയും റാഫേലിന്റെ പ്രതിഭ ശ്രോതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

അക്ഷരമറിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ പനമ്പുകാട്‌ ഗ്രാമീണ വായനശാലയിലെ പതിവു സന്ദര്‍ശകനായ റാഫേല്‍ പിന്നീട്‌ സാക്ഷരതാ യജ്ഞത്തിലൂടെയാണ്‌ നാലാംക്ലാസ്‌ തുല്യത നേടുന്നത്‌. പുസ്തകങ്ങള്‍ മാറോടു ചേര്‍ത്തു നടന്ന റാഫേലിനെതന്നെ വായനശാലയുടെ താക്കോല്‍ ഏല്‍പിച്ച്‌ ഭാരവാഹികളും ആ പ്രതിഭയെ ആദരിച്ചു. ഇതിനകം വായനശാലയിലെ പതിനായിരത്തിലധികം പുസ്തകവും റാഫേല്‍ വായിച്ചു കഴിഞ്ഞു.

കേള്‍വിക്കു ബുദ്ധിമുട്ടില്ലെങ്കിലും റാഫേലിനു ഇന്നും സംസാരിക്കാനാകില്ല. എങ്കിലും സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുന്ന റാഫേല്‍ തന്റെ വികാരങ്ങള്‍ കവിതയിലൂടെ ശ്രോതാക്കളെ അറിയിക്കും. വൈകല്യങ്ങളുടെ പേരില്‍ പരിഹസിക്കപ്പെട്ടപ്പോഴാണ്‌ ആദ്യമായി കവിതയിലൂടെ തന്റെ പ്രതികരണം റാഫേലറിയിച്ചത്‌. പിന്നീട്‌ കഥയും കവിതയുമായി തന്റെ ലോകത്തെ റാഫേല്‍ അടിമുടി മാറ്റി മറിച്ചു. മനസു നൊമ്പരപ്പെടുത്തുന്ന ആദ്യകാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജീവിതം മുറിവേറ്റവന്റെ അവസാനവാക്കാണ്‌ ആത്മഹത്യയെന്നും റാഫേല്‍ എഴുതിയിരുന്നു.

ദിവസവും വൈകീട്ട്‌ നാലു മുതല്‍ ഏഴരവരെ വായനശാല തുറന്നിരിക്കുന്ന റാഫേല്‍ ഈ പതിവു തുടങ്ങിയിട്ട്‌ കാല്‍നൂറ്റാണ്ട്‌ പിന്നിടുകയാണ്‌. ഇതിനിടയില്‍ മികച്ച സേവനം നടത്തുന്ന വികലാംഗര്‍ക്കുളള 2004 ലെ സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ്‌ പുരസ്കാരം റാഫേലിനെ തേടിയെത്തി. താമസിയാതെ ലൈബ്രറി കൗണ്‍സിലും റാഫേലിന്‌ അംഗീകാരവുമായെത്തി. ഒട്ടേറെ സംഘടനകള്‍ റാഫേലിന്റെ പ്രതിഭയെ ആദരിച്ചിട്ടുണ്ട്‌.

ജില്ലാ ഭരണകൂടം വായനാദിനാചരണ വേളയില്‍ ആദരിക്കുന്നുവെന്നറിയിച്ചപ്പോള്‍ റാഫേല്‍ നന്ദി സൂചകമായി പലതും പറയാനൊരുങ്ങിയെങ്കിലും വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വികാരം. പ്രതികരണം ഒരു കവിതയാകട്ടെ എന്നറിയിച്ചപ്പോള്‍ ഉടന്‍ വന്നു ‘കണ്ണട’ എന്ന കവിത.

നടന്നു നടന്നെന്റെ ചെരുപ്പുതേഞ്ഞു, ദൈവത്തെകാണുമ്പോള്‍ ഞാന്‍ പറയും പുതിയൊരു ചെരുപ്പുവാങ്ങിത്തരാന്‍, വെറുതെയല്ല പകരം ഞാനൊരു കണ്ണടവാങ്ങിക്കൊടുക്കും. എന്തും ഓശാരം കിട്ടണമെന്നു കരുതുന്നവര്‍ക്കിടയില്‍ എല്ലാപ്രതിസന്ധികളെയും തരണം ചെയ്ത്‌ റാഫേല്‍ ഇപ്പോഴും മുന്നോട്ടു നീങ്ങുക തന്നെയാണ്‌..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും
India

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.