Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കലോത്സവ സ്വര്‍ണക്കപ്പിന് ഹൃദ്യമായ വരവേല്പ്; വൈലോപ്പിള്ളിയുടെ ആശയം; ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരുടെ ആവിഷ്‌കാരം

Janmabhumi Online by Janmabhumi Online
Jan 4, 2025, 07:25 am IST
in Kerala
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ്ണക്കപ്പ് ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഏറ്റുവാങ്ങുന്നു. മന്ത്രി ജി.ആര്‍.അനില്‍,  എംഎല്‍എമാരായ വി. ജോയി, ആന്റണി രാജു, ഒ.എസ്. അംബിക തുടങ്ങിയവര്‍ സമീപം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ്ണക്കപ്പ് ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഏറ്റുവാങ്ങുന്നു. മന്ത്രി ജി.ആര്‍.അനില്‍, എംഎല്‍എമാരായ വി. ജോയി, ആന്റണി രാജു, ഒ.എസ്. അംബിക തുടങ്ങിയവര്‍ സമീപം

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മടക്കിവച്ച പുസ്തകത്തിനുമുകളിലെ ഏഴുവളയിട്ടകൈയില്‍ ഉയര്‍ന്നുനില്‍ക്കുന്ന വലംപിരിശംഖായി കലോത്സവവേദിയിലേക്കെത്തിയ 117.5 പവന്റെ സ്വര്‍ണക്കപ്പിന് തലസ്ഥാനം ഹൃദ്യമായ വരവേല്‌പൊരുക്കി. കലോത്സവ കപ്പിന്റെ 39-ാം വയസിലാണ് സ്വര്‍ണക്കപ്പ് നാലാംവട്ടവും തലസ്ഥാനത്തേക്കെത്തുന്നത്. ഇതിനുമുമ്പ് 1998 ലും 2009 ലും 2016 ലും തലസ്ഥാനം കണ്ട് മടങ്ങിയിരുന്നു. തലസ്ഥാനവാസിയായ ശില്പി ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായര്‍ക്കാകട്ടെ 82 ആയി പ്രായം.

1986 ല്‍ ആയിരുന്നു കലോത്സവ കപ്പിന്റെ ജനനം. എറണാകുളം മഹാരാജാസില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ വിജയികള്‍ക്ക് സ്വര്‍ണക്കപ്പ് സമ്മാനിക്കുന്നത് കണ്ടപ്പോഴാണ് കലോത്സവത്തിനും ഒരു സ്വര്‍ണക്കപ്പ് നല്‍കണമെന്ന് വൈലോപ്പിള്ളി ശ്രീധരമേനോന്റെ മനസില്‍ ആശയമുദിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം. ജേക്കബും ഇതിനായി മുന്‍കൈയെടുത്തു.

പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ ‘വിദ്യാരംഗ’ത്തിന്റെ ആര്‍ട്ട് എഡിറ്ററുമായിരുന്ന ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരായിരുന്നു കപ്പിന് രൂപല്പന ഒരുക്കിയത്. ശ്രീകണ്ഠന്‍ നായര്‍ കപ്പിന്റെ മാതൃക തയ്യാറാക്കുന്നതിനു മുന്‍പ് ഗുരുവായൂരില്‍ വച്ച് വൈലോപ്പിള്ളിയെ സന്ദര്‍ശിച്ച് ചര്‍ച്ചചെയ്തിരുന്നു. വിദ്യ, കല, നാദം എന്നിവ സമന്വയിപ്പിച്ചുള്ള കപ്പ് നന്നായിരിക്കുമെന്ന് വൈലോപ്പിള്ളി നിര്‍ദേശിക്കുകയും ചെയ്തു. തൃശൂരിലെ ബെന്നി ടൂറിസ്റ്റ് ഹോമിലിരുന്ന് ഒരു ദിവസം കൊണ്ട് ശ്രീകണ്ഠന്‍നായര്‍ കപ്പിന്റെ രൂപകല്പന തയ്യാറാക്കി. കപ്പിലെ പുസ്തകം അറിവിനെയും ശംഖ് നാദത്തെയും കൈകള്‍ അധ്വാനത്തെയും ഏഴുവളകള്‍ സപ്തരാഗത്തെയും പ്രതിനിധാനം ചെയ്യുന്നു.

പത്തനംതിട്ടയിലെ ഷാലിമാര്‍ ഫാഷന്‍ ജ്വല്ലറിയായിരുന്നു സ്വര്‍ണ്ണക്കപ്പുണ്ടാക്കാന്‍ ടെണ്ടര്‍ ഏറ്റെടുത്തത്. കോയമ്പത്തൂര്‍ മുത്തുസ്വാമി കോളനിയിലെ ടി.വി.ആര്‍. നാഗാസ് വര്‍ക്‌സിനെയായിരുന്നു കപ്പുണ്ടാക്കാനുള്ള പണി ഏല്‍പ്പിച്ചത്. 101 പവനാണ് ഉദേശിച്ചിരുന്നതെങ്കിലും പണി പൂര്‍ത്തിയായപ്പോഴേക്കും 117.5 പവനായി. വര്‍ക്‌സ് ഉടമകളായ ടി. ദേവരാജനും ബന്ധു വി. ദണ്ഡപാണിയുമായിരുന്നു പണിതീര്‍ത്ത കപ്പ് 1987ല്‍ കോഴിക്കോട്ടെത്തിച്ചത്. രണ്ടേകാല്‍ ലക്ഷം രൂപയായിരുന്നു അന്ന് കപ്പുണ്ടാക്കാന്‍ ചെലവായത്.

അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം കൊണ്ടാണ് സ്വര്‍ണക്കപ്പിന്റെ പണി പൂര്‍ത്തിയാക്കിയത്. സ്വര്‍ണക്കപ്പിന്റെ ശില്പി ശ്രീകണ്ഠന്‍ നായര്‍ ആറു പതിറ്റാണ്ട് ചിത്രകലാ രംഗത്ത് സജീവമായിരുന്നു. ഇപ്പോള്‍ കേശവദാസപുരത്തുള്ള പിള്ളവീട് ലൈനിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ്.

 

Tags: Kerala School kalotsavamKalotsava Swarna Cup​​Vailopilly Sreedhara MenonChirainkeesh Sreekanthan Nair
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച നൃത്തം
Kerala

കലോത്സവ വേദിയെ കണ്ണീരണിയിച്ച് വെള്ളാര്‍മലയിലെ കുട്ടികള്‍ ചുവടുവച്ചു; ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍…

Kerala

സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം

ദിയയും അശ്വനിയും
Kollam

ഈ പാളക്കരയ്‌ക്ക് അപ്പീലില്ല…

നിരഞ്ജന്‍ അച്ഛന്‍ റാം മോഹനും അമ്മ മീര റാം മോഹനുമൊപ്പം
Kollam

സൃഷ്ടിയും ഗുരുവും നീയേ…

വരദ് ശ്രീ പാര്‍ത്ഥസാരഥ്
Kollam

സാങ്കേതികവിദ്യ പോലും മുട്ടുമടക്കും! വരദാനമാണീ സംഗീതം

പുതിയ വാര്‍ത്തകള്‍

നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു: പോളിംഗ് ശതമാനം ഉയർന്നാൽ തങ്ങൾക്ക് ഗുണമാകുമെന്ന് മുന്നണികൾ

ഓപ്പറേഷൻ സിന്ധു: ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ദില്ലിയിൽ, സർക്കാരിന് നന്ദി അറിയിച്ച് ദേശീയ പതാകയേന്തി ഇറാനിൽ നിന്നും എത്തിയ യാത്രക്കാർ

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

ഇറാനെ ആക്രമിക്കണമോ വേണ്ടയോ? ട്രംപ് ആശയക്കുഴപ്പത്തില്‍; ഇറാന്റെ ആണവകേന്ദ്രം തകര്‍ക്കാന്‍ ബങ്കര്‍ ബോംബിറക്കാതെ യുഎസ്

ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ് ഇറാനില്‍ ഒരു ഇടുങ്ങിയ മുറിയില്‍ ഒരുക്കിയ ഒരു ഡ്രോണ്‍ അസംബ്ലിങ്ങ് കേന്ദ്രം (ഇടത്ത്) മൊസ്സാദിന്‍റെ ലോഗോ (വലത്ത്)

സ്വപ്നങ്ങളില്‍ മാത്രം സാധ്യമാവുന്ന ചാരപ്രവര്‍ത്തനമാണ് മൊസ്സാദ് ഇറാനില്‍ നടത്തിയത്…ജീവന്‍ പണയം വെച്ചുള്ള ദൗത്യം

ഹൈക്കോടതി ജഡ്ജിമാര്‍ക്കായി 32 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി

വീണ്ടും പാകിസ്ഥാന്റെ ജാഫര്‍ എക്സ് പ്രസിന് നേരെ ആക്രമണം; ബോംബ് സ്ഫോടനത്തില്‍ ട്രെയിന്റെ ആറ് ബോഗികള്‍ പാളം തെറ്റി; പിന്നില്‍ ബലൂചിസ്ഥാന്‍ ആര്‍മി?

മുന്‍ എംഎല്‍എ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു,വി.എസിനെ തോല്‍പ്പിച്ച നേതാവ്

മോഷണ ശ്രമത്തിനിടെ വിശന്നു, ഹോട്ടലിലെ ഭക്ഷണം ചൂടാക്കി കഴിക്കാന്‍ ശ്രമിച്ച് പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies