ഗാങ്ടോക് (അരുണാചല്‍പ്രദേശ്): ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശനഷ്ടം. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവര്‍ 36 ആയി. പലയിടങ്ങളിലും വ്യാപകമായ മണ്ണിടിച്ചിലുണ്ട്. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. പ്രളയത്തില്‍ പല ഗ്രാമങ്ങളും റോഡുകളും വെള്ളത്തില്‍ മുങ്ങി. 5.5 ലക്ഷം ആളുകളെ മണ്ണിടിച്ചില്‍ സാരമായി ബാധിച്ചു.
ആസാമിനെയാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതി ബാധിച്ചത്. 11 പേര് മരിച്ചു. അരുണാചല്‍-10, മേഘാലയ-6, മിസോറാം-5, സിക്കിം-3, ത്രിപുര-1 എന്നിങ്ങനെയാണ് മരണം.
ആസാമില്‍ മാത്രം 5.3 ലക്ഷം ആളുകളെ മഴക്കെടുതി ബാധിച്ചിട്ടുണ്ട്. അവിടെ 10 നദികളുടെ ഒഴുക്ക് അപകടകരമായ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: