ന്യൂദല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന്. നോവലിസ്റ്റും ചെറുകഥാ കൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത് തൃശ്ശൂര്‍ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അദ്ധ്യാപകനാണ്. കോഴിക്കോട് നാദാപുരം വാണിമേല്‍ സ്വദേശിയാണ്.
തപസ്യ കലാസാഹിത്യ വേദി സംസ്ഥാനസമിതിയംഗവും തൃശൂര്‍ ജില്ലാ മുന്‍ അദ്ധ്യക്ഷനുമാണ്. കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പെന്‍ഗ്വിനുകളുടെ വന്‍കരയുടെ പ്രസാധകര്‍. കേശവന്‍ വെള്ളിക്കുളങ്ങര സ്മാരക ബാലസാഹിത്യ പുരസ്‌കാരത്തിനും അമ്പലക്കര സി. രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം സരോവരം ബുക്‌സ് ഏര്‍പ്പെടുത്തിയ ബാല സാഹിത്യ പുരസ്‌കാരത്തിനും പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ അര്‍ഹമായിട്ടുണ്ട്.
പാലറ്റ്, നയന്‍മൊനി, നിണവഴിയിലെ നിഴലുകള്‍, ആഫ്രിക്കന്‍ തുമ്പികള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. നോവല്‍, കഥ, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങള്‍ രചി ച്ചിട്ടുണ്ട്. ഭാര്യ : ദീപ്തി. മക്കള്‍: ഘനശ്യാം, ആഗ്‌നേയ്.
സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരത്തിന് അഖില്‍ പി. ധര്‍മ്മജന്‍ അര്‍ഹനായി. റാം c/o ആനന്ദി എന്ന നോവലിനാണ് പുരസ്‌കാരം. വിവിധ ഭാഷകളിലായി 24 പേര്‍ ബാലസാഹിത്യ പുരസ്‌കാരത്തിനും 23 പേര്‍ യുവസാഹിത്യ പുരസ്‌കാരത്തിനും അര്‍ഹരായി. അന്‍പതിനായിരം രൂപയും ചെമ്പ് ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: