Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

Janmabhumi Online by Janmabhumi Online
Jul 12, 2025, 12:51 pm IST
in BJP
പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍

FacebookTwitterWhatsAppTelegramLinkedinEmail

അഞ്ചു പതിറ്റാണ്ടിന്റെ കഥ നോക്കിയാലറിയാം ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം. മാറ്റം അതാണെല്ലാം. മാറാത്തത് ഒന്നുമാത്രം. മാറ്റം എന്ന പ്രക്രിയ. എഴുപതികളിലാണ് ജനസംഘത്തിന്റെ സംസ്ഥാന കാര്യാലയം എറണാകുളത്ത് തുടങ്ങുന്നത്. സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് 1975 അടിയന്തരാവസ്ഥ വന്നതോടെ അത് പ്രവര്‍ത്തനക്ഷമമല്ലാതായി. ഭാരതീയ വിചാര പരിഷത്ത് കാര്യാലയമായി തുടര്‍ന്നു. 1984ലാണ് തിരുവനന്തപുരത്ത് ട്യൂട്ടേഴ്‌സ് ലെയിനില്‍ വാടക കെട്ടിടത്തിലാണ് തുടങ്ങിയത്. അഡ്വ. അയ്യപ്പന്‍പിള്ളയുടെയും കെ. രാമന്‍പിള്ളയുടെയും ശ്രമഫലമായി ആ കെട്ടിടം വിലയ്‌ക്കുവാങ്ങി. അരവിന്ദോ പഠനകേന്ദ്രം തുടങ്ങി. അവിടെത്തന്നെ ബിജെപി സംസ്ഥാന കാര്യാലയവുമാക്കി. കെ.ജി. മാരാര്‍ മരിക്കുന്നതിനുമുമ്പ് തന്നെ അതിന്റെ ആലോചന നടത്തിയതാണ്. മരിച്ചശേശഷം മാരാര്‍ജി മന്ദിരമായി. അവിടെ നിന്നാണ് തൈക്കാട് അരിസ്റ്റോ ജംഗ്ഷനില്‍ 55 സെന്റ് സ്ഥലവും കെട്ടിടവും വാങ്ങുന്നത്. നാലുകെട്ട് പൊളിച്ച് പുതിയ കെട്ടിടവും ഒരുങ്ങി. 2000 മുതല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ് . മാറ്റം. അതാണ് മാറാത്തതൊന്നേയുള്ളൂ മാറ്റം. ഗോപിയേട്ടനില്‍ നിന്നും കെ.ജി. മാരാറായി മാറിയതുപോലെ.

തിരുവിതാംകൂറില്‍ കോണ്‍ഗ്രസിന്റെ കെട്ടുനാറിയ കസേര കളി കളും മലബാറില്‍ കമ്യൂണിസ്റ്റുകളുടെ മേല്‍ക്കൈ നേടലും കേട്ടും കണ്ടുമാണ് കുറുവണ്ണില്‍ ഗോവിന്ദമാരാര്‍ സംഘപ്രവര്‍ത്തകനെന്ന നില യില്‍ തന്റെ കര്‍മക്ഷേത്രത്തില്‍ രണ്ടും കല്പിച്ചിറങ്ങുന്നത്. ആദര്‍ശ നിഷ്ഠയും അര്‍പ്പണബോധവുമല്ലാതെ യഥേഷ്ടം സഞ്ചരിക്കാനുള്ള സംവിധാനമോ സൗകര്യമോ ഇല്ല. ഭക്ഷണത്തിനുപോലും പണമില്ല. പയ്യന്നൂരും പഴയങ്ങാടിയും തളിപ്പറമ്പുമൊക്കെയാണ് പ്രധാനപ്രവര്‍ത്തന കേന്ദ്രങ്ങള്‍.

ആഹാരം വീടുകളില്‍നിന്ന് കഴിക്കണം. സംഘനിര്‍ദേശം അതാണ്. ‘നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് നേട്ടം’ എന്നപോലെ വീടുകളിലെ ഭക്ഷണംകൊണ്ട് രണ്ടു കാര്യം നേടാം. പ്രധാനം പണലാഭം തന്നെ. എങ്കിലും ഗോവിന്ദമാരാര്‍ക്ക് അതിലും വലുത് മറ്റൊന്നായിരുന്നു. വീടും വീട്ടുകാരുമായുള്ള സമ്പര്‍ക്കം. 1956ല്‍ തളിപ്പറമ്പില്‍ സംഘപ്രചാരകനായി എത്തിയ അദ്ദേഹത്തിന് ഭക്ഷണം നല്‍കാന്‍ ഏര്‍പ്പെടുത്തിയി രുന്നത് കെ.വി. നാരായണന്‍, കെ.സി. കണ്ണന്‍, എ.പി. അച്ചുനായര്‍, ചിണ്ടന്‍ നായര്‍, കുരുപ്പന്‍ ദാമോദരന്‍ എന്നിവരുടെ വീടുകളിലായിരുന്നു.

ജാതിയിലെ വലിപ്പചെറുപ്പം സൂക്ഷ്മമായി നോക്കുന്ന അക്കാ ലത്ത് ‘മാരാര്‍’ മുന്തിയ വിഭാഗത്തിലാണെന്നാണ് സങ്കല്പം. താഴ്ന്ന ജാതിക്കാരുടെ വീടുകളില്‍നിന്ന് ഉയര്‍ന്ന ജാതിക്കാര്‍ ഭക്ഷണം കഴി ക്കുന്നത് മോശം. നല്‍കുന്നതോ അതിലും പാപം. മുന്തിയ ജാതിക്കാരന്‍ ഈ രീതിയില്‍ ഭക്ഷണം കഴിച്ചുവെന്ന് മറ്റുള്ളവരറിഞ്ഞാല്‍ പുച്ഛി ക്കുകയും ചെയ്യും. മനുഷ്യരെ പരസ്പരം അകറ്റി നിര്‍ത്തുന്ന സാമൂ ഹ്യാന്തരീക്ഷം. പക്ഷേ ഗോവിന്ദമാരാര്‍ സാമൂഹ്യാനാചാരങ്ങള്‍ അവഗണി ച്ച് വീടുകളിലിടപഴകിയതും ഭക്ഷണം കഴിച്ചതും ഏറെ അത്ഭുതത്തോ ടെയും അതിലേറെ ആകാംക്ഷയോടെയുമാണ് പലരും കണ്ടത്. എന്നാല്‍ അദ്ദേഹം നന്നേ ചെറുപ്പം മുതല്‍തന്നെ ജാതീയമായ വലിപ്പച്ചെറുപ്പങ്ങള്‍ അവഗണിച്ചയാളാണ്. കളിക്കൂട്ടുകാര്‍ തന്നെ അതിന്റെ തെളിവ്.

താന്‍ ഭക്ഷണം കഴിച്ച് ഇല മറ്റാരെങ്കിലും എടുത്തുകളയുന്നതി നോട് ഗോവിന്ദമാരാര്‍ക്ക് എന്നും വിയോജിപ്പായിരുന്നു. തളിപ്പറമ്പില്‍ കെ.വി.നാരായണന്റെ വീട്ടില്‍ ഊണുകഴിഞ്ഞ് ഇല കളയാന്‍ മുറ്റത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പലപ്പോഴും അദ്ദേഹം ആവര്‍ത്തി ച്ചിരുന്നു. ഒരു കൈയില്‍ ചുരുട്ടിപിടിച്ച ഇലയും മറുകൈയില്‍ വെള്ളം നിറച്ച കിണ്ടിയുമായി മുറ്റത്തിറങ്ങി. കൈയില്‍നിന്നുതന്നെ ഇല നക്കണ മെന്ന് ഒരു പട്ടിക്ക് നിര്‍ബന്ധം. ചാടിവന്ന പട്ടിയെ കണ്ട് ഗോവിന്ദ മാരാര്‍ വിരണ്ടു. ഉണ്ടതൊക്കെ ആവിയായി. കിണ്ടി വീണ് പല തുണ്ടായി. തളിപ്പറമ്പിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ ഈ ‘കിണ്ടിക്കഥ അനുസ്മരിക്കുക പതിവായിരുന്നു.

ബസ്സിലായാലും നടന്നായാലും ഒരു സഞ്ചി അല്ലെങ്കില്‍ കടലാസു പൊതി എപ്പോഴും അദ്ദേഹത്തിന്റെ കൈയിലുണ്ടാവും. ശാഖയില്‍ ധരിക്കാനുള്ള കാക്കിനിക്കറും പുസ്തകങ്ങളുമായിരിക്കും അത്. ധരിച്ച ഷര്‍ട്ടും മുണ്ടുമല്ലാതെ പലപ്പോഴും പകരത്തിനുണ്ടാകാറില്ല. കുളിക്കാനിറങ്ങുമ്പോള്‍ അതലക്കി ഉണങ്ങുംവരെ തോര്‍ത്തുടുത്തിരിക്കുമായിരുന്നു.

ഗാന്ധിവധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ടതിനാല്‍ സംഘത്തെ സംശയദൃഷ്ടിയോടെ നോക്കുന്ന കാലമായിരുന്നു. പുതിയ ബന്ധങ്ങളുണ്ടാക്കുന്നത് എളുപ്പമല്ല. പക്ഷേ ഒരാളോടടുക്കാന്‍ അവസരം മല്ല, കുടുംബവും. ഒരാളെ പരിചയപ്പെടുമ്പോള്‍ വീട്, കുടുംബ ലഭിച്ചാല്‍ അയാള്‍ ഗോവിന്ദമാരാരുടെ വഴിക്ക് വരും. പിരിയാന്‍ നേരം ഓര്‍ക്കാപുറത്ത് വീട്ടില്‍ കയറിചെല്ലും. സംഘപ്രവര്‍ത്തനത്തിനിടയില്‍ മേല്‍വിലാസവും വാങ്ങിക്കും. പിന്നീട് കത്തയയ്‌ക്കും. അല്ലെങ്കില്‍ സ്വായത്തമാക്കിയ ഈ ശീലം ജീവിതത്തിലാകെ പകര്‍ത്തി ഗോവിന്ദ മാരാര്‍ സഹപ്രവര്‍ത്തകര്‍ക്ക് ‘ഗോപിയേട്ട’നായി.

വിദ്വാന്‍ പരീക്ഷയില്‍ വിജയം

സംഘപ്രവര്‍ത്തനത്തില്‍ മുഴുകി രാഷ്‌ട്രീയ ഗതിവിഗതികള്‍ നിരീ ക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഗോവിന്ദന്‍ പഠനം തുടര്‍ന്നിരുന്നു. എന്തെങ്കിലും ജോലി സമ്പാദിച്ച് കുടുംബത്തെ കരകയറ്റണമെന്ന ജ്യേഷ്ഠന്‍ വേലായുധമാരാരുടെ ആഗ്രഹം അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. സംഘപ്രവര്‍ത്തനത്തില്‍ ഉലച്ചില്‍ വരുത്താതെതന്നെ ജോലി നേടാനുള്ള യോഗ്യത സ്വായത്തമാക്കണ മെന്നേ ജ്യേഷ്ഠനും നിര്‍ദ്ദേശിച്ചിരുന്നുള്ളു. സംഘപ്രവര്‍ത്തനത്തിലെ അടുത്ത സുഹൃത്തുക്കളും പഠനത്തിനാവശ്യമായ സഹായം നല്‍കി. പ്രവര്‍ത്തനത്തിനിടയില്‍ സമയം കൊല്ലാനുള്ള പുസ്തകങ്ങളാ യിരുന്നില്ല അദ്ദേഹം കൊണ്ടുനടന്നത്. പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, കവിതകള്‍, ആനുകാലിക രാഷ്‌ട്രീയ പ്രസിദ്ധീകരണങ്ങള്‍ എന്നിവ ശ്രദ്ധയോടെ വായിക്കും. സംസ്‌കൃതപഠനവും ദിനചര്യയുടെ ഭാഗമാക്കി. കെ.ജി. പയ്യന്നൂര്‍, കെ.ജി. എന്നീ പേരുകളില്‍ പുരാണങ്ങള്‍ അടി സ്ഥാനമാക്കി സാമൂഹ്യപുരോഗതിക്കും ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനും ഉതകുന്ന കഥകള്‍ പ്രസിദ്ധീകരണത്തിനയച്ചു. കേസരി വാരികയില്‍ ഇവ അച്ചടിച്ചു വന്നിട്ടുണ്ട്. ഈ കാലയളവില്‍ തന്നെ ദേശഭക്തി ഉദ്ദീപിപ്പിക്കുന്ന കവിതകളുമെഴുതി. കഥ, കവിത, ലേഖനങ്ങ ളെന്നിവ കുറ്റമറ്റതാക്കി തീര്‍ക്കുന്നതില്‍ പത്രാധിപര്‍ എന്ന് കണ്ണൂരു കാര്‍ ആദരപൂര്‍വം വിളിച്ചിരുന്ന പി.വി.കെ.നെടുങ്ങാടി ഏറെ സഹാ യിച്ചു. അദ്ദേഹം അന്ന് കണ്ണൂരില്‍ ദേശമിത്രം മാസികയുടെയും സു ദര്‍ശനം പത്രത്തിന്റെയും പത്രാധിപരായിരുന്നു. ആ സൗഹൃദം മരണം വരെയും തുടര്‍ന്നു. പറശ്ശിനിക്കടവ് ഹൈസ്‌കൂളില്‍ മലയാളം അധ്യാ പകനായിരുന്ന ഒ.കെ. മുന്‍ഷിയും ഗോവിന്ദന്‍ ഭാഷാപരിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. സംഭാഷണങ്ങളില്‍ മാത്രമല്ല, സാഹിത്യചര്‍ച്ചകളിലും പ്രസംഗങ്ങളിലും ഒ.കെ. മുന്‍ഷിയെ അനു സ്മരിക്കാന്‍ അദ്ദേഹം ഒരു പിശുക്കും കാട്ടിയിരുന്നില്ല. കളിക്കൂട്ടുകാ രായിരുന്ന എം.ടി. കരുണാകരനും, കുമാര്‍ നാറാത്തും ഒന്നാന്തരം കവി കളുമായിരുന്നു. അധ്യാപകനായിരിക്കുമ്പോള്‍ ഗോവിന്ദനെ ഏറെ സ്വാ ധീനിച്ച മറ്റൊരു വ്യക്തി പി. കുഞ്ഞിരാമന്‍ നായരായിരുന്നു. മഹാകവി യുടെ സ്‌നേഹവാത്സല്യങ്ങള്‍ ഗോവിന്ദന്റെ കവിതാവാസന കുറച്ചൊന്നുമല്ല പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. എന്തെല്ലാം മാറ്റങ്ങള്‍.

Tags: bjpMararji BhavanKerala BJPAmitsha@KeralaJana Sangh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)
Kerala

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

Kerala

സദാനന്ദന്‍ മാസ്റ്റര്‍ക്ക് മാര്‍ക്കിടാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയുമാണുളളതെന്ന് എന്‍ ഹരി

Kerala

ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് ; അതുയര്‍ത്തിയതിന് തല്ല് കൊണ്ടിട്ടുണ്ട് ; മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം
BJP

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

Kerala

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies